പെൻഷൻ 3,000 രൂപ, വിദ്യാർഥിനികൾക്ക് ധനസഹായം; ഉമ്മൻചാണ്ടിയുടെ പേരിൽ 25 ലക്ഷത്തിന്റെ ഇൻഷുറൻസ്; നിയമസഭാ തിരഞ്ഞെടുപ്പ് ലക്ഷ്യമിട്ട് അഞ്ചിന ഗ്യാരണ്ടികളുമായി കോൺഗ്രസ്
തിരുവനന്തപുരം: കേരള നിയമസഭാ തിരഞ്ഞെടുപ്പ് ലക്ഷ്യമിട്ട് വമ്പൻ പ്രഖ്യാപനങ്ങളുമായി കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി. കർണാടകയിലും തെലങ്കാനയിലും നടപ്പിലാക്കിയതിന് സമാനമായ 'അഞ്ചിന ഗ്യാരണ്ടികൾ' (ഉറപ്പുകൾ) യുഡിഎഫ് അധികാരത്തിൽ വന്നാൽ കേരളത്തിൽ നടപ്പിലാക്കുമെന്ന് അദ്ദേഹം വ്യക്തമാക്കി.
യുഡിഎഫ് അധികാരത്തിൽ വന്നാൽ സ്ത്രീകൾക്ക് കെഎസ്ആർടിസി ബസുകളിൽ സൗജന്യ യാത്ര അനുവദിക്കും. കൂടാതെ, കോളേജ് വിദ്യാർഥിനികൾക്ക് മാസം തോറും 1,000 രൂപ വീതം ധനസഹായം നൽകും. ഇവയാണ് ആദ്യ വാഗ്ദാനമായി രാഹുൽ ഗാന്ധി പറഞ്ഞത്. കൂടാതെ, നിലവിലെ ക്ഷേമ പെൻഷൻ പ്രതിമാസം 3,000 രൂപയായി ഉയർത്തുമെന്നാണ് രണ്ടാമത്തെ വാഗ്ദാനം.
മൂന്നാം ഗ്യാരണ്ടി, മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടിയുടെ പേരിൽ പുതിയ ആരോഗ്യ ഇൻഷുറൻസ് പദ്ധതി നടപ്പിലാക്കുമെന്നാണ്. ഇതുപ്രകാരം 25 ലക്ഷം രൂപ വരെയുള്ള ചികിത്സാ സഹായം സൗജന്യമായി ലഭിക്കും.
യുവജനങ്ങളെ ലക്ഷ്യമിട്ടുള്ളതാണ് നാലാമത്തെ ഗ്യാരണ്ടി. ഇതുവഴി, യുവാക്കൾക്ക് സ്വയംതൊഴിലിനും മറ്റുമായി 5 ലക്ഷം രൂപ വരെ പലിശരഹിത വായ്പ ലഭ്യമാക്കും. അഞ്ചാമത്തെ വാഗ്ദാനം മുതിർന്ന പൗരന്മാർക്കുള്ളതാണ്. ഇതുപ്രകാരം, പ്രായമായവരുടെ സുരക്ഷയും ക്ഷേമവും ഉറപ്പാക്കാൻ പ്രത്യേക സർക്കാർ വകുപ്പ് രൂപീകരിക്കും.
അതേസമയം, രാഹുൽ ഗാന്ധിയുടെ ഈ ജനപ്രിയ പ്രഖ്യാപനങ്ങൾ യുഡിഎഫിന്റെ തിരഞ്ഞെടുപ്പ് പ്രചാരണത്തിന് വലിയ ആവേശം പകരുമെന്നാണ് വിലയിരുത്തപ്പെടുന്നത്.
Eyeing the upcoming Kerala Assembly elections, Congress leader Rahul Gandhi has announced five major "guarantees" similar to those implemented by the party in Karnataka and Telangana. Speaking at a campaign event, he declared that if the UDF is voted to power, women will be granted free travel in KSRTC buses, and college-going female students will receive a monthly financial aid of ₹1,000.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."