HOME
DETAILS

പുതുവര്‍ഷത്തിലും തുടരുന്ന അക്രമം വിവാഹ വീടിനു നേരെ ബോംബേറ്

  
backup
January 02, 2018 | 7:19 AM

%e0%b4%aa%e0%b5%81%e0%b4%a4%e0%b5%81%e0%b4%b5%e0%b4%b0%e0%b5%8d%e2%80%8d%e0%b4%b7%e0%b4%a4%e0%b5%8d%e0%b4%a4%e0%b4%bf%e0%b4%b2%e0%b5%81%e0%b4%82-%e0%b4%a4%e0%b5%81%e0%b4%9f%e0%b4%b0%e0%b5%81%e0%b4%a8


കണ്ണൂര്‍: ജില്ലയില്‍ പുതുവര്‍ഷം പിറന്നത് രാഷ്ട്രീയ സംഘര്‍ഷങ്ങളോടെ. മട്ടന്നൂര്‍ നടുവനാട് ആര്‍.എസ്.എസ് നേതാവിന്റെ വീടിനു നേരെ ബോംബേറ്. മുഴക്കുന്ന് തില്ലങ്കേരിയില്‍ യൂത്ത് കോണ്‍. നേതാവിന്റെ കാറും സ്‌കൂട്ടറും കത്തിച്ചു. മേലെചൊവ്വയ്ക്കടുത്തെ എടചൊവ്വയില്‍ സി. പി.എം പ്രവര്‍ത്തകന്റെ വീടിനു നേരെ കല്ലെറിഞ്ഞു. നടുവനാട് കൊട്ടൂര്‍ഞ്ഞാലില്‍ ആര്‍.എസ്.എസ് മണ്ഡലം ശാരീരിക് ശിക്ഷക് പ്രമുഖ് ജിഷ്ണുവിന്റെ കൃഷ്ണപുരമെന്ന വീടിനു നേരെയാണ് ഇന്നലെ പുലര്‍ച്ചെ മൂന്നരയോടെ ബോബേറുണ്ടായത്. രണ്ട് സി.പി.എം പ്രവര്‍ത്തകര്‍ വീടിന് ബോംബെറിഞ്ഞ് രക്ഷപ്പെട്ടുവെന്നാണ് ആരോപണം. ജനല്‍ചില്ല് തകര്‍ത്ത് അകത്ത് പതിച്ച സ്റ്റീല്‍ ബോംബ് പൊട്ടിച്ചിതറി വയറിങ് സാധനങ്ങളും ടി.വിയും ഫര്‍ണിച്ചറുമുള്‍പ്പെടെ നശിച്ചു. അക്രമം നടക്കുമ്പോള്‍ വീട്ടില്‍ ജിഷ്ണുവും മാതാപിതാക്കളും സഹോദരിയുമുണ്ടായിരുന്നു. സഹോദരിയുടെ വിവാഹം ഈ മാസം എട്ടിന് നടത്താനുള്ള ഒരുക്കങ്ങള്‍ക്കിടെയാണ് ബോംബേറുണ്ടായത്.
തില്ലങ്കേരിയില്‍ യൂത്ത് കോണ്‍ഗ്രസ് നേതാവും ജവഹര്‍ ബാലവേദി മണ്ഡലം വൈസ് പ്രസിഡന്റുമായ ജിബിന്റെ വീടിനു നേരെയും അക്രമമുണ്ടായി. ഇന്നലെ പുലര്‍ച്ചെ ഒന്നരയോടെ വീട്ടുമുറ്റത്ത് നിര്‍ത്തിയിട്ടിരുന്ന പിതാവ് കുന്നുമ്മല്‍ ജനാര്‍ദ്ദനന്റെ കാറും ജിബിന്റെ സ്‌കൂട്ടറും അഗ്‌നിക്കിരയായി. രാത്രി 12 വരെ പുതുവത്സരാഘോഷ പരിപാടികളില്‍ പങ്കെടുത്താണ് ജനാര്‍ദ്ദനനും കുടുംബവും വീട്ടില്‍ തിരിച്ചുവന്നത്. വാഹനങ്ങള്‍ കത്തുന്നത് കണ്ട് വീട്ടുകാര്‍ ഉണര്‍ന്നപ്പോഴേക്കും പൂര്‍ണമായും കത്തിനശിച്ചിരുന്നു.
എടചൊവ്വയില്‍ സി.പി.എം പ്രവര്‍ത്തകന്‍ പറമ്പന്‍ സജീഷിന്റെ വീടിനു നേരെ കല്ലേറുണ്ടായി. വീട്ടുമുറ്റത്ത് നിര്‍ത്തിയിട്ടിരുന്ന ഓട്ടോറിക്ഷയുടെ ചില്ലുകള്‍ തകര്‍ന്നു.
പൊയിലൂരില്‍ ബി.ജെ.പി നേതാവിന്റെ വാഹനത്തിനു നേരെയും പ്രവര്‍ത്തകന്റെ വീടിനു നേരെയും ബോംബേറുണ്ടായി. കഴിഞ്ഞദിവസം രാത്രിയാണ് ബി.ജെ.പി ജില്ലാ സെക്രട്ടറി വി.പി സുരേന്ദ്രന്റെ കാറിന്റെ പിറകില്‍ ബോംബെറിഞ്ഞത്. റോഡില്‍ വീണ ബോംബ് ഉഗ്രശബ്ദത്തില്‍ പൊട്ടി. കൊളവല്ലൂര്‍ പൊലിസില്‍ പരാതി നല്‍കി. ബി.ജെ.പി പ്രവര്‍ത്തകനായ കുണ്ടന്‍ചാലില്‍ സന്തോഷിന്റെ വീട്ടുമതിലിനു നേരെയും ബോംബേറുണ്ടായി.
സ്‌ഫോടനത്തില്‍ വീടിന്റെ ജനല്‍ചില്ലുകളും തകര്‍ന്നു. ബോംബേറ് നടന്ന സന്തോഷിന്റെ വീട് ബി.ജെ.പി നേതാക്കള്‍ സന്ദര്‍ശിച്ചു.
ധര്‍മടം ബീച്ച് കാര്‍ണിവലിനിടെ യുവാക്കള്‍ ഏറ്റുമുട്ടി അഞ്ചുപേര്‍ക്ക് പരുക്കേറ്റു. രണ്ടു വീടുകള്‍ക്കു നേരെ അക്രമമുണ്ടായി. ബീച്ച് ഫെസറ്റ് നടക്കുന്ന സ്ഥലത്ത് സി.പി.എം- ബി.ജെ.പി പ്രവര്‍ത്തകരാണ് ഏറ്റുമുട്ടിയത്. പരുക്കേറ്റ സി.പി.എം പ്രവര്‍ത്തകന്‍ ഉജിത് കുമാറി(29)നെ തലശേരി സഹകരണാശുപത്രിയിലും ബി.ജെ.പി പ്രവര്‍ത്തകരായ ചാത്തോടം ഭാഗത്തെ സുരാഗ്(22), അഖില്‍(23) എന്നിവരെ തലശേരി ഇന്ദിരാഗാന്ധി സഹകരണാശുപത്രിയിലും പ്രവേശിപ്പിച്ചു. ഇതിനുശേഷമാണ് ധര്‍മടം തുരുത്തിനടുത്ത് ചാത്തോടം ഭാഗത്ത് സി.പി.എം പ്രവര്‍ത്തകന്‍ സി. മുകുന്ദന്റെയും ബി.ജെ.പി പ്രവര്‍ത്തകന്‍ ശ്രീരാഗിന്റെയും വീടുകള്‍ക്കു നേരെ അക്രമം നടന്നത്.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഒമാൻ ഒഴികെയുള്ള ​ഗൾഫ് രാജ്യങ്ങളിൽ നാളെ റമദാൻ വ്രതാരംഭം; പുണ്യമാസത്തെ വരവേറ്റ് വിശ്വാസികൾ

qatar
  •  3 days ago
No Image

ബഹ്‌റൈനില്‍ ശക്തമായ കാറ്റിനും കടല്‍ക്ഷോഭത്തിനും സാധ്യത; പൊതുജനങ്ങള്‍ക്ക് മുന്നറിയിപ്പ്

bahrain
  •  3 days ago
No Image

മങ്കട സദാചാര കൊലപാതകം: അഞ്ച് പ്രതികൾ കുറ്റക്കാർ; ശിക്ഷാ വിധി ഫെബ്രുവരി 20ന്

Kerala
  •  3 days ago
No Image

കോട്ടയത്ത് പറമ്പിലെ കരിയില കത്തിക്കുന്നതിനിടെ തീ പടർന്ന് വയോധികന് ദാരുണാന്ത്യം

Kerala
  •  3 days ago
No Image

പ്രവാസികള്‍ക്കായി ബഹ്‌റൈനില്‍ പുതിയ 'സ്‌പെഷ്യലൈസ്ഡ് വിസ'; വിദഗ്ധ തൊഴിലാളികള്‍ക്ക് മുന്‍ഗണന

bahrain
  •  3 days ago
No Image

അജിത് പവാറിന്റെ മരണം: വിമാനാപകടത്തിൽ സിബിഐ അന്വേഷണം വേണം; മുഖ്യമന്ത്രിയെ കണ്ട് എൻസിപി നേതാക്കൾ

National
  •  3 days ago
No Image

യുഎഇയിലും ഖത്തറിലും മാസപ്പിറവി ദൃശ്യമായി; നാളെ റമദാൻ വ്രതാരംഭം

uae
  •  3 days ago
No Image

സുരക്ഷാസേനയുടെ കര്‍ശന നടപടി; വന്‍ ലഹരി ശേഖരം പിടികൂടി

bahrain
  •  3 days ago
No Image

മാസപ്പിറവി ദൃശ്യമായി; സഊദിയിൽ നാളെ വ്രതാരംഭം

Saudi-arabia
  •  3 days ago
No Image

നെടുമങ്ങാട് ജില്ലാ ആശുപത്രിയിൽ ചികിത്സാപ്പിഴവെന്ന് ആരോപണം: നവജാതശിശു മരിച്ചു; ഡോക്ടറെ തടഞ്ഞുവെച്ച് പ്രതിഷേധം

Kerala
  •  3 days ago