HOME
DETAILS

സരിതയും ഉമ്മന്‍ചാണ്ടിയും 2012 ജൂലൈ ഒന്‍പതിന് സെക്രട്ടേറിയറ്റില്‍ ഉണ്ടായിരുന്നുവെന്ന് മൊഴി

  
backup
October 28, 2016 | 2:57 AM

%e0%b4%b8%e0%b4%b0%e0%b4%bf%e0%b4%a4%e0%b4%af%e0%b5%81%e0%b4%82-%e0%b4%89%e0%b4%ae%e0%b5%8d%e0%b4%ae%e0%b4%a8%e0%b5%8d%e2%80%8d%e0%b4%9a%e0%b4%be%e0%b4%a3%e0%b5%8d%e0%b4%9f%e0%b4%bf%e0%b4%af%e0%b5%81


കൊച്ചി: സോളാര്‍ തട്ടിപ്പുകേസിലെ പരാതിക്കാരന്‍ മല്ലേലില്‍ ശ്രീധരന്‍ നായരും സരിതയും മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയും ടെന്നിജോപ്പനും 2012 ജൂലൈ ഒന്‍പതിന് സെക്രട്ടേറിയറ്റില്‍ ഉണ്ടായിരുന്നുവെന്ന് രേഖകളിലുണ്ടെന്ന് പ്രത്യേക അന്വേഷണസംഘം നോഡല്‍ ഓഫിസര്‍ ഡിവൈ.എസ്.പി വി. അജിത് മൊഴിനല്‍കി.
സോളാര്‍ ആരോപണങ്ങളെക്കുറിച്ചന്വേഷിക്കുന്ന ജസ്റ്റിസ് ജി. ശിവരാജന്‍ കമ്മിഷനില്‍ ആള്‍ ഇന്ത്യാ ലോയേഴ്‌സ് യൂനിയന്‍ ജനറല്‍ സെക്രട്ടറി അഡ്വ.ബി. രാജേന്ദ്രന്റെ ക്രോസ് വിസ്താരത്തിനിടെയാണ് അജിത് ഇക്കാര്യം വ്യക്തമാക്കിയത്. ടീംസോളാര്‍ കമ്പനി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് നല്‍കിയ ചെക്കിന് മറുപടിയായി അദ്ദേഹം 'ഡിയര്‍ ആര്‍.ബി നായര്‍' എന്നെഴുതി തിയതിവച്ച് ഒപ്പിട്ടു നല്‍കിയ കത്തിലെ ഒപ്പ് ഉമ്മന്‍ചാണ്ടിയുടേതാണ്. മല്ലേലില്‍ ശ്രീധരന്‍നായര്‍ക്കൊപ്പം സരിത വന്നു കണ്ടതിനെക്കുറിച്ച് ഉമ്മന്‍ചാണ്ടിയില്‍നിന്ന് എസ്.ഐ.ടി തലവന്‍ എ. ഹേമചന്ദ്രനും ഡിവൈ.എസ്.പി പ്രസന്നന്‍നായരും മൊഴിയെടുത്തപ്പോള്‍ അദ്ദേഹം കൃത്യമായ തീയതി പറഞ്ഞിട്ടില്ലെന്നാണ് രേഖകളില്‍ കാണുന്നത്.
മുഖ്യമന്ത്രിയുടെ ഓഫിസിലെ സി.സി.ടി.വി ദൃശ്യങ്ങള്‍ കണ്ടെടുക്കാനാവശ്യപ്പെട്ടുള്ള സുപ്രിംകോടതി ഉത്തരവ് 2014 ജനുവരി 20ന് വരുന്നതിനുമുന്‍പേ മല്ലേലില്‍ ശ്രീധരന്‍നായരുടെ കേസില്‍ കോടതിയില്‍ കുറ്റപത്രം സമര്‍പ്പിച്ചിരുന്നു. മല്ലേലില്‍ ശ്രീധരന്‍ നായരുടെ രഹസ്യമൊഴിയെടുക്കാന്‍ എ. ഹേമചന്ദ്രനും താനും പ്രസന്നന്‍ നായരും ചേര്‍ന്നാണ് തീരുമാനമെടുത്തത്.
കേസ് പുനഃപരിശോധനയ്‌ക്കെടുത്തത് താനും പ്രസന്നന്‍നായരും ചേര്‍ന്നാണ്. എന്നാല്‍ മല്ലേലില്‍ ശ്രീധരന്‍നായര്‍ പറഞ്ഞിട്ടാണ് രഹസ്യമൊഴിയെടുത്തതെന്ന് ഉമ്മന്‍ചാണ്ടി നിയമസഭയില്‍ പറഞ്ഞതായി സഭാ രേഖകളില്‍ കാണുന്നുണ്ട്. സരിതയുടെ കത്ത് എസ്.ഐ.ടി ഒരിക്കലും ചര്‍ച്ച ചെയ്തിട്ടില്ല. ജയിലില്‍ വച്ചാണ് സരിത കത്തെഴുതിയതെന്നാണ് കരുതുന്നത്. ഡി.ജി.പിയുടെ ഉത്തരവനുസരിച്ച് രൂപീകരിച്ച എസ്.ഐ.ടിയുടെ ഓഫിസര്‍ ഇന്‍ചാര്‍ജ് ആരെന്ന ചോദ്യത്തിന് അതിലംഗമായ ഓരോ ഡിവൈ.എസ്.പിമാരും എന്നായിരുന്നു അജിതിന്റെ മറുപടി. ഇതുസംബന്ധിച്ച് രേഖാമൂലമുള്ള ഉത്തരവ് എ.ഡി.ജി.പി പുറപ്പെടുവിച്ചിട്ടില്ലെന്നും അജിത് വ്യക്തമാക്കി. എസ്.ഐ.ടിയുടെ അന്വേഷണത്തില്‍ ടീം സോളാര്‍ കമ്പനിയെ പ്രതിയാക്കിയിട്ടില്ലെന്ന് കമ്മിഷന്‍ അഭിഭാഷകന്‍ അഡ്വ.സി. ഹരികുമാറിന്റെ ചോദ്യത്തിന് അജിത് മറുപടി നല്‍കി.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

പടക്കം പൊട്ടിച്ചത് ചോദ്യം ചെയ്തു; ആലപ്പുഴയില്‍ സ്ഥാനാര്‍ഥിയായിരുന്ന സി.പി.എം നേതാവിന് നേരെ ബി.ജെ.പി പ്രവര്‍ത്തകരുടെ ആക്രമണം, തലയ്ക്ക് വെട്ടേറ്റു

Kerala
  •  10 days ago
No Image

പാസ്‌പോർട്ടും എമിറേറ്റ്‌സ് ഐഡിയും ഇനി ഓട്ടോമാറ്റിക്കായി പുതുക്കാം: തഖ്‌ദീർ പാക്കേജുമായി യുഎഇ

uae
  •  10 days ago
No Image

സെൽഫിയെടുക്കാനെന്ന വ്യാജേന അടുത്ത് വന്ന് പഞ്ചാബിൽ കബഡി താരത്തെ ബൈക്കിലെത്തിയ സംഘം വെടിവെച്ച് കൊന്നു 

National
  •  10 days ago
No Image

കുടുംബബന്ധങ്ങള്‍ കൂടുതല്‍ ശക്തിപ്പെടുത്താനാണ് ജുമുഅ നമസ്‌കാര സമയം പുതുക്കിയതെന്ന് യു.എ.ഇ അധികൃതര്‍

uae
  •  10 days ago
No Image

ക്ലാസ് റൂമിലിരുന്ന് ഒമ്പതാം ക്ലാസ് വിദ്യാര്‍ഥിനികളുടെ മദ്യപാനം; സസ്‌പെന്‍ഷന്‍, അന്വേഷണത്തിന് ഉത്തരവ്

National
  •  10 days ago
No Image

കടുവയെ കണ്ട വയനാട് പച്ചിലക്കാട്ടിലെ 10 വാര്‍ഡുകളില്‍ നിരോധനാജ്ഞ; സ്‌കൂളുകള്‍ക്ക് ഇന്ന് അവധി

Kerala
  •  10 days ago
No Image

ജല അതോറിറ്റിയുടെ 30,000 ലിറ്റര്‍ സംഭരണശേഷിയുള്ള ജലസംഭരണി രോഗികളുടെ തലയ്ക്കു മുകളില്‍ ; സംഭവം നീലേശ്വരം താലൂക്കാശുപത്രി വളപ്പില്‍

Kerala
  •  10 days ago
No Image

ഔട്ട്ഡോർ ബാഡ്മിന്റൺ ലോകകപ്പ് കിരീടം സ്വന്തമാക്കി യുഎഇ; ഫൈനലിൽ ചൈനയെ പരാജയപ്പെടുത്തി

uae
  •  10 days ago
No Image

ഒരു കോടിയുടെ ഇന്‍ഷുറന്‍സ് തുക തട്ടിയെടുക്കാന്‍ സുകുമാരകുറുപ്പ് മോഡല്‍ ; കാറില്‍ കണ്ടത് കത്തിക്കരിഞ്ഞ മൃതദേഹം- പ്രതിയെ കുടുക്കിയത് കാമുകിയുമായുള്ള ചാറ്റ്

National
  •  10 days ago
No Image

വീട്ടിലേക്കുള്ള വഴിയടച്ച് റോഡ് റോളര്‍; നിര്‍ത്തിയിട്ടത് ആരെന്നറിയില്ല; പുറത്തിറങ്ങാന്‍ നിര്‍വ്വാഹമില്ലാതെ 98 വയസ്സായ അമ്മയും മകളും 

Kerala
  •  10 days ago