സഊദിയിൽ ഇത്തവണ കടുത്ത വേനൽ; താപനില സാധാരണയേക്കാൾ 2 ഡിഗ്രി വരെ ഉയർന്നേക്കും
റിയാദ്: സഊദിയിൽ ഈ വർഷം വേനൽക്കാലത്ത് കഠിനമായ ചൂട് അനുഭവപ്പെടുമെന്ന് നാഷണൽ സെന്റർ ഫോർ മെറ്റീരിയോളജി (NCM). ജൂൺ, ജൂലൈ, ഓഗസ്റ്റ് മാസങ്ങളിൽ രാജ്യത്തിന്റെ മിക്ക ഭാഗങ്ങളിലും താപനില സാധാരണ നിലയേക്കാൾ കൂടുതലായിരിക്കുമെന്നാണ് പ്രവചനം.
പടിഞ്ഞാറൻ, തെക്കുപടിഞ്ഞാറൻ, തെക്കൻ മേഖലകളിൽ താപനില സാധാരണയേക്കാൾ ഒന്ന് മുതൽ രണ്ട് ഡിഗ്രി സെൽഷ്യസ് വരെ വർദ്ധിക്കാൻ സാധ്യതയുള്ളതായി വിദഗ്ധർ അറിയിച്ചു. രാജ്യത്തിന്റെ ബാക്കി ഭാഗങ്ങളിലും താപനില ഉയരുമെങ്കിലും വർദ്ധനവ് താരതമ്യേന കുറവായിരിക്കും.
ഏപ്രിൽ അവസാനം മുതൽ രണ്ടാഴ്ചത്തേക്ക് താപനില ശരാശരിയേക്കാൾ താഴെയായിരിക്കുമെന്നും അതിനുശേഷം ക്രമേണ സാധാരണ നിലയിലേക്ക് എത്തുമെന്നും എൻസിഎം വക്താവ് ഹുസൈൻ അൽ ഖഹ്താനി പറഞ്ഞു.
ഔദ്യോഗിക റിപ്പോർട്ട് ഉടൻ
നിലവിലെ കാലാവസ്ഥാ രീതികൾ സാധാരണ ശരാശരിയുമായി പൊരുത്തപ്പെടുന്നുണ്ടെന്നും വേനൽക്കാലത്തിന്റെ നേരത്തെയുള്ള തുടക്കത്തെ സൂചിപ്പിക്കുന്ന സൂചനകളൊന്നുമില്ലെന്നും അധികൃതർ വ്യക്തമാക്കി. വരും ദിവസങ്ങളിൽ വേനൽക്കാലത്തെ മാറ്റങ്ങളെക്കുറിച്ചും സവിശേഷതകളെക്കുറിച്ചും പ്രതിപാദിക്കുന്ന വിശദമായ കാലാവസ്ഥാ റിപ്പോർട്ട് എൻസിഎം പുറത്തിറക്കും.
കാലാവസ്ഥാ വ്യതിയാനങ്ങൾ നേരിടുന്നതിനും മുൻകരുതലുകൾ എടുക്കുന്നതിനും ഔദ്യോഗിക കേന്ദ്രങ്ങളിൽ നിന്നുള്ള അറിയിപ്പുകൾ മാത്രം പിന്തുടരണമെന്ന് എൻസിഎം പൊതുജനങ്ങളോട് അഭ്യർത്ഥിച്ചു.
saudi arabia is expected to experience a hotter-than-usual summer this year, with temperatures likely to be up to 2 degrees above average. authorities are urging residents to take precautions against extreme heat and stay updated with weather advisories.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."