HOME
DETAILS

എഫ്.ഐ.ആറിന്റെ പകര്‍പ്പ് ഇനി രണ്ടു ദിവസത്തിനകം

  
backup
February 22, 2016 | 11:00 AM

%e0%b4%8e%e0%b4%ab%e0%b5%8d-%e0%b4%90-%e0%b4%86%e0%b4%b1%e0%b4%bf%e0%b4%a8%e0%b5%8d%e0%b4%b1%e0%b5%86-%e0%b4%aa%e0%b4%95%e0%b4%b0%e0%b5%8d%e2%80%8d%e0%b4%aa%e0%b5%8d%e0%b4%aa%e0%b5%8d-%e0%b4%87
ബാസിത് ഹസന്‍ തൊടുപുഴ: പ്രഥമവിവര റിപ്പോര്‍ട്ട് (എഫ്.ഐ.അര്‍), ജനറല്‍ ഡയറി എന്നിവയുടെ പകര്‍പ്പ് ഇനി മുതല്‍ അപേക്ഷ നല്‍കി രണ്ടുദിവസത്തിനകം പൊലിസ് സ്റ്റേഷനുകളില്‍ നിന്നും ലഭ്യമാകും. ഇതുസംബന്ധിച്ചുള്ള മാര്‍ഗനിര്‍ദേശങ്ങള്‍ സംസ്ഥാന പൊലിസ് മേധാവി ടി.പി സെന്‍കുമാര്‍ പുറപ്പെടുവിച്ചു. എന്നാല്‍ ആറു വിഭാഗങ്ങളില്‍പ്പെടുന്ന കേസുകള്‍ സംബന്ധിച്ച എഫ്.ഐ.ആര്‍ വിവരം പുറത്തുവിടുതെന്ന് സര്‍ക്കുലര്‍ നിര്‍ദേശിക്കുന്നു. ബന്ധപ്പെട്ട പൊലിസ് സ്റ്റേഷന്‍ അപേക്ഷ നല്‍കിയ ദിവസം മുതല്‍ രണ്ടു ദിവസത്തിനകം എഫ്.ഐ.ആറിന്റെ പകര്‍പ്പ് നല്‍കിയിരിക്കണം. പൊലിസ് റിപ്പോര്‍ട്ട് കോടതിയില്‍ സമര്‍പ്പിച്ചുകഴിഞ്ഞ കേസുകളില്‍ ബന്ധപ്പെട്ട മജിസ്‌ട്രേട്ട് കോടതിയില്‍ അപേക്ഷ നല്‍കുന്ന ദിവസം മുതല്‍ രണ്ടു പ്രവൃത്തി ദിവസങ്ങള്‍ക്കുള്ളില്‍ എഫ്.ഐ.ആര്‍ പകര്‍പ്പ് ലഭിക്കുന്നതാണ്. വിവരാവകാശ നിയമപ്രകാരമുള്ള അപേക്ഷകളില്‍ എഫ്.ഐ.ആര്‍ പകര്‍പ്പ് ആവശ്യപ്പെട്ടാല്‍ രഹസ്യസ്വഭാവത്തില്‍പ്പെട്ട ആറു വിഭാഗത്തില്‍ ഉള്‍പ്പെടാത്ത എഫ്.ഐ.ആര്‍ പകര്‍പ്പ് നല്‍കേണ്ടതാണ്. രഹസ്യ സ്വഭാവം പരിഗണിച്ച് ആറു വിഭാഗങ്ങളില്‍പ്പെടുന്ന കേസുകള്‍ സംബന്ധിച്ച എഫ്.ഐ.ആര്‍ വിവരം പുറത്തുവിടരുതെന്ന് പൊലിസ് മേധാവിയുടെ സര്‍ക്കുലര്‍ നിര്‍ദേശിക്കുന്നു. ഈ വിഭാഗങ്ങള്‍ സര്‍ക്കുലറില്‍ അക്കമിട്ട് നിരത്തുന്നു. ഇന്ത്യന്‍ ശിക്ഷാ നിയമം 376, 376 എ, 376 ബി, 376 സി, 376 ഡി, 376 ഇ, 377 വകുപ്പുകള്‍ക്ക് കീഴിലുള്ള കുറ്റകൃത്യങ്ങള്‍ സംബന്ധിച്ചുള്ള എഫ് ഐ ആറുകളുടെ വിവരങ്ങള്‍ പുറഫത്തുവിടാന്‍ പാടില്ല. ഈ വകുപ്പുകള്‍ക്ക് കീഴിലുള്ള കുറ്റങ്ങള്‍ക്കിരയായിട്ടുള്ള വ്യക്തികളുടെ പേര് വെളിപ്പെടുത്തുന്നത് ശിക്ഷാര്‍ഹവുമാണ്. നിയമപ്രകാരം വിവരാവകാശത്തില്‍ നിന്നും ഒഴിവാക്കപ്പെട്ടിട്ടുണ്ടോ എന്നത് പ്രത്യക്ഷത്തില്‍ വ്യക്തമാകാത്ത ഓരോ വിവരാവകാശ അപേക്ഷയും ഉത്തരാവദപ്പെട്ട ഉദ്യോഗസ്ഥര്‍ മാര്‍ഗനിര്‍ദ്ദേശങ്ങള്‍ കണക്കിലെടുത്ത് അവരുടെ വിവേചനാധികാരം ഉപയോഗിച്ച് നിയമവിധേയമായി തീര്‍പ്പാക്കുവാന്‍ ബാധ്യസ്ഥരാണെന്ന് പൊലിസ് മേധാവി നിഷ്‌ക്കര്‍ഷിക്കുന്നു.


Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഹോർമുസ് കടലിടുക്കിലെ ടോൾ തർക്കം: യു.എസ് ഭീഷണിക്ക് പിന്നാലെ ഒമാന് പൂർണ്ണ പിന്തുണയുമായി ഇറാൻ

International
  •  6 days ago
No Image

പശ്ചിമേഷ്യയിൽ നിർണായക വഴിത്തിരിവ്: ഇറാൻ-അമേരിക്ക ധാരണാപത്രം ഉടൻ; നാവിക ഉപരോധം പിൻവലിക്കുമെന്ന് ട്രംപ്

International
  •  6 days ago
No Image

നിക്ഷേപത്തുക തിരികെ ലഭിച്ചില്ല; കോൺഗ്രസ് നേതാവിന്റെ വീട്ടിലെത്തി തീ കൊളുത്തിയ വയോധികൻ മരിച്ചു

Kerala
  •  6 days ago
No Image

മുൻ മന്ത്രി ടി യു കുരുവിള അന്തരിച്ചു

Kerala
  •  6 days ago
No Image

ഇൻഡിക്കേറ്റർ ഇടാതെ കാർ വെട്ടിച്ചു; ചോദ്യം ചെയ്ത ആംബുലൻസ് ഡ്രൈവർക്കും രോഗിയുടെ ബന്ധുവിനും ക്രൂരമർദനം, 4 പേർ പിടിയിൽ

Kerala
  •  6 days ago
No Image

വാരാന്ത്യത്തിൽ പ്രധാന കേന്ദ്രങ്ങളിൽ തിരക്കിന് സാധ്യത; ജാഗ്രതാ നിർദേശവുമായി ദുബൈ ആർടിഎ

uae
  •  6 days ago
No Image

ശ്രീപത്മനാഭസ്വാമി ക്ഷേത്രത്തിലെ അമൂല്യവസ്തുക്കൾ നഷ്ടപ്പെട്ടിട്ടില്ല, പരാതി അടിസ്ഥാനരഹിതം: ഭരണസമിതി

Kerala
  •  6 days ago
No Image

ഈദ് യാത്രക്കിടയിൽ യുഎഇയിൽ വാഹനങ്ങൾ പണിമുടക്കുന്നു; പെരുവഴിയിലായി പ്രവാസികൾ, വില്ലനായി അമിത ചൂടും ബാറ്ററി തകരാറും

uae
  •  6 days ago
No Image

സാങ്കേതിക പിഴവ്: സിബിഎസ്ഇ പുനർമൂല്യനിർണ്ണയ തീയതി നീട്ടി; ജൂൺ 1 മുതൽ അപേക്ഷിക്കാം

National
  •  6 days ago
No Image

പ്രീമിയർ ലീഗ് കിരീടനേട്ടം; ആഴ്സണൽ എഫ്‌സിക്ക് ആദരവുമായി എമിറേറ്റ്സ്

uae
  •  6 days ago