ബെംഗളൂരുവിൽ സെലിബ്രിറ്റി ക്രിക്കറ്റ് ടൂർണമെന്റിനിടെ സുരക്ഷാവീഴ്ച; ഒളിക്യാമറ സ്ഥാപിച്ച് നടിയുടെ ദൃശ്യങ്ങൾ പകർത്തി പണം തട്ടാൻ ശ്രമം
ബെംഗളൂരു: ഇൻഡോർ സ്റ്റേഡിയത്തിലെ ശുചിമുറിയിൽ ഒളിക്യാമറ സ്ഥാപിച്ച് സ്വകാര്യ ദൃശ്യങ്ങൾ പകർത്തിയ ശേഷം പണം ആവശ്യപ്പെട്ട് ഭീഷണിപ്പെടുത്തിയതായി കന്നഡ ടെലിവിഷൻ താരത്തിന്റെ പരാതി. അടുത്തിടെ ബെംഗളൂരുവിൽ നടന്ന വനിതാ സെലിബ്രിറ്റി ക്രിക്കറ്റ് ടൂർണമെന്റിനിടെയാണ് സംഭവം. 32-കാരിയായ നടിയാണ് പരാതിയുമായി പൊലിസിനെ സമീപിച്ചത്.
ഫെബ്രുവരി ഏഴിന് കോറമംഗല ഇൻഡോർ സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിനിടെയാണ് യുവതിയുടെ ദൃശ്യങ്ങൾ പകർത്തിയത്. ദൃശ്യങ്ങളുടെ ഒരു ഭാഗം നടിയുടെ സുഹൃത്തിന്റെ ഇൻസ്റ്റാഗ്രാം അക്കൗണ്ടിലേക്ക് അയച്ചുകൊടുത്താണ് പ്രതികൾ ഭീഷണി തുടങ്ങിയത്. വൻതുക നൽകിയില്ലെങ്കിൽ പൂർണ്ണരൂപത്തിലുള്ള വീഡിയോ സോഷ്യൽ മീഡിയയിലൂടെ പ്രചരിപ്പിക്കുമെന്നാണ് ഭീഷണി സന്ദേശത്തിൽ പറയുന്നത്.
നടിയുടെ പരാതിയിൽ ഫെബ്രുവരി 13-നാണ് പൊലിസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചത്. സംഭവത്തിൽ സ്റ്റേഡിയത്തിലെ ജീവനക്കാരെയും സംഘാടകരെയും കേന്ദ്രീകരിച്ച് പൊലിസ് അന്വേഷണം നടത്തിവരികയാണ്. സൈബർ സെല്ലിന്റെ സഹായത്തോടെ സന്ദേശങ്ങൾ വന്ന അക്കൗണ്ടുകൾ കേന്ദ്രീകരിച്ചും പരിശോധന തുടരുന്നു.
A Kannada television actress has filed a police complaint in Bengaluru after being blackmailed with private footage captured by a hidden camera. The incident occurred on February 7 during
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."