HOME
DETAILS

ഐപിഎൽ എന്റെ ക്രിക്കറ്റ് കരിയർ നശിപ്പിച്ചു: വെളിപ്പെടുത്തലുമായി ഇതിഹാസം

  
April 07, 2026 | 2:37 PM

kevin pietersen talks ipl ruined his cricket carrier

രാജ്യാന്തര ക്രിക്കറ്റിലെ തന്റെ കരിയർ നശിച്ചതിന് കാരണം ഇന്ത്യൻ പ്രിമീയർ ലീഗാണെന്ന് വെളിപ്പെടുത്തി മുൻ ഇംഗ്ലണ്ട് താരം കെവിൻ പീറ്റേഴ്‌സൺ. ഐപിഎൽ കളിക്കാൻ വേണ്ടി ഇംഗ്ലണ്ട് ക്രിക്കറ്റ് ബോർഡുമായി നിലനിന്ന തർക്കമാണ് തന്റെ കരിയർ നശിക്കാൻ കാരണമെന്നാണ് പീറ്റേഴ്‌സൺ പറഞ്ഞത്. യൂട്യൂബർ രൺവീൽ അല്ലാബാദിയുമായുള്ള അഭിമുഖത്തിലാണ് മുൻ ഇംഗ്ലീഷ് നായകൻ ഇക്കാര്യം വെളിപ്പെടുത്തിയത്. 

''ഞാൻ ഒരുപാട് ത്യാഗം സഹിച്ചാണ് ഐപിഎൽ കളിച്ചത്. എന്റെ കരിയർ തന്നെ നഷ്ടമായി. ഇസിബിയിലെ എല്ലാവരും എനിക്കെതിരെ തിരിയാനുള്ള കാരണവും അതായിരുന്നു. ഇംഗ്ലണ്ടിനൊപ്പമുള്ള എന്റെ കരിയർ അവസാനിക്കുമ്പോൾ എനിക്ക് 33 വയസായിരുന്നു. ടെസ്റ്റിൽ 104 മത്സരങ്ങളിലാണ് ഞാൻ കളിച്ചത്. 150-160 ടെസ്റ്റുകളിൽ കളിക്കണമെന്ന് ഞാൻ ആഗ്രഹിച്ചിരുന്നു. 12000-13000 റൺസ് നേടണമെന്ന് ഞാൻ ആഗ്രഹിച്ചു. അതായിരുന്നു എനിക്ക് വേണ്ടിയിരുന്നത്'' കെവിൻ പീറ്റേഴ്സൺ പറഞ്ഞു. 

ഐപിഎല്ലിൽ ഡൽഹി ക്യാപ്പിറ്റൽസ്, സൺറൈസേഴ്‌സ് ഹൈദരാബാദ്, റോയൽ ചലഞ്ചേഴ്‌സ് ബെംഗളൂരു എന്നീ ടീമുകൾക്ക് വേണ്ടിയാണ് കെവിൻ പീറ്റേഴ്സൺ കളിച്ചിട്ടുള്ളത്. ഐപിഎൽ പുതിയ സീസൺ തുടങ്ങുന്നതിന് മുന്നോടിയായി ഡൽഹി ക്യാപ്പിറ്റൽസിന്റെ മെന്റർ സ്ഥാനത്തു നിന്നും പീറ്റേഴ്‌സൺ രാജിവെച്ചിരുന്നു. 2025 ഐപിഎല്ലിൽ ഡൽഹി ക്യാപ്പിറ്റൽസിനൊപ്പം പരിശീലകനായി പ്രവർത്തിച്ച ശേഷമാണ് പീറ്റേഴ്‌സൺ പടിയിറങ്ങുന്നത്. 

കഴിഞ്ഞ സീസണിൽ മികച്ച തുടക്കമായിരുന്നു ഡൽഹിക്ക് ലഭിച്ചിരുന്നത്. തുടർച്ചയായ അഞ്ചു മത്സരങ്ങളും വിജയിച്ചുകൊണ്ട് പത്തു പോയിന്റ് സ്വന്തമാക്കിയ ഡൽഹി പ്ലേ ഓഫിലേക്ക് മുന്നേറുന്ന ആദ്യ ടീമാവുമെന്ന് ഏവരും പ്രതീക്ഷിച്ചിരുന്നു. എന്നാൽ രണ്ടാം ഘട്ടത്തിൽ അക്‌സർ പട്ടേലും സംഘവും നിരാശപ്പെടുത്തുകയായിരുന്നു. പിന്നീടുള്ള എട്ട് മത്സരങ്ങളിൽ നിന്നും രണ്ട് വിജയം മാത്രം നേടാനാണ് ഡൽഹിക്ക് സാധിച്ചത്. 

Former England player Kevin Pietersen has revealed that the Indian Premier League is the reason behind the demise of his career in international cricket. Pietersen said that the reason for the demise of his career was the dispute with the England Cricket Board over playing in the IPL.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ക്രൂരമായ ബലപ്രയോഗത്തിന് സംസ്കാരത്തെ തോൽപ്പിക്കാനാവില്ല; ട്രംപിന്റെ മുന്നറിയിപ്പ് തള്ളി ഇറാൻ

International
  •  4 hours ago
No Image

അൽ മംസാർ കോർണിഷ് വികസനം അവസാന ഘട്ടത്തിൽ; സ്ത്രീകൾക്കായി പ്രത്യേക ബീച്ചും അത്യാധുനിക സൗകര്യങ്ങളും

uae
  •  4 hours ago
No Image

2026 ലോകകപ്പിലെ ഏറ്റവും ശക്തർ ആ ടീമാണ്: റൊണാൾഡീഞ്ഞോ

Football
  •  4 hours ago
No Image

ഭക്ഷണം കഴിക്കുന്നതിനിടെ പാര്‍ക്കിലെ പൂളിലേക്ക് ചാടി; വിനോദയാത്രക്കെത്തിയ പത്ത് വയസുകാരന് ദാരുണാന്ത്യം

Kerala
  •  4 hours ago
No Image

വേങ്ങരയിൽ യുവാവിനെ തലക്കടിച്ച് കൊലപ്പെടുത്തി; ഒഡീഷ സ്വദേശി പിടിയിൽ 

Kerala
  •  4 hours ago
No Image

പറവൂരിൽ കൊട്ടിക്കലാശത്തിനിടെ യുഡിഎഫ് പ്രവർത്തകൻ കുഴഞ്ഞുവീണ് മരിച്ചു

Kerala
  •  4 hours ago
No Image

എസ്.ഐ.ആറില്‍ കടുംവെട്ട്; ബംഗാളില്‍ 27 ലക്ഷം പേര്‍ക്ക് വോട്ടില്ല; തെരഞ്ഞെടുപ്പ് കമ്മീഷനെ കാണാന്‍ മമത

National
  •  5 hours ago
No Image

സുരക്ഷ ശക്തമാക്കി കുവൈത്ത് ആഭ്യന്തര മന്ത്രാലയം; ആറ് ഗവർണറേറ്റുകളിലായി 600 പട്രോളിംഗ് സംഘങ്ങളെ വിന്യസിച്ചു

Kuwait
  •  5 hours ago
No Image

മണിപ്പൂർ വീണ്ടും കത്തുന്നു: വെടിവെപ്പിൽ രണ്ട് മരണം; കുട്ടികളുടെ കൊലപാതകത്തിൽ എൻഐഎ അന്വേഷണം

National
  •  5 hours ago
No Image

പിണറായി വിജയനെ 'നീ' എന്ന് അഭിസംബോധന ചെയ്യാനുള്ള ഔദ്ധത്യം രേവന്തിന് എങ്ങനെയുണ്ടായി; തെലങ്കാന മുഖ്യമന്ത്രിയുടെ പരിപ്പെടുക്കുമെന്ന് നികേഷ് കുമാര്‍

Kerala
  •  5 hours ago