HOME
DETAILS

ശതാബ്ദി ആഘോഷ സ്മാരകം വേണമെന്ന് കര്‍ഷക കോണ്‍ഗ്രസ്

  
backup
January 17, 2017 | 11:12 PM

%e0%b4%b6%e0%b4%a4%e0%b4%be%e0%b4%ac%e0%b5%8d%e0%b4%a6%e0%b4%bf-%e0%b4%86%e0%b4%98%e0%b5%8b%e0%b4%b7-%e0%b4%b8%e0%b5%8d%e0%b4%ae%e0%b4%be%e0%b4%b0%e0%b4%95%e0%b4%82-%e0%b4%b5%e0%b5%87%e0%b4%a3

 

പാലക്കാട്: കേരളത്തിന്റെ രാഷ്ട്രീയ അടിത്തറയ്ക്ക് ആരംഭം കുറിച്ച മലബാര്‍ രാഷ്ട്രീയ സമ്മേളന ശതാബ്ദി ആഘോഷ സ്മാരകം നിര്‍മിക്കാന്‍ സര്‍ക്കാര്‍ തയ്യാറാവണമെന്ന് മലബാര്‍ സമ്മേളന ശതാബ്ദി ആഘോഷ സമ്മേളനം ആവശ്യപ്പെട്ടു. കര്‍ഷക കോണ്‍ഗ്രസ് മലമ്പുഴ നിയോജക മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിലാണ് അകത്തേത്തറ മായാ ഓഡിറ്റോറിയത്തില്‍ വാര്‍ഷിക ആഘോഷവും സെമിനാറും സംഘടിപ്പിച്ചത്.
പാലക്കാട് ഹെഡ്‌പോസ്റ്റോഫീസിന് മുന്നിലെ വി.വി.പി ഹൈസ്‌കൂളില്‍ 1916ല്‍ നടന്ന സമ്മേളനത്തിന്റെ സ്മാരകം നിര്‍മിക്കാന്‍ നഗരഹൃദയത്തില്‍ നഗരസഭ സ്ഥലം അനുവദിക്കണമെന്നും മദ്രാസ് നിയമസഭയില്‍ മലബാറിനെ പ്രതിനിധാനം ചെയ്ത മന്ത്രി ആര്‍ രാഘവമേനോന്‍, കെ.പി കുട്ടികൃഷ്ണന്‍ നായര്‍ എന്നിവരുടെ സംഭാവനകളെ സംബന്ധിച്ച് പഠനം നടത്തണമെന്നും സമ്മേളനം ആവശ്യപ്പെട്ടു.
ഡി.സി.സി പ്രസിഡന്റ് വി.കെ ശ്രീകണ്ഠന്‍ മലബാര്‍ രാഷ്ട്രീയം കഴിഞ്ഞ നൂറ്റാണ്ടില്‍ എന്ന വിഷയം അവതരിപ്പിച്ച് സമ്മേളനം ഉദ്ഘാടനം ചെയ്തു.
മലബാറിലെ കര്‍ഷക തൊഴിലാളി സമരങ്ങളും കോണ്‍ഗ്രസും എന്ന വിഷയത്തില്‍ മുന്‍ എം.പി വി.എസ് വിജയരാഘവനും മലബാറിലെ കാര്‍ഷിക സമരങ്ങളില്‍ കോണ്‍ഗ്രസിന്റെ പങ്കാളിത്തം എന്ന വിഷയത്തില്‍ കെ.പി.സി.സി സെക്രട്ടറി സി ചന്ദ്രനും മലബാറിലെ കര്‍ഷക പ്രസ്ഥാനങ്ങള്‍ എന്ന വിഷയത്തില്‍ കര്‍ഷക കോണ്‍ഗ്രസ് ജില്ലാ പ്രസിഡന്റ് ജി ശിവരാജനും മലബാര്‍ രാഷ്ട്രീയ മുന്നേറ്റത്തിന് പാലക്കാടിന്റെ പങ്കാളിത്തം എന്ന വിഷയത്തില്‍ യൂത്ത് കോണ്‍ഗ്രസ് പാലക്കാട് അസംബ്ലി മണ്ഡലം പ്രസിഡന്റ് ബോബന്‍ മാട്ടുമന്തയും സംസാരിച്ചു.
നിയോജക മണ്ഡലം പ്രസിഡന്റ് എ.സി സിദ്ധാര്‍ത്ഥന്‍ അധ്യക്ഷനായിരുന്നു. ഡി.സി.സി ജനറല്‍ സെക്രട്ടറി എസ്.കെ അനന്തകൃഷ്ണന്‍, കര്‍ഷക കോണ്‍ഗ്രസ് സംസ്ഥാന സെക്രട്ടറി ടി.സി ഗീവര്‍ഗീസ്, ജില്ലാ സെക്രട്ടറി വി മോഹന്‍ദാസ്, മലമ്പുഴ ബ്ലോക്ക് കോണ്‍ഗ്രസ് പ്രസിഡന്റ് പി.സി സേതു, ഐ.എന്‍.ടി.യു.സി ജില്ലാ ജനറല്‍ സെക്രട്ടറി എന്‍ മുരളീധരന്‍, ടി ഗോപിനാഥന്‍ നായര്‍, തങ്കമണി ടീച്ചര്‍, കെ.ജി സുകുമാരന്‍, എം കൃഷ്ണനുണ്ണി, സി.വി വിജയന്‍, എം.എന്‍ സ്വാമിനാഥന്‍, എസ്.കെ ജയകാന്തന്‍, എസ് സുകുമാരന്‍ സംബന്ധിച്ചു. കെ സതീഷ് സ്വാഗതവും ഡി രമേഷ് നന്ദിയും പറഞ്ഞു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഇന്ദ്രപ്രസ്ഥത്തിൽ 'സഞ്ജു' തരംഗം; ഡൽഹിയെ തകർത്ത് ചെന്നൈ; പ്ലേ ഓഫ് പ്രതീക്ഷകൾക്ക് ജീവൻ വെച്ച് സൂപ്പർ കിങ്‌സ്

Cricket
  •  5 days ago
No Image

'ആരാധനയല്ല വേണ്ടത്, രാഷ്ട്രീയ ബോധമാണ്'; വിജയ്‌യുടെ വിജയത്തെ വിമർശിച്ച് പ്രകാശ് രാജ്; കാമരാജിനെ ഓർമ്മിപ്പിച്ച് എക്സ് പോസ്റ്റ്

National
  •  5 days ago
No Image

ഗൂഗിൾ എ.ഐ 'യുദ്ധക്കരുവാകുന്നു'; വംശഹത്യയിൽ പങ്കാളികളാകില്ലെന്ന് ജീവനക്കാർ; ഡീപ്‌മൈൻഡിൽ ചരിത്രപരമായ യൂണിയൻ നീക്കം

International
  •  5 days ago
No Image

മലയാളി യുവാവിന്റെ ക്രൂരത; ബെംഗളൂരുവിൽ മർദനമേറ്റ യുവതി മരിച്ചു; ലൈംഗികാതിക്രമം നടന്നുവെന്ന് എഫ്.ഐ.ആർ, പ്രതി ഒളിവിൽ

crime
  •  5 days ago
No Image

തോൽവി സമ്മതിക്കാതെ മമത; രാജിവെക്കില്ലെന്ന് ഉറച്ച നിലപാട്; അധികാരത്തിൽ തുടരാനാകുമോ? ഭരണഘടനയിൽ പറയുന്നത് ഇങ്ങനെ

National
  •  5 days ago
No Image

കേരളത്തിലെ മുഖ്യമന്ത്രി പ്രഖ്യാപനം ഉടൻ; രണ്ട് നിരീക്ഷകരെ നിയോഗിച്ച് എ.ഐ.സി.സി

Kerala
  •  5 days ago
No Image

റയലിൽ പോര് മുറുകുന്നു; അർബെലോവയുടെ സ്റ്റാഫുമായി കൊമ്പുകോർത്ത് എംബാപ്പെ; ഡ്രസ്സിംഗ് റൂമിൽ അസ്വസ്ഥത പുകയുന്നു

Football
  •  5 days ago
No Image

ടോസ് ഭാഗ്യമില്ലാത്ത നായകൻ; സഞ്ജുവിനെയും രാഹുലിനെയും പിന്നിലാക്കി ഗെയ്‌ക്‌വാദ്

Cricket
  •  5 days ago
No Image

സുപ്രീംകോടതിയിൽ ഇനി 38 ജഡ്ജിമാർ; അംഗസംഖ്യ വർദ്ധിപ്പിക്കാൻ കേന്ദ്ര ക്യാബിനറ്റ് അംഗീകാരം; ബിൽ ഉടൻ പാർലമെന്റിൽ

Kerala
  •  5 days ago
No Image

ബംഗാൾ, തമിഴ്നാട്, പുതുച്ചേരി: മാറി മറിഞ്ഞ തെരഞ്ഞെടുപ്പ് ഫലങ്ങൾ

National
  •  5 days ago