HOME
DETAILS

പുതുവര്‍ഷത്തിലും തുടരുന്ന അക്രമം വിവാഹ വീടിനു നേരെ ബോംബേറ്

  
backup
January 02, 2018 | 7:19 AM

%e0%b4%aa%e0%b5%81%e0%b4%a4%e0%b5%81%e0%b4%b5%e0%b4%b0%e0%b5%8d%e2%80%8d%e0%b4%b7%e0%b4%a4%e0%b5%8d%e0%b4%a4%e0%b4%bf%e0%b4%b2%e0%b5%81%e0%b4%82-%e0%b4%a4%e0%b5%81%e0%b4%9f%e0%b4%b0%e0%b5%81%e0%b4%a8


കണ്ണൂര്‍: ജില്ലയില്‍ പുതുവര്‍ഷം പിറന്നത് രാഷ്ട്രീയ സംഘര്‍ഷങ്ങളോടെ. മട്ടന്നൂര്‍ നടുവനാട് ആര്‍.എസ്.എസ് നേതാവിന്റെ വീടിനു നേരെ ബോംബേറ്. മുഴക്കുന്ന് തില്ലങ്കേരിയില്‍ യൂത്ത് കോണ്‍. നേതാവിന്റെ കാറും സ്‌കൂട്ടറും കത്തിച്ചു. മേലെചൊവ്വയ്ക്കടുത്തെ എടചൊവ്വയില്‍ സി. പി.എം പ്രവര്‍ത്തകന്റെ വീടിനു നേരെ കല്ലെറിഞ്ഞു. നടുവനാട് കൊട്ടൂര്‍ഞ്ഞാലില്‍ ആര്‍.എസ്.എസ് മണ്ഡലം ശാരീരിക് ശിക്ഷക് പ്രമുഖ് ജിഷ്ണുവിന്റെ കൃഷ്ണപുരമെന്ന വീടിനു നേരെയാണ് ഇന്നലെ പുലര്‍ച്ചെ മൂന്നരയോടെ ബോബേറുണ്ടായത്. രണ്ട് സി.പി.എം പ്രവര്‍ത്തകര്‍ വീടിന് ബോംബെറിഞ്ഞ് രക്ഷപ്പെട്ടുവെന്നാണ് ആരോപണം. ജനല്‍ചില്ല് തകര്‍ത്ത് അകത്ത് പതിച്ച സ്റ്റീല്‍ ബോംബ് പൊട്ടിച്ചിതറി വയറിങ് സാധനങ്ങളും ടി.വിയും ഫര്‍ണിച്ചറുമുള്‍പ്പെടെ നശിച്ചു. അക്രമം നടക്കുമ്പോള്‍ വീട്ടില്‍ ജിഷ്ണുവും മാതാപിതാക്കളും സഹോദരിയുമുണ്ടായിരുന്നു. സഹോദരിയുടെ വിവാഹം ഈ മാസം എട്ടിന് നടത്താനുള്ള ഒരുക്കങ്ങള്‍ക്കിടെയാണ് ബോംബേറുണ്ടായത്.
തില്ലങ്കേരിയില്‍ യൂത്ത് കോണ്‍ഗ്രസ് നേതാവും ജവഹര്‍ ബാലവേദി മണ്ഡലം വൈസ് പ്രസിഡന്റുമായ ജിബിന്റെ വീടിനു നേരെയും അക്രമമുണ്ടായി. ഇന്നലെ പുലര്‍ച്ചെ ഒന്നരയോടെ വീട്ടുമുറ്റത്ത് നിര്‍ത്തിയിട്ടിരുന്ന പിതാവ് കുന്നുമ്മല്‍ ജനാര്‍ദ്ദനന്റെ കാറും ജിബിന്റെ സ്‌കൂട്ടറും അഗ്‌നിക്കിരയായി. രാത്രി 12 വരെ പുതുവത്സരാഘോഷ പരിപാടികളില്‍ പങ്കെടുത്താണ് ജനാര്‍ദ്ദനനും കുടുംബവും വീട്ടില്‍ തിരിച്ചുവന്നത്. വാഹനങ്ങള്‍ കത്തുന്നത് കണ്ട് വീട്ടുകാര്‍ ഉണര്‍ന്നപ്പോഴേക്കും പൂര്‍ണമായും കത്തിനശിച്ചിരുന്നു.
എടചൊവ്വയില്‍ സി.പി.എം പ്രവര്‍ത്തകന്‍ പറമ്പന്‍ സജീഷിന്റെ വീടിനു നേരെ കല്ലേറുണ്ടായി. വീട്ടുമുറ്റത്ത് നിര്‍ത്തിയിട്ടിരുന്ന ഓട്ടോറിക്ഷയുടെ ചില്ലുകള്‍ തകര്‍ന്നു.
പൊയിലൂരില്‍ ബി.ജെ.പി നേതാവിന്റെ വാഹനത്തിനു നേരെയും പ്രവര്‍ത്തകന്റെ വീടിനു നേരെയും ബോംബേറുണ്ടായി. കഴിഞ്ഞദിവസം രാത്രിയാണ് ബി.ജെ.പി ജില്ലാ സെക്രട്ടറി വി.പി സുരേന്ദ്രന്റെ കാറിന്റെ പിറകില്‍ ബോംബെറിഞ്ഞത്. റോഡില്‍ വീണ ബോംബ് ഉഗ്രശബ്ദത്തില്‍ പൊട്ടി. കൊളവല്ലൂര്‍ പൊലിസില്‍ പരാതി നല്‍കി. ബി.ജെ.പി പ്രവര്‍ത്തകനായ കുണ്ടന്‍ചാലില്‍ സന്തോഷിന്റെ വീട്ടുമതിലിനു നേരെയും ബോംബേറുണ്ടായി.
സ്‌ഫോടനത്തില്‍ വീടിന്റെ ജനല്‍ചില്ലുകളും തകര്‍ന്നു. ബോംബേറ് നടന്ന സന്തോഷിന്റെ വീട് ബി.ജെ.പി നേതാക്കള്‍ സന്ദര്‍ശിച്ചു.
ധര്‍മടം ബീച്ച് കാര്‍ണിവലിനിടെ യുവാക്കള്‍ ഏറ്റുമുട്ടി അഞ്ചുപേര്‍ക്ക് പരുക്കേറ്റു. രണ്ടു വീടുകള്‍ക്കു നേരെ അക്രമമുണ്ടായി. ബീച്ച് ഫെസറ്റ് നടക്കുന്ന സ്ഥലത്ത് സി.പി.എം- ബി.ജെ.പി പ്രവര്‍ത്തകരാണ് ഏറ്റുമുട്ടിയത്. പരുക്കേറ്റ സി.പി.എം പ്രവര്‍ത്തകന്‍ ഉജിത് കുമാറി(29)നെ തലശേരി സഹകരണാശുപത്രിയിലും ബി.ജെ.പി പ്രവര്‍ത്തകരായ ചാത്തോടം ഭാഗത്തെ സുരാഗ്(22), അഖില്‍(23) എന്നിവരെ തലശേരി ഇന്ദിരാഗാന്ധി സഹകരണാശുപത്രിയിലും പ്രവേശിപ്പിച്ചു. ഇതിനുശേഷമാണ് ധര്‍മടം തുരുത്തിനടുത്ത് ചാത്തോടം ഭാഗത്ത് സി.പി.എം പ്രവര്‍ത്തകന്‍ സി. മുകുന്ദന്റെയും ബി.ജെ.പി പ്രവര്‍ത്തകന്‍ ശ്രീരാഗിന്റെയും വീടുകള്‍ക്കു നേരെ അക്രമം നടന്നത്.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ദുരന്തമുഖത്ത് മുഖ്യമന്ത്രിയെത്തി; കള്ളാടിയില്‍ മണ്ണിടിച്ചിലുണ്ടായ സ്ഥലം സന്ദര്‍ശിച്ച് വി.ഡി സതീശന്‍ 

Kerala
  •  12 days ago
No Image

വിഴിഞ്ഞത്ത് അമിത താല്‍പര്യം ആര്‍ക്ക്?: മുഖ്യമന്ത്രിക്ക് മറുപടിയുമായി കെ.കെ രാഗേഷ്

Kerala
  •  12 days ago
No Image

'വ്യക്തത വേണം'; വിഴിഞ്ഞം ഓഹരി കൈമാറ്റത്തില്‍ മുഖ്യമന്ത്രിക്ക് കത്തയച്ച് പിണറായി വിജയന്‍

Kerala
  •  12 days ago
No Image

642 റാങ്ക് ലിസ്റ്റുകളിലെ ഉത്തരക്കടലാസുകള്‍ നശിപ്പിക്കാന്‍ പി.എസ്.സി; ഉത്തരവിറങ്ങി

Kerala
  •  12 days ago
No Image

വീണ്ടും യുദ്ധം? ഇറാന്‍-യു.എസ് ധാരണാ പത്രം അവസാനിപ്പിച്ചെന്ന് ട്രംപ്; ഇനി കരാറിനില്ലെന്നും പ്രഖ്യാപനം 

International
  •  12 days ago
No Image

സ്വര്‍ണവില കുത്തനെ ഇടിയുന്നു; ഇന്ന് രണ്ടാം തവണയും കുറഞ്ഞു

Kerala
  •  12 days ago
No Image

ഇന്ത്യയിലെ പ്രധാന നഗരങ്ങളില്‍ ഭവന വില്‍പനയില്‍ 6% ഇടിവെന്ന് റിപ്പോര്‍ട്ട്;  സാധാരണക്കാരന് സ്വന്തം വീട് ഇനി സ്വപ്‌നങ്ങളില്‍ മാത്രമോ? 

National
  •  12 days ago
No Image

അതിശക്തമായ മഴ: കേരളത്തിലേക്കുള്ള ട്രെയിനുകള്‍ വഴിതിരിച്ചുവിടുന്നു

Kerala
  •  12 days ago
No Image

'അവന്‍ തെറ്റ് ചെയ്തു, അവന് അതിനുള്ള ശിക്ഷ ലഭിച്ചു' പൊലിസ് വെടിവെപ്പില്‍ കൊല്ലപ്പെട്ട  പ്രതിയുടെ മാതാവ്; മൃതദേഹം വീട്ടില്‍ കൊണ്ടുവരരുതെന്നും ആവശ്യം

National
  •  12 days ago
No Image

തീവ്രമഴ തുടരും; ഇന്ന് ഒന്‍പത് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്

Kerala
  •  12 days ago