HOME
DETAILS

സരിതയും ഉമ്മന്‍ചാണ്ടിയും 2012 ജൂലൈ ഒന്‍പതിന് സെക്രട്ടേറിയറ്റില്‍ ഉണ്ടായിരുന്നുവെന്ന് മൊഴി

  
backup
October 28, 2016 | 2:57 AM

%e0%b4%b8%e0%b4%b0%e0%b4%bf%e0%b4%a4%e0%b4%af%e0%b5%81%e0%b4%82-%e0%b4%89%e0%b4%ae%e0%b5%8d%e0%b4%ae%e0%b4%a8%e0%b5%8d%e2%80%8d%e0%b4%9a%e0%b4%be%e0%b4%a3%e0%b5%8d%e0%b4%9f%e0%b4%bf%e0%b4%af%e0%b5%81


കൊച്ചി: സോളാര്‍ തട്ടിപ്പുകേസിലെ പരാതിക്കാരന്‍ മല്ലേലില്‍ ശ്രീധരന്‍ നായരും സരിതയും മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയും ടെന്നിജോപ്പനും 2012 ജൂലൈ ഒന്‍പതിന് സെക്രട്ടേറിയറ്റില്‍ ഉണ്ടായിരുന്നുവെന്ന് രേഖകളിലുണ്ടെന്ന് പ്രത്യേക അന്വേഷണസംഘം നോഡല്‍ ഓഫിസര്‍ ഡിവൈ.എസ്.പി വി. അജിത് മൊഴിനല്‍കി.
സോളാര്‍ ആരോപണങ്ങളെക്കുറിച്ചന്വേഷിക്കുന്ന ജസ്റ്റിസ് ജി. ശിവരാജന്‍ കമ്മിഷനില്‍ ആള്‍ ഇന്ത്യാ ലോയേഴ്‌സ് യൂനിയന്‍ ജനറല്‍ സെക്രട്ടറി അഡ്വ.ബി. രാജേന്ദ്രന്റെ ക്രോസ് വിസ്താരത്തിനിടെയാണ് അജിത് ഇക്കാര്യം വ്യക്തമാക്കിയത്. ടീംസോളാര്‍ കമ്പനി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് നല്‍കിയ ചെക്കിന് മറുപടിയായി അദ്ദേഹം 'ഡിയര്‍ ആര്‍.ബി നായര്‍' എന്നെഴുതി തിയതിവച്ച് ഒപ്പിട്ടു നല്‍കിയ കത്തിലെ ഒപ്പ് ഉമ്മന്‍ചാണ്ടിയുടേതാണ്. മല്ലേലില്‍ ശ്രീധരന്‍നായര്‍ക്കൊപ്പം സരിത വന്നു കണ്ടതിനെക്കുറിച്ച് ഉമ്മന്‍ചാണ്ടിയില്‍നിന്ന് എസ്.ഐ.ടി തലവന്‍ എ. ഹേമചന്ദ്രനും ഡിവൈ.എസ്.പി പ്രസന്നന്‍നായരും മൊഴിയെടുത്തപ്പോള്‍ അദ്ദേഹം കൃത്യമായ തീയതി പറഞ്ഞിട്ടില്ലെന്നാണ് രേഖകളില്‍ കാണുന്നത്.
മുഖ്യമന്ത്രിയുടെ ഓഫിസിലെ സി.സി.ടി.വി ദൃശ്യങ്ങള്‍ കണ്ടെടുക്കാനാവശ്യപ്പെട്ടുള്ള സുപ്രിംകോടതി ഉത്തരവ് 2014 ജനുവരി 20ന് വരുന്നതിനുമുന്‍പേ മല്ലേലില്‍ ശ്രീധരന്‍നായരുടെ കേസില്‍ കോടതിയില്‍ കുറ്റപത്രം സമര്‍പ്പിച്ചിരുന്നു. മല്ലേലില്‍ ശ്രീധരന്‍ നായരുടെ രഹസ്യമൊഴിയെടുക്കാന്‍ എ. ഹേമചന്ദ്രനും താനും പ്രസന്നന്‍ നായരും ചേര്‍ന്നാണ് തീരുമാനമെടുത്തത്.
കേസ് പുനഃപരിശോധനയ്‌ക്കെടുത്തത് താനും പ്രസന്നന്‍നായരും ചേര്‍ന്നാണ്. എന്നാല്‍ മല്ലേലില്‍ ശ്രീധരന്‍നായര്‍ പറഞ്ഞിട്ടാണ് രഹസ്യമൊഴിയെടുത്തതെന്ന് ഉമ്മന്‍ചാണ്ടി നിയമസഭയില്‍ പറഞ്ഞതായി സഭാ രേഖകളില്‍ കാണുന്നുണ്ട്. സരിതയുടെ കത്ത് എസ്.ഐ.ടി ഒരിക്കലും ചര്‍ച്ച ചെയ്തിട്ടില്ല. ജയിലില്‍ വച്ചാണ് സരിത കത്തെഴുതിയതെന്നാണ് കരുതുന്നത്. ഡി.ജി.പിയുടെ ഉത്തരവനുസരിച്ച് രൂപീകരിച്ച എസ്.ഐ.ടിയുടെ ഓഫിസര്‍ ഇന്‍ചാര്‍ജ് ആരെന്ന ചോദ്യത്തിന് അതിലംഗമായ ഓരോ ഡിവൈ.എസ്.പിമാരും എന്നായിരുന്നു അജിതിന്റെ മറുപടി. ഇതുസംബന്ധിച്ച് രേഖാമൂലമുള്ള ഉത്തരവ് എ.ഡി.ജി.പി പുറപ്പെടുവിച്ചിട്ടില്ലെന്നും അജിത് വ്യക്തമാക്കി. എസ്.ഐ.ടിയുടെ അന്വേഷണത്തില്‍ ടീം സോളാര്‍ കമ്പനിയെ പ്രതിയാക്കിയിട്ടില്ലെന്ന് കമ്മിഷന്‍ അഭിഭാഷകന്‍ അഡ്വ.സി. ഹരികുമാറിന്റെ ചോദ്യത്തിന് അജിത് മറുപടി നല്‍കി.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

തിരുവനന്തപുരത്ത് പത്തു വയസ്സുകാരനെ ലഹരി നൽകി ലൈംഗിക പീഡനത്തിന് ഇരയാക്കിയതായി പരാതി

Kerala
  •  9 days ago
No Image

ഐഎസ്എൽ: എഫ്‌സി ഗോവയെ തകർത്ത് കേരള ബ്ലാസ്റ്റേഴ്‌സിന് വിജയം; പട്ടികയിൽ എട്ടാം സ്ഥാനത്ത്

National
  •  9 days ago
No Image

ഉപരോധം ലംഘിച്ച് ഇറാനിൽ നിന്ന് എൽപിജി ഇറക്കുമതി: 275 മില്യൺ ഡോളർ പിഴയൊടുക്കാൻ അദാനി ഗ്രൂപ്പ്‌; യുഎസുമായി ഒത്തുതീർപ്പ്‌

International
  •  9 days ago
No Image

മഹാരാഷ്ട്രയിൽ ട്രാവലറിലേക്ക് ട്രക്ക് ഇടിച്ചുകയറി അപകടം; 13 പേർ മരിച്ചു, ഇരുപതിലേറെപ്പേർക്ക് പരുക്ക്

National
  •  9 days ago
No Image

സി.പി.എമ്മിന്റേത് ‘നാണംകെട്ട തോൽവി’, ഉത്തരവാദിത്വം ഒരാൾക്ക് മാത്രമല്ല: പി.കെ ശ്രീമതി

Kerala
  •  9 days ago
No Image

ലഹരി മാഫിയ, ബ്ലാക്ക്‌മെയിലിങ്, വേശ്യാവൃത്തി; മൂന്ന് പരാതികൾ കൂടി, കൊച്ചിയിൽ പിടിയിലായ യുവതികൾക്ക് പിന്നിൽ വൻ സ്രാവുകളെന്ന് സൂചന

Kerala
  •  9 days ago
No Image

യുഎപിഎ കേസുകളില്‍ കൃത്യമായ നയം രൂപീകരിക്കാന്‍ കേരള സര്‍ക്കാര്‍ തയ്യാറാവണം; അലന്‍ ഷുഹൈബ് 

Kerala
  •  9 days ago
No Image

ശബരിമല സ്വർണക്കൊള്ളക്കേസ്: അന്വേഷണം പൂർത്തിയാക്കാൻ പ്രത്യേക സംഘത്തിന് രണ്ടാഴ്ചകൂടി സമയം അനുവദിച്ച് ഹൈക്കോടതി

Kerala
  •  9 days ago
No Image

സഊദിക്കെതിരായ ഡ്രോൺ ആക്രമണം; ശക്തമായി അപലപിച്ച് അറബ് ലീഗും ജി.സി.സിയും

Saudi-arabia
  •  9 days ago
No Image

80,000 സർക്കാർ ജീവനക്കാർക്ക് എഐ പരിശീലനം; വമ്പൻ ഡിജിറ്റൽ പദ്ധതിയുമായി യുഎഇ മന്ത്രിസഭ

uae
  •  9 days ago