HOME
DETAILS

ഉണ്ണിത്താനെ കടന്നാക്രമിച്ച് കെ. മുരളീധരന്‍

  
Web Desk
December 27 2016 | 07:12 AM

%e0%b4%aa%e0%b4%b0%e0%b4%be%e0%b4%ae%e0%b4%b0%e0%b5%8d%e2%80%8d%e0%b4%b6%e0%b4%99%e0%b5%8d%e0%b4%99%e0%b4%b3%e0%b4%bf%e0%b4%b2%e0%b5%8d%e2%80%8d-%e0%b4%89%e0%b4%b1%e0%b4%9a%e0%b5%8d%e0%b4%9a%e0%b5%81

തിരുവനന്തപുരം:കെ.പി.സി.സി വക്താവ് രാജ് മോഹന്‍ ഉണ്ണിത്താനെ കടന്നാക്രമിച്ച് കെ.മുരളീധരന്‍. പാര്‍ട്ടി നിലപാട് പറയേണ്ടത് അധ്യക്ഷനാണ്. വീട്ടുകാർ സംസാരിക്കുന്നിടത്ത് കുശിനിക്കാർ സംസാരിക്കേണ്ടതില്ല. താന്‍ അനാശാസ്യ കേസില്‍ പ്രതിയായി പാർട്ടിക്ക് നാണക്കേടുണ്ടാക്കിയിട്ടില്ലെന്നും മുരളീധരന്‍ പറഞ്ഞു. 

പ്രതിപക്ഷത്തെ വിമര്‍ശിച്ചുകൊണ്ടുള്ള പരാമര്‍ശങ്ങളില്‍ ഉറച്ചുനില്‍ക്കുന്നുവെന്നുംമുരളീധരന്‍ പറഞ്ഞു. പ്രവര്‍ത്തകരുടെ വികാരമാണ് പങ്കുവെച്ചത്. ഘടകകക്ഷികള്‍ക്കും അതൃപ്തിയുണ്ട്. പാർട്ടി നിലപാട് പറയേണ്ടത് അധ്യക്ഷനാണ്. മറ്റാരെങ്കിലും നിന്ന് കുരച്ചാല്‍ പുച്ഛത്തോടെ തള്ളുമെന്നും അദ്ദേഹം പറഞ്ഞു.

കേരളത്തില്‍ പ്രതിപക്ഷമില്ലെന്നും സര്‍ക്കാരിന്റെ ഭരണ പരാജയങ്ങള്‍ തുറന്നു കാട്ടാന്‍ കോണ്‍ഗ്രസിനായില്ലെന്നും കഴിഞ്ഞ ദിവസം മുരളീധരന്‍ പറഞ്ഞിരുന്നു. ഭരണപക്ഷവും പ്രതിപക്ഷവും ഒക്കെ എല്‍.ഡി.എഫ് തന്നെയാണ്. കോണ്‍ഗ്രസിന്റെ പ്രവര്‍ത്തനം പ്രസ്താവനകളില്‍ മാത്രമായി ചുരുങ്ങി. ചാനലുകളില്‍ മുഖം കാണിക്കാന്‍ കോണ്‍ഗ്രസുകാര്‍ തല്ലു കൂടുകയാണെന്നും അദ്ദേഹം പരിഹസിച്ചു.

അതേസമയം മുരളിയുടെ ഈ പ്രസ്താവനയ്ക്ക് മറുപടിയുമായി ഉണ്ണിത്താനും രംഗത്തെത്തി. മുരളീധരന്റെ പ്രസ്താവന കോണ്‍ഗ്രസിന്റെ മനോവീര്യം തകര്‍ക്കാനും യു.ഡി.എഫിനെ ദുര്‍ബ്ബലപ്പെടുത്താനുമാണ് ഉപകരിക്കുകയെന്നുമാണ് ഉണ്ണിത്താന്‍ പറഞ്ഞത്. കെ.പി.സി.സി നടത്തുന്ന തുടര്‍സമരങ്ങളൊന്നും മുരളീധരന്‍ അറിയുന്നില്ല. 14 ഡി.സി.സികളും സംഘടിപ്പിച്ച കെ. കരുണാകരന്‍ അനുസ്മരങ്ങളില്‍ ഒന്നില്‍പോലും മുരളീധരന്‍ പങ്കെടുത്തിരുന്നില്ലെന്നും അദ്ദേഹം മറുപടിയായി പറഞ്ഞിരുന്നു. 

അതേസമയം കെ.മുരളീധരനെ അനുകൂലിച്ച് എ ഗ്രൂപ്പ് രംഗത്തെത്തി. . കെ.പി.സി.സി അധ്യക്ഷന് കെ.സി. ജോസഫ് കത്തയച്ചു. ഉണ്ണിത്താന്റെ അഭിപ്രായം പാര്‍ട്ടിയുടേതാണോയെന്ന് വ്യക്തമാക്കണം. പാര്‍ട്ടി വക്താവെന്ന നിലയില്‍ എന്തും വിളിച്ചുപറയാന്‍ അനുവദിക്കരുതെന്നും വക്താക്കളെ നിയന്ത്രിക്കണമെന്നും കത്തില്‍ പറയുന്നു.

 

 

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

വിഎസിന്റെ ആരോഗ്യനിലയില്‍ മാറ്റമില്ലെന്ന് പുതിയ മെഡിക്കല്‍ ബുള്ളറ്റിന്‍ 

Kerala
  •  a day ago
No Image

കർണാടകയിൽ വിവാഹാഭ്യർത്ഥന നിരസിച്ച വൈരാ​ഗ്യത്തിൽ 18 കാരിക്ക് നേരെ ആസിഡ് ആക്രമണം; ശേഷം തീ കൊളുത്തി ആത്മഹത്യക്ക് ശ്രമിച്ച് പ്രതി

latest
  •  a day ago
No Image

2022ലെ യുപി നിയമസഭാ തെരഞ്ഞെടുപ്പില്‍ ബിജെപി കൃത്രിമം കാണിച്ചെന്ന് അഖിലേഷ് യാദവ്; 18,000 വോട്ടര്‍മാരുടെ പേരുകളാണ് വോട്ടര്‍പട്ടികയില്‍ നിന്ന് നീക്കം ചെയ്തത്

National
  •  a day ago
No Image

ചാലക്കുടി പുഴയിലേക്കു നാട്ടുകാര്‍ നോക്കിനില്‍ക്കേ ചാടിയ ചിത്രകാരന്റെ മൃതദേഹം കണ്ടെടുത്തു 

Kerala
  •  a day ago
No Image

രണ്ട് മാസത്തിനുള്ളില്‍ 6,300 പ്രവാസികളെ നാടുകടത്തി കുവൈത്ത്

Kuwait
  •  a day ago
No Image

അകത്ത് എഐഎസ്എഫ്, പുറത്ത് ഡിവൈഎഫ്ഐ; യുദ്ധാന്തരീക്ഷത്തിൽ കേരളാ സർവകാലാശാല; ജലപീരങ്കി ഉപയോഗിച്ച് പൊലിസ്

Kerala
  •  a day ago
No Image

ഗാര്‍ഹിക തൊഴിലാളികള്‍ക്ക് എക്‌സിറ്റ് പെര്‍മിറ്റ് നിയമം ബാധകമല്ലെന്ന് കുവൈത്ത് മാന്‍പവര്‍ അതോറിറ്റി

Kuwait
  •  a day ago
No Image

കോട്ടയം മെഡിക്കല്‍ കോളജ് അപകടത്തില്‍ മരിച്ച ബിന്ദുവിന്റെ കുടുംബത്തിന് 10 ലക്ഷം രൂപ സര്‍ക്കാര്‍ ധനസഹായം നല്‍കും

Kerala
  •  a day ago
No Image

കര്‍ണാടകയില്‍ കോണ്‍ഗ്രസ് എംഎല്‍എയുടെ വീട്ടില്‍ ഇഡി റെയ്ഡ് നടത്തി

Kerala
  •  a day ago
No Image

യുഎഇ ഗോള്‍ഡന്‍ വിസയുമായി ബന്ധപ്പെട്ട വ്യാജ വാര്‍ത്ത; ഉത്തരവാദിത്തം ഏറ്റെടുത്ത് റയാദ് ഗ്രൂപ്പ്

uae
  •  a day ago