മുഖ്യന്മാർക്ക് പ്രിയം ആഭ്യന്തരവകുപ്പ്, ധനകാര്യമേറ്റെടുത്തത് മൂന്നുപേർ; വകുപ്പ് വിഭജനത്തിൽ ഇന്നും ചർച്ച
മലപ്പുറം: മുഖ്യമന്ത്രിമാർക്ക് പ്രിയം ആഭ്യന്തര വകുപ്പിനോടാണെങ്കിലും വി.ഡി സതീശൻ ധനവകുപ്പിലാണ് കൈവെച്ചിരിക്കുന്നത്. ചരിത്രത്തിൽ മൂന്നാംതവണയാണ് സങ്കീർണമായ ധനവകുപ്പ് മുഖ്യമന്ത്രി നേരിട്ട് കൈകാര്യം ചെയ്യുന്നത്. മുമ്പ് ഈ വകുപ്പ് കൈകാര്യം ചെയ്തത് ആർ.ശങ്കറും ഉമ്മൻ ചാണ്ടിയും മാത്രമാണ്.
1962 ലെ മൂന്നാം മന്ത്രിസഭയിലാണ് ആർ.ശങ്കർ ധനകാര്യം കൈകാര്യം ചെയ്തത്. പിന്നീട് 2011വരെയുള്ള മുഖ്യമന്ത്രിമാരും അതിന് തയാറായില്ല. ധനമന്ത്രി കെ.എം മാണി 2015ൽ രാജിവച്ചപ്പോൾ ഒരു വർഷം ധനകാര്യം കൈകാര്യം ചെയ്തത് മുഖ്യമന്ത്രി ഉമ്മൻചാണ്ടിയായിരുന്നു. വികസനത്തിന് ഫണ്ട് കണ്ടെത്തൽ, ബജറ്റ് തയാറാക്കൽ, വകുപ്പുകൾക്ക് ഫണ്ട് വീതിക്കൽ തുടങ്ങി സങ്കീർണമായ ധനകാര്യം ഏറ്റെടുക്കാൻ മറ്റ് 21 മുഖ്യമന്ത്രിമാരും തയാറായിരുന്നില്ല.
രമേശ് ചെന്നിത്തല ആഭ്യന്തരത്തിനായി വാശി പിടിച്ചപ്പോഴാണ് മുഖ്യമന്ത്രി ധനവകുപ്പ് ഏറ്റെടുത്തത്. പ്രതിസന്ധികൾക്കിടയിൽ ധനവകുപ്പിനെ അദ്ദേഹം എങ്ങനെ കൈകാര്യം ചെയ്യുമെന്നാണ് ഉറ്റു നോക്കുന്നത്. ഇ.എം.എസ് മുതൽ ബഹുഭൂരിപക്ഷം മുഖ്യമന്ത്രിമാരും ആഭ്യന്തരം കൈകാര്യം ചെയ്തവരാണ്. 1957ലെ ഒന്നാം മന്ത്രിസഭയിലും 1967ലെ മന്ത്രിസഭയിലും അദ്ദേഹം ആഭ്യന്തരം കൈകാര്യം ചെയ്തു. കെ.കരുണാകരൻ 1977, 1991 കാലയളവിൽ വകുപ്പ് കെകാര്യം ചെയ്തു. 1981ൽ കെ.എം മാണിക്കും 1982 ൽ വയലാർ രവിക്കും ആഭ്യന്തരം വിട്ടു നൽകി. കൂടുതൽക്കാലം ആഭ്യന്തരമന്ത്രിയായിരുന്നതും കെ.കരുണാകരനാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."