ഗതാഗത വിപ്ലവത്തിന് കാതോർത്ത് യുഎഇ; ദുബൈ, ഷാർജ, അജ്മാൻ ഇമാറാത്തുകളെ ബന്ധിപ്പിച്ച് 600 കോടിയുടെ ഹൈവേ വരുന്നു
ദുബൈ: യുഎഇയിലെ പ്രമുഖ ഇമാറാത്തുകൾക്കിടയിലെ യാത്രാസമയം കുറയ്ക്കാനും ഗതാഗതക്കുരുക്ക് ലഘൂകരിക്കാനുമായി 600 കോടി ദിർഹത്തിന്റെ (6 ബില്യൺ) വൻകിട ഇൻഫ്രാസ്ട്രക്ചർ പദ്ധതികൾക്ക് അംഗീകാരം. ദുബൈ, ഷാർജ, അജ്മാൻ ഇമാറാത്തുകളെ തമ്മിൽ ബന്ധിപ്പിക്കുന്ന 68 കിലോമീറ്റർ നീളമുള്ള പുതിയ ഫെഡറൽ ഹൈവേയാണ് പദ്ധതിയിലെ പ്രധാന ആകർഷണം. ഊർജ്ജ-അടിസ്ഥാന സൗകര്യ വികസന മന്ത്രി സുഹൈൽ ബിൻ മുഹമ്മദ് അൽ മസ്രൂയിയുടെ അധ്യക്ഷതയിൽ ചേർന്ന ഇൻഫ്രാസ്ട്രക്ചർ ആൻഡ് ഹൗസിംഗ് കൗൺസിൽ യോഗത്തിലാണ് ഈ സുപ്രധാന തീരുമാനമുണ്ടായത്.
പുതിയ ഹൈവേയുടെ പ്രത്യേകതകൾ
പത്ത് പ്രധാന ഇന്റർചേഞ്ചുകളും നാല് ഫ്ലൈഓവറുകളും ഉൾപ്പെടുന്ന ഈ വിപുലമായ പദ്ധതിയിൽ 68 കിലോമീറ്റർ നീളമുള്ള പാതയാണ് വിഭാവനം ചെയ്തിരിക്കുന്നത്. ഓരോ ദിശയിലേക്കും ആറ് മുതൽ എട്ട് വരികൾ വരെ വീതിയുള്ള ഈ ഹൈവേ, ഇമാറാത്തുകൾക്കിടയിലെ ഗതാഗത ശേഷി വർദ്ധിപ്പിക്കുന്നതിനൊപ്പം യാത്രക്കാരുടെ തിരക്ക് ഗണ്യമായി കുറയ്ക്കാനും സഹായിക്കും.
ഹൈവേയ്ക്ക് പുറമെ, പൊതുഗതാഗത സംവിധാനം ശക്തിപ്പെടുത്തുന്നതിനായി 'മാസ് ട്രാൻസിറ്റ്' പദ്ധതികളും അവലോകനം ചെയ്തു. മെട്രോ സ്റ്റേഷനുകളെയും നഗര കേന്ദ്രങ്ങളെയും ബന്ധിപ്പിക്കുന്ന പത്ത് പ്രധാന റൂട്ടുകളിലായി 'ബസ് റാപ്പിഡ് ട്രാൻസിറ്റ്' (BRT) സംവിധാനം നടപ്പിലാക്കും. ഇത് സ്വകാര്യ വാഹനങ്ങളെ ആശ്രയിക്കുന്നത് കുറയ്ക്കാനും സുസ്ഥിരമായ യാത്രാ സൗകര്യം ഉറപ്പാക്കാനും സഹായിക്കും.
രാജ്യത്തെ വർദ്ധിച്ചുവരുന്ന ജനസംഖ്യയും വാഹനങ്ങളുടെ എണ്ണവും കണക്കിലെടുത്ത് സ്മാർട്ട് ഗതാഗത സംവിധാനങ്ങളിലേക്ക് മാറാനാണ് യുഎഇ ലക്ഷ്യമിടുന്നതെന്ന് മന്ത്രി അൽ മസ്രൂയി വ്യക്തമാക്കി. കാലാവസ്ഥാ വ്യതിയാനങ്ങളും കനത്ത മഴയും ഉണ്ടാകുമ്പോൾ ഗതാഗതം തടസ്സപ്പെടാതിരിക്കാനുള്ള മുൻകരുതലുകളും പുതിയ രൂപരേഖയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. വരും വർഷങ്ങളിൽ യുഎഇയുടെ സാമ്പത്തിക വളർച്ചയ്ക്കും ജനങ്ങളുടെ ജീവിതനിലവാരം ഉയർത്തുന്നതിനും ഈ പദ്ധതികൾ നിർണ്ണായകമാകും.
uae plans a major 600 crore highway project connecting Dubai Sharjah and Ajman to boost transport efficiency reduce traffic congestion and support economic growth marking a significant step in regional infrastructure development and connectivity.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."