വെള്ളാപ്പള്ളിയുടെ ക്രിമിനൽ പശ്ചാത്തലം കേന്ദ്ര സർക്കാർ പരിശോധിച്ചില്ലേ?; പത്മപുരസ്കാരത്തിനെതിരെ ശ്രീനാരായണ ധർമ്മ പ്രബോധന സംരക്ഷണ സമിതി ഹൈക്കോടതിയിൽ
കൊച്ചി: എസ്.എൻ.ഡി.പി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശന് പത്മവിഭൂഷൺ പുരസ്കാരം നൽകാനുള്ള നീക്കത്തിനെതിരെ ഹൈക്കോടതിയിൽ ഹരജി. ക്രിമിനൽ കേസുകളിൽ പ്രതിയായ ഒരാൾക്ക് രാജ്യത്തെ പരമോന്നത ബഹുമതികളിലൊന്ന് നൽകുന്നത് നിയമവിരുദ്ധമാണെന്ന് ഹരജിയിൽ ആരോപിക്കുന്നു. ശ്രീനാരായണ ധർമ്മ പ്രബോധന സംരക്ഷണ സമിതിയാണ് ഹരജി നൽകിയത്.
പുരസ്കാര ജേതാക്കളെ തിരഞ്ഞെടുക്കുമ്പോൾ ക്രിമിനൽ പശ്ചാത്തലം പരിശോധിക്കുന്നതിൽ കേന്ദ്ര സർക്കാരിന് ഗുരുതരമായ വീഴ്ച പറ്റിയെന്നാണ് ഹരജിക്കാരുടെ വാദം. മാരാരിക്കുളം പൊലിസ് രജിസ്റ്റർ ചെയ്ത ആത്മഹത്യാ പ്രേരണാ കേസ്, മൈക്രോ ഫിനാൻസ് തട്ടിപ്പ് കേസുകൾ, എസ്.എൻ ട്രസ്റ്റ് കോളേജുകളിലെ പണമിടപാടുമായി ബന്ധപ്പെട്ട കേസുകൾ എന്നിവയിൽ വെള്ളാപ്പള്ളി നടേശൻ പ്രതിയാണെന്ന് ഹരജിയിൽ ചൂണ്ടിക്കാട്ടുന്നു.
കേസുകളുടെ പശ്ചാത്തലത്തിൽ വെള്ളാപ്പള്ളിക്ക് പുരസ്കാരം നൽകുന്നതിനുള്ള തുടർനടപടികൾ അടിയന്തരമായി തടയണമെന്നാണ് സംഘടനയുടെ ആവശ്യം. ഹരജി ഫയലിൽ സ്വീകരിച്ച ഹൈക്കോടതി, വിഷയത്തിൽ കേന്ദ്ര സർക്കാരിന്റെ നിലപാട് തേടി. കൂടാതെ സംസ്ഥാന സർക്കാരിനും വെള്ളാപ്പള്ളി നടേശനും കോടതി നോട്ടീസ് അയച്ചു. കേസ് വിശദമായ വാദത്തിനായി രണ്ടാഴ്ചയ്ക്ക് ശേഷം വീണ്ടും പരിഗണിക്കും.
A petition has been filed in the Kerala High Court by the Sree Narayana Dharma Prabodhana Samrakshana Samithi challenging the decision to confer the Padma Bhushan (referred to in some local reports as Padma Vibhushan) on SNDP Yogam General Secretary Vellappally Natesan.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."