HOME
DETAILS

ഇംഗ്ലണ്ടിന് ആശ്വാസം

  
backup
January 23, 2017 | 2:47 AM

%e0%b4%87%e0%b4%82%e0%b4%97%e0%b5%8d%e0%b4%b2%e0%b4%a3%e0%b5%8d%e0%b4%9f%e0%b4%bf%e0%b4%a8%e0%b5%8d-%e0%b4%86%e0%b4%b6%e0%b5%8d%e0%b4%b5%e0%b4%be%e0%b4%b8%e0%b4%82

കൊല്‍ക്കത്ത: ഒടുവില്‍ ഇംഗ്ലണ്ട് വിജയം കണ്ടു. ഇത്തവണത്തെ ഇന്ത്യന്‍ പര്യടനത്തിലെ ആദ്യ വിജയമാണ് അവര്‍ ഈഡന്‍ ഗാര്‍ഡനില്‍ സ്വന്തമാക്കിയത്. ജയത്തോടൊപ്പം വെള്ളപൂശലില്‍ നിന്നു രക്ഷപ്പെടാനും സാധിച്ചത് അവര്‍ക്ക് ആശ്വാസം നല്‍കുന്നു. മൂന്നു മത്സരങ്ങളടങ്ങിയ ഏകദിന പരമ്പരയിലെ മൂന്നാം പോരാട്ടത്തില്‍ ഇംഗ്ലണ്ട് അഞ്ചു റണ്‍സിനാണ് വിജയിച്ചത്. അവസാനം വരെ പൊരുതിയ ഇന്ത്യക്ക് വിജയം കൈപ്പിടിയിലാക്കാന്‍ കഴിയാതെ പോയി. ഇന്ത്യയുടെ ടോപ് സ്‌കോറര്‍ കേദാര്‍ ജാദവിന്റെ പോരാട്ടം ഇക്കുറി ഫലം കണ്ടില്ല. ഏകദിന പരമ്പര ഇന്ത്യ 2-1നു സ്വന്തമാക്കി. നേരത്തെ ടെസ്റ്റ് പരമ്പര ഇന്ത്യ 4-0ത്തിനാണ് നേടിയത്.
ആദ്യം ബാറ്റു ചെയ്ത ഇംഗ്ലണ്ട് നിശ്ചിത 50 ഓവറില്‍ എട്ടു വിക്കറ്റ് നഷ്ടത്തില്‍ 321 റണ്‍സെടുത്തപ്പോള്‍ ഇന്ത്യന്‍ പോരാട്ടം 50 ഓവറില്‍ ഒന്‍പതു വിക്കറ്റിനു 316ല്‍ അസാനിച്ചു.
അവസാന ഓവറില്‍ ഇന്ത്യക്ക് വിജയം 16 റണ്‍സ് അകലെയായിരുന്നു. കേദാര്‍ ജാദവ് ആദ്യ രണ്ടു പന്തുകള്‍ സിക്‌സറിനും ബൗണ്ടറിക്കും പായിച്ചങ്കിലും അഞ്ചാം പന്തില്‍ കൂറ്റനടിക്കു ശ്രമിച്ചു പുറത്തായത് ഇംഗ്ലീഷ് വിജയത്തില്‍ നിര്‍ണായകമായി. 75 പന്തില്‍ 90 റണ്‍സായിരുന്നു ജാദവിന്റെ സമ്പാദ്യം.
വിജയത്തിലേക്ക് ബാറ്റേന്തിയ ഇന്ത്യയുടെ ഓപണിങ് ഇന്നലെയും ക്ലിക്കായില്ല. ധവാനു പകരം ഇറങ്ങിയ രഹാനെയും രാഹുലും സ്‌കോര്‍ 37ല്‍ നില്‍ക്കേ പവലിയനില്‍ തിരിച്ചെത്തി. പിന്നീട് വിരാട് കോഹ്‌ലിയും യുവരാജും ചേര്‍ന്ന് ഇന്നിങ്‌സ് നേരെ നിര്‍ത്താനുള്ള ശ്രമം നടത്തി. സ്‌കോര്‍ 100 കടന്നതോടെ ഇന്ത്യക്ക് വിക്കറ്റുകള്‍ നഷ്ടമായി തുടങ്ങി. കോഹ്‌ലി (55), യുവരാജ് (45), ധോണി (25) എന്നിവര്‍ക്ക് മികച്ച തുടക്കം ലഭിച്ചെങ്കിലും മുതലാക്കാന്‍ കഴിഞ്ഞില്ല. പിന്നീട് ഒത്തുചേര്‍ന്ന ഹാര്‍ദിക് പാണ്ഡ്യയും കേദാര്‍ ജാദവും ഇന്ത്യന്‍ പ്രതീക്ഷ ജ്വലിപ്പിച്ചു. ആറാം വിക്കറ്റില്‍ ഇരുവരും 103 റണ്‍സ് കൂട്ടിച്ചേര്‍ത്തു. 43 പന്തില്‍ 53 റണ്‍സ് നേടിയ ഹാര്‍ദിക് പാണ്ഡ്യ പുറത്തായതോടെ ജാദവിനെ പിന്തുണയ്ക്കാന്‍ ആളില്ലാതായി. എന്നിട്ടും ഇന്ത്യയെ വിജയത്തിന്റെ വക്കിലെത്തിക്കാന്‍ ജാദവിനായി. ഇംഗ്ലണ്ടിനായി ബെന്‍ സ്റ്റോക്‌സ് മൂന്നും ക്രിസ് വോക്‌സ്, ജെയ്ക് ബാള്‍ എന്നിവര്‍ രണ്ടു വിക്കറ്റും നേടി.
ടോസ് നേടി ഇന്ത്യ ഇംഗ്ലണ്ടിനെ ബാറ്റിങിനയക്കുകയായിരുന്നു. കോഹ്‌ലിയുടെ പ്രതീക്ഷകള്‍ തെറ്റിച്ച ജേസണ്‍ റോയിയും ഹെയ്ല്‍സിനു പകരമെത്തിയ സാം ബില്ലിങ്‌സും(35) ചേര്‍ന്ന് 98 റണ്‍സ് ഓപണിങില്‍ കൂട്ടിച്ചേര്‍ത്തു. 12 റണ്‍സിന്റെ ഇടവേളയ്ക്കിടെ ഈ കൂട്ടുകെട്ടു പൊളിച്ച് ജഡേജ ഇന്ത്യയെ മത്സരത്തിലേക്കു തിരികെയെത്തിച്ചു. തുടര്‍ന്നെത്തിയ ബെയര്‍‌സ്റ്റോവും നായകന്‍ മോര്‍ഗനും ചേര്‍ന്ന് മൂന്നാം വിക്കറ്റില്‍ 84 റണ്‍സ് അടിച്ചുകൂട്ടി. മോര്‍ഗന്‍ 43 റണ്‍സ് നേടി. ജേസന്‍ റോയ്(65), ജോണി ബെയര്‍‌സ്റ്റോ(56), ബെന്‍ സ്റ്റോക്‌സ്(57) എന്നിവരുടെ അര്‍ധ സെഞ്ച്വറികളുടെ മികവിലാണ് ഇംഗ്ലണ്ട് 321 റണ്‍സ് അടിച്ചത്.
അവസാന ഓവറുകളില്‍ ബെന്‍ സ്റ്റോക്‌സും ക്രിസ് വോക്‌സും നടത്തിയ കൂറ്റനടികള്‍ ഇംഗ്ലീഷ് സ്‌കോര്‍ 300 കടത്തി. സ്റ്റോക്‌സ് 39 പന്തില്‍ നിന്ന് 57 റണ്‍സ് അടിച്ചപ്പോള്‍ വോക്‌സ് 19 പന്തില്‍ 34 റണ്‍സ് നേടി. ഇന്ത്യക്കായി ഹര്‍ദിക് പാണ്ഡ്യ മൂന്നു വിക്കറ്റ് നേടി. ജഡേജ രണ്ടു വിക്കറ്റെടുത്തു. ബെന്‍ സ്റ്റോക്‌സ് കളിയിലെ താരവും കേദാര്‍ ജാദവ് പരമ്പരയിലേയും താരമായി.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ലോകകപ്പ് ചരിത്രം തിരുത്തി സ്പെയിൻ; 36 വർഷത്തെ ഇറ്റാലിയൻ റെക്കോർഡ് തകർത്ത് സ്പാനിഷ് പടയോട്ടം!

Football
  •  18 days ago
No Image

റെക്കോർഡുകൾ കീഴടക്കി, പക്ഷേ വിശ്വ കിരീടം നേടിയില്ല; കണ്ണീരണിഞ്ഞ് റൊണോ മടങ്ങുന്നു

Football
  •  18 days ago
No Image

പറങ്കിപ്പടയെ പറപ്പിച്ച് സ്പാനിഷ് അര്‍മാഡ, ക്രിസ്റ്റ്യാനോയ്ക്ക് ഗോളില്ല: രക്ഷകനായി മെറിനോ

Football
  •  18 days ago
No Image

എ.ഐ നിക്ഷേപം കൂട്ടാൻ മൈക്രോസോഫ്റ്റ്; 4,800 ജീവനക്കാരെ പിരിച്ചുവിടുന്നു

International
  •  19 days ago
No Image

നീരവ് മോദിയെ ഇന്ത്യയിലെത്തിക്കും; കൈമാറ്റത്തിനെതിരായ അവസാന അപ്പീലും യൂറോപ്യൻ കോടതി തള്ളി

National
  •  19 days ago
No Image

കേരള പിഎസ്‌സി അംഗങ്ങൾക്ക് ആഡംബര ജീവിതം; ഖജനാവിന് പ്രതിമാസം ലക്ഷങ്ങളുടെ ബാധ്യത, യുപിഎസ്‌സിയെക്കാൾ വലിയ 'ധൂർത്ത്'

Kerala
  •  19 days ago
No Image

ആരാണ് ബജ്‌രംഗ് ബാഗ്ര? രാമക്ഷേത്ര ട്രസ്റ്റ് തലപ്പത്തേക്ക്‌ വി.എച്ച്.പി അന്താരാഷ്ട്ര ജനറല്‍ സെക്രട്ടറി എത്തിയേക്കും

National
  •  19 days ago
No Image

വിഷം അകത്തുചെന്ന് ചികിത്സയിലായിരുന്ന 18-കാരി മരിച്ചു; കാസർകോട് ടൗൺ പൊലിസ് അസ്വാഭാവിക മരണത്തിന് കേസെടുത്തു

Kerala
  •  19 days ago
No Image

രണ്ട് വർഷത്തിനിടെ കിഡ്നി രോഗം ബാധിച്ചത് 18 സ്ത്രീകൾക്ക്: അടങ്ങിയിരിക്കുന്നത് മാരക അളവിൽ മെർക്കുറി; ചർമം വെളുപ്പിക്കാനുള്ള മൂന്ന് ക്രീമുകൾക്ക് നിരോധനം

National
  •  19 days ago
No Image

ഇതിഹാസ പേസറുടെ 23 വർഷം പഴക്കമുള്ള ലോക റെക്കോർഡ് തകർത്തു; സിംബാബ്‌വെ മണ്ണിൽ ചരിത്രമെഴുതി ബംഗ്ലാദേശ് പേസർ

Cricket
  •  19 days ago