HOME
DETAILS

മഴ കുറവ്; കൊല്ലങ്കോട് 2500 ഏക്കറിലധികം കൃഷിയിടങ്ങള്‍ തരിശായി

  
Web Desk
December 22 2016 | 07:12 AM

%e0%b4%ae%e0%b4%b4-%e0%b4%95%e0%b5%81%e0%b4%b1%e0%b4%b5%e0%b5%8d-%e0%b4%95%e0%b5%8a%e0%b4%b2%e0%b5%8d%e0%b4%b2%e0%b4%99%e0%b5%8d%e0%b4%95%e0%b5%8b%e0%b4%9f%e0%b5%8d-2500-%e0%b4%8f%e0%b4%95%e0%b5%8d

 

ചിറ്റൂര്‍: കാലവര്‍ഷം കൈവിട്ടതോടെ കൊല്ലങ്കോട് ബ്ലോക്കിലെ 2500 ഏക്കറിലധികം കൃഷിഭൂമി തരിശ്ശായി. ഡാമുകളിലെ ജലവിതരണ പിഴവും, മഴക്കുറവും നെല്‍കര്‍ഷകരുടെ സമയനിഷ്ടയിലുള്ള കൃഷിയിറക്കാന്‍ അസാധ്യമാക്കി. തണ്ണീര്‍ത്തട നീര്‍ത്തട സംരക്ഷണവും നിയമങ്ങളില്‍ മാത്രം പാലിക്കപ്പെടുന്നതും ഗ്രാമങ്ങളിലെ ജലസ്രോതസുകളെ അപ്പാടെ നശിപ്പിച്ചു. ജലസ്രോതസുകള്‍ സംരക്ഷിക്കാനും നാട് മാലിന്യമുക്തമാക്കാനും കാര്‍ഷിക സംസ്‌കൃതി വീണ്ടെടുക്കാനുമുള്ള പദ്ധതികള്‍ പലതുണ്ടെങ്കിലും വിജയിച്ചവ വളരെ കുറവാണ്. നെല്‍പാടങ്ങള്‍ വീണ്ടെടുക്കാനുള്ള പ്രവര്‍ത്തനങ്ങളുടെ തിരക്കേറിയ സമയത്താണ് കാലവര്‍ഷം ചതിച്ചത്.
കേരളത്തിലെ കൃഷി മഴക്കാലം,ശീതകാലം,വേനല്‍കാലം, എന്നിങ്ങനെ മൂന്ന് ഘട്ടങ്ങളായി ചെയ്യാറുണ്ടെങ്കിലും ഇത്തവണ ഒന്നും തന്നെ നടപ്പിലാക്കാന്‍ സാധ്യമായിട്ടില്ല. വെള്ളക്കെട്ടും അതിവര്‍ഷവും മൂലം ഏറ്റവും ശ്രമകരമായി ചെയ്യുന്ന മഴക്കാല കൃഷിതന്നെ ഇല്ലാതായി. ജില്ലാതല കാര്‍ഷിക സമിതി നെല്‍കൃഷിതന്നെ ഉപേക്ഷിക്കാനും പയര്‍ വര്‍ഗ്ഗവിളകളുടെ വിത്തുകള്‍ സൗജന്യമായി നല്‍കാമെന്ന് പറഞ്ഞെങ്കിലും ഒന്നും നടന്നില്ല.
ഒന്നാംവിളയുടെ സപ്ലൈക്കോയിലൂടെ നെല്ല് സംഭരിച്ചതിന്റെ സംഭരണവില കര്‍ഷകര്‍ക്ക് ലഭിക്കാത്തതും കൃഷിയിറക്കാന്‍ തടസ്സമായി. പറമ്പിക്കുളം ആളിയാര്‍ കരാറുപ്രകാരം കേരളത്തിന് അവകാശപ്പെട്ടജലവും ഇത്തവണ ലഭിച്ചില്ല. ആയതിനാല്‍ പട്ടഞ്ചേരി പഞ്ചായത്തില്‍ മാത്രം 700 ഏക്കര്‍ നെല്‍വയലാണ് ഇത്തവണ തരിശ്ശിട്ടിരിക്കുന്നത്.
ശൈത്യകാല പച്ചക്കറിയിലേക്ക് ഇറങ്ങിയ കര്‍ഷകര്‍ക്കാവട്ടെ വേനലിന്റെ കാഠിന്യത്തില്‍ കൃഷിനാശവും സംഭവിക്കുന്നു. .കേരളത്തിലെ പച്ചക്കറി ഉപഭോഗത്തിന്റെ 20% ത്തിലേറെയും മണ്ഡലകാലം മുതല്‍ മകരവിളക്ക് വരെയുള്ള നവംബര്‍ ഡിസംബര്‍ മാസങ്ങളിലാണ്. ഇത് കണക്കിലെടുത്തുകൊണ്ട് സര്‍ക്കാര്‍ സഹായത്തോടെ തുടര്‍കൃഷി സംഘടിപ്പിക്കാനുംഈ പശ്ചാത്തലത്തില്‍ കാമ്പയിനു പകരം ഇന്നിപ്പോള്‍ കൃഷി ചെയ്യുന്നവരെ ആ രംഗത്ത് നിലനിര്‍ത്താനും പരമ്പരാഗത കൃഷിക്കാരെ കൂടുതല്‍ അടുപ്പിക്കാനുമുള്ള നടപടികളാണ് ഉണ്ടാവേണ്ടത്.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ദേശീയ പാത അറ്റകുറ്റപണി; ഒരാഴ്ച്ചക്കുള്ളിൽ പൂർത്തിയാക്കുമെന്ന് കേന്ദ്ര സർക്കാർ ഹൈക്കോടതിയിൽ ഉറപ്പു നൽകി

Kerala
  •  29 minutes ago
No Image

ഗൾഫ് രാജ്യങ്ങളിൽ ഒന്നാമത്; ആഗോളതലത്തിൽ 21-ാം സ്ഥാനം; വേൾഡ് ഹാപ്പിനസ് റിപ്പോർട്ടിൽ യുഎഇയുടെ സർവ്വാധിപത്യം

uae
  •  29 minutes ago
No Image

അബ്ദുറഹീമിന് കൂടുതൽ ശിക്ഷ നൽകണമെന്ന ആവശ്യം അപ്പീൽ കോടതി തള്ളി, ശിക്ഷ 20 വർഷം തന്നെ

Saudi-arabia
  •  an hour ago
No Image

പന്തിനെ ഒരിക്കലും ആ ഇതിഹാസവുമായി താരതമ്യം ചെയ്യരുത്: അശ്വിൻ

Cricket
  •  an hour ago
No Image

'എവിടെ കണ്ടാലും വെടിവെക്കുക' പ്രതിഷേധക്കാര്‍ക്കെതിരെ ക്രൂരമായ നടപടിക്ക് ശൈഖ് ഹസീന ഉത്തരവിടുന്നതിന്റെ ഓഡിയോ പുറത്ത്

International
  •  an hour ago
No Image

"സഹേൽ" ആപ്പ് വഴി എക്സിറ്റ് പെർമിറ്റ്: വ്യാജ വാർത്തകളെ തള്ളി കുവൈത്ത് മാൻപവർ അതോറിറ്റി

Kuwait
  •  an hour ago
No Image

അവൻ മെസിയെക്കാൾ കൂടുതകൾ ബാലൺ ഡി ഓർ നേടും: മുൻ ബാഴ്സ താരം

Football
  •  2 hours ago
No Image

രാജസ്ഥാനിൽ വ്യോമസേനയുടെ ജാഗ്വാർ യുദ്ധവിമാനം തകർന്നുവീണു; മൂന്ന് മാസത്തിനിടെ രണ്ടാമത്തെ അപകടം

National
  •  2 hours ago
No Image

ഗവൺമെന്റിന്റെ പ്രകടനം വിലയിരുത്താൻ പുതിയ സംവിധാനം; പുത്തൻ മാറ്റവുമായി യുഎഇ 

uae
  •  2 hours ago
No Image

ലാറയുടെ 400 റൺസിന്റെ റെക്കോർഡ് തകർക്കാൻ ആ ഇന്ത്യൻ താരത്തിന് കഴിയുമായിരുന്നു: ബ്രോഡ്

Cricket
  •  2 hours ago