HOME
DETAILS

പെരിന്തല്‍മണ്ണയില്‍ എട്ടാം ക്ലാസ് വിദ്യാര്‍ത്ഥി ജീവനൊടുക്കിയ സംഭവം; സ്‌കൂളിനെതിരെ ഗുരുതര ആരോപണങ്ങളുമായി കുടുംബം

  
Web Desk
May 08, 2026 | 7:30 AM

family alleges school harassment in death of class 8 student in perinthalmanna

പെരിന്തല്‍മണ്ണ: പെരിന്തല്‍മണ്ണയില്‍ പ്രസന്റേഷന്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ എട്ടാം ക്ലാസ് വിദ്യാര്‍ത്ഥി തേജസ് ജീവനൊടുക്കിയ സംഭവത്തില്‍ സ്‌കൂളിനെതിരെ ഗുരുതര ആരോപണവുമായി കുടുബം. അധ്യാപകരുടെ മാനസിക പീഡനമാണ് തേജസിന്റെ മരണത്തിന് കാരണമെന്നാണ് കുടുംബം ആരോപിക്കുന്നത്. സംഭവത്തില്‍ തേജസിന്റെ കുടുംബം മലപ്പുറം എസ്പിക്ക് പരാതി നല്‍കിയിട്ടുണ്ട്. 

അധ്യാപകര്‍ കുട്ടിയെ മാനസികമായി പീഡിപ്പിച്ചതിനെ തുടര്‍ന്ന് കുടുംബം ടിസി ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ സ്‌കൂള്‍ അധികൃതര്‍ ടിസി നല്‍കാന്‍ വിസമ്മതിച്ചു. മോറല്‍ സയന്‍സില്‍ മാര്‍ക്ക് കുറവായതിനാല്‍ പരീക്ഷ എഴുതിയ ശേഷം മാത്രമേ ടിസി നല്‍കൂവെന്നാണ് സ്‌കൂള്‍ അധികൃതര്‍ നിലപാടെടുത്തതെന്ന് കുടുംബം പറയുന്നു. 

തേജസിന്റെ മരണത്തില്‍ പ്രതിഷേധിച്ച് എസ്എഫ്‌ഐ-ഫ്രറ്റേണിറ്റി പ്രവര്‍ത്തകര്‍ സ്‌കൂളിനെതിരെ സമരം നടത്തി. സമരത്തിനെത്തി റോഡ് ഉപരോധിച്ച ഫ്രറ്റേണിറ്റി പ്രവര്‍ത്തകരെ പൊലിസ് അറസ്റ്റ് ചെയ്ത് നീക്കി. അതേസമയം, എസ്എഫ്‌ഐ പ്രവര്‍ത്തകര്‍ സ്‌കൂളിനകത്ത് കുത്തിയിരിപ്പ് സമരം നടത്തി. സ്‌കൂള്‍ അധികൃതരുമായി ചര്‍ച്ച ചെയ്ത് തൃപ്തികരമായ മറുപടി ലഭിച്ചില്ലെങ്കില്‍ വരും ദിവസങ്ങളിലും പ്രതിഷേധ പരിപാടികളുമായി മുന്നോട്ട് പോകുമെന്നാണ് എസ്എഫ്‌ഐ നിലപാട്.

അതേസമയം, കുടുംബത്തിന്റെ ആരോപണം സ്‌കൂള്‍ അധികൃതര്‍ നിഷധിച്ചു. അധ്യാപകരില്‍ നിന്ന് കുട്ടിക്ക് യാതൊരു തരത്തിലുള്ള മാനസിക പീഡനവും ഉണ്ടായിട്ടില്ലെന്നാണ് സ്‌കൂള്‍ അധികൃതരുടെ പക്ഷം. സംഭവത്തില്‍ പൊലിസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ഓണ്‍ലൈന്‍ ഗെയിമിങ്ങ് ഉള്‍പ്പെടെയുള്ള സംശയങ്ങളും പൊലിസ് അന്വേഷിക്കുന്നുണ്ട്.

The family of Tejas, who died by suicide in Perinthalmanna, has raised serious allegations against the school, claiming that mental harassment by teachers led to the tragic incident. The family has submitted a complaint to the Malappuram District Police Chief seeking an investigation into the matter.

 

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

കേരളത്തെ ആര് നയിക്കും, പ്രഖ്യാപനം വൈകാതെ; സോണിയ ഗാന്ധിയുടെ നിലപാട് നിര്‍ണായകം

Kerala
  •  11 hours ago
No Image

കളമശേരിയില്‍ പോത്തിന്റെ ആക്രമണം; ചികിത്സയിലായിരുന്ന വയോധികന്‍ മരിച്ചു

Kerala
  •  12 hours ago
No Image

നിബന്ധനകളോടെ ഇറാൻ ലോകകപ്പിന്; ആതിഥേയർക്ക് മുന്നിൽ 'പത്ത് കല്പനകൾ' വെച്ച് ഇറാനിയൻ ഫുട്ബോൾ ഫെഡറേഷൻ

Football
  •  12 hours ago
No Image

കൊച്ചി - ലക്ഷദ്വീപ് യാത്ര ഇനി വേഗത്തില്‍; സീപ്ലെയ്ന്‍ പരീക്ഷണപ്പറക്കല്‍ ആരംഭിക്കുന്നു

Kerala
  •  12 hours ago
No Image

പൊള്ളാർഡിനും മുകളിൽ കൗമാര വിസ്മയം; സിക്സറുകളിൽ 'സെഞ്ചുറി' അടിച്ച് വൈഭവ് സൂര്യവംശിയുടെ ലോക റെക്കോർഡ്

Cricket
  •  13 hours ago
No Image

ബിനാമി സ്വത്തിൽ യഥാർഥ ഉടമയ്ക്ക് അവകാശം ഉന്നയിക്കാൻ കഴിയില്ല: സുപ്രിംകോടതി

Kerala
  •  13 hours ago
No Image

യു.എ.ഇയിൽ ഈ ആഴ്ച സുഖകരമായ കാലാവസ്ഥ തുടരും; വടക്കൻ തീരങ്ങളിൽ മൂടൽമഞ്ഞിന് സാധ്യത | UAE Weather updates

Weather
  •  13 hours ago
No Image

ആലപ്പുഴ സ്വദേശി റിയാദിൽ അന്തരിച്ചു; ദീർഘകാലമായി സഊദിയിൽ പ്രവാസി

Saudi-arabia
  •  13 hours ago
No Image

ഓപറേഷന്‍ സിന്ദൂറിൽ പാകിസ്ഥാനെ സഹായിച്ചെന്ന് ചൈന

International
  •  13 hours ago
No Image

തന്ത്രം പിഴച്ച് ബി.ജെ.പി; പൊളിഞ്ഞത് ഗവര്‍ണറുടെ 'രാഷ്ട്രപതി ഭരണം'

Kerala
  •  13 hours ago