HOME
DETAILS

'കേരളത്തില്‍ ഭൂരിപക്ഷ സമൂഹം ന്യൂനപക്ഷമാകാന്‍ ഇനി അധികനാളുകളില്ല, ന്യൂനപക്ഷമായിരിക്കെ എല്ലാം തട്ടിപ്പറിച്ചവര്‍ ഭൂരിപക്ഷമാകുമ്പോള്‍ എന്തൊക്കെ കാട്ടിക്കൂട്ടും' വിദ്വേഷവുമായി വീണ്ടും വെള്ളാപ്പള്ളി

  
Web Desk
February 17, 2026 | 7:24 AM

vellappally natesan remarks against muslim league trigger political controversy in kerala

കൊച്ചി: മുസ്‌ലിം ലീഗിനും ന്യൂനപക്ഷങ്ങള്‍ക്കുമെതിരെ കടുത്ത വിദ്വേഷവുമായി എസ്.എന്‍.ഡി.പി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍ വീണ്ടും. എസ്.എന്‍.ഡി.പി മുഖ മാസികയായി യോഗനാദം പുതിയ ലക്കത്തിലെ ലേഖനത്തിലാണ് വെള്ളാപ്പള്ളിയുടെ വിദ്വേഷ പരാമര്‍ശം. സംസ്ഥാനം നിയമസഭാ തെരഞ്ഞെടുപ്പ് ചൂടിലമരാനിരിക്കെയാണ് എസ്.എന്‍.ഡി.പി നേതാവിന്റെ പരാമര്‍ശം. 

കടന്നുകയറാവുന്ന എല്ലാ മേഖലകളിലും എത്തപ്പെട്ടു കഴിഞ്ഞ മുസ്‌ലിം ലീഗ് കിട്ടിയതൊന്നും പോരെന്ന നിലപാടില്‍ പുതിയ അവകാശവാദങ്ങള്‍ ഉന്നയിക്കുകയാണെന്ന് വെള്ളാപ്പള്ളി ലേഖനത്തില്‍ പറയുന്നു. 'അധികാര പങ്കാളിത്തം ഔദാര്യമല്ല' എന്നാണ് ലേഖനത്തിന്റെ തലക്കെട്ട്.

'ന്യൂനപക്ഷ മതവിഭാഗങ്ങള്‍ കക്ഷിരാഷ്ട്രീയത്തിന് അതീതമായി മതം പറഞ്ഞു തന്നെ സംഘടിച്ച് അധികാരത്തിന്റെ അകത്തളങ്ങളില്‍ കയറിക്കൂടിയവരാണ്. മുസ്‌ലിം, ക്രൈസ്തവ സമുദായങ്ങള്‍ അവരുടെ സ്വന്തം പാര്‍ട്ടികളുണ്ടാക്കി എം.എല്‍.എമാരെയും എം.പിമാരെയും മന്ത്രിമാരെയും സൃഷ്ടിച്ച് അധികാരക്കസേരകളില്‍ അടയിരിക്കുന്നു. ഈ പാര്‍ട്ടികള്‍ പിളര്‍ന്ന് പുതിയ കക്ഷികള്‍ രൂപപ്പെടുന്നതനുസരിച്ച് കൂടുതല്‍ കൂടുതല്‍ അധികാര പദവികളും സ്ഥാനമാനങ്ങളും അവര്‍ പിടിച്ചെടുക്കുകയാണ് പതിവ്. അര്‍ഹതപ്പെട്ടതും അതിലപ്പുറവും ലഭിച്ചിട്ടും മുറുമുറുപ്പ് മാറാത്തവരാണ് ഇവരിലേറെയും. നഷ്ടം അന്നും ഇന്നും പിന്നാക്ക വിഭാഗങ്ങള്‍ക്കു മാത്രമാണ്'- ലേഖനത്തില്‍ പറയുന്നു. 

'കേരളത്തില്‍ ഭൂരിപക്ഷ സമൂഹം ന്യൂനപക്ഷമാകാന്‍ ഇനി അധികനാളുകളില്ല. ന്യൂനപക്ഷമായിരിക്കെ എല്ലാം തട്ടിപ്പറിച്ചവര്‍ ഭൂരിപക്ഷമാകുമ്പോള്‍ എന്തൊക്കെ കാട്ടിക്കൂട്ടുമെന്ന് കാണാനിരിക്കുന്നതേയുള്ളൂ. അതിന്റെ സൂചനകളാണ് മുസ്‌ലിം ലീഗ് നേതാക്കളുടെ പ്രസംഗങ്ങള്‍. പത്തുവര്‍ഷം സമുദായത്തിന് നഷ്ടമായതൊക്കെ വെട്ടിപ്പിടിക്കണമെന്നും, അഞ്ചുനേരം നിസ്‌കരിക്കുന്ന വിശുദ്ധനാണ് നമ്മുടെ സ്ഥാനാര്‍ത്ഥിയെന്നും, മതം മാത്രമാണ് തങ്ങളുടെ പ്രശ്‌നമെന്നും, മുസ്‌ലിംകള്‍ക്കു വേണ്ടിയാണ് മുസ്‌ലിം ലീഗ് നിലകൊള്ളുന്നതെന്നും മറ്റുമുള്ള ലീഗ് നേതാക്കളുടെ പ്രഖ്യാപനങ്ങള്‍ ഭൂരിപക്ഷ ജനതയ്ക്കുള്ള മുന്നറിയിപ്പുകളായി കണക്കാക്കണം'- വെള്ളാപ്പള്ളിയുടെ ലേഖനത്തിലെ ഒരു ഭാഗം ഇങ്ങനെ. 

'ആദ്യ കമ്യൂണിസ്റ്റ് മന്ത്രിസഭയുടെ കാലം ഒഴിച്ചുനിര്‍ത്തിയാല്‍ ഇതുവരെ നടന്ന തെരഞ്ഞെടുപ്പുകളെല്ലാം സംസ്ഥാനത്തെ ഭൂരിപക്ഷ ജനവിഭാഗത്തിന്, പ്രത്യേകിച്ച് ജനസംഖ്യയുടെ പകുതിയോളം വരുന്ന പിന്നാക്ക അധ:സ്ഥിത വിഭാഗങ്ങള്‍ക്ക് നഷ്ടക്കച്ചവടമായിരുന്നു. കൊള്ളലാഭമുണ്ടാക്കിയവരാവട്ടെ ന്യൂനപക്ഷ സംഘടിത മതങ്ങളും. വോട്ടുബാങ്കുകള്‍ക്കു മുന്നില്‍ എല്ലാ മുന്നണികളും സാഷ്ടാംഗം നമസ്‌കരിക്കുന്ന സങ്കുചിത രാഷ്ട്രീയത്തിന്റെ രക്തസാക്ഷികളാണ് ഇന്ന് കേരളത്തിലെ പിന്നാക്ക ജനത' -വെള്ളാപ്പള്ളി ലേഖനത്തില്‍ പറയുന്നു. 

അടുത്തിടെയായി തുടര്‍ച്ചയായ വര്‍ഗീയ വിഷം വമിക്കുന്ന പരാമര്‍ശങ്ങളാണ് വെള്ളാപ്പള്ളിയുടെ ഭാഗത്ത് നിന്നുണ്ടാകുന്നത്. പ്രസംഗങ്ങളിലും, വാര്‍ത്താ സമ്മേളനങ്ങളിലും നിരന്തരം മുസ്‌ലിം വിദ്വേഷവും, ലീഗ് വിമര്‍ശനവും തുടരുകയാണ് എസ്.എന്‍.ഡി.പി നേതാവ്.

 

vellappally natesan, general secretary of sndp yogam, sparks controversy with remarks against indian union muslim league and minority communities in yoganaadam article ahead of kerala assembly elections.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

പത്രസമ്മേളന വേദികളിലല്ല, ജനഹൃദയങ്ങളിലെ വിശ്വാസത്തിലാണ് ഇടതുപക്ഷത്തിന്റെ കരുത്ത്; മുഖ്യമന്ത്രി 

Kerala
  •  4 days ago
No Image

രാജ്യത്തെ മാവോയിസ്റ്റ് ഭീഷണി അവസാനിച്ചെന്ന് അമിത് ഷാ; ആയുധം താഴെ വെക്കുന്ന നക്‌സലുകളെ പുനരധിവസിപ്പിക്കും

National
  •  4 days ago
No Image

'ഹിന്ദു യുവതിയെ വെട്ടിക്കൊല്ലുന്ന മുസ്‌ലിം'; രാമനവമി ഘോഷയാത്രയില്‍ വിദ്വേഷ നാടകങ്ങള്‍ അവതരിപ്പിച്ച് സംഘപരിവാര്‍ 

National
  •  4 days ago
No Image

വൈഭവ്‌ കൊടുങ്കാറ്റിൽ തരിപ്പണമായി ചെന്നൈ; വരവറിയിച്ച് രാജസ്ഥാൻ റോയൽസ്

Cricket
  •  4 days ago
No Image

ലോറിയില്‍ നിന്ന് കരിങ്കല്ല് തെറിച്ചുവീണ് മരിച്ച ബൈക്ക് യാത്രികന്റെ കുടുംബത്തിന് 1 കോടി നഷ്ടപരിഹാരം അനുവദിച്ചു 

Kerala
  •  4 days ago
No Image

സഞ്ജുവിനെ സാക്ഷിയാക്കി വൈഭവ് ഷോ; അടിച്ചെടുത്തത് ചരിത്രനേട്ടം  

Cricket
  •  4 days ago
No Image

ബിസിനസ് മേഖലയ്ക്ക് കൈത്താങ്ങുമായി ദുബൈ സർക്കാർ; 100 കോടി ദിർഹത്തിന്റെ വമ്പൻ സാമ്പത്തിക പാക്കേജ് പ്രഖ്യാപിച്ചു

uae
  •  4 days ago
No Image

പിആര്‍ഡിയിലും പിന്‍വാതില്‍ നിയമനം; ലിസ്റ്റില്‍ ഡി.വൈ.എഫ്.ഐ നേതാവിന്റെ ഭാര്യയെ തിരുകി കയറ്റി: കെ.സി വേണുഗോപാല്‍ 

Kerala
  •  4 days ago
No Image

2008ന് ശേഷം കൊടുങ്കാറ്റായി രാജസ്ഥാൻ; ചെന്നൈയെ എറിഞ്ഞു വീഴ്ത്തി പഞ്ചാബിനൊപ്പം

Cricket
  •  4 days ago
No Image

കുവൈത്തിന് നേരെ ഇറാന്റെ ആക്രമണം; ശക്തമായി അപലപിച്ച് യുഎഇ

uae
  •  4 days ago