HOME
DETAILS

'തമിഴ്‌നാട് വിജയിക്കും'  വോട്ട് രേഖപ്പെടുത്തി സ്റ്റാലിന്‍; വിജയിന്റെ ബൂത്തില്‍ ആരാധകരുടെ തിരക്ക്; ബംഗാളിലും പോളിങ് പുരോഗമിക്കുന്നു

  
Web Desk
April 23, 2026 | 5:16 AM

voting underway in tamil nadu and west bengal assembly elections

ന്യൂഡല്‍ഹി: പശ്ചിമബംഗാള്‍, തമിഴ്നാട് സംസ്ഥാനങ്ങളില്‍ നിയമസഭാ തെരഞ്ഞെടുപ്പിലേക്കുള്ള വോട്ടെടുപ്പ് പുരോഗമിക്കുന്നു. ബംഗാളില്‍ ഒന്നാം ഘട്ട വോട്ടെടുപ്പും, തമിഴ്നാട്ടില്‍ മുഴുവന്‍ സീറ്റുകളിലേക്കുമുള്ള തെരഞ്ഞെടുപ്പുമാണ് ഇന്ന് നടക്കുന്നത് രാവിലെ 7 മണിമുതലാണ് വോട്ടെടുപ്പ് ആരംഭിച്ചത്. 

തമിഴ്‌നാട് മുഖ്യമന്ത്രി എം.കെ സ്റ്റാലിന്‍ രാവിലെ തന്നെ വോട്ട് ചെയ്തു. 'തമിഴ്‌നാട് വിജയിക്കും' വോട്ട് ചെയ്ത ശേഷം അദ്ദേഹം പ്രതികരിച്ചു. 

'ഞാന്‍ എന്റെ അവകാശം വിനിയോഗിച്ചു. എല്ലാവരും അവരവരുടെ ജനാധിപത്യ ധര്‍മം നിര്‍വഹിക്കണം. തമിഴ്‌നാട് വിജയിക്കും' അദ്ദേഹം പറഞ്ഞു. ഭാര്യ ദുര്‍ഗ സ്റ്റാലിനും മകനും ഉപമുഖ്യമന്ത്രിയുമായ ഉദയനിധി സ്റ്റാലിനും മറ്റ് കുടുംബാംഗങ്ങളും അദ്ദേഹത്തെ അനുഗമിച്ചിരുന്നു.  

 

ടി.വി.കെ അധ്യക്ഷനും നടനുമായ വിജയും വോട്ട് രേഖപ്പെടുത്തി. വിജയിന്റെ ബൂത്തില്‍ ആരാധകരുടെ വന്‍ തിരക്ക് അനുഭവപ്പെട്ടു. ചിലയിടങ്ങളില്‍ വോട്ടിങ് യന്ത്രം തകരാറിലായതായും പോളിങ് വൈകുന്നതായും റിപ്പോര്‍ട്ടുണ്ട്. 

തമിഴ്നാട്ടില്‍ ആകെയുള്ള 234 നിയമസഭാ സീറ്റുകളിലേക്കും ജനം ഇന്ന് വിധിയെഴുതുകയാണ്.  4023 സ്ഥാനാര്‍ഥികളാണ് മത്സരരംഗത്തുള്ളത്. 5 കോടി 73 ലക്ഷമാണ് തമിഴ്‌നാട്ടിലെ വോട്ടര്‍മാരുടെ എണ്ണം. ഭരണത്തുടര്‍ച്ച ലക്ഷ്യമിട്ട് ഡി.എം.കെയും, ആദ്യ തെരഞ്ഞെടുപ്പില്‍ തന്നെ ഞെട്ടിക്കാനായി നടന്‍ വിജയുടെ ടി.വി.കെയും, എങ്ങനെയെങ്കിലും ഭരണത്തില്‍ തിരിച്ചുവരാനായി എ.ഐ.എ.ഡി.എം.കെയുമാണ് പോര്‍ക്കളത്തിലുള്ളത്.  ശക്തമായ മത്സരമാണ് സംസ്ഥാനത്ത് നടക്കുന്നതെന്നാണ് നിരീക്ഷകര്‍ ചൂണ്ടിക്കാട്ടുന്നത്. 

 

ബംഗാളിലും വോട്ടെടുപ്പ് പുരോഗമിക്കുകയാണ്. ആദ്യഘട്ടമായ ഇന്ന് 152 മണ്ഡലങ്ങളിലേക്കാണ് വോട്ടെടുപ്പ് നടക്കുന്നത്. സംഘര്‍ഷങ്ങളുടെ പശ്ചാത്തലത്തില്‍ കനത്ത സുരക്ഷയാണ് ഏര്‍പെടുത്തിയിട്ടുള്ളത്. എസ്.ഐ.ആര്‍ നടപടികള്‍ക്ക് പിന്നാലെ ലക്ഷക്കണക്കിന് ആളുകള്‍ക്ക് വോട്ടവകാശം ഇല്ലാതായ സംസ്ഥാനങ്ങളിലൊന്നാണ് ബംഗാള്‍. ബിഹാര്‍ പോലെ ബി.ജെ.പി ലക്ഷ്യം വെക്കുന്ന മറ്റൊരു സംസ്ഥാനമാണിത്. ഭരണത്തുടര്‍ച്ച ലക്ഷ്യമിട്ട് മമതയുടെ തൃണമൂലും, ഭരണത്തിലേക്ക് തിരിച്ചുവരാനായി സി.പി.എമ്മും മത്സര രംഗത്തുണ്ട്.

തങ്ങള്‍ക്ക് മേല്‍ക്കോയ്മയുള്ള മേഖലകളില്‍ പ്രധാനമന്ത്രി നടത്തിയ പ്രചാരണം തുണക്കുമെന്നാണ് ബി.ജെ.പി ക്യാംപിന്റെ പ്രതീക്ഷ. അതേസമയം, ബംഗാള്‍ വികാരം ഉയര്‍ത്തി മമത ബാനര്‍ജിയും അഭിഷേക് ബാനര്‍ജിയും ആഴ്ചകളോളം നടത്തിയ റാലികള്‍ വോട്ടാകുമെന്ന് തൃണമൂലും കണക്കുകൂട്ടുന്നു. 

polling begins in tamil nadu for all 234 seats and first phase voting starts in west bengal amid tight security and intense political competition



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

മകനെ ഒരുനോക്ക് കാണാതെ...; മുണ്ടത്തിക്കോട് സ്‌ഫോടനത്തില്‍ കാണാതായ ഗിരീഷിന്റെ അമ്മ അന്തരിച്ചു

Kerala
  •  3 hours ago
No Image

രൂപയുടെ മൂല്യം ഇടിഞ്ഞ് തന്നെ; ഡോളറിനെതിരേ 94ല്‍, വിനിമയ നിരക്കുയര്‍ന്നതോടെ പെരുന്നാളിന് നാട്ടിലേക്ക് കൂടുതല്‍ പണം അയക്കാമെന്ന ചിന്തയില്‍ പ്രവാസികള്‍ | Indian Rupee Value

Economy
  •  3 hours ago
No Image

തിരുവനന്തപുരത്ത് എട്ടു വയസ്സുകാരന്‍ പാമ്പുകടിയേറ്റ് മരിച്ചു; കടിയേറ്റത് ഉറങ്ങുന്നതിനിടെ 

Kerala
  •  4 hours ago
No Image

ബലിപെരുന്നാള്‍ അവധി: യു.എ.ഇയിലെ സ്‌കൂളുകള്‍ക്ക് ഇളവുകള്‍ അനുവദിക്കാന്‍ അധികാരം; അക്കാദമിക് കലണ്ടറില്‍ മാറ്റമില്ല

uae
  •  4 hours ago
No Image

സംസ്ഥാനത്ത് സ്‌കൂള്‍ പ്രവേശനം മെയ് രണ്ടിന് തുടങ്ങും; ഒന്നാം ക്ലാസില്‍ ചേരാന്‍ അഞ്ച് വയസ്സ് മതി

Kerala
  •  5 hours ago
No Image

വെടിനിര്‍ത്തല്‍ ലംഘിച്ച് വീണ്ടും ഇസ്‌റാഈല്‍; ലബനാനില്‍ മാധ്യമപ്രവര്‍ത്തക ഉള്‍പെടെ അഞ്ചുപേരെ കൊലപ്പെടുത്തി; രക്ഷാപ്രവര്‍ത്തനത്തിന് അനുവദിക്കാതെ ആക്രമണം തുടര്‍ന്നു

International
  •  5 hours ago
No Image

പ്രിയപ്പെട്ടവർക്ക് വിട; മരിച്ചവരിൽ രണ്ടുദിവസങ്ങൾക്ക് മുൻപ് ജോലിക്കിറങ്ങിയ യുവാവും, മുൻ മിസ്റ്റർ തൃശൂരും; തിരിച്ചറിഞ്ഞത് 9 പേരെ മാത്രം

Kerala
  •  5 hours ago
No Image

പേരാമ്പ്ര സ്‌ട്രോങ് റൂം വിവാദം: നടപടിയെടുക്കാതെ കലക്ടര്‍; യുഡിഎഫ് നാളെ കോടതിയിലേക്ക്

Kerala
  •  5 hours ago
No Image

20 വർഷം, 3 അന്വേഷണ ഏജൻസികൾ, എന്നിട്ടും പ്രതികളില്ല, ഹിന്ദുത്വഭീകരത പുറത്തുകൊണ്ടുവന്ന മലേഗാവ് കേസും വഴിമുട്ടി, ബറാഅത്ത്‌ ദിനവും വെള്ളിയാഴ്ചയും ഒന്നിച്ചുവന്ന ദിനത്തിലെ ആക്രമണം

National
  •  6 hours ago
No Image

പുറ്റിങ്ങൽ ദുരന്തം;  സ്ഥിരം ജഡ്ജിയില്ല; വിചാരണ നീളുന്നു

Kerala
  •  6 hours ago