HOME
DETAILS

യു.ഡി.എഫ് സര്‍ക്കാരിന്റെ അവസാന സഭാസമ്മേളനം നാളെ

  
backup
February 23, 2016 | 7:33 PM

%e0%b4%af%e0%b5%81-%e0%b4%a1%e0%b4%bf-%e0%b4%8e%e0%b4%ab%e0%b5%8d-%e0%b4%b8%e0%b4%b0%e0%b5%8d%e2%80%8d%e0%b4%95%e0%b5%8d%e0%b4%95%e0%b4%be%e0%b4%b0%e0%b4%bf%e0%b4%a8%e0%b5%8d%e0%b4%b1%e0%b5%86

ബജറ്റിന്‍മേല്‍ വോട്ട് ഓണ്‍ അക്കൗണ്ട് ചര്‍ച്ചയും വോട്ടെടുപ്പും ഇന്ന്

തിരുവനന്തപുരം: മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി അവതരിപ്പിച്ച 2016-17 ബജറ്റിന്റെ വോട്ട് ഓണ്‍ അക്കൗണ്ട് ചര്‍ച്ചയും വോട്ടെടുപ്പും ഇന്ന്. ബാര്‍ കോഴയും സോളാര്‍ വിഷയവും പ്രതിപക്ഷം നിയമസഭയില്‍ എത്തിച്ചതോടെയാണ് സര്‍ക്കാരിന്റെ അവസാന ബജറ്റിന്‍മേലുള്ള ചര്‍ച്ചകള്‍ നടക്കാതെ പോയത്. എങ്കിലും പ്രതിപക്ഷത്തിന്റെ അഭാവത്തില്‍ മുഖ്യമന്ത്രി ബജറ്റ് ചര്‍ച്ചയ്ക്കു മറുപടി പ്രസംഗം നടത്തി. ഇന്ന് ടൗണ്‍ ആന്റ് കണ്‍ട്രി പ്ലാനിങ് ബില്ലും പരിഗണിക്കും. ഇതിനായി അധികസമയം മാറ്റിവച്ചിട്ടുണ്ട്. ബജറ്റിലേക്കുള്ള അന്തിമ ധനാഭ്യര്‍ഥനകളുടെ ധനവിനിയോഗ ബില്‍, വോട്ട് ഓണ്‍ അക്കൗണ്ട് ധനവിനിയോഗബില്‍ എന്നിവയും പരിഗണിക്കും. സബ്ജക്ട് കമ്മിറ്റികള്‍ റിപ്പോര്‍ട്ടു ചെയ്ത പ്രകാരമുള്ള അങ്കണവാടി ക്ഷേമനിധി ബില്‍, ഭൂനികുതി ഭേദഗതി ബില്‍ എന്നിവയും ഇന്നു പാസാക്കും. ഇതോടെ പതിമൂന്നാം കേരള നിയമസഭയുടെ പതിനാറാം സമ്മേളനം നാളെ അവസാനിക്കും. യു.ഡി.എഫ് സര്‍ക്കാരിന്റെ അവസാന ബജറ്റും അവസാന നിയമസഭാ സമ്മേളവുമാണ് നാളെ അവസാനിക്കുന്നത്. ഇനി പുതിയ സര്‍ക്കാരിന്റെ ആദ്യ ബജറ്റിനായിരിക്കും നിയമസഭാ സമ്മേളനം ചേരുന്നത്. നിയമസഭാ തെരഞ്ഞെടുപ്പിനോടടുക്കുമ്പോള്‍ ഉമ്മന്‍ചാണ്ടി മന്ത്രിസഭയുടെ അവസാന ബജറ്റ് എല്ലാ മേഖലയിലുള്ളവര്‍ക്കും പ്രത്യേക പരിഗണ നല്‍കിയിട്ടുണ്ടെന്നാണ് വിലയിരുത്തല്‍. കഴിഞ്ഞ അഞ്ചുവര്‍ഷം സര്‍ക്കാര്‍ നിരവധി അഴിമതി ആരോപണ കേസുകള്‍ക്കും സമരപരമ്പരകള്‍ക്കും ഇടയിലൂടെയാണ് ഭരണം പൂര്‍ത്തിയാക്കുന്നത്. ഈ സര്‍ക്കാരിന്റെ കാലത്ത് മൂന്നു ഉപതെരഞ്ഞെടുപ്പുകള്‍ നടന്നു- പിറവം, നെയ്യാറ്റിന്‍കര, അരുവിക്കര. മുന്‍ ഭക്ഷ്യമന്ത്രി ടി.എം. ജേക്കബിന്റെ മരണത്തോടെയായിരുന്നു പിറവം ഉപതെരഞ്ഞെടുപ്പ്. ടി.എം. ജേക്കബിന്റെ മകന്‍ അനൂപ് ജേക്കബ് പിറവം ഉപതെരഞ്ഞെടുപ്പില്‍ വിജയിച്ച് മന്ത്രിയായി നിയമസഭയിലെത്തി. ശെല്‍വരാജ് എം.എല്‍.എ. സി.പി.എം വിട്ട് കോണ്‍ഗ്രസ്സില്‍ ചേര്‍ന്നതോടെയാണ് നെയ്യാറ്റിന്‍കര ഉപതെരഞ്ഞെടുപ്പു നടന്നത്. ഇവിടെയും ശെല്‍വരാജ് കോണ്‍ഗ്രസ് ടിക്കറ്റില്‍ വീണ്ടും നിയമസഭയിലെത്തി. മുന്‍ സ്പീക്കര്‍ ജി. കാര്‍ത്തികേയന്റെ നിര്യാണത്തോടെയാണ് അവസാന ഉപതെരഞ്ഞെടുപ്പ് അരുവിക്കരയില്‍ നടന്നത്. ഇവിടെയും കാര്‍ത്തികേയന്റെ മകന്‍ ശബരീനാഥ് കോണ്‍ഗ്രസ് ടിക്കറ്റില്‍ നിയമസഭയിലെത്തി. ജി. കാര്‍ത്തികേയന്റെ മരണത്തെ തുടര്‍ന്ന് ഡെപ്യൂട്ടി സ്പീക്കറായിരുന്ന എന്‍. ശക്തന്‍ സ്പീക്കറായി. ഡെപ്യൂട്ടി സ്പീക്കറായി പാലോട് രവിയേയും തെരഞ്ഞെടുത്തു. സഭാനടപടികള്‍ നടത്തിക്കൊണ്ടുപോകാന്‍ കഴിയാത്തതിനാല്‍ പ്രതിപക്ഷത്തെ അഞ്ച് എം.എല്‍.എമാരെ സ്പീക്കര്‍ക്ക് സസ്‌പെന്റു ചെയ്യേണ്ടിവന്നതും പ്രധാന സംഭവങ്ങളില്‍പെടുന്നു.


Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

അബുദബിയിൽ മിസൈൽ അവശിഷ്ടങ്ങൾ തകർന്നുവീണ് 5 ഇന്ത്യക്കാരടക്കം 12 പേർക്ക് പരുക്ക്

uae
  •  2 days ago
No Image

സമുദായത്തിന്റെ പേരില്‍ വോട്ട് തേടിയെന്ന്; എല്‍.ഡി.എഫ് പരാതിയില്‍ അഡ്വ. ഫാത്തിമ തഹ്‌ലിയക്ക് നോട്ടിസ്

Kerala
  •  2 days ago
No Image

വെള്ളാപ്പള്ളിയുടെ ചില നിലപാടുകള്‍ കണ്ടില്ലെന്ന് നടിക്കാനാവില്ല; സ്വന്തം ചുമതലക്ക് നിരക്കുന്നതാണോ താന്‍ നടത്തുന്ന പ്രസ്താവനകളെന്ന് അദ്ദേഹം ചിന്തിക്കണം- എം.എ ബേബി

Kerala
  •  2 days ago
No Image

പേരാമ്പ്രയിലെ അനൗണ്‍സ്‌മെന്റ് വിവാദത്തില്‍ നോട്ടിസ് കിട്ടിയിട്ടില്ലെന്ന് ടി.പി രാമകൃഷ്ണന്‍; സമാധാനാന്തരീക്ഷം തകര്‍ക്കാനുള്ള ശ്രമം

Kerala
  •  2 days ago
No Image

സ്വന്തം ദൗര്‍ബല്യങ്ങള്‍ മറച്ചുവെച്ച് കേരളത്തെ അപഹസിക്കുന്നു; രേവന്ത് റെഡ്ഡിക്ക് മറുപടിയുമായി പിണറായി

Kerala
  •  2 days ago
No Image

സംസ്ഥാനത്ത് നാളെയും മറ്റന്നാളും മഴയ്ക്ക് സാധ്യത; വിവിധ ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

Kerala
  •  2 days ago
No Image

കേരളത്തില്‍ ലൗ ജിഹാദ്, സര്‍ക്കാര്‍ കണ്ണടച്ചിരുന്നു, കേരളത്തില്‍ സ്ത്രീകള്‍ക്ക് സുരക്ഷയില്ല;  വിവാദ പ്രസംഗവുമായി ശ്രീലേഖ

Kerala
  •  2 days ago
No Image

'എന്തുകൊണ്ടാണ് തന്നെ നിശബ്ദനാക്കുന്നത്?'; രാജ്യസഭ ഡെപ്യൂട്ടി ലീഡര്‍ സ്ഥാനത്തുനിന്ന് നീക്കിയതിന് പിന്നാലെ എ.എ.പിക്കെതിരെ രാഘവ് ഛദ്ദ

National
  •  2 days ago
No Image

കോഴിക്കോട് ഗുഡ്സ് ട്രെയിനിന് മുകളില്‍ കയറി സെല്‍ഫി എടുക്കാന്‍ ശ്രമിച്ച വിദ്യാര്‍ഥിക്ക് ഷോക്കേറ്റു, നില ഗുരുതരം

Kerala
  •  2 days ago
No Image

സി.പി.ഐ മുതിര്‍ന്ന നേതാവ് പന്ന്യന്‍ രവീന്ദ്രന്‍ കുഴഞ്ഞുവീണു, സംഭവം റാലി ഉദ്ഘാടനം ചെയ്ത് സംസാരിക്കുന്നതിനിടെ

Kerala
  •  2 days ago