HOME
DETAILS

സരിതയും ഉമ്മന്‍ചാണ്ടിയും 2012 ജൂലൈ ഒന്‍പതിന് സെക്രട്ടേറിയറ്റില്‍ ഉണ്ടായിരുന്നുവെന്ന് മൊഴി

  
backup
October 28, 2016 | 2:57 AM

%e0%b4%b8%e0%b4%b0%e0%b4%bf%e0%b4%a4%e0%b4%af%e0%b5%81%e0%b4%82-%e0%b4%89%e0%b4%ae%e0%b5%8d%e0%b4%ae%e0%b4%a8%e0%b5%8d%e2%80%8d%e0%b4%9a%e0%b4%be%e0%b4%a3%e0%b5%8d%e0%b4%9f%e0%b4%bf%e0%b4%af%e0%b5%81


കൊച്ചി: സോളാര്‍ തട്ടിപ്പുകേസിലെ പരാതിക്കാരന്‍ മല്ലേലില്‍ ശ്രീധരന്‍ നായരും സരിതയും മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയും ടെന്നിജോപ്പനും 2012 ജൂലൈ ഒന്‍പതിന് സെക്രട്ടേറിയറ്റില്‍ ഉണ്ടായിരുന്നുവെന്ന് രേഖകളിലുണ്ടെന്ന് പ്രത്യേക അന്വേഷണസംഘം നോഡല്‍ ഓഫിസര്‍ ഡിവൈ.എസ്.പി വി. അജിത് മൊഴിനല്‍കി.
സോളാര്‍ ആരോപണങ്ങളെക്കുറിച്ചന്വേഷിക്കുന്ന ജസ്റ്റിസ് ജി. ശിവരാജന്‍ കമ്മിഷനില്‍ ആള്‍ ഇന്ത്യാ ലോയേഴ്‌സ് യൂനിയന്‍ ജനറല്‍ സെക്രട്ടറി അഡ്വ.ബി. രാജേന്ദ്രന്റെ ക്രോസ് വിസ്താരത്തിനിടെയാണ് അജിത് ഇക്കാര്യം വ്യക്തമാക്കിയത്. ടീംസോളാര്‍ കമ്പനി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് നല്‍കിയ ചെക്കിന് മറുപടിയായി അദ്ദേഹം 'ഡിയര്‍ ആര്‍.ബി നായര്‍' എന്നെഴുതി തിയതിവച്ച് ഒപ്പിട്ടു നല്‍കിയ കത്തിലെ ഒപ്പ് ഉമ്മന്‍ചാണ്ടിയുടേതാണ്. മല്ലേലില്‍ ശ്രീധരന്‍നായര്‍ക്കൊപ്പം സരിത വന്നു കണ്ടതിനെക്കുറിച്ച് ഉമ്മന്‍ചാണ്ടിയില്‍നിന്ന് എസ്.ഐ.ടി തലവന്‍ എ. ഹേമചന്ദ്രനും ഡിവൈ.എസ്.പി പ്രസന്നന്‍നായരും മൊഴിയെടുത്തപ്പോള്‍ അദ്ദേഹം കൃത്യമായ തീയതി പറഞ്ഞിട്ടില്ലെന്നാണ് രേഖകളില്‍ കാണുന്നത്.
മുഖ്യമന്ത്രിയുടെ ഓഫിസിലെ സി.സി.ടി.വി ദൃശ്യങ്ങള്‍ കണ്ടെടുക്കാനാവശ്യപ്പെട്ടുള്ള സുപ്രിംകോടതി ഉത്തരവ് 2014 ജനുവരി 20ന് വരുന്നതിനുമുന്‍പേ മല്ലേലില്‍ ശ്രീധരന്‍നായരുടെ കേസില്‍ കോടതിയില്‍ കുറ്റപത്രം സമര്‍പ്പിച്ചിരുന്നു. മല്ലേലില്‍ ശ്രീധരന്‍ നായരുടെ രഹസ്യമൊഴിയെടുക്കാന്‍ എ. ഹേമചന്ദ്രനും താനും പ്രസന്നന്‍ നായരും ചേര്‍ന്നാണ് തീരുമാനമെടുത്തത്.
കേസ് പുനഃപരിശോധനയ്‌ക്കെടുത്തത് താനും പ്രസന്നന്‍നായരും ചേര്‍ന്നാണ്. എന്നാല്‍ മല്ലേലില്‍ ശ്രീധരന്‍നായര്‍ പറഞ്ഞിട്ടാണ് രഹസ്യമൊഴിയെടുത്തതെന്ന് ഉമ്മന്‍ചാണ്ടി നിയമസഭയില്‍ പറഞ്ഞതായി സഭാ രേഖകളില്‍ കാണുന്നുണ്ട്. സരിതയുടെ കത്ത് എസ്.ഐ.ടി ഒരിക്കലും ചര്‍ച്ച ചെയ്തിട്ടില്ല. ജയിലില്‍ വച്ചാണ് സരിത കത്തെഴുതിയതെന്നാണ് കരുതുന്നത്. ഡി.ജി.പിയുടെ ഉത്തരവനുസരിച്ച് രൂപീകരിച്ച എസ്.ഐ.ടിയുടെ ഓഫിസര്‍ ഇന്‍ചാര്‍ജ് ആരെന്ന ചോദ്യത്തിന് അതിലംഗമായ ഓരോ ഡിവൈ.എസ്.പിമാരും എന്നായിരുന്നു അജിതിന്റെ മറുപടി. ഇതുസംബന്ധിച്ച് രേഖാമൂലമുള്ള ഉത്തരവ് എ.ഡി.ജി.പി പുറപ്പെടുവിച്ചിട്ടില്ലെന്നും അജിത് വ്യക്തമാക്കി. എസ്.ഐ.ടിയുടെ അന്വേഷണത്തില്‍ ടീം സോളാര്‍ കമ്പനിയെ പ്രതിയാക്കിയിട്ടില്ലെന്ന് കമ്മിഷന്‍ അഭിഭാഷകന്‍ അഡ്വ.സി. ഹരികുമാറിന്റെ ചോദ്യത്തിന് അജിത് മറുപടി നല്‍കി.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

വിൽക്കാനുള്ള വാഹനങ്ങൾ റോഡിൽ പ്രദർശിപ്പിച്ചാൽ പണികിട്ടും; 60 ദിവസം വരെ വാഹനം കണ്ടുകെട്ടുമെന്ന് കുവൈത്ത്

latest
  •  19 minutes ago
No Image

ഞൊടിയിടയിൽ ടൂറിസം വിസ; ‘വിസ ബൈ പ്രൊഫൈൽ’ പദ്ധതി പ്രഖ്യാപിച്ച്‌ സഊദി അറേബ്യ

Saudi-arabia
  •  23 minutes ago
No Image

കളിക്കിടെ തോർത്ത് കഴുത്തിൽ കുരുങ്ങി ഒമ്പത് വയസ്സുകാരൻ മരിച്ചു

Kerala
  •  33 minutes ago
No Image

SIR and Vote Split: How Seemanchal, a Muslim-Majority Area, Turned in Favor of NDA

National
  •  35 minutes ago
No Image

ബിഹാർ കണ്ട് ‍ഞെട്ടേണ്ട; തെരഞ്ഞെടുപ്പ് കമ്മീഷനും ബി.ജെ.പിയും സ്വന്തം അജണ്ട നടപ്പിലാക്കുമ്പോൾ മറ്റൊരു ഫലം പ്രതീക്ഷിക്കാനില്ല; ശിവസേന

National
  •  an hour ago
No Image

ശിവപ്രിയയുടെ മരണ കാരണം സ്റ്റെഫൈലോകോക്കസ് ബാക്ടീരിയ; വിദഗ്ധ സമിതിയുടെ റിപ്പോർട്ട് തള്ളി ഭർത്താവ്

Kerala
  •  an hour ago
No Image

പരിശോധനക്കായി വാഹനം തടഞ്ഞു; ഡിക്കി തുറന്നപ്പോൾ അകത്ത് ഒരാൾ; ഡ്രൈവറുടെ മറുപടി കേട്ട് ഞെട്ടി പൊലിസ്

National
  •  an hour ago
No Image

അരിയിൽ ഷുക്കൂർ വധക്കേസ് പ്രതി തദ്ദേശ തിരഞ്ഞെടുപ്പിൽ എൽഡിഎഫ് സ്ഥാനാർഥി; വിവാദം

Kerala
  •  2 hours ago
No Image

ഈദ് അൽ ഇത്തിഹാദ് 2025: നവംബർ 19 മുതൽ ഡിസംബർ 2 വരെ വിപുലമായ പരിപാടികളുമായി ഷാർജ

uae
  •  2 hours ago
No Image

സഹപ്രവർത്തകനെ പരസ്യമായി അപമാനിച്ചു: പ്രതിയോട് 30,000 ദിർഹം നഷ്ടപരിഹാരം നൽകാൻ ഉത്തരവിട്ട് അബൂദബി കോടതി

uae
  •  2 hours ago