കാഞ്ഞിരപ്പള്ളി ജനറൽ ആശുപത്രിയിൽ വൻ അനാസ്ഥ; മോർച്ചറിയിൽ മൃതദേഹം ജീർണ്ണിച്ച നിലയിൽ, വീഴ്ച സമ്മതിച്ച് അധികൃതർ
കോട്ടയം: കാഞ്ഞിരപ്പള്ളി സർക്കാർ ജനറൽ ആശുപത്രിയിൽ അധികൃതരുടെ ഭാഗത്തുനിന്നും ഗുരുതരമായ സുരക്ഷാവീഴ്ച. മോർച്ചറിയിൽ സൂക്ഷിച്ചിരുന്ന മൃതദേഹം ജീർണ്ണിച്ച നിലയിൽ കണ്ടെത്തി. മണിമല സ്വദേശിയുടെ മൃതദേഹത്തോടാണ് ആശുപത്രി അധികൃതർ അനാദരവ് കാട്ടിയത്.
പ്രവർത്തിക്കാത്ത ഫ്രീസർ; ദുർഗന്ധം വമിച്ച് മൃതദേഹം
പ്രവർത്തനരഹിതമായ ഫ്രീസറിലാണ് മൃതദേഹം സൂക്ഷിച്ചിരുന്നതെന്നാണ് പ്രാഥമിക വിവരം. പോസ്റ്റ്‌മോർട്ടം നടപടികൾക്കായി ബന്ധുക്കൾ എത്തിയപ്പോഴാണ് മൃതദേഹം അഴുകിയ നിലയിൽ കാണപ്പെട്ടത്. മോർച്ചറിയിൽ നിന്നും അസഹനീയമായ ദുർഗന്ധം വമിച്ചതോടെ ബന്ധുക്കളും നാട്ടുകാരും ചേർന്ന് ആശുപത്രിയിൽ പ്രതിഷേധിച്ചു. ഫ്രീസർ തകരാറിലായ വിവരം ബന്ധുക്കളെ അറിയിക്കുകയോ മൃതദേഹം മറ്റൊരു ഫ്രീസറിലേക്ക് മാറ്റുകയോ ചെയ്യാത്തതാണ് പ്രതിഷേധത്തിന് കാരണമായത്.
വീഴ്ച സമ്മതിച്ച് ആശുപത്രി അധികൃതർ
സംഭവത്തിൽ ആശുപത്രി അധികൃതർ ഗുരുതരമായ വീഴ്ച സമ്മതിച്ചിട്ടുണ്ട്. സാങ്കേതിക തകരാർ ശ്രദ്ധയിൽപ്പെടുന്നതിൽ ജീവനക്കാർക്ക് വീഴ്ച പറ്റിയതായാണ് സൂചന. അനാസ്ഥ കാട്ടിയ ജീവനക്കാർക്കെതിരെ കർശനമായ നടപടി സ്വീകരിക്കുമെന്ന് ആശുപത്രി സൂപ്രണ്ട് അറിയിച്ചു. സംഭവത്തിൽ ഉന്നതതല അന്വേഷണം വേണമെന്ന ആവശ്യവുമായി ബന്ധുക്കൾ രംഗത്തെത്തിയിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."