HOME
DETAILS

യു.ഡി.എഫ് സര്‍ക്കാരിന്റെ അവസാന സഭാസമ്മേളനം നാളെ

  
backup
February 23, 2016 | 7:33 PM

%e0%b4%af%e0%b5%81-%e0%b4%a1%e0%b4%bf-%e0%b4%8e%e0%b4%ab%e0%b5%8d-%e0%b4%b8%e0%b4%b0%e0%b5%8d%e2%80%8d%e0%b4%95%e0%b5%8d%e0%b4%95%e0%b4%be%e0%b4%b0%e0%b4%bf%e0%b4%a8%e0%b5%8d%e0%b4%b1%e0%b5%86

ബജറ്റിന്‍മേല്‍ വോട്ട് ഓണ്‍ അക്കൗണ്ട് ചര്‍ച്ചയും വോട്ടെടുപ്പും ഇന്ന്

തിരുവനന്തപുരം: മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി അവതരിപ്പിച്ച 2016-17 ബജറ്റിന്റെ വോട്ട് ഓണ്‍ അക്കൗണ്ട് ചര്‍ച്ചയും വോട്ടെടുപ്പും ഇന്ന്. ബാര്‍ കോഴയും സോളാര്‍ വിഷയവും പ്രതിപക്ഷം നിയമസഭയില്‍ എത്തിച്ചതോടെയാണ് സര്‍ക്കാരിന്റെ അവസാന ബജറ്റിന്‍മേലുള്ള ചര്‍ച്ചകള്‍ നടക്കാതെ പോയത്. എങ്കിലും പ്രതിപക്ഷത്തിന്റെ അഭാവത്തില്‍ മുഖ്യമന്ത്രി ബജറ്റ് ചര്‍ച്ചയ്ക്കു മറുപടി പ്രസംഗം നടത്തി. ഇന്ന് ടൗണ്‍ ആന്റ് കണ്‍ട്രി പ്ലാനിങ് ബില്ലും പരിഗണിക്കും. ഇതിനായി അധികസമയം മാറ്റിവച്ചിട്ടുണ്ട്. ബജറ്റിലേക്കുള്ള അന്തിമ ധനാഭ്യര്‍ഥനകളുടെ ധനവിനിയോഗ ബില്‍, വോട്ട് ഓണ്‍ അക്കൗണ്ട് ധനവിനിയോഗബില്‍ എന്നിവയും പരിഗണിക്കും. സബ്ജക്ട് കമ്മിറ്റികള്‍ റിപ്പോര്‍ട്ടു ചെയ്ത പ്രകാരമുള്ള അങ്കണവാടി ക്ഷേമനിധി ബില്‍, ഭൂനികുതി ഭേദഗതി ബില്‍ എന്നിവയും ഇന്നു പാസാക്കും. ഇതോടെ പതിമൂന്നാം കേരള നിയമസഭയുടെ പതിനാറാം സമ്മേളനം നാളെ അവസാനിക്കും. യു.ഡി.എഫ് സര്‍ക്കാരിന്റെ അവസാന ബജറ്റും അവസാന നിയമസഭാ സമ്മേളവുമാണ് നാളെ അവസാനിക്കുന്നത്. ഇനി പുതിയ സര്‍ക്കാരിന്റെ ആദ്യ ബജറ്റിനായിരിക്കും നിയമസഭാ സമ്മേളനം ചേരുന്നത്. നിയമസഭാ തെരഞ്ഞെടുപ്പിനോടടുക്കുമ്പോള്‍ ഉമ്മന്‍ചാണ്ടി മന്ത്രിസഭയുടെ അവസാന ബജറ്റ് എല്ലാ മേഖലയിലുള്ളവര്‍ക്കും പ്രത്യേക പരിഗണ നല്‍കിയിട്ടുണ്ടെന്നാണ് വിലയിരുത്തല്‍. കഴിഞ്ഞ അഞ്ചുവര്‍ഷം സര്‍ക്കാര്‍ നിരവധി അഴിമതി ആരോപണ കേസുകള്‍ക്കും സമരപരമ്പരകള്‍ക്കും ഇടയിലൂടെയാണ് ഭരണം പൂര്‍ത്തിയാക്കുന്നത്. ഈ സര്‍ക്കാരിന്റെ കാലത്ത് മൂന്നു ഉപതെരഞ്ഞെടുപ്പുകള്‍ നടന്നു- പിറവം, നെയ്യാറ്റിന്‍കര, അരുവിക്കര. മുന്‍ ഭക്ഷ്യമന്ത്രി ടി.എം. ജേക്കബിന്റെ മരണത്തോടെയായിരുന്നു പിറവം ഉപതെരഞ്ഞെടുപ്പ്. ടി.എം. ജേക്കബിന്റെ മകന്‍ അനൂപ് ജേക്കബ് പിറവം ഉപതെരഞ്ഞെടുപ്പില്‍ വിജയിച്ച് മന്ത്രിയായി നിയമസഭയിലെത്തി. ശെല്‍വരാജ് എം.എല്‍.എ. സി.പി.എം വിട്ട് കോണ്‍ഗ്രസ്സില്‍ ചേര്‍ന്നതോടെയാണ് നെയ്യാറ്റിന്‍കര ഉപതെരഞ്ഞെടുപ്പു നടന്നത്. ഇവിടെയും ശെല്‍വരാജ് കോണ്‍ഗ്രസ് ടിക്കറ്റില്‍ വീണ്ടും നിയമസഭയിലെത്തി. മുന്‍ സ്പീക്കര്‍ ജി. കാര്‍ത്തികേയന്റെ നിര്യാണത്തോടെയാണ് അവസാന ഉപതെരഞ്ഞെടുപ്പ് അരുവിക്കരയില്‍ നടന്നത്. ഇവിടെയും കാര്‍ത്തികേയന്റെ മകന്‍ ശബരീനാഥ് കോണ്‍ഗ്രസ് ടിക്കറ്റില്‍ നിയമസഭയിലെത്തി. ജി. കാര്‍ത്തികേയന്റെ മരണത്തെ തുടര്‍ന്ന് ഡെപ്യൂട്ടി സ്പീക്കറായിരുന്ന എന്‍. ശക്തന്‍ സ്പീക്കറായി. ഡെപ്യൂട്ടി സ്പീക്കറായി പാലോട് രവിയേയും തെരഞ്ഞെടുത്തു. സഭാനടപടികള്‍ നടത്തിക്കൊണ്ടുപോകാന്‍ കഴിയാത്തതിനാല്‍ പ്രതിപക്ഷത്തെ അഞ്ച് എം.എല്‍.എമാരെ സ്പീക്കര്‍ക്ക് സസ്‌പെന്റു ചെയ്യേണ്ടിവന്നതും പ്രധാന സംഭവങ്ങളില്‍പെടുന്നു.


Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

തദ്ദേശ തെരഞ്ഞെടുപ്പ്; പോസ്റ്റൽ വോട്ട് ഇത്തവണ തെരഞ്ഞെടുപ്പ് ഡ്യൂട്ടിയുള്ളവർക്ക് മാത്രം

Kerala
  •  13 hours ago
No Image

മുസ്ലിമിന് ന്യൂയോര്‍ക്ക് മേയറാകാം, എന്നാല്‍ ഇവിടെ അവരെ അടിച്ചമര്‍ത്തുന്നു: അര്‍ഷദ് മദനി; പ്രസ്താവനയെ പിന്തുണച്ച് സന്ദീപ് ദീക്ഷിതും ഉദിത് രാജും

National
  •  14 hours ago
No Image

ചാറ്റ് ജി.പി.ടി വഴി ചോദ്യപേപ്പർ; കാലിക്കറ്റിൽ വെട്ടിലായത് വിദ്യാർഥികൾ; സിലബസ് ഘടന പരിഗണിക്കുന്നില്ലെന്ന് പരാതി

Kerala
  •  14 hours ago
No Image

ജമ്മു മെഡിക്കല്‍ കോളജില്‍ കൂടുതല്‍ മുസ്ലിംകള്‍; പ്രവേശനത്തിനെതിരേ ഗവര്‍ണറെ കണ്ട് ബി.ജെ.പി

National
  •  14 hours ago
No Image

തദ്ദേശ തെരഞ്ഞെടുപ്പ് അന്തിമചിത്രം ഇന്ന് തെളിയും; വൈകീട്ട് മൂന്നുവരെ സ്ഥാനാർഥിത്വം പിൻവലിക്കാം

Kerala
  •  14 hours ago
No Image

പത്തനംതിട്ട സ്വദേശിനിയായ യുവതി അബുദാബിയില്‍ നിര്യാതയായി

latest
  •  14 hours ago
No Image

ഷെയ്ഖ് സായിദ് റോഡിലൂടെ ഓടിയത് 3,07,000 പേര്‍; പുതു ചരിതമെഴുതി ദുബൈ റണ്‍ 2025

uae
  •  14 hours ago
No Image

44 ദിവസത്തിനിടെ ഗസ്സയില്‍ 500 വെടിനിര്‍ത്തല്‍ ലംഘനം; 24 മണിക്കൂറിനിടെ കൊല്ലപ്പെട്ടത് 24 പേര്‍

International
  •  14 hours ago
No Image

കേരളത്തിൽ ഇന്നും മഴ തുടരും; ഏഴ് ജില്ലകളിൽ യെല്ലോ അലേർട്ട് 

Kerala
  •  15 hours ago
No Image

ആര്‍എസ്എസ് വിദേശ ഫണ്ട് സ്വീകരിക്കുന്നില്ല; അവകാശവാദവുമായി യോഗി ആദിത്യനാഥ്

National
  •  a day ago