HOME
DETAILS

മാനവീയം വീഥിയിൽ യുവതിയുടെ 'ആക്രമണം'; കയ്യടിച്ച് പ്രോത്സാഹിപ്പിച്ച് കാണികൾ; ഒടുവിൽ കേസെടുത്ത് പൊലിസ്

  
March 01, 2026 | 4:26 PM

Attack of a young woman on Manaveeyam Street Onlookers applaud and encourage Police finally file a case

തിരുവനന്തപുരം: നഗരത്തിലെ സാംസ്കാരിക ഇടമായ മാനവീയം വീഥിയിൽ വീണ്ടും സംഘർഷം. കഴിഞ്ഞ ദിവസം രാത്രിയിൽ യുവതിയും ആൺസുഹൃത്തും തമ്മിൽ പൊതുമധ്യത്തിൽ നടത്തിയ അടിപിടിയുടെ ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ വ്യാപകമായി പ്രചരിക്കുന്നു. മദ്യലഹരിയിലായിരുന്ന ഇരുവരും തമ്മിലുണ്ടായ തർക്കം ഒടുവിൽ തെരുവുയുദ്ധമായി മാറുകയായിരുന്നു.

'എഴുന്നേറ്റ് ഇടിക്കെടാ...': ആവേശവുമായി കാണികൾ

നടുറോഡിൽ വീണുകിടന്ന യുവാവിനെ യുവതി മർദിക്കുന്നത് ദൃശ്യങ്ങളിൽ വ്യക്തമാണ്. ഇതിനിടയിൽ ചുറ്റും കൂടിയവർ പ്രശ്നം പരിഹരിക്കാൻ ശ്രമിക്കുന്നതിന് പകരം അടിപിടി ആസ്വദിക്കുന്ന കാഴ്ചയാണ് ഉണ്ടായത്. "എഴുന്നേറ്റ് ഇടിക്കെടാ..." എന്ന് ചിലർ യുവാവിനെ പ്രകോപിപ്പിക്കുന്നതും, യുവതിയുടെ ഓരോ പ്രഹരത്തിനും ചുറ്റുമുള്ളവർ കയ്യടിച്ച് പ്രോത്സാഹിപ്പിക്കുന്നതും വീഡിയോയിൽ കേൾക്കാം. തിരുവനന്തപുരം സ്വദേശിയായ ഒരു ഹോട്ടൽ ജീവനക്കാരിയും സുഹൃത്തുമാണ് ദൃശ്യങ്ങളിലുള്ളതെന്ന് തിരിച്ചറിഞ്ഞിട്ടുണ്ട്.

പൊലിസിനോട് പറഞ്ഞത് 'തമാശ' എന്ന്

സംഭവസ്ഥലത്തെത്തിയ പൊലിസ് സംഘം ഇവരോട് കാര്യങ്ങൾ തിരക്കിയപ്പോൾ, തങ്ങൾ തമാശയ്ക്ക് ചെയ്തതാണെന്നായിരുന്നു ഇരുവരുടെയും മറുപടി. എന്നാൽ, പൊതുസ്ഥലത്ത് ക്രമസമാധാന പ്രശ്നമുണ്ടാക്കിയതിനും ലഹരി ഉപയോഗിച്ച് മോശമായി പെരുമാറിയതിനും ഇവർക്കെതിരെ കേസെടുക്കുമെന്ന് മ്യൂസിയം പൊലിസ് അറിയിച്ചു.

മാനവീയം വീഥി: നൈറ്റ് ലൈഫോ അതോ സംഘർഷഭൂമിയോ?

തിരുവനന്തപുരത്ത് നൈറ്റ് ലൈഫ് ഔദ്യോഗികമായി ആരംഭിച്ചതിന് പിന്നാലെ മാനവീയം വീഥിയിൽ സംഘർഷങ്ങൾ പതിവാകുകയാണ്.ഇൻസ്റ്റാഗ്രാം റീൽസിനെ ചൊല്ലിയുള്ള തർക്കം കത്തിക്കുത്തിൽ കലാശിച്ചിരുന്നു.ലഹരി ഉപയോഗവും ഗ്രൂപ്പ് തിരിഞ്ഞുള്ള ആക്രമണങ്ങളും ഇവിടെ പതിവ് കാഴ്ചയാകുന്നു.പൊലിസ് എയ്ഡ് പോസ്റ്റും സിസിടിവി ക്യാമറകളും സ്ഥാപിച്ചിട്ടുണ്ടെങ്കിലും അസമയത്തുള്ള ലഹരി ഉപയോഗവും അക്രമങ്ങളും തടയാൻ അധികൃതർ പാടുപെടുകയാണ്.നഗരത്തിലെ പ്രധാന സാംസ്കാരിക കേന്ദ്രത്തെ ഇത്തരം അനാശാസ്യ പ്രവർത്തനങ്ങളിൽ നിന്ന് സംരക്ഷിക്കാൻ രാത്രികാല പട്രോളിംഗ് കൂടുതൽ കർശനമാക്കാനാണ് പൊലിസിന്റെ തീരുമാനം.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഇറാനിൽ വൻ സ്ഫോടനം; 43 സുരക്ഷാ ഉദ്യോഗസ്ഥർ കൊല്ലപ്പെട്ടതായി റിപ്പോർട്ട്

International
  •  2 hours ago
No Image

ഇതെന്ത് കഷ്ടമാണ്! പാവപ്പെട്ട കച്ചവടക്കാരനെ പറ്റിച്ച് ബിരിയാണി മോഷണം; ട്രെയിൻ യാത്രക്കാരന്റെ 'ലജ്ജയില്ലാത്ത' പ്രവർത്തിയിൽ പ്രതിഷേധവുമായി സോഷ്യൽ മീഡിയ

crime
  •  2 hours ago
No Image

ഓപ്പറേഷൻ എപിക് ഫ്യൂറി: ചബഹാർ തുറമുഖത്ത് ഇറാനിയൻ യുദ്ധകപ്പൽ തകർത്തതായി യുഎസ് സെൻട്രൽ കമാൻഡ്

International
  •  2 hours ago
No Image

സഊദിക്ക് നേരെ ഇറാന്റെ ആക്രമണം: റിയാദ് വിമാനത്താവളത്തെ ലക്ഷ്യമിട്ടെത്തിയ മിസൈലുകൾ തകർത്ത് പ്രതിരോധ സേന

International
  •  2 hours ago
No Image

തീരുമാനം തിരുത്തി ആർ. ശ്രീലേഖ; നിയമസഭയിലേക്ക് മത്സരിക്കും; പോക്‌സോ കേസിനെതിരെ ഹൈക്കോടതിയെ സമീപിക്കും

Kerala
  •  3 hours ago
No Image

ജീവനക്കാരുടെ സുരക്ഷയ്ക്ക് മുൻഗണന; സേവനങ്ങളിൽ തടസമുണ്ടാകാമെന്ന് കരീം 

uae
  •  3 hours ago
No Image

അബൂദബിയിലെ അൽ സലാം നാവിക താവളത്തിന് നേരെ ഇറാൻ ഡ്രോൺ ആക്രമണം; സ്ഥിരീകരിച്ച് യു.എ.ഇ പ്രതിരോധ മന്ത്രാലയം

International
  •  3 hours ago
No Image

അട്ടിമറി വീരന്മാർക്ക് സൂപ്പർ 8-ൽ അടിതെറ്റി! ദക്ഷിണാഫ്രിക്ക സെമിയിലേക്ക്; സിംബാബ്‌വെയ്ക്ക് കണ്ണീരോടെ മടക്കം

Cricket
  •  3 hours ago
No Image

ഓപ്പറേഷൻ എപിക് ഫ്യൂറി: മൂന്ന് അമേരിക്കൻ സൈനികർ കൊല്ലപ്പെട്ടു; അഞ്ച് പേർക്ക് ഗുരുതര പരുക്ക്; സ്ഥിരീകരിച്ച് യുഎസ് സെൻട്രൽ കമാൻഡ്

International
  •  3 hours ago
No Image

In Depth Story : അമേരിക്കയെ സമ്മർദ്ദത്തിലാക്കാൻ ഇറാന്റെ പുതിയ സ്ട്രാറ്റജി; ഗൾഫ് രാഷ്ട്രങ്ങളിലെ യുഎസ് താവളങ്ങൾ പ്രധാന ലക്ഷ്യങ്ങൾ

International
  •  3 hours ago