
ആരോഗ്യ സര്‍വകലാശാലയില്‍ പി.എസ്.സി ഔട്ട്
തിരുവനന്തപുരം: പി.എസ്.സി റാങ്ക്‌ലിസ്റ്റില്‍ ഒന്നാമതെത്തിയിട്ട് കാര്യമില്ല. സ്വാധീനമില്ലെങ്കില്‍ അഡ്‌വൈസ് മെമ്മോ കിട്ടിയാലും നിയമനമില്ല. കരാര്‍ ജീവനക്കാരെയും ഡപ്യൂട്ടേഷനില്‍ വന്ന സ്വന്തക്കാരെയും നിലനിര്‍ത്താന്‍ ആരോഗ്യ സര്‍വകലാശാലയുടെ കള്ളക്കളി തുടരുന്നു.
സര്‍വകലാശാല അസിസ്റ്റന്റ് റാങ്ക്‌ലിസ്റ്റില്‍ ആദ്യ പേരുകാരാണ് നിയമനം കിട്ടാന്‍ കാത്തിരിക്കുന്നത്. പി.എസ്.സി നടത്തിയ കേരളത്തിലെ സര്‍വകലാശാല അസിസ്റ്റന്റ് തസ്തികയിലേയ്ക്കുള്ള റാങ്ക്‌ലിസ്റ്റില്‍ ആദ്യം ഇടംപിടിച്ചവരാണ് ആരോഗ്യ സര്‍വകലാശാല വി.സിയുടെ കനിവ് കാത്തിരിക്കുന്നത്. തങ്ങളെക്കാള്‍ റാങ്ക്‌ലിസ്റ്റില്‍ താഴെവന്നവര്‍ ഒരു മാസത്തിനു മുന്‍പ് തന്നെ ജോലിയ്ക്ക് പ്രവേശിക്കുകയും ചെയ്തു.
സര്‍വകലാശാല അസിസ്റ്റന്റ് ഒറ്റ റാങ്ക്‌ലിസ്റ്റില്‍ നിന്നാണ് നിയമനത്തിന് അഡ്‌വൈസ് അയക്കുന്നത്. ആദ്യം ഒഴിവ് റിപ്പോര്‍ട്ട് ചെയ്തത് കുസാറ്റും രണ്ടാമത് ഒഴിവ് റിപ്പോര്‍ട്ട് ചെയ്തത് ആരോഗ്യ സര്‍വകലാശാലയും മൂന്നാമത് കേരളയുമായിരുന്നു. മറ്റു സര്‍വകലാശാലയില്‍ പിന്നാലെ റിപ്പോര്‍ട്ട് ചെയ്തു. ഇതനുസരിച്ച് റാങ്ക്‌ലിസ്റ്റില്‍ ആദ്യപേരുകാര്‍ക്ക് കുസാറ്റിലും ആരോഗ്യ സര്‍വകലാശാലയിലും നിയമനത്തിനായി കഴിഞ്ഞമാസം തന്നെ ഉദ്യോഗാര്‍ഥികള്‍ക്ക് പി.എസ്.സി അഡ്‌വൈസ് അയച്ചു
.
ഇതില്‍ 30 ഒഴിവ് റിപ്പോര്‍ട്ട് ചെയ്ത കുസാറ്റില്‍ എല്ലാവര്‍ക്കും നിയമനം നല്‍കി. 40 ഒഴിവ് റിപ്പോര്‍ട്ട് ചെയ്ത ആരോഗ്യ സര്‍വകലാശാല പത്തുപേര്‍ക്കു മാത്രമാണ് നിയമനം നല്‍കിയത്. ബാക്കി 30 പേര്‍ നിയമനം കാത്തിരിക്കുന്നു. ഫിഷറിസ് സര്‍വകലാശാലയാകട്ടെ ഒന്‍പത് ഒഴിവാണ് റിപ്പോര്‍ട്ട് ചെയ്തത്. കേരള സര്‍വകലാശാലയാകട്ടെ 232 ഒഴിവും കണ്ണൂര്‍ 71 ഒഴിവും എം.ജി 118 ഒഴിവും കാലിക്കറ്റ് 20 ഒഴിവും വെറ്ററിനറി 90 ഒഴിവുമാണ് പി.എസ്.സിയ്ക്ക് റിപ്പോര്‍ട്ട് ചെയ്തത്.
127 അസിസ്റ്റന്റ് തസ്തികകളാണ് ആരോഗ്യ സര്‍വകലാശാലയ്ക്ക് സര്‍ക്കാര്‍ അനുവദിച്ചത്. എന്നാല്‍ ഇതില്‍ ഒരു തസ്തികയില്‍ മാത്രമാണ് സ്ഥിരം ജീവനക്കാരനെ നിയമിച്ചിട്ടുള്ളത്.
ബാക്കിയെല്ലാം ഡപ്യൂട്ടേഷനില്‍ വന്നവരും കരാര്‍ ജീവനക്കാരുമാണ്. പി.എസ്.സിയില്‍ നിന്നും അഡ്‌വൈസ് മെമ്മോ ലഭിച്ച ഉദ്യോഗാര്‍ഥികള്‍ വൈസ് ചാന്‍സലര്‍ ഡേ.എം.കെ.സി നായരെ സമീപിച്ചപ്പോള്‍ കരാര്‍ ജീവനക്കാരെ പെട്ടെന്ന് ഒഴിവാക്കാന്‍ കഴിയില്ല എന്ന സൂചനയാണ് നല്‍കിയത്.
കൂടാതെ അഡ്‌വൈസ് കിട്ടി 90 ദിവസത്തിനുള്ളില്‍ നിയമന ഉത്തരവ് നല്‍കിയാല്‍ മതിയല്ലോയെന്നും പറഞ്ഞതായി ഉദ്യോഗാര്‍ഥികള്‍ പറയുന്നു. മാത്രമല്ല സര്‍ക്കാരിനോട് കൂടുതല്‍ തസ്തികകള്‍ ആവശ്യപ്പെട്ടിട്ടുണ്ടെന്നും അത് കിട്ടിയാലേ റാങ്ക്‌ലിസ്റ്റില്‍ നിന്ന് അഡ്‌വൈസ് അയച്ച എല്ലാവരെയും നിയമിക്കാന്‍ പറ്റൂവെന്നും വി.സി പറഞ്ഞുവത്രേ.
ഇവര്‍ സര്‍ക്കാരിനെ സമീപിച്ചപ്പോഴാകട്ടെ വി.സിയും സെനറ്റുമാണ് തീരുമാനിക്കേണ്ടതെന്ന് പറഞ്ഞ് കൈമലര്‍ത്തി. 127 തസ്തികകളില്‍ ഭൂരിഭാഗവും കരാര്‍ ജീവനക്കാരാണ് ജോലി നോക്കുന്നത്. എന്നാല്‍ പി.എസ്.സിയ്ക്ക് റിപ്പോര്‍ട്ട് ചെയ്ത ഒഴിവുകളാകട്ടെ വെറും 40ഉം. നിലവില്‍ കേരള സര്‍വകലാശാലയില്‍ 351 ഒഴിവും കുസാറ്റില്‍ 21 ഒഴിവുകളും കാര്‍ഷിക സര്‍വകലാശാലയില്‍ 205 ഒഴിവുകളും കണ്ണൂരില്‍ ആറ് ഒഴിവുകളും റിപ്പോര്‍ട്ട് ചെയ്യാനുണ്ട്.
എല്ലാ സര്‍വകലാശാലയിലും അസിസ്റ്റന്റ നിയമനത്തിനായി പി.എസ്.സി ഒറ്റ പരീക്ഷയാണ് നടത്തിയത്. അഞ്ചുലക്ഷം പേര്‍ എഴുതിയ പരീക്ഷയില്‍ 5000 പേരുടെ റാങ്ക്‌ലിസ്റ്റാണ് പ്രസിദ്ധീകരിച്ചത്. ഇതില്‍ 610 പേര്‍ക്കാണ് നിയമന ഉത്തരവ് അയച്ചത്.
ഇതില്‍ ആരോഗ്യ സര്‍വകലാശാല ഒഴികെ മറ്റെല്ലാ സര്‍കലാശാലകളിലും നിയമനം നല്‍കുകയും ചെയ്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."RELATED NEWS

'വേനല്‍ച്ചൂട് ഉയരുന്നു, കുട്ടികളെ വാഹനത്തില്‍ ഒറ്റയ്ക്കാക്കരുത്'; മുന്നറിയിപ്പുമായി ഫുജൈറ പൊലിസ്
uae
• 28 minutes ago
യുഎസിൽ എട്ട് ഖലിസ്ഥാൻ ഭീകരർ പിടിയിൽ; ആയുധങ്ങളും പണവും പിടിച്ചെടുത്തു, എൻഐഎ തിരയുന്ന പവിത്തർ സിംഗ് ബടാല ഉൾപ്പെടെ അറസ്റ്റിൽ
International
• 29 minutes ago
ഇസ്‌റാഈല്‍ സൈന്യത്തെ വിറപ്പിച്ച് ഹമാസ് പോരാളികള്‍; തിരിച്ചടികളില്‍ നിരവധി സൈനികര്‍ക്ക് പരുക്ക്, ടാങ്കുകളും തകര്‍ത്തു
International
• 40 minutes ago
മരിച്ച സ്ത്രീയെ ജീവിപ്പിക്കാൻ ചാണകത്തിൽ കുഴിച്ചിട്ടു; 24 മണിക്കൂർ കഴിഞ്ഞിട്ടും ജീവൻ വന്നില്ല, വ്യാജ ബാബയെ കയേറ്റം ചെയ്ത് നാട്ടുകാർ
National
• an hour ago
സമുദ്ര സമ്പത്തിന് പുതുജീവന്‍ നല്‍കി ദുബൈയിലെ കൃത്രിമ പവിഴപ്പുറ്റുകള്‍
uae
• an hour ago
കരാര്‍ പ്രവര്‍ത്തനങ്ങള്‍ നിയന്ത്രിക്കാന്‍ പുതിയ നിയമവുമായി ദുബൈ; കരാര്‍ മേഖലയില്‍ ഏകീകൃത മാനദണ്ഡങ്ങള്‍ ഉറപ്പാക്കും
uae
• 2 hours ago
തമിഴ്‌നാട്ടില്‍ ചരക്കു ട്രയിനില്‍ വന്‍തീപിടിത്തം; തീപിടിച്ചത് ഡീസല്‍ കയറ്റി വന്ന ബോഗികളില്‍
National
• 2 hours ago
കുറ്റിപ്പുറത്ത് ആശുപത്രിയില്‍ അബോധാവസ്ഥയില്‍ കണ്ടെത്തിയ കോതമംഗലം സ്വദേശിയായ നഴ്‌സ് മരിച്ചു; പൊലീസ് അന്വേഷണം ആരംഭിച്ചു
Kerala
• 2 hours ago
ഷാര്‍ജയില്‍ കുഞ്ഞിനെ കൊന്ന് യുവതി ജീവനൊടുക്കിയ സംഭവം: കുഞ്ഞിനെ കഴുത്തു ഞെരിച്ച് കൊന്ന ശേഷം കെട്ടിത്തൂക്കിയത്'; കുഞ്ഞിന്റെ പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് പുറത്ത്
uae
• 2 hours ago
സഊദിയില്‍ തൊഴിലവസരങ്ങളില്‍ വര്‍ധനവ്; ബിരുദധാരികള്‍ക്ക് ആറ് മാസത്തിനുള്ളില്‍ തന്നെ ജോലി കിട്ടുന്നത് 44.43% കൂടി
Saudi-arabia
• 2 hours ago
നിപ: പനി ബാധിച്ചു മരിച്ച മണ്ണാര്‍ക്കാട് സ്വദേശിയുടെ സാമ്പിളുകള്‍ പരിശോധനക്ക് അയച്ചു
Kerala
• 3 hours ago
വീട്ടുകാര്‍ പുറത്തുപോയ സമയത്ത് മൂന്നു മാസം പ്രായമുള്ള നായക്കുട്ടിയുടെ മുഖത്ത് രാസലായനി ഒഴിച്ചു; കാഴ്ചനഷ്ടപ്പെട്ട നായക്കുട്ടിയുടെ ആന്തരീകാവയവങ്ങള്‍ക്കും പൊള്ളലേറ്റു
Kerala
• 3 hours ago
ഇന്ന് യുഎഇ താപനിലയില്‍ നേരിയ വര്‍ധന, ഈര്‍പ്പവും മൂടല്‍മഞ്ഞും പ്രതീക്ഷിക്കാം | UAE Weather
uae
• 3 hours ago
ബഹ്റൈനില്‍ എത്തിയത് വലിയ പ്രതീക്ഷയോടെ, രേഖകളില്ലാതെ 13 വര്‍ഷത്തെ ദുരിതം; ഒടുവില്‍ അഷ്റഫും കുടുംബവും നാടണഞ്ഞു
bahrain
• 3 hours ago
ടെലഗ്രാം അക്കൗണ്ട് വിവരങ്ങൾ ശേഖരിക്കാൻ സ്ലീപ്പർ സെല്ലുകൾ; ഹാക്കര്‍മാര്‍ നുഴഞ്ഞുകയറുന്നു
Kerala
• 4 hours ago
ഷാര്‍ജയില്‍ യുവതി കുഞ്ഞുമായി ജീവനൊടുക്കിയ സംഭവം; ഭര്‍ത്താവിനെ നാട്ടിലെത്തിക്കണമെന്ന് യുവതിയുടെ കുടുംബം
Kerala
• 4 hours ago
സ്കൂള്‍ ഉച്ചഭക്ഷണ മെനു പരിഷ്കരിച്ചു; രുചികരമായി ഭക്ഷണം തയാറാക്കാന്‍ പാചക തൊഴിലാളികളെ പഠിപ്പിക്കും
Kerala
• 4 hours ago
ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പ്: നിര്‍ദേശത്തോട് വിയോജിച്ച് നാല് മുന്‍ ചീഫ് ജസ്റ്റിസുമാര്‍; ചൂണ്ടിക്കാട്ടിയത് സുപ്രധാന പോയിന്റുകള്‍ | On One Nation, One Election
National
• 5 hours ago
ദുബൈയിലെ പ്രവാസി യാത്രക്കാര്‍ അറിയാന്‍: കിങ് സല്മാന് സ്ട്രീറ്റ് ഇന്റര്‍സെക്ഷനിലെ താല്‍ക്കാലിക വഴിതിരിച്ചുവിടല്‍ ഇന്നുമുതല്‍
uae
• 3 hours ago
ബി.ജെ.പിയിൽ ചേരിപ്പോര് രൂക്ഷം; അമിത്ഷായുടെ പരിപാടികളില്‍ പങ്കെടുക്കാതെ സുരേഷ് ഗോപി
Kerala
• 4 hours ago
'വനംവകുപ്പിന്റെ പ്രവര്‍ത്തനം പോരാ'; കേരളാ കോണ്‍ഗ്രസ്-എ.കെ ശശീന്ദ്രൻ പോര് മുറുകുന്നു
Kerala
• 4 hours ago