HOME
DETAILS

ഇനി ശരീരം കീറിമുറിക്കേണ്ടി വരില്ല; മെഡിക്കല്‍ കോളേജുകളില്‍ 'വെര്‍ച്വല്‍ ഓട്ടോപ്‌സി' നടപ്പാക്കാന്‍ നിര്‍ദേശം; സര്‍ക്കാരിന്റെ പരിഗണനയില്‍ വിപ്ലവകരമായ മാറ്റം

  
June 01, 2026 | 5:35 AM

kerala medical colleges virtual autopsy proposal to reduce conventional postmortems

 


തിരുവനന്തപുരം: മരണാനന്തര പരിശോധനകളില്‍ വിപ്ലവകരമായ മാറ്റത്തിനൊരുങ്ങി കേരളത്തിലെ ഫൊറന്‍സിക് മേഖല. മൃതദേഹങ്ങള്‍ കീറിമുറിക്കാതെ തന്നെ മരണകാരണം കണ്ടെത്താന്‍ സഹായിക്കുന്ന 'വെര്‍ച്വല്‍ ഓട്ടോപ്‌സി' (വിര്‍ട്ടോപ്‌സി) സംവിധാനം സംസ്ഥാനത്തെ സര്‍ക്കാര്‍ മെഡിക്കല്‍ കോളജുകളില്‍ നടപ്പാക്കാനുള്ള വിശദമായ പദ്ധതി രേഖ സര്‍ക്കാരിന്റെ പരിഗണനയിലാണ്. കോട്ടയം മെഡിക്കല്‍ കോളജിലെ ഫൊറന്‍സിക് വിഭാഗം മേധാവിയും പൊലിസ് സര്‍ജനുമായ ഡോ. എ.കെ ഉന്മേഷ് തയ്യാറാക്കിയ പ്രൊപ്പോസലാണ് നിലവില്‍ ആരോഗ്യവകുപ്പിന്റെ സജീവ പരിഗണനയിലുള്ളത്.

പ്രിയപ്പെട്ടവരുടെ മരണത്തില്‍ തകര്‍ന്നിരിക്കുന്ന ബന്ധുക്കള്‍ക്ക്, മൃതദേഹം കീറിമുറിച്ചുള്ള പരമ്പരാഗത പോസ്റ്റ്‌മോര്‍ട്ടം നടപടികള്‍ ഉണ്ടാക്കുന്ന മാനസിക വിഷമം ചെറുതല്ല. എന്നാല്‍ സി.ടി സ്‌കാന്‍, എം.ആര്‍.ഐ സ്‌കാന്‍ തുടങ്ങിയ അത്യാധുനിക ഇമേജിങ് സാങ്കേതികവിദ്യകളുടെ സഹായത്തോടെ ശരീരത്തില്‍ ഒരു മുറിവ് പോലുമേല്‍പ്പിക്കാതെ ആന്തരികാവയവങ്ങളുടെയും പരിക്കുകളുടെയും കൃത്യമായ ചിത്രം വെര്‍ച്വല്‍ ഓട്ടോപ്‌സിയിലൂടെ ലഭ്യമാകും.

എല്ലാത്തരം മരണങ്ങളിലും (ഉദാഹരണത്തിന് സങ്കീര്‍ണ്ണമായ കൊലപാതക കേസുകള്‍) ഈ രീതി പൂര്‍ണ്ണമായി പ്രായോഗികമല്ലെങ്കിലും കേരളത്തില്‍ നടക്കുന്ന പോസ്റ്റ്‌മോര്‍ട്ടങ്ങളില്‍ 60 ശതമാനത്തോളം കേസുകളിലും പരമ്പരാഗത രീതി ഒഴിവാക്കാന്‍ ഇതിലൂടെ സാധിക്കുമെന്നാണ് വിദഗ്ധര്‍ പറയുന്നത്. റോഡപകടങ്ങള്‍, സാക്ഷികളുള്ള മറ്റ് അപകടമരണങ്ങള്‍, അസ്വാഭാവികമായ സ്വാഭാവിക മരണങ്ങള്‍ എന്നിവയിലെല്ലാം കത്തി വയ്ക്കാതെയുള്ള ഈ അത്യാധുനിക പരിശോധന ഫലപ്രദമായി ഉപയോഗിക്കാം.

ഈ പദ്ധതി യാഥാര്‍ത്ഥ്യമായാല്‍ ദക്ഷിണേന്ത്യയിലെ സര്‍ക്കാര്‍ മെഡിക്കല്‍ കോളേജുകളിലെ ആദ്യത്തെ വെര്‍ച്വല്‍ ഓട്ടോപ്‌സി കേന്ദ്രമായി ഇത് മാറും. നിലവില്‍ ഡല്‍ഹി എയിംസ് ഉള്‍പ്പെടെയുള്ള രാജ്യത്തെ ചുരുക്കം ചില പ്രമുഖ കേന്ദ്രങ്ങളില്‍ മാത്രമാണ് ഈ സംവിധാനമുള്ളത്. ആദ്യഘട്ടത്തില്‍ കോട്ടയം മെഡിക്കല്‍ കോളജില്‍ പൈലറ്റ് പ്രോജക്റ്റായി ഇത് ആരംഭിക്കാനാണ് ശുപാര്‍ശ. ഫൊറന്‍സിക് മെഡിസിന്‍, റേഡിയോളജി, നീതിന്യായ വ്യവസ്ഥ, പൊലിസ് എന്നിവയുടെ സംയുക്ത ഏകോപനത്തിലൂടെ ഇന്‍വെസ്റ്റിഗേഷന്‍ നടപടികള്‍ കൂടുതല്‍ വേഗത്തിലാക്കാനും ശാസ്ത്രീയമാക്കാനും പുതിയ പരിഷ്‌കാരം സഹായിക്കും.

 

Kerala government is considering a proposal by forensic experts to introduce non-invasive virtual autopsies in medical colleges to avoid surgical dissection in eligible cases.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ബാറിലെ തർക്കം റോഡിലേക്ക്: സ്‌കൂട്ടറിൽ കാറിടിപ്പിച്ച് പെൺകുട്ടിയെ കൊലപ്പെടുത്തി; മൂന്ന് പേർ അറസ്റ്റിൽ

National
  •  3 hours ago
No Image

ലോറിയിടിച്ച് സ്കൂട്ടർ യാത്രികയ്ക്ക് ദാരുണാന്ത്യം; അപകടം വീട്ടിലേക്ക് സാധനങ്ങൾ വാങ്ങാൻ പോകവേ

Kerala
  •  4 hours ago
No Image

കസ്റ്റഡിയിലെടുത്ത ബൈക്ക് ആക്രിക്കാരന് വിൽക്കാൻ ശ്രമം: മുളന്തുരുത്തി ഗ്രേഡ് എസ്.ഐക്കെതിരെ വകുപ്പുതല അന്വേഷണത്തിന് സാധ്യത

Kerala
  •  4 hours ago
No Image

വിരമിക്കല്‍ ആഘോഷം പുലര്‍ച്ചെ വരെ നീണ്ടു; മാനന്തവാടി ഡിപ്പോയില്‍ ഞായറാഴ്ച രാവിലെ ബസുകളോടിയില്ല; ഒടുവില്‍ ഉദ്യോഗസ്ഥര്‍ ഇടപെട്ട് സര്‍വീസ് പുനരാരംഭിച്ചു

Kerala
  •  5 hours ago
No Image

ഉദ്ഘാടന മത്സരത്തിലെ തോൽവിക്ക് ഫൈനലിൽ മറുപടി; കാലിക്കറ്റ് എഫ്.സിയെ തകർത്ത് ഗോകുലം കേരള കെ.പി.എൽ ചാമ്പ്യന്മാർ

Kerala
  •  5 hours ago
No Image

കൊതുകുകളെ തുരത്താന്‍ വരുന്നൂ 'കൊതുക് സേന'; 32 ദശലക്ഷം കൊതുകുകളെ തുറന്നുവിടാന്‍ അനുമതി തേടി ഗൂഗിള്‍ 

International
  •  5 hours ago
No Image

ഡെപ്യൂട്ടി സ്പീക്കർ തെരഞ്ഞെടുപ്പ് നാളെ ; ഷാനിമോൾ ഉസ്മാനും മുഹമ്മദ് മുഹ്‌സിനും നേർക്കുനേർ 

Kerala
  •  5 hours ago
No Image

ഇ.ശ്രീധരന്റെ പുതിയ അതിവേഗ റെയിൽ ശുപാർശ: ധൃതിപിടിച്ച തീരുമാനത്തിനില്ലെന്ന് സർക്കാർ; പഠനത്തിന് വിദഗ്ധ സമിതി രൂപീകരിച്ചേക്കും

Kerala
  •  5 hours ago
No Image

'ഇ.ഡി അന്വേഷണം തടയണം'സിഎംആര്‍എല്‍ ഹരജി ഇന്ന് ഹൈക്കോടതിയില്‍; വീണക്കും നിര്‍ണായകം

Kerala
  •  5 hours ago
No Image

ട്രംപിന്റെ 'മാനസികാരോഗ്യവും ബുദ്ധിയും' പെർഫെക്ട്; പരിശോധനാ റിപ്പോർട്ട് പുറത്തുവിട്ട് വൈറ്റ്ഹൗസ്

International
  •  5 hours ago