HOME
DETAILS

ഹുങ്കൊടിഞ്ഞു, ക്യാപ്റ്റന്റെ ഫിഗറും

  
നിസാർ കൂമണ്ണ
May 04, 2026 | 7:00 AM

pinaryi pride took a fall

കോഴിക്കോട്: ഇടതിന് ഇത് വെറുമൊരു തോൽവിയല്ല, കനത്ത ആഘാതമാണ്. ഇടതിന്റെ ഹൃദയം നിലയ്ക്കുന്ന വിധി. പത്തുവര്‍ഷം ഭരിച്ചിട്ടും വികസനവും ക്ഷേമവും മുൻനിർത്തി പ്രചാരണം നടത്തിയിട്ടും ഇടതുപക്ഷത്തിനേറ്റത് ഹുങ്കിനുള്ള തിരിച്ചടി. പിണറായി വിജയന്റെ ഏകാധിപത്യവും വണ്‍മാന്‍ഷോയും ജനത്തിന് ദഹിച്ചില്ലെന്ന് വിലയിരുത്താം. ഇടതിനെ നയിച്ച ക്യാപ്റ്റന്റെ പതനം തന്നെയാണ് വന്‍ തോല്‍വിയിയുടെ ചുരുക്കം.

പൊതുജനത്തിന് മാത്രമല്ല, ചരിത്രനേട്ടത്തിലൂടെ അധികാരത്തിലെത്തിച്ച അണികള്‍ക്കു പോലും മടുപ്പുണ്ടാക്കുന്ന സമീപനമുണ്ടായി എന്നാണ് തെരഞ്ഞെടുപ്പ് ഫലം സൂചിപ്പിക്കുന്നത്. ജനത്തെ നിസാരവത്കരിച്ച് വലിയ വായില്‍ സംസാരിക്കുമ്പോള്‍ അവര്‍ ഉള്ളിലൊളിപ്പിച്ച പ്രതികാരം വോട്ടിലൂടെ തീര്‍ക്കുകയായിരുന്നു. മത്സരഫലം പ്രവചനാതീതമെന്ന വാര്‍ത്തകളെ തകിടംമറിച്ച് യു.ഡി.എഫ് നേടിയ വമ്പന്‍ ജയം അവരുടെ കരുത്തിനേക്കാളേറെ പിണറായി വിജയന്‍ സര്‍ക്കാര്‍ മാറണമെന്ന കേരള ജനതയുടെ ആ​ഗ്രഹത്തെയാണ് പ്രതിഫലിപ്പിക്കുന്നത്. 

ഭൂരിപക്ഷ സമുദായത്തെ പിണിക്കാതിരിക്കാന്‍ വെള്ളാപ്പള്ളിയുടെ വിഷവാചകങ്ങള്‍ക്ക് ചുവന്ന പരവതാനി വിരിച്ചത് മലയാളിയുടെ മതേതര മനസ്സിനെ വേദനപ്പിച്ചിരുന്നു. കഴിഞ്ഞ രണ്ടുതവണയും മതന്യൂനപക്ഷങ്ങളെ ചേര്‍ത്തുപിടിച്ച ഇടതുപക്ഷം ഇത്തവണ അവരെ കാര്യമായി ശ്രദ്ധിച്ചിരുന്നില്ല. പല ഘട്ടങ്ങളിലും മുസ് ലിംകള്‍ ഉള്‍പ്പെടെയുള്ളവര്‍ക്ക് അതൃപ്തിയുണ്ടാക്കുന്ന സമീപനങ്ങള്‍ സര്‍ക്കാരിന്റെ ഭാഗത്തുനിന്നുണ്ടായി. ക്രിസ്ത്യന്‍ വിഭാഗങ്ങളുടെ പ്രീതിനേടുന്നതിലും സര്‍ക്കാര്‍ പരാജയമായികരുന്നു.

എല്ലാ രംഗത്തുമുള്ള അതൃപ്തി തന്നെയാണ് തദ്ദേശത്തിലും തുടര്‍ന്ന് നിയമസഭയിലും ഇടതിനെ കേരളത്തിൽ നിന്ന് തൂത്തെറി‍ഞ്ഞത്. വീടുകളുടെ കരവും പുതിയ വീടുകളുടെ പെര്‍മിറ്റ് ഫീസും ഉള്‍പ്പെടെ വര്‍ധിപ്പിച്ചത് ജനത്തെ പ്രയാസപ്പെടുത്തിയിരുന്നു. അതിന്റെ പ്രതിഫലനമാണ് തദ്ദേശത്തില്‍ ആഞ്ഞുവിശീയത്. തുർന്ന് ജനം നിയമസഭയിലും പണികൊടുത്തു. ക്ഷേമ പെൻഷൻ ഉൾപ്പെടെ പോസിറ്റീവായി പറഞ്ഞെങ്കിലും ആരെയും കൂസാതെയുള്ള സർക്കാരിന്റെ അമിത ആത്മവിശ്വാസത്തിന് അധികം ആയുസുണ്ടായില്ല.

ദുരന്തങ്ങളിലും മഹാമാരികളിലും കേരളജനത ഇടതിനെ ചേർത്തുപിടിച്ചപ്പോൾ രണ്ടാം പിണറായി സർക്കാരിന്റെ അവസാനകാലത്ത് ആരോഗ്യ രംഗത്ത് വലിയ പഴിയാണ് കേൾക്കേണ്ടിവന്നത്. ആതുര രംഗത്തെ ആകുലതകൾ ജനത്തെ മാറിച്ചിന്തിപ്പിച്ച പ്രധാന ഘടകമാണ്. യു.ഡി.എഫിന്റെ വാഗ്ദാനങ്ങൾക്കപ്പുറം രണ്ടാം പിണറായി സർക്കാരിലെ മന്ത്രിമാരടക്കം കടപുഴകിയതിനു പിന്നിൽ പ്രവർത്തിച്ച ഫാക്ടർ അധികം തിരയേണ്ടതില്ല. ഭരണത്തിന്റെ ഭാരമനുഭവിച്ച ജനം അറിഞ്ഞുനൽകിയ ഷോക്കാണിത്. കണക്കൂട്ടലുകൾപ്പുറം കേരളം നൽകിയ ഈ പാഠം പഠിക്കാൻ ഇടതുമുന്നണി തയാറായില്ലെങ്കിൽ തിരിച്ചുവരവ് കഠിനമാവും.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

കേവല ഭൂരിപക്ഷമെത്തിയില്ലെങ്കില്‍ എന്‍.ഡി.എ- എ.ഐ.ഡി.എംകെ സഖ്യവുമായി കൈകോര്‍ക്കുമോ വിജയ് ?; ഉറ്റുനോക്കി തമിഴകം

National
  •  5 hours ago
No Image

അന്ന് തളിപ്പറമ്പില്‍ സ്റ്റാറായി, ഇന്ന് പിണറായിയെ 'ധര്‍മ'സങ്കടത്തിലാക്കി.. ആരാണ് അബ്ദുല്‍ റഷീദ്? 

Kerala
  •  5 hours ago
No Image

വീട്ടില്‍ പോയി ചോദിക്കാന്‍ പറഞ്ഞവനോട്, വീട്ടില്‍ പോയി ഇരിക്കാന്‍ പറഞ്ഞു ജനങ്ങള്‍;  പരിഹാസവുമായി രാഹുല്‍ മാങ്കൂട്ടത്തില്‍

Kerala
  •  5 hours ago
No Image

കേരളം 'കൈ'പ്പിടിയില്‍; നൂറിനടുത്ത് സീറ്റുകളില്‍ യുഡിഎഫ് കുതിപ്പ്; എല്‍ഡിഎഫ് 40ല്‍ താഴെ

Kerala
  •  5 hours ago
No Image

തമിഴകം കീഴടക്കി 'ദളപതി' , ടി.വി.കെ നൂറുകടന്നു; പശ്ചിമ ബംഗാളില്‍ ബി.ജെ.പി മുന്നേറ്റം തുടരുന്നു

National
  •  6 hours ago
No Image

ധര്‍മ്മടത്ത് മുഖ്യമന്ത്രി പിന്നില്‍; തളിപ്പറമ്പില്‍ വിമതന്‍ മുന്നേറുന്നു; പേരാവൂരില്‍ 'ടീച്ചര്‍' പടയോട്ടം

Kerala
  •  6 hours ago
No Image

ഇടതുകോട്ടകളെല്ലാം തൂക്കി യു.ഡി.എഫ്; 100 സീറ്റുകള്‍ കടന്ന് മുന്നോട്ട്; ക്യാപുകളില്‍ ആഘോഷം

Kerala
  •  6 hours ago
No Image

'തമ്പി വിജയ്'ക്കായി ബി.ജെ.പിയുടെ വാതിലുകള്‍ തുറന്നിരിക്കുന്നു' ടി.വി.കെയെ എന്‍.ഡി.എ സഖ്യത്തിലേക്ക് സ്വാഗതം ചെയ്ത് ഖുശ്ബു

National
  •  6 hours ago
No Image

ഭക്തിഗാനങ്ങളുടെ മറവില്‍ തോക്കിന്‍മുനയില്‍ തടങ്കല്‍; ഐഎഎസ് അക്കാദമി ഡയറക്ടറെ ഭോപ്പാലില്‍ തട്ടിക്കൊണ്ടുപോയി 1.89 കോടി കവര്‍ന്നു

National
  •  6 hours ago
No Image

വോട്ടിങ് കഴിഞ്ഞപ്പോള്‍ 80 ശതമാനത്തില്‍ താഴെ, വോട്ടെണ്ണാന്‍ എടുത്തപ്പോള്‍ ഇ.വി.എം യന്ത്രത്തില്‍ 99 ശതമാനം ചാര്‍ജ്; കോഴിക്കോട് സൗത്തില്‍ സംശയം ഉന്നയിച്ച് യു.ഡി.എഫ് കൗണ്ടിങ് ഏജന്റ്

Kerala
  •  6 hours ago