HOME
DETAILS

പിറന്ന മണ്ണിൽ ജീവിക്കണമെന്ന മോഹം ബാക്കിയാക്കി യൂസുഫ് മടങ്ങി, പൗരത്വമില്ലാത്ത ലോകത്തേക്ക്

  
സി.വി ശ്രീജിത്ത്
February 25, 2026 | 2:36 AM

Yusuf leaves behind his desire to live in the land of his birth and returns to a world without citizenship

ബംഗളുരു: പൗരത്വത്തിന്റെ നിയമക്കുരുക്കിൽ ഒന്നരപ്പതിറ്റാണ്ട് കൽത്തുറുങ്കിൽ കഴിയുമ്പോഴും പാനൂർ എലങ്കോട് പൊങ്ങനോളി യൂസുഫ് കാത്തിരുന്നത് ഒരു നാൾ പിറന്നമണ്ണിലെത്തുമെന്ന പ്രതീക്ഷയിലായിരുന്നു. ഒടുവിൽ മോഹം ബാക്കിയാക്കി യൂസുഫ് പൗരത്വമില്ലാത്ത ലോകത്തേക്ക് മടങ്ങി.

അവസാനമായി ജന്മമണ്ണിലെ ഖബറിൽ, ഉറ്റവർക്കൊപ്പം അന്ത്യനിദ്രയ്ക്കുള്ള അവസരം പോലും ആ മനുഷ്യന് നിഷേധിക്കപ്പെട്ടു. പ്രാർഥനകളോടെ ജയിലറയ്ക്കുള്ളിൽ, കാലങ്ങൾ കഴിഞ്ഞ യൂസുഫ് പുണ്യ ശഅ്ബാൻ മാസത്തിൽ പടച്ചവന്റെ വിളികേട്ടു.

പാനൂർ എലങ്കോട്ട് തലമുറകളുടെ പിന്തുടർച്ചയുള്ള തറവാട്ടിൽ ജനിച്ച, അക്കാലത്തെ ലഭ്യമായ രേഖകളിലൊക്കെയും പേരുള്ള യൂസുഫ്, കൊൽക്കത്ത ഡംഡം ജയിലിൽ മരിക്കുന്നത് പക്ഷെ നിയമപരമായി പൗരത്വമില്ലാതെയാണ്. പാകിസ്ഥാനിലെ കറാച്ചിയിൽ വ്യാപാരത്തിനുപോയി പതിറ്റാണ്ടുകൾക്കു ശേഷം എല്ലാം ഉപേക്ഷിച്ച് തിരികെ വരാനുള്ള ശ്രമത്തിനിടെയാണ് യൂസുഫ് അനധികൃത കുടിയേറ്റക്കാരനായി മാറിയത്. തുടർന്ന് ജയിലിലടയ്ക്കപ്പെട്ടു. പുറംലോകം കാണാതെ കഴിഞ്ഞ ജനുവരി 14ന് യുസുഫ് പരലോകം പൂകി.

പശ്ചിമ ബംഗാൾ - ബംഗ്ലാദേശ് അതിർത്തിയിലെ ബൻഗോണിൽനിന്ന് 2012 ജനുവരി 16 നാണ് പാകിസ്ഥാൻ സ്വദേശികളായ അതീഖുർ റഹ്‌മാൻ, മുഹമ്മദ് എന്നിവർക്കൊപ്പം യൂസുഫ് അറസ്റ്റിലായത്. ബംഗ്ലാദേശ് അതിർത്തിവഴി അനധികൃതമായി രാജ്യത്തേക്ക് കടക്കാൻ ശ്രമിച്ചുവെന്നതായിരുന്നു കുറ്റം. ഒപ്പം വേറെയും അമ്പതോളം പേരുണ്ടായിരുന്നു. പാകിസ്ഥാൻ പൗരന്മാരെന്ന് സ്ഥിരീകരിക്കപ്പെട്ടവരെ അങ്ങോട്ടയച്ചു. യൂസുഫുൾപ്പെടെ മൂന്നുപേരെ 2012 ഏപ്രിൽ 4ന് 650 ദിവസത്തെ വെറുംതടവിനും 2000 രൂപ പിഴയടക്കാനും 24 പർഗാന(നോർത്ത്) എ.സി.ജെ.എം കോടതി ശിക്ഷിച്ചു. 2013 ൽ മൂന്നുപേരെയും മോചിപ്പിക്കാനും പാകിസ്ഥാനിലേക്ക് നാടുകടത്താനും കോടതി ഉത്തരവിട്ടു. 

താൻ ഇന്ത്യക്കാരനാണെന്നും ജനിച്ചത് കേരളത്തിലെ പാനൂരിലാണെന്നും ഭാര്യയും മകനും ബന്ധുക്കളും അവിടെ സ്ഥിരം താമസമാണെന്നും വാദിച്ചെങ്കിലും പൗരത്വം സ്വയം തെളിയിക്കണമെന്നാണ് പ്രോസിക്യൂഷൻ ഉന്നയിച്ചത്. രേഖകൾ ഹാജരാക്കാൻ കോടതി നിർദേശിച്ചെങ്കിലും ബന്ധുക്കളെ ബന്ധപ്പെടാൻ അധികൃതർ അനുവദിച്ചില്ല. രേഖകൾ ഇല്ലാത്തതു കൊണ്ട് പാകിസ്ഥാനും യൂസുഫിനെ സ്വീകരിച്ചില്ല. വൈകാതെ യൂസുഫ് കൊൽക്കത്ത ജയിലിലാണെന്ന വിവരം മകൻ നൗഫലിന് ലഭിച്ചു. തുടർന്ന് പിതാവിന്റെ മോചനത്തിന് നൗഫൽ കൊൽക്കത്ത ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു. ഒന്നരപ്പതിറ്റാണ്ടോളം പോരാട്ടം നീണ്ടു. 2011 ഡിസംബറിലാണ് യൂസുഫ് അവസാനമായി പാനൂരിലെ വീട്ടിൽനിന്ന് കറാച്ചിയിലേക്കു പോയത്.

ഇന്ത്യൻ പൗരത്വം തെളിയിക്കാനുള്ള രേഖകൾ ഹാജരാക്കണമെന്ന ഉത്തരവിനെ തുടർന്ന് നൗഫൽ പിതാവിന്റെ സ്‌കൂൾ സർട്ടിഫിക്കറ്റ്, വിവാഹ രേഖകൾ, സ്വത്ത് രജിസ്റ്റർ ചെയ്ത ആധാരം, ബന്ധുക്കളുടെ പട്ടിക തുടങ്ങിയയെല്ലാം കൊൽക്കത്ത ഹൈക്കോടതിയിൽ ഹാജരാക്കി. പക്ഷേ വകുപ്പുതല അന്വേഷണ കടമ്പ കടക്കാനായില്ല. നിരപരാധിത്വം ബോധ്യപ്പെട്ട ജയിലധികൃതർ പലവട്ടം യൂസുഫിന്റെ രേഖകൾ തേടി കേരളത്തിലേക്ക് കത്തുകൾ അയച്ചു. പാക് ആരോപണത്തിലെ ആശങ്ക കാരണം ചില ഉദ്യോഗസ്ഥർ മനഃപൂർവം രേഖകൾ മറച്ചുവയ്ക്കുകയായിരുന്നു.

പിതാവിന്റെ മോചനത്തിന് നൗഫൽ മുട്ടാത്ത വാതിലുകളില്ല. കേന്ദ്ര ആഭ്യന്തര മന്ത്രാലയം മുതൽ കൊൽക്കത്ത സെക്രട്ടേറിയറ്റിലും കേരളത്തിലെ വില്ലേജ് ഓഫിസിലും രാഷ്ട്രീയ നേതാക്കളിലുമൊക്കെ എത്തി ആ മുട്ടിവിളി. പക്ഷെ യൂസുഫിന് ജയിലിൽ നിന്നിറങ്ങാനായില്ല. ഒടുവിൽ അനാരോഗ്യത്തെ തുടർന്ന് മരണത്തിന് കീഴടങ്ങുകയായിരുന്നു. 

മയ്യിത്ത് കാണാനും വിശ്വാസപ്രകാരം ഖബറടക്കാനും വേണ്ടിയായി പിന്നീട് ആ മകന്റെ പോരാട്ടം. പക്ഷെ ഫലിച്ചില്ല. ഇല്ലാത്ത പാക് പൗരത്വ ആരോപണത്തിൽ മുങ്ങി ആ സ്വപ്നവും പൊലിയുമെന്നായി. എന്നാൽ നൗഫൽ തളരാതെ പൊരുതി. നാൽപത് ദിവസങ്ങൾ! ഒടുവിൽ ആഭ്യന്തര മന്ത്രാലയത്തിന്റെ അനുമതിയോടെ കൊൽക്കത്തയിലെ ബ്ഗമാരി മുസ്്ലിം ശ്മശാനത്തിൽ യൂസുഫിന്റെ മയ്യിത്ത് ഖബറക്കി.
വിഭജനത്തിനു മുമ്പുതന്നെ യൂസുഫിന്റെ പിതാവ് പി. മുഹമ്മദും കുടുംബങ്ങളും കറാച്ചിയിൽ വ്യാപാരം നടത്തിയിരുന്നു. എന്നാൽ 1965 ലെ ഇന്ത്യ-പാക് യുദ്ധത്തിനു ശേഷം മുഹമ്മദും സഹോദരങ്ങളും ഇന്ത്യയിലേക്ക് മടങ്ങി. മുഹമ്മദിന്റെ വ്യാപാര സ്ഥാപനങ്ങൾ മകൻ യൂസുഫിനെ ഏൽപ്പിച്ചിരുന്നു. അങ്ങനെയാണ് യൂസുഫ് പാകിസ്ഥാനിൽ കച്ചവടം തുടർന്നത്. എല്ലാവർഷവും നാട്ടിലെത്തി ഒന്നോ രണ്ടോ മാസങ്ങൾ തങ്ങി തിരിച്ചു പോകുന്ന ആളായിരുന്നു യൂസുഫ്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

അഞ്ച് വർഷം; 12 സ്‌കൂളുകൾ പൂട്ടി, 3.33 ലക്ഷം കുട്ടികൾ കുറഞ്ഞു; 25 കുട്ടികൾ പോലുമില്ലാതെ 1363 പൊതുവിദ്യാലയങ്ങൾ

Kerala
  •  an hour ago
No Image

അനാഥ കുട്ടികള്‍ക്ക് തണലേകുന്ന 'മദര്‍ ഓഫ് ദി നേഷന്‍ എന്‍ഡോവ്‌മെന്റ്': 371 കോടിയുടെ കൈത്താങ്ങുമായി എം.എ യൂസഫലി

uae
  •  an hour ago
No Image

കൊച്ചി കായലില്‍ കണ്ടെത്തിയ നവജാതശിശുവിന്റെ പോസ്റ്റ്‌മോര്‍ട്ടം ഇന്ന് ; പൊലിസ് അന്വേഷണം ആരംഭിച്ചു

Kerala
  •  an hour ago
No Image

ഇടുക്കി ജില്ലാ ആശുപത്രിയിലെ കെട്ടിടം തകര്‍ച്ചാ ഭീഷണിയില്‍; നടപടി വൈകുന്നതില്‍ പ്രതിഷേധം

Kerala
  •  an hour ago
No Image

'മക്ക മുഴുവന്‍ പുണ്യസ്ഥലം, ഹറം പരിധിയില്‍ എവിടെ നിസ്‌കരിച്ചാലും ഒരേ പ്രതിഫലം'; സഊദി ഹജ്ജ്- ഉംറ മന്ത്രാലയം

Saudi-arabia
  •  an hour ago
No Image

ബഹ്‌റൈനില്‍ പ്രവാസികള്‍ക്ക് ഷെയര്‍ ഉള്ള കമ്പനികള്‍ക്ക് 72 ലക്ഷം രൂപ ബാങ്ക് ഗ്യാരന്റി നിര്‍ബന്ധം; ഭേദഗതിക്ക് പാര്‍ലമെന്റ് അംഗീകാരം

bahrain
  •  an hour ago
No Image

ഗര്‍ഭാശയമുഖ അര്‍ബുദം: രാജ്യവ്യാപക എച്ച്.പി.വി വാക്‌സിനേഷന്‍ പദ്ധതി ഉടന്‍

National
  •  2 hours ago
No Image

ഇഫ്താര്‍ ഭക്ഷണം, ക്ഷേമപ്രവര്‍ത്തനം: മലബാര്‍ ഗോള്‍ഡ് ആന്‍ഡ് ഡയമണ്ട്‌സ് 2.3 ദശലക്ഷം ദിര്‍ഹം വകയിരുത്തി

Business
  •  2 hours ago
No Image

മോദി ഇന്ന് ഇസ്‌റാഈലിലേക്ക്; കേന്ദ്രസര്‍ക്കാര്‍ ഫലസ്തീന്‍ ജനതയെ കൈവിട്ടെന്ന് കോണ്‍ഗ്രസ്

National
  •  2 hours ago
No Image

ഫെബ്രുവരി മാസത്തെ സാമൂഹ്യ സുരക്ഷാ ക്ഷേമനിധി പെൻഷൻ; സംസ്ഥാനത്ത് ഇന്ന് മുതൽ വിതരണം ആരംഭിക്കും

Kerala
  •  2 hours ago