മസ്കത്തിൽ നിന്നുള്ള എയർ ഇന്ത്യ എക്സ്പ്രസ് സർവീസുകൾ നാളെ മുതൽ സാധാരണ നിലയിലേക്ക്; യുഎഇ ഉൾപ്പെടെയുള്ള മറ്റ് ഗൾഫ് രാജ്യങ്ങളിലേക്ക് സർവീസില്ല
കൊച്ചി/മസ്കത്ത്: മിഡിൽ ഈസ്റ്റിൽ സംഘർഷം രൂക്ഷമാകുന്ന സാഹചര്യത്തിൽ വിമാന സർവീസുകൾ പുനഃക്രമീകരിച്ച് എയർ ഇന്ത്യ എക്‌സ്‌പ്രസ്. മാർച്ച് 4-ന് മസ്‌കത്തിലേക്കും തിരിച്ചുമുള്ള സർവീസുകൾ തുടരുമെന്ന് എയർലൈൻ സ്ഥിരീകരിച്ചു. എന്നാൽ യുഎഇ, സഊദി അറേബ്യ, ഖത്തർ തുടങ്ങി മറ്റ് പ്രധാന ഗൾഫ് രാജ്യങ്ങളിലേക്കുള്ള സർവീസുകൾ മാർച്ച് 4 വരെ നിർത്തിവെച്ചു.
മസ്‌കത്ത് സർവീസുകൾ തുടരും
യാത്രക്കാരുടെ സൗകര്യം പരിഗണിച്ച് മസ്‌കത്തിൽ നിന്ന് ഡൽഹി, കൊച്ചി, മുംബൈ എന്നിവിടങ്ങളിലേക്ക് അധിക വിമാനങ്ങൾ സർവീസ് നടത്തും.
പ്രധാന സർവീസുകൾ: മംഗലാപുരം - മസ്‌കത്ത് (IX817), മസ്‌കത്ത് - മംഗലാപുരം (IX818) വിമാനങ്ങൾ ഷെഡ്യൂൾ പ്രകാരം സർവീസ് നടത്തുമെന്ന് അധികൃതർ അറിയിച്ചു.
മറ്റ് ഗൾഫ് സർവീസുകൾ നിർത്തിവെച്ചു
സുരക്ഷാ കാരണങ്ങളാൽ യുഎഇ, സഊദി, ബഹ്‌റൈൻ, കുവൈത്ത്, ഖത്തർ എന്നിവിടങ്ങളിലേക്കുള്ള സർവീസുകൾ 2026 മാർച്ച് 4 വരെ താൽക്കാലികമായി റദ്ദാക്കി.
യാത്രക്കാർ ശ്രദ്ധിക്കാൻ
യാത്ര തടസ്സപ്പെട്ടവർക്ക് എയർലൈനിന്റെ വെബ്‌സൈറ്റിലെ 'മാനേജ് ബുക്കിംഗ്' ഓപ്ഷൻ വഴിയോ എഐ (AI) ഡിജിറ്റൽ അസിസ്റ്റന്റ് വഴിയോ സഹായം തേടാവുന്നതാണ്. യാത്ര പുറപ്പെടുന്നതിന് മുമ്പ് ഫ്ലൈറ്റ് സ്റ്റാറ്റസ് പരിശോധിക്കണമെന്നും എയർലൈൻ നിർദ്ദേശിച്ചു. കൃത്യമായ അറിയിപ്പുകൾ ലഭിക്കുന്നതിനായി കോൺടാക്റ്റ് വിവരങ്ങൾ അപ്‌ഡേറ്റ് ചെയ്യാനും യാത്രക്കാരോട് അഭ്യർത്ഥിച്ചു.
മേഖലയിൽ സംഘർഷം അനുനിമിഷം പടരുന്ന സാഹചര്യത്തിൽ, ഇന്ത്യൻ വിമാനങ്ങളുടെ സുരക്ഷ ഉറപ്പാക്കാൻ വ്യോമപാതകളിൽ മാറ്റം വരുത്തിയതായി സിവിൽ ഏവിയേഷൻ മന്ത്രാലയം അറിയിച്ചു. സംഘർഷ ബാധിത പ്രദേശങ്ങൾ ഒഴിവാക്കിയാകും ഇനി വിമാനങ്ങൾ സഞ്ചരിക്കുക. സർവീസുകൾ തടസ്സപ്പെട്ടതിൽ എയർലൈൻ ഖേദം പ്രകടിപ്പിച്ചു.
air india express services from muscat will resume normal operations starting tomorrow. however, flights to the uae and other gulf countries remain suspended amid prevailing regional conditions. passengers are advised to check updates before planning their travel.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."