ജിദ്ദയിൽ മന്ത്രിസഭാ യോഗം ചേർന്നു; വിവിധ രാജ്യങ്ങളുമായി നയതന്ത്ര-സാമ്പത്തിക കരാറുകൾക്ക് സഊദി മന്ത്രിസഭയുടെ അംഗീകാരം
ജിദ്ദ: ആഗോളതലത്തിൽ സുരക്ഷയും സമാധാനവും ഉറപ്പാക്കുന്നതിനായി സഊദി അറേബ്യ നൽകി വരുന്ന പിന്തുണ ഇനിയും തുടരുമെന്ന് ജിദ്ദയിൽ ചേർന്ന മന്ത്രിസഭ യോഗം അറിയിച്ചു. കിരീടാവകാശിയും പ്രധാനമന്ത്രിയുമായ മുഹമ്മദ് ബിൻ സൽമാൻ രാജകുമാരന്റെ അധ്യക്ഷതയിലായിരുന്നു യോഗം. ഈജിപ്ഷ്യൻ പ്രസിഡന്റ് അബ്ദുൽ ഫത്താഹ് അൽ സിസിയുമായി നടത്തിയ കൂടിക്കാഴ്ചയെക്കുറിച്ചും കൈകൊണ്ട നിലപാടിനെക്കുറിച്ചും കിരീടാവകാശി യോഗത്തിൽ വിശദീകരിച്ചു. കസാക്കിസ്ഥാൻ പ്രസിഡന്റിൽ നിന്ന് ലഭിച്ച സന്ദേശത്തെക്കുറിച്ചും അദ്ദേഹം മന്ത്രിസഭയിൽ വ്യക്തമാക്കി.
മന്ത്രിസഭയിലെടുത്ത പ്രധാന തീരുമാനങ്ങൾ
വിവിധ രാജ്യങ്ങളുമായുള്ള സഹകരണം വർദ്ധിപ്പിക്കുന്നതിനായി നിരവധി ധാരണാപത്രങ്ങൾക്കും കരാറുകൾക്കും മന്ത്രിസഭ അംഗീകാരം നൽകി.
*ശാസ്ത്രീയ-ഗവേഷണ മേഖലകളിലെ സഹകരണത്തിന് പാകിസ്താൻ ആഭ്യന്തര മന്ത്രാലയവുമായി കരാറിലൊപ്പിട്ടു. ഒപ്പം ആരോ ഗ്യമേഖലയിലെ സഹകരണം വർദ്ധിപ്പിക്കും.
*ഔഖാഫ് മേഖലയിലെ സഹകരണത്തിന് ഒമാൻ മതകാര്യ മന്ത്രാലയവുമായി ധാരണാപത്രത്തിൽ ഒപ്പിട്ടു
*അർമേനിയയുമായി രാഷ്ട്രീയ ചർച്ചകൾക്കും, എസ്റ്റോണിയയുമായി നിക്ഷേപ മേഖലയിലും, തുർക്ക്മെനിസ്ഥാനുമായി പരിസ്ഥിതി സംരക്ഷണത്തിലും സഹകരിക്കാൻ മന്ത്രിസഭാ യോഗത്തിൽ തീരുമാനമായി. ക്യൂബ, കിരിബാട്ടി എന്നീ രാജ്യങ്ങളുമായി വ്യോമയാന കരാറുകൾക്കും അംഗീകാരം നൽകി.
*നാഷനൽ കോമ്പറ്റിറ്റീവ്‌നെസ് സെന്ററും സഊദി സെന്റർ ഫോർ ഇക്കണോമിക് ബിസിനസും ലയിപ്പിക്കാൻ മന്ത്രിസഭയിൽ തീരുമാനമായി. രാജ്യത്തെ ബിസിനസ്സ് മേഖല കൂടുതൽ കാര്യക്ഷമമാക്കുന്നതിന്റ ഭാഗമായായണ് ഈ നടപടി. ഇവ ഇനി മുതൽ "സഊദി സെന്റർ ഫോർ കോമ്പറ്റിറ്റീവ്‌നെസ് ആൻഡ് ബിസിനസ്" എന്ന പേരിലായിരിക്കും അറിയപ്പെടുക.
രാജ്യത്തെ ജീവകാരുണ്യ പ്രവർത്തനങ്ങളിൽ പൊതുജനങ്ങൾ നൽകുന്ന പിന്തുണയെയും പ്രോത്സാഹനത്തേയും യോഗം പ്രശംസിച്ചു.
Crown Prince Mohammed bin Salman chaired the Saudi Cabinet session in Jeddah, reaffirming support for global peace. The Council approved key international agreements with Pakistan, Oman, and others, while announcing the merger of business centers to boost national competitiveness.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."