HOME
DETAILS

അമേരിക്കന്‍ പൗരാവകാശ പ്രവര്‍ത്തകന്‍ ജെസ്സെ ജാക്‌സണ്‍ അന്തരിച്ചു; ഫലസ്തീനികള്‍ക്കും അറബ് അമേരിക്കക്കാര്‍ക്കും വേണ്ടി നിരന്തരം പോരാടിയ നേതാവ്

  
February 18, 2026 | 7:34 AM

us civil rights leader jesse jackson dies at 84

വാഷിങ്ടണ്‍: അമേരിക്കന്‍ പൗരാവകാശ പ്രവര്‍ത്തകന്‍  ജെസ്സെ ജാക്‌സണ്‍ (84) അന്തരിച്ചു. പാര്‍ക്കിന്‍സണ്‍ രോഗം ബാധിച്ച് 2017 മുതല്‍ ചികിത്സയിലായിരുന്നു. ജെസ്സെ ജാക്‌സന്റെ കുടുംബമാണ് മരണവാര്‍ത്ത ലോകത്തെ അറിയിച്ചത്.

തങ്ങളുടെ അച്ഛന്‍ തങ്ങള്‍ക്ക് മാത്രമല്ല ലോകമെമ്പാടുമുള്ള അടിച്ചമര്‍ത്തപ്പെട്ടവര്‍ക്കും ശബ്ദമില്ലാത്തവര്‍ക്കും അവഗണിക്കപ്പെട്ടവര്‍ക്കും ഒരു സേവക നേതാവായിരുന്നു- മരണവാര്‍ത്ത അറിയിച്ചതിനൊപ്പം അദ്ദേഹത്തിന്റെ കുടുംബം പ്രവെന്നായിരുന്നു കുടുംബത്തിന്റെ പ്രതികരണം.

jesse1.jpg

മാര്‍ട്ടിന്‍ ലൂഥര്‍ കിങ്ങിന്റെ അനുയായി ആയിരുന്നു ജെസ്സെ ജാക്‌സണ്‍. മാര്‍ട്ടിന്‍ ലൂഥര്‍ കിങ്ങിന്റെ വഴിയിലൂടെയായിരുന്നു സാമൂഹിക പ്രവര്‍ത്തനങ്ങളിലേക്ക് കടന്നുവന്നത്. 

രാജ്യത്തെ അവകാശം നിഷേധിക്കപ്പെട്ട നിന്ദിതരായ ജനതക്കായി വാതിലുകള്‍ തുറന്നിടണമെന്ന് 40 വര്‍ഷങ്ങള്‍ക്ക് മുമ്പ് അദ്ദേഹം ഡമോക്രാറ്റിക് പാര്‍ട്ടിയോട് ആവശ്യപ്പെട്ടിരുന്നു. 

ഇതില്‍ അറബ് അമേരിക്കക്കാരും ഫലസ്തീന്‍ ജനതയുടെ അവകാശങ്ങള്‍ക്കായുള്ള പോരാട്ടത്തെ പിന്തുണക്കുന്നവരും ഉള്‍പ്പെടുന്നു. വംശീയതയും പാര്‍ശ്വവല്‍ക്കരണവും കൊണ്ട് പതിറ്റാണ്ടുകളായി കഷ്ടപ്പെടുന്നവരായിരുന്നു അവര്‍. ഷിക്കാഗോ ആസ്ഥാനമായുള്ള പൗരാവകാശ സംഘടനകളായ ഓപ്പറേഷന്‍ പുഷ്, നാഷണല്‍ റെയിന്‍ബോ പുഷ് കോളിഷന്‍ എന്നിവയുടെ സ്ഥാപകന്‍ കൂടിയാണ് ജാക്സണ്‍.
സിറിയ, ക്യൂബ, ഇറാഖ്, സെര്‍ബിയ തുടങ്ങിയ സ്ഥലങ്ങളില്‍ തടവിലാക്കപ്പെട്ട നിരവധി അമേരിക്കന്‍ പൗരന്മാരെയും മറ്റും മോചിപ്പിക്കുന്നതില്‍ ജാക്സണ്‍ നിര്‍ണായക പങ്കുവഹിച്ചിട്ടുണ്ട്.

1980 കളിലാണ് ജെസ്സെ ജാക്‌സണ്‍ രാഷ്ട്രീയത്തിലേക്ക് കടന്നുവരുന്നത്. ഡെമോക്രാറ്റിക് പാര്‍ട്ടിയുടെ പ്രസിഡന്റ് സ്ഥാനാര്‍ഥിയായി അദ്ദേഹം രണ്ട് തവണ മത്സരിച്ചിട്ടുണ്ട്. 2000ല്‍ അമേരിക്കന്‍ പ്രസിഡന്റ് ബില്‍ ക്ലിന്റണ്‍ രാജ്യത്തെ പരമോന്നത സിവിലിയന്‍ ബഹുമതിയായ പ്രസിഡന്‍ഷ്യല്‍ മെഡല്‍ ഓഫ് ഫ്രീഡം നല്‍കി ജാക്സണെ ആദരിച്ചിരുന്നു.

ദേശീയ വേദിയില്‍ ഫലസ്തീനികളുടെ ദുരവസ്ഥയിലേക്ക് വെളിച്ചം വീശിയ ആദ്യ നേതാക്കളില്‍ ഒരാളാണ് ജാക്സണ്‍. ഗസ്സയില്‍ ഇസ്‌റാഈല്‍ വംശഹത്യ നടക്കുന്നതിനിടെ വെടിനിര്‍ത്തലിന് ആഹ്വാനം ചെയ്ത് ജാക്സന്റെ നേതൃത്വത്തില്‍ അടിയന്തര ഉച്ചക്കോടി സംഘടിപ്പിച്ചിരുന്നു. 

jesse2.jpg

'റവറന്റ് ജാക്സണ്‍ നമുക്കായി സൃഷ്ടിച്ച പാത മനസ്സിലാക്കാതെ അറബ് അമേരിക്കക്കാരുടെ രാഷ്ട്രീയ ശാക്തീകരണ കഥ പറയാനാവില്ലെന്ന് ഞാന്‍ കരുതുന്നു,'' അറബ് അമേരിക്കന്‍ ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ (എഎഐ) എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ മായ ബെറി പറഞ്ഞു.

അദ്ദേഹത്തിന്റെ മരണത്തില്‍ യു.എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് മുന്‍ പ്രസിഡന്റ് ബറാക് ഒബാമ തുടങ്ങിയ നേതാക്കള്‍ അനുശോചനം രേഖപ്പെടുത്തി.

american civil rights leader jesse jackson, a close ally of martin luther king jr and founder of operation push, has died at 84 after battling parkinson’s disease since 2017.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

സഞ്ജുവിന്റെ പിൻഗാമി അണിയറയിൽ ഒരുങ്ങുന്നു; ഇനി കളി മാറും!

Cricket
  •  2 hours ago
No Image

റൊണാൾഡോയെക്കാൾ പ്രതിഭയുള്ള താരങ്ങൾ അവർ മൂന്ന് പേരുമാണ്: മുൻ റയൽ കോച്ച് 

Football
  •  2 hours ago
No Image

നേമത്ത് രാജീവ് ചന്ദ്രശേഖര്‍, കഴക്കൂട്ടത്ത് വി മുരളീധരനും മഞ്ചേശ്വരത്ത് കെ സുരേന്ദ്രനും; സാധ്യതാ സ്ഥാനാര്‍ഥി പട്ടികയുമായി ബി.ജെ.പി

Kerala
  •  2 hours ago
No Image

ഇന്ത്യയിലെ മുസ്‌ലിംകൾ ഹിന്ദുക്കൾ, ഘർവാപസി നടത്തി തിരിച്ച് കൊണ്ടുവരണം; ഹിന്ദുക്കൾക്ക് ചുരുങ്ങിയത് മൂന്ന് കുട്ടികൾ വേണമെന്നും ആർഎസ്എസ് മേധാവി മോഹൻ ഭഗവത്

National
  •  3 hours ago
No Image

യുവരാജിന് ശേഷം മറ്റൊരു യുവരാജ്; അപൂർവ ചരിത്രത്തിന് സാക്ഷിയായി ചെന്നൈ

Cricket
  •  3 hours ago
No Image

ശബരിമല സ്വര്‍ണക്കൊള്ള: തന്ത്രിയും പുറത്തേക്ക്; കണ്ഠരര് രാജീവര്‍ക്ക് ജാമ്യം അനുവദിച്ച് കൊല്ലം വിജിലന്‍സ് കോടതി

Kerala
  •  3 hours ago
No Image

ഇന്ത്യൻ ടീമിൽ ഞാൻ ആ ഫുട്ബോൾ താരത്തെ പോലെയാണ്: സഞ്ജു സാംസൺ

Cricket
  •  3 hours ago
No Image

പ്രസവ ശസ്ത്രക്രിയയ്ക്കിടെ കുഞ്ഞ് മരിച്ച സംഭവത്തില്‍ പ്രതിഷേധം ശക്തം; ഡോ.ബിന്ദു നിര്‍ബന്ധിത അവധിയിലേക്ക്

Kerala
  •  3 hours ago
No Image

പൈജാമയുടെ ചരട് അഴിക്കുന്നത് ബലാത്സംഗ ശ്രമം; അലഹബാദ് ഹൈക്കോടതി വിധി റദ്ദാക്കി സുപ്രിം കോടതി 

National
  •  4 hours ago
No Image

എസ്.ഐ.ആര്‍: പ്രവാസികളുടെ അപേക്ഷകള്‍ കൂട്ടത്തോടെ തള്ളി തെരഞ്ഞെടുപ്പ് കമ്മീഷന്‍-റിപ്പോര്‍ട്ട്

Kerala
  •  4 hours ago