HOME
DETAILS

അന്ന് തളിപ്പറമ്പില്‍ സ്റ്റാറായി, ഇന്ന് പിണറായിയെ 'ധര്‍മ'സങ്കടത്തിലാക്കി.. ആരാണ് അബ്ദുല്‍ റഷീദ്? 

  
Web Desk
May 04, 2026 | 6:46 AM

who-is-abdul-rasheed-pinarayi-vijayan-opponent-dharmadom

കണ്ണൂര്‍: മുഖ്യമന്ത്രി പിണറായി വിജയന്‍ മത്സരിച്ച സി.പി.എമ്മിന്റെ കരുത്തുറ്റ കോട്ടയായ ധര്‍മ്മടത്ത് ഒരു യുവ നേതാവിനെ നിര്‍ത്തുമ്പോള്‍ മുഖ്യമന്ത്രി പിണറായി വിജയന് തോല്‍വിയെക്കാള്‍ അപ്പുറം മികച്ച ഒരു മറുപടി നല്‍കുക എന്ന് മാത്രമാണ് കോണ്‍ഗ്രസ് പ്രതീക്ഷിച്ചിരുന്നത്. എന്നാല്‍ പ്രതീക്ഷകളെ മറികടന്ന് അഞ്ച് റൗണ്ടുകളില്‍ പിണറായി വിജയന്‍ 'പിന്നില്‍' എന്നെഴുതിക്കാണിക്കാന്‍ മാധ്യമങ്ങള്‍ക്ക് അവസരം നല്‍കാന്‍ റഷീദിനായി. ഒരുപക്ഷേ ആദ്യമായിട്ടായിരിക്കാം ഇങ്ങനെയൊരു ബ്രേക്കിങ് ന്യൂസ് മാധ്യമങ്ങളില്‍ തെളിയുന്നത്. 

ഇത്തരമൊരു വാര്‍ത്ത വന്നതിന് പിന്നാലെ ആരാണ് യു.ഡി.എഫിന്റെ ധര്‍മ്മടത്തെ സ്ഥാനാര്‍ഥിയെന്നാണ് എല്ലാവരും തിരഞ്ഞത്. എന്നാല്‍ ഇത് പുതുമയല്ല. 2021 ല്‍ സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദനെ തളിപ്പറമ്പ് നിയോജക മണ്ഡലത്തില്‍ റഷീദ് ഞെട്ടിച്ചിരുന്നു. 2016ല്‍ എല്‍.ഡി.എഫ് സ്ഥാനാര്‍ഥി ജയിംസ് മാത്യു നേടിയ ഭൂരിപക്ഷം പകുതിയായി കുറയ്ക്കാന്‍ അബ്ദുള്‍ റഷീദിന് സാധിച്ചു. അതാണ് യു.ഡി.എഫിന്റെ തുറുപ്പു ചീട്ടായി പിണറായി വിജയനെതിരേ മത്സരിക്കാന്‍ അബ്ദുള്‍ റഷീദിനെ നിയോഗിച്ചത്. 

മണ്ഡലത്തില്‍ പരിചിതനല്ലെങ്കിലും സംസ്ഥാന സര്‍ക്കാരിന്റെ പൊള്ളയായ നേട്ടങ്ങളേയും മുഖ്യമന്ത്രിയുടെ ഭരണത്തിലെ അഴിമതിയും സ്വജനപക്ഷപാതവും അക്കമിട്ട് നിരത്തിയാണ് റഷീദ് പ്രചാരണം നടത്തിയത്.

യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന ജനറല്‍ സെക്രട്ടറി കൂടിയായ അബ്ദുല്‍ റഷീദ് കേരളത്തിലെ ഏറ്റവും പ്രായം കുറഞ്ഞ കെ.പി.സി.സി അംഗം കൂടിയാണ്. മയ്യില്‍ ഗ്രാമപഞ്ചായത്തിലെ ഇരുവാപ്പുഴ നമ്പ്രം സ്വദേശി. പ്രാഥമിക വിദ്യാഭ്യാസം പൂര്‍ത്തിയാക്കിയത് ഉമ്മയുടെ നാടായ ചെറുപുഴ ജാനകി മെമ്മോറിയല്‍ സ്‌കൂള്‍, കാക്കയംച്ചാല്‍ സെന്റ് മേരിസ് ഹൈസ്‌കൂള്‍, വയക്കര ഗവ ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ എന്നിവിടങ്ങളില്‍. ബിരുദ വിദ്യാഭ്യാസം കണ്ണൂര്‍ എസ്.എന്‍ കോളജില്‍. തുടര്‍ന്ന് കണ്ണൂര്‍ യൂനിവേഴ്‌സിറ്റി തലശേരി പാലയാട് നിയമ കലാലയത്തില്‍ നിന്ന് നിയമബിരുദം നേടി. ഡോക്ടര്‍ ഷഹലയാണ് ഭാര്യ മക്കള്‍: മുഹമ്മദ് റഷ്ദാന്‍, ഇനാറ ഫാത്തിമ.

അതേസമയം, 2016ല്‍  36905 വോട്ടിന്റെ ഭൂരിപക്ഷത്തിലും കഴിഞ്ഞ തവണ 50123 വോട്ടിന്റെ ഭൂരിപക്ഷത്തിലുമാണ് പിണറായി വിജയന്‍ ധര്‍മടത്തു നിന്നും ജയിച്ചത്. നിയമസഭാ തെരഞ്ഞെടുപ്പ് നടന്ന് രണ്ടുവര്‍ഷത്തിന് ശേഷമുള്ള ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ധര്‍മടത്ത് ബൂത്ത് തലത്തില്‍ എല്‍.ഡി.എഫും യു.ഡി.എഫും ഒപ്പത്തിനൊപ്പമായിരുന്നു. 165 ബൂത്തുകളില്‍ 80 ല്‍ യുഡിഎഫും 85 ല്‍ എല്‍ഡിഎഫിനുമായിരുന്നു ഭൂരിപക്ഷം. 

മുഖ്യമന്ത്രി പിണറായി വിജയന്റെ ബൂത്തായ ആര്‍സി അമല സ്‌കൂളില്‍ 794 വോട്ടായിരുന്നു എല്‍ഡിഎഫിന് ലഭിച്ചത്. 2021 ലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ 907 വോട്ട് ഇവിടെ എല്‍ഡിഎഫിന് ലഭിച്ചതാണ്. 2024 ലെ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ 2616 വോട്ടിന്റെ ഭൂരിപക്ഷവും കഴിഞ്ഞ തദ്ദേശ തെരഞ്ഞെടുപ്പില്‍ 25, 577 വോട്ടിന്റെ ഭൂരിപക്ഷവുമാണ് എല്‍ഡിഎഫിന് ലഭിച്ചത്. ബി.ജെ.പി സംസ്ഥാന സെക്രട്ടറി കെ. രഞ്ജിത്താണ് ഇവിടെ എന്‍.ഡി.എ സ്ഥാനാര്‍ഥിയായി മത്സരിച്ചത്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

പുതുപ്പള്ളിയിൽ പിതാവിന്റെ റെക്കോർഡും തകർത്ത് ചാണ്ടി ഉമ്മന് ‍ചരിത്രവിജയം

Kerala
  •  36 minutes ago
No Image

'അഹങ്കാരമല്ല വേണ്ടത്, യാഥാർത്ഥ്യം തിരിച്ചറിയൂ'; ഹാർദിക്കിനെതിരെ ആഞ്ഞടിച്ച് അമ്പാട്ടി റായുഡു

Cricket
  •  42 minutes ago
No Image

ബിഗ് സ്‌ക്രീന്‍ നായകനില്‍ നിന്ന് നേരെ നാടിന്റെ നായകനിലേക്ക്; എം.ജി.ആറിന് ശേഷം തമിഴകത്ത് വിജയ് കുറിക്കുന്ന ചരിത്രം

National
  •  an hour ago
No Image

ചരിത്രത്തിലാദ്യമായി ഇന്ത്യയിൽ ഒരിടത്തും ചുവപ്പില്ല; കേരളവും കൈവിട്ടതോടെ ഇടതുപക്ഷം പടിക്കുപുറത്ത്

Kerala
  •  an hour ago
No Image

'അപ്രതീക്ഷിതമല്ല, ചാത്തന്നൂരിലേത് 'ഡീല്‍' ജയം; സ്ഥാനാര്‍ഥി നിര്‍ണയത്തിലെ പാളിച്ചയും പ്രചാരണത്തിലെ മന്ദതയും ബി.ജെ.പിക്ക് വഴിയൊരുക്കിയെന്ന് റിപ്പോര്‍ട്ട്

Kerala
  •  an hour ago
No Image

'മാറ്റാൻ ഞങ്ങളുണ്ട്'; ചരിത്ര വിജയത്തിന് പിന്നാലെ വി.ഡി സതീശൻ; കേരളം ഇനി യുഡിഎഫ് നയിക്കും

Kerala
  •  an hour ago
No Image

അസമില്‍ ഭരണമുറപ്പിച്ച് എന്‍ഡി.എ; 99 സീറ്റുകളില്‍ മുന്നേറ്റം, കോണ്ഗ്രസിന് കനത്ത തിരിച്ചടി

National
  •  an hour ago
No Image

രണ്ടില പൊഴിയും കാലം; താങ്ങാനാവാത്ത തോൽവിയിൽ കേരള കോൺഗ്രസ് എമ്മും ജോസ് കെ. മാണിയും

Kerala
  •  2 hours ago
No Image

'കേരളത്തിന്റെ ഉയർത്തെഴുന്നേൽപ്പ് ലക്ഷ്യം, വയനാട് പുനരധിവാസം വേഗത്തിലാക്കും': സാദിഖലി ശിഹാബ് തങ്ങൾ

Kerala
  •  2 hours ago
No Image

'ഭയപ്പെടേണ്ടതില്ല, സൂര്യാസ്തമയത്തിന് ശേഷം വിജയം നമ്മുടേത്' പശ്ചിമ ബംഗാളില്‍ ബി.ജെ.പി മുന്നേറ്റം കണക്കിലെടുക്കേണ്ടെന്ന് മമത; ജാഗ്രത കൈവിടരുതെന്ന് പ്രവര്‍ത്തകര്‍ക്ക് നിര്‍ദ്ദേശം

National
  •  2 hours ago