HOME
DETAILS

സംഭൽ സംഘർഷം; പൊലിസ് വെടിവയ്പ്പിൽ കേസെടുക്കാനുള്ള ഉത്തരവിന് സ്റ്റേ

  
Web Desk
February 11, 2026 | 2:32 AM

sambhal clash Order to register case in police firing stayed

ലഖ്‌നൗ: ഉത്തർപ്രദേശിലെ സംഭലിൽ സംഘ്പരിവാർ അവകാശവാദം ഉന്നയിക്കുന്ന ഷാഹി മസ്ജിദിലെ സർവേക്കിടെയുണ്ടായ സംഘർഷത്തിനിടെ അഞ്ചുപേരെ വെടിവച്ചുകൊന്ന സംഭവത്തിൽ പൊലിസിനെതിരേ അന്വേഷണത്തിന് ഉത്തരവിട്ട കീഴ്‌ക്കോടതി വിധി ഹൈക്കോടതി സ്‌റ്റേ ചെയ്തു. 

അഞ്ചുപേരെ വെടിവച്ചുകൊല്ലുന്നതിൽ സമാപിച്ച 2024 നവംബറിലെ സംഘർഷങ്ങളുമായി ബന്ധപ്പെട്ട് അഡീഷനൽ സൂപ്രണ്ട് ഓഫ് പൊലിസ് അനുജ് ചൗധരി, ഇൻസ്‌പെക്ടർ അനുജ് തോമർ എന്നിവർക്കെതിരേ കേസെടുക്കാൻ സംഭൽ ചീഫ് ജുഡീഷ്യൽ മജിസ്‌ട്രേറ്റ് നൽകിയ ഉത്തരവിനാണ് ജസ്റ്റിസ് സമിത് ഗോപാലിന്റെ സിംഗിൾ ബെഞ്ച് സ്റ്റേ അനുവദിച്ചത്.

സംഭവം നടക്കുമ്പോൾ സംഭൽ സർക്കിൾ ഓഫിസറായിരുന്ന അനുജ് ചൗധരി സമർപ്പിച്ച ഹരജി പരിഗണിച്ചാണ് കോടതി നടപടി. കേസ് അടുത്ത വാദം കേൾക്കുന്നതിനായി ഈ മാസം 24ലേക്ക് മാറ്റി. പൊതുസേവകർക്കെതിരേ ക്രിമിനൽ നടപടികൾ സ്വീകരിക്കുമ്പോൾ പാലിക്കേണ്ട നിയമപരമായ മുൻകരുതലുകൾ മജിസ്‌ട്രേറ്റ് കോടതി അവഗണിച്ചുവെന്ന യോഗി ആദിത്യനാഥ് സർക്കാരിന്റെ വാദം ഹൈക്കോടതി അംഗീകരിക്കുകയായിരുന്നു. ഉദ്യോഗസ്ഥരുടെ ഭാഗം കേൾക്കാതെയാണ് ഉത്തരവിട്ടതെന്നും സർക്കാർ ചൂണ്ടിക്കാട്ടി.

കോടതി ഉത്തരവ് വന്ന് ഒരു മാസം ആകാറായിട്ടും ഇതുവരെ എഫ്.ഐ.ആർ രജിസ്റ്റർ ചെയ്യാൻ യു.പി പൊലിസ് തയാറായിരുന്നില്ല. പൊലിസ് വെടിവയ്പ്പിൽ കൊല്ലപ്പെട്ട മുഹമ്മദ് ആലമിന്റെ (23) കുടുംബം സമർപ്പിച്ച ഹരജിയിലായിരുന്നു നേരത്തെ വിവാദ ഓഫിസറായ അനുജ് ചൗധരി അടക്കം 12 ഉദ്യോഗസ്ഥർക്കെതിരേ എഫ്.ഐ.ആർ രജിസ്റ്റർ ചെയ്ത് അന്വേഷണം നടത്താൻ ചീഫ് ജുഡീഷ്യൽ മജിസ്‌ട്രേറ്റ് വിഭാൻഷു സുധീർ ഉത്തരവിട്ടത്. പൊലിസ് സമർപ്പിച്ച റിപ്പോർട്ടും മെഡിക്കൽ രേഖകളും തമ്മിൽ വലിയ വൈരുദ്ധ്യമുണ്ടെന്ന് നിരീക്ഷിച്ച കോടതി, പൊലിസിന്റെ ഭാഗത്തുനിന്ന് ക്രിമിനൽ കുറ്റം നടന്നതായി പ്രഥമദൃഷ്ട്യാ ബോധ്യപ്പെട്ടുവെന്ന് വ്യക്തമാക്കിയിരുന്നു. 

യു.പി പൊലിസിനെ പ്രതിരോധത്തിലാക്കുന്ന വിധത്തിൽ ഉത്തരവിട്ട മജിസ്‌ട്രേറ്റ് വിഭാൻഷു സുധീറിനെ ദിവസങ്ങൾക്കുള്ളിൽ സുൽത്താൻപൂരിലേക്ക് സ്ഥലം മാറ്റുകയുംചെയ്തു. സംഭാൽ പള്ളിയിൽ സർവേയ്ക്ക് ഉത്തരവിട്ട സിവിൽ ജഡ്ജി ആദിത്യ സിങ്ങാണ് നിലവിൽ മജിസ്‌ട്രേറ്റിന്റെ ചുമതല വഹിക്കുന്നത്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഖത്തറിന്റെ 10 വര്‍ഷത്തെ റെസിഡന്‍സി പെര്‍മിറ്റ്, യു.എ.ഇ ഗോള്‍ഡന്‍ വിസ; രണ്ടും ഒന്നിനൊന്ന് മെച്ചം; തമ്മിലുള്ള വ്യത്യാസം അറിയാം

qatar
  •  an hour ago
No Image

ആണവ ചര്‍ച്ച: ട്രംപ്-നെതന്യാഹു കൂടിക്കാഴ്ച ഇന്ന്; ഭീഷണികള്‍ക്കു മുന്നില്‍ തലകുനിക്കാതെ ഇറാന്‍ 

International
  •  an hour ago
No Image

യു.ടി.എസ് ആപ്പ് ഈ മാസം കൂടി മാത്രം; റെയിൽവേ സേവനങ്ങൾക്ക് ഇനി 'റെയിൽ വൺ' ആപ്പ്

Kerala
  •  2 hours ago
No Image

ദുബൈയില്‍ വമ്പന്‍ മെഡിക്കല്‍ സിറ്റി തുറന്നു; ആയിരം പേര്‍ക്ക് തൊഴിലവസരം, 3,000 വിദ്യാര്‍ത്ഥികള്‍ക്ക് പഠനസൗകര്യം

Abroad-education
  •  2 hours ago
No Image

തിരുവല്ല സ്പാ ബലാത്സംഗ കേസ്: ഒരാള്‍ കൂടി പിടിയില്‍ 

Kerala
  •  2 hours ago
No Image

ലാഭത്തില്‍ കുതിച്ചുചാട്ടം: 500 മില്യണ്‍ ദിര്‍ഹം കടന്ന് ബുര്‍ജീല്‍ ഹോള്‍ഡിങ്‌സ് അറ്റാദായം

Business
  •  2 hours ago
No Image

മയക്കുമരുന്ന് കടത്ത് കേസില്‍ അഞ്ച് പ്രവാസികള്‍ക്ക് കുവൈത്തില്‍ വധശിക്ഷ

Kuwait
  •  3 hours ago
No Image

ഡിജിറ്റൽ അറസ്റ്റ്: പണം തിരികെ നൽകാൻ മാർഗരേഖ; വാട്സ്ആപ്പിൽ ഉൾപ്പെടെ സിം ബൈൻഡിങ് നടപ്പാക്കുമെന്ന് കേന്ദ്രം

National
  •  3 hours ago
No Image

മലമടക്കുകളിൽ ഇന്നും മുഴങ്ങുന്നു ഇന്ദിരയുടെ ആ പ്രഖ്യാപനം; ഇടുക്കി ജലവൈദ്യുത പദ്ധതിക്ക് നാളെ 50 വയസ്

Kerala
  •  3 hours ago
No Image

പറയുന്നതിൻ്റെ ആഴമറിയൂ സൈബർകൂട്ടങ്ങളേ; വീണ്ടും വിമർശിച്ച് സച്ചിദാനന്ദൻ

Kerala
  •  3 hours ago