HOME
DETAILS

സരിതയും ഉമ്മന്‍ചാണ്ടിയും 2012 ജൂലൈ ഒന്‍പതിന് സെക്രട്ടേറിയറ്റില്‍ ഉണ്ടായിരുന്നുവെന്ന് മൊഴി

  
backup
October 28, 2016 | 2:57 AM

%e0%b4%b8%e0%b4%b0%e0%b4%bf%e0%b4%a4%e0%b4%af%e0%b5%81%e0%b4%82-%e0%b4%89%e0%b4%ae%e0%b5%8d%e0%b4%ae%e0%b4%a8%e0%b5%8d%e2%80%8d%e0%b4%9a%e0%b4%be%e0%b4%a3%e0%b5%8d%e0%b4%9f%e0%b4%bf%e0%b4%af%e0%b5%81


കൊച്ചി: സോളാര്‍ തട്ടിപ്പുകേസിലെ പരാതിക്കാരന്‍ മല്ലേലില്‍ ശ്രീധരന്‍ നായരും സരിതയും മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയും ടെന്നിജോപ്പനും 2012 ജൂലൈ ഒന്‍പതിന് സെക്രട്ടേറിയറ്റില്‍ ഉണ്ടായിരുന്നുവെന്ന് രേഖകളിലുണ്ടെന്ന് പ്രത്യേക അന്വേഷണസംഘം നോഡല്‍ ഓഫിസര്‍ ഡിവൈ.എസ്.പി വി. അജിത് മൊഴിനല്‍കി.
സോളാര്‍ ആരോപണങ്ങളെക്കുറിച്ചന്വേഷിക്കുന്ന ജസ്റ്റിസ് ജി. ശിവരാജന്‍ കമ്മിഷനില്‍ ആള്‍ ഇന്ത്യാ ലോയേഴ്‌സ് യൂനിയന്‍ ജനറല്‍ സെക്രട്ടറി അഡ്വ.ബി. രാജേന്ദ്രന്റെ ക്രോസ് വിസ്താരത്തിനിടെയാണ് അജിത് ഇക്കാര്യം വ്യക്തമാക്കിയത്. ടീംസോളാര്‍ കമ്പനി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് നല്‍കിയ ചെക്കിന് മറുപടിയായി അദ്ദേഹം 'ഡിയര്‍ ആര്‍.ബി നായര്‍' എന്നെഴുതി തിയതിവച്ച് ഒപ്പിട്ടു നല്‍കിയ കത്തിലെ ഒപ്പ് ഉമ്മന്‍ചാണ്ടിയുടേതാണ്. മല്ലേലില്‍ ശ്രീധരന്‍നായര്‍ക്കൊപ്പം സരിത വന്നു കണ്ടതിനെക്കുറിച്ച് ഉമ്മന്‍ചാണ്ടിയില്‍നിന്ന് എസ്.ഐ.ടി തലവന്‍ എ. ഹേമചന്ദ്രനും ഡിവൈ.എസ്.പി പ്രസന്നന്‍നായരും മൊഴിയെടുത്തപ്പോള്‍ അദ്ദേഹം കൃത്യമായ തീയതി പറഞ്ഞിട്ടില്ലെന്നാണ് രേഖകളില്‍ കാണുന്നത്.
മുഖ്യമന്ത്രിയുടെ ഓഫിസിലെ സി.സി.ടി.വി ദൃശ്യങ്ങള്‍ കണ്ടെടുക്കാനാവശ്യപ്പെട്ടുള്ള സുപ്രിംകോടതി ഉത്തരവ് 2014 ജനുവരി 20ന് വരുന്നതിനുമുന്‍പേ മല്ലേലില്‍ ശ്രീധരന്‍നായരുടെ കേസില്‍ കോടതിയില്‍ കുറ്റപത്രം സമര്‍പ്പിച്ചിരുന്നു. മല്ലേലില്‍ ശ്രീധരന്‍ നായരുടെ രഹസ്യമൊഴിയെടുക്കാന്‍ എ. ഹേമചന്ദ്രനും താനും പ്രസന്നന്‍ നായരും ചേര്‍ന്നാണ് തീരുമാനമെടുത്തത്.
കേസ് പുനഃപരിശോധനയ്‌ക്കെടുത്തത് താനും പ്രസന്നന്‍നായരും ചേര്‍ന്നാണ്. എന്നാല്‍ മല്ലേലില്‍ ശ്രീധരന്‍നായര്‍ പറഞ്ഞിട്ടാണ് രഹസ്യമൊഴിയെടുത്തതെന്ന് ഉമ്മന്‍ചാണ്ടി നിയമസഭയില്‍ പറഞ്ഞതായി സഭാ രേഖകളില്‍ കാണുന്നുണ്ട്. സരിതയുടെ കത്ത് എസ്.ഐ.ടി ഒരിക്കലും ചര്‍ച്ച ചെയ്തിട്ടില്ല. ജയിലില്‍ വച്ചാണ് സരിത കത്തെഴുതിയതെന്നാണ് കരുതുന്നത്. ഡി.ജി.പിയുടെ ഉത്തരവനുസരിച്ച് രൂപീകരിച്ച എസ്.ഐ.ടിയുടെ ഓഫിസര്‍ ഇന്‍ചാര്‍ജ് ആരെന്ന ചോദ്യത്തിന് അതിലംഗമായ ഓരോ ഡിവൈ.എസ്.പിമാരും എന്നായിരുന്നു അജിതിന്റെ മറുപടി. ഇതുസംബന്ധിച്ച് രേഖാമൂലമുള്ള ഉത്തരവ് എ.ഡി.ജി.പി പുറപ്പെടുവിച്ചിട്ടില്ലെന്നും അജിത് വ്യക്തമാക്കി. എസ്.ഐ.ടിയുടെ അന്വേഷണത്തില്‍ ടീം സോളാര്‍ കമ്പനിയെ പ്രതിയാക്കിയിട്ടില്ലെന്ന് കമ്മിഷന്‍ അഭിഭാഷകന്‍ അഡ്വ.സി. ഹരികുമാറിന്റെ ചോദ്യത്തിന് അജിത് മറുപടി നല്‍കി.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

സംസ്ഥാനത്ത് കനത്ത മഴ തുടരുന്നു: വിവിധ ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

Kerala
  •  4 days ago
No Image

അർജന്റീന ദുർബലമായ ടീമെന്ന് സ്വിറ്റ്‌സർലൻഡ് പരിശീലകൻ മുരത് യാക്കിൻ; ക്വാർട്ടറിന് മുൻപ് പോര് മുറുകുന്നു

Football
  •  4 days ago
No Image

അർജന്റീന-ഈജിപ്ത് പോരാട്ടത്തിന് പിന്നാലെ വിവാദങ്ങൾ ഒടുങ്ങുന്നില്ല; സ്കലോണിയോട് ആക്രോശിച്ച് ഈജിപ്ത് പരിശീലകൻ ഹൊസാം ഹസ്സൻ

Football
  •  4 days ago
No Image

നടിയെ ആക്രമിച്ച കേസ്: പ്രതികളുടെ ശിക്ഷ മരവിപ്പിക്കണമെന്ന ഹര്‍ജി ഹൈക്കോടതി ഉത്തരവിന് മാറ്റി

Kerala
  •  4 days ago
No Image

പാലാ നഗരസഭയില്‍ നിര്‍ണായക നീക്കവുമായി എല്‍.ഡി.എഫ്; ഭരണസമിതിക്കെതിരെ അവിശ്വാസ പ്രമേയത്തിന് നോട്ടിസ് നല്‍കി

Kerala
  •  4 days ago
No Image

വിഴിഞ്ഞം കരാർ: വിവാദത്തിലേക്ക് പോകരുത്, കരാർ വ്യവസ്ഥകൾ ലംഘിക്കാനാകില്ലെന്ന് ഇ.പി. ജയരാജൻ

Kerala
  •  4 days ago
No Image

റെക്കോർഡുകളുടെ രാജാവിന് നോക്കൗട്ടിൽ പിഴക്കുന്നു; ക്രിസ്റ്റ്യാനോയുടെ ലോകകപ്പ് കണക്കുകൾ ഇങ്ങനെ

Football
  •  4 days ago
No Image

യുഎഇയിലെ 30 ദിവസത്തെ വിസ ഗ്രേസ് പിരീഡ് ഇന്ന് അവസാനിക്കും: യാത്രക്കാർ അറിഞ്ഞിരിക്കേണ്ട നിർണ്ണായക വിവരങ്ങൾ ഇതാ

uae
  •  4 days ago
No Image

കള്ളാടി മണ്ണിടിച്ചില്‍: മുന്നറിയിപ്പ് ലഭിച്ചിട്ടും സർക്കാർ സുരക്ഷാ മുന്നൊരുക്കങ്ങൾ ചെയ്തില്ല; ദുരന്തസ്ഥലം സന്ദര്‍ശിച്ച് പിണറായി വിജയന്‍

Kerala
  •  4 days ago
No Image

ഫ്രാന്‍സ്-മൊറോക്കോ മത്സരത്തിന് അര്‍ജന്റീനന്‍ റഫറിമാര്‍; ഫിഫക്കെതിരെ ഒത്തുകളി ആരോപണവുമായി ആരാധകര്‍

Football
  •  4 days ago