സീ ന്യൂസിന് വീണ്ടും പിഴ; മുസ്ലിംകൾക്കെതിരായ വ്യാജവാർത്തയ്ക്കും ട്രാൻസ്‌ജെൻഡർ അധിക്ഷേപത്തിനും നടപടി
ന്യൂഡല്‍ഹി: മുസ് ലിംകളെക്കുറിച്ച് വ്യാജവാര്‍ത്തകള്‍ സംപ്രേഷണം ചെയ്തതിന് സീ ന്യൂസിന് വീണ്ടും പിഴയിട്ട് ന്യൂസ് ബ്രോഡ്കാസ്റ്റിങ് ആന്‍ഡ് ഡിജിറ്റല്‍ സ്റ്റാന്‍ഡേര്‍ഡ് അതോറിറ്റി. മുസ് ലിംകളെ അധിക്ഷേപിച്ചതിന് ഒരുലക്ഷം രൂപയും ട്രാന്‍സ് ജെന്‍ഡര്‍ വ്യക്തികള്‍ക്കെതിരായ വാര്‍ത്തയുടെ പേരില്‍ ഒരുലക്ഷം രൂപയുമാണ് പിഴയിട്ടത്. ജസ്റ്റിസ് (റിട്ട.) എ.കെ സിക്രി അധ്യക്ഷനായ അതോറിറ്റിയുടേതാണ് നടപടി. സോഷ്യല്‍ മീഡിയയില്‍ നിന്നുള്ള സ്ഥിരീകരിക്കാത്ത വിവരങ്ങള്‍ വാര്‍ത്തയായി നല്‍കുന്നത് മാധ്യമപ്രവര്‍ത്തനത്തിന്റെ അടിസ്ഥാന തത്വങ്ങള്‍ക്ക് വിരുദ്ധമാണെന്ന് അതോറിറ്റി നിരീക്ഷിച്ചു. വിവാദ ദൃശ്യങ്ങള്‍ നീക്കം ചെയ്യാനും ചാനലിന് നിര്‍ദേശം നല്‍കി.
ജമ്മു കശ്മീരിലെ ദേശീയപാതയിലുണ്ടായ ഗതാഗതക്കുരുക്കിന് കാരണം മുസ് ലിം ട്രക്ക് ഡ്രൈവര്‍ റോഡില്‍ നിസ്‌കരിച്ചതാണെന്ന രീതിയില്‍ സീ ന്യൂസ് വാര്‍ത്ത നല്‍കിയിരുന്നു. എന്നാല്‍, ഉരുള്‍പൊട്ടലിനെത്തുടര്‍ന്നുള്ള അറ്റകുറ്റപ്പണികളാണ് ഗതാഗതക്കുരുക്കിന് കാരണമായതെന്ന് പിന്നീട് വസ്തുതാപരിശോധനയില്‍ വ്യക്തമായി. സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ച വിഡിയോ യാതൊരു പരിശോധനയും കൂടാതെ ചാനല്‍ സംപ്രേഷണം ചെയ്യുകയായിരുന്നുവെന്ന് ഉത്തരവില്‍ അതോറിറ്റി വ്യക്തമാക്കി.
The News Broadcasting and Digital Standards Authority has fined Zee News again for broadcasting fake news about Muslims.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."