ലഹരി മരുന്ന് കുറ്റകൃത്യങ്ങളിൽ നടപടിയെടുക്കുന്നതിൽ എക്സൈസ് വകുപ്പിന് വീഴ്ച: റിപ്പോർട്ട്
തിരുവനന്തപുരം: ലഹരിമരുന്ന് കുറ്റകൃത്യങ്ങളിൽ നടപടിയെടുക്കുന്നതിൽ എക്സൈസ് വകുപ്പിന് വീഴ്ച പറ്റിയെന്ന് റിപ്പോർട്ട്. 1596 കേസുകളിൽ എൻഡിപിഎസ് പ്രകാരം കേസ് രേഖപ്പെടുത്താനുള്ള വകുപ്പ് ഉണ്ടായിട്ടും നടപടികളൊന്നും എടുത്തില്ല. ഇന്ന് നിയമസഭാ മന്ത്രിക്ക് മുമ്പാകെ സമർപ്പിച്ചിരുന്ന സിഐജി റിപ്പോർട്ടിലാണ് എക്സൈസ് വകുപ്പിനെ കുറിച്ചുള്ള ഈ ഗുരുതര വെളിപ്പെടുത്തലുകൾ ഉള്ളത്.
ഒരു ജില്ലയിൽ നിന്നും മറ്റൊരു ജില്ലയിലേക്ക് മദ്യം കൊണ്ടുപോവുന്നതിനുള്ള അധിക പെർമിറ്റ് ഫീസായി 8.31 കോടി രൂപ ഈടാക്കുന്നതിലും വീഴ്ച പറ്റിയെന്നും റിപ്പോർട്ടിൽ സൂചിപ്പിക്കുന്നുണ്ട്. ഡയറക്ടർ ബോർഡ് പുനസംഘടനയുടെ മറവിൽ വിദേശ മദ്യ ലൈസൻസ് കൈമാറ്റം ചെയ്തതിലൂടെ 64 ലക്ഷം കുറവ് ഉണ്ടെന്നും മദ്യ ഷാപ്പുകളുടെ അധിക വാർഷിക വാടക ഈടാക്കുന്നതിൽ 43 കോടിയുടെ വരുമാന നഷ്ടമുണ്ടായിട്ടുണ്ടെന്നും റിപ്പോർട്ടിൽ പറയുന്നുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."