സംസ്ഥാനത്ത് ഇന്ധനലഭ്യത ഉറപ്പാക്കിയെന്ന് എണ്ണക്കമ്പനികൾ; വില ഇന്നും കൂടി
കൊച്ചി: കേരളത്തിലുടനീളം എല്ലാ ഇന്ധന പമ്പുകളിലും ആവശ്യത്തിന് പെട്രോളിന്റെയും ഡീസലിന്റെയും ശേഖരം ലഭ്യമാണെന്ന് പൊതുമേഖലാ എണ്ണ വിപണന കമ്പനികളായ ഇന്ത്യൻ ഓയിൽ, ഭാരത് പെട്രോളിയം, ഹിന്ദുസ്ഥാൻ പെട്രോളിയം എന്നിവ പൊതുജനങ്ങൾക്ക് ഉറപ്പുനൽകി.
ടെർമിനലുകളും ഡിപ്പോകളും മുതൽ ചില്ലറ വിൽപന കേന്ദ്രങ്ങൾ വരെ സംസ്ഥാനത്തെ മുഴുവൻ ഇന്ധന വിതരണ ശൃംഖലയും യാതൊരു തടസവുമില്ലാതെ സാധാരണ നിലയിൽ കാര്യക്ഷമമായി പ്രവർത്തിക്കുന്നുണ്ടെന്ന് കേരളത്തിലെ എണ്ണ വ്യവസായ മേഖല സംസ്ഥാനതല കോഡിനേറ്റർ ഗീതിക മെഹ്‌റ പ്രസ്താവനയിൽ വ്യക്തമാക്കി. സംസ്ഥാനത്തുടനീളം ഇന്ധന വിതരണം നിരന്തരം നിരീക്ഷിച്ചുവരികയാണെന്നും ആവശ്യാനുസരണം എണ്ണശേഖരം എത്തിക്കുന്ന പ്രവർത്തനങ്ങൾ സുഗമമായി പുരോഗമിക്കുകയാണെന്നും അവർ അറിയിച്ചു. പൊതുമേഖലാ എണ്ണക്കമ്പനികളുടെ എല്ലാ പമ്പുകളും സാധാരണ നിലയിലാണ് പ്രവർത്തിക്കുന്നതെന്നും കേരളത്തിലെ ഉപഭോക്താക്കളുടെ ഇന്ധന ആവശ്യങ്ങൾ നിറവേറ്റാൻ അവ പൂർണസജ്ജമാണെന്നും അവർ കൂട്ടിച്ചേർത്തു. അനാവശ്യമായി ഇന്ധനം വാങ്ങിക്കൂട്ടുകയോ, അധികമായി ശേഖരിക്കുകയോ ചെയ്യരുതെന്ന് പൊതുജനങ്ങളോട് അഭ്യർഥിച്ചിട്ടുണ്ട്.
കേരളത്തിലെ ജനങ്ങൾക്ക് തടസമില്ലാതെ ഇന്ധന വിതരണം ഉറപ്പാക്കാൻ എണ്ണക്കമ്പനികൾ പൂർണസജ്ജരാണെന്നും അതിനായി പ്രതിജ്ഞാബദ്ധരാണെന്നും പ്രസ്താവനയിൽ പറയുന്നു. മേഖലയിലുടനീളം തടസമില്ലാത്ത ഇന്ധനലഭ്യത ഉറപ്പാക്കുന്നതിന് ലോജിസ്റ്റിക്‌സ്, എണ്ണശേഖരം നീക്കങ്ങൾ, ചില്ലറ വിൽപന പ്രവർത്തനങ്ങൾ എന്നിവ എണ്ണ വ്യവസായ മേഖല സൂക്ഷ്മമായി ഏകോപിപ്പിച്ച് വരികയാണ്. പൊതുജനങ്ങൾ ആശങ്കപ്പെടേണ്ടതില്ലെന്നും സാധാരണ നിലയിൽ ഇന്ധന ഉപഭോഗം തുടരാമെന്നും അധികൃതർ അറിയിച്ചു.
public sector oil marketing companies Indian Oil, Bharat Petroleum, and Hindustan Petroleum have assured the public that adequate stocks of petrol and diesel are available at all fuel stations across Kerala.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."