
അടിസ്ഥാന സൗകര്യങ്ങളില്ല; ഇതര സംസ്ഥാന തൊഴിലാളികള്‍ ദുരിതത്തില്‍
കടുത്തുരുത്തി: വാഹനങ്ങളില്‍ മൃഗങ്ങളെ കുത്തി നിറച്ചു കൊണ്ടു പോകുന്നതു പോലെ ആളുകളെ കയറ്റിയും വൃത്തിഹീനമായ ചുറ്റുപാടുകളില്‍ താമസിപ്പിച്ചും അന്യസംസ്ഥാന തൊഴിലാളികളെ ചൂഷണം ചെയ്യുന്നതു പതിവു കാഴ്ച്ചയാകുന്നു. ഇവരെ കുറിച്ചു കൃത്യമായ വിവരങ്ങളോ കണക്കുകളോ കൈയില്‍ ഇല്ലാത്തത് ആവശ്യമായ നടപടികള്‍ സ്വീകരിക്കുന്നതില്‍ അധികൃതര്‍ക്കും വിനയാകുന്നു.
പണത്തിനു വേണ്ടി എന്തു ജോലിയും ചെയ്യാന്‍ തയാറാവുന്ന ഇവര്‍ക്കു വേണ്ടി ശബ്ദമുയര്‍ത്താന്‍ ആരുമില്ലാത്തതാണ് ഇവരെ അമിതമായി ചൂഷണം ചെയ്യുന്നതിനു പ്രധാന കാരണം. വാഹനങ്ങളില്‍ തൊഴിലാളികളെ കുത്തി നിറച്ചു കൊണ്ടു പോകുന്നത് വ്യാപകമാണെങ്കിലും അധികൃതരുടെ ഭാഗത്തു നിന്നും വേണ്ട നടപടികള്‍ ഉണ്ടാകാറില്ല.
പലപ്പോഴും പണി സാധനങ്ങളുമായി പോകുന്ന വാഹനങ്ങളില്‍ പോലും തൊഴിലാളികളെ കുത്തി നിറച്ചു പോകാറുണ്ടെന്നു പോലീസും സമ്മതിക്കുന്നു. കടുത്തുരുത്തി സ്റ്റേഷന്‍ പരിധിയില്‍ ഇത്തരം സംവങ്ങള്‍ ഉണ്ടായാല്‍ കര്‍ശന നടപടി സ്വീകരിക്കുമെന്നു പോലീസ് പറയുന്നു. ഇവര്‍ താമസിക്കുന്ന ക്വാര്‍ട്ടേഴ്‌സുകളും തൊഴിലിടങ്ങളും വൃത്തിഹീനമായ അന്തരീക്ഷത്തിലാണ് സ്ഥിതി ചെയ്യുന്നതെന്നും ആക്ഷേപമുണ്ട്. ജില്ലയില്‍ അന്യ സംസ്ഥാന തൊഴിലാളികളായി എത്ര പേരുണ്ടെന്നതിനു അധികൃതരുടെ കൈയില്‍ യാതൊരുവിധ കണക്കുകളുമില്ല. ജില്ലാ ലേബര്‍ ഓഫിസില്‍ ക്ഷേമനിധി ആനുകൂല്യങ്ങള്‍ക്കായി രജിസ്റ്റര്‍ ചെയ്ത അന്യസംസ്ഥാന തൊഴിലാളികള്‍ മാത്രമാണ് സര്‍ക്കാര്‍ രേഖകളില്‍ ഉള്ളത്. ഇതിന്റെ പതിന്മടങ്ങ് തൊഴിലാളികള്‍ ഏജന്‍സികള്‍ വഴി ജില്ലയിലെത്താറുണ്ടെന്നാണ് പറയുന്നത്. റിക്രൂട്ട്‌മെന്റ് ലൈസന്‍സുള്ളവര്‍ക്കു മാത്രമേ ഏജന്‍സികള്‍ വഴി അന്യസംസ്ഥാന തൊഴിലാളികളെ ജോലിക്കെത്തിക്കാനുള്ള അനുമതിയുള്ളൂ.
എന്നാല്‍ ഇന്നു വ്യാപകമായി ഏജന്‍സികള്‍ വഴി തൊഴിലാളികളെ ജില്ലയിലേക്കു എത്തിക്കുന്നു. ഇവരെ ലേബര്‍ ഓഫിസുകളിലെത്തിച്ചു രജിസ്റ്റര്‍ ചെയ്ത് ക്ഷേമനിധിയടക്കമുള്ള ആനുകൂല്യങ്ങള്‍ വാങ്ങി നല്‍കുന്ന കോണ്‍ട്രാക്ടര്‍മാര്‍ അപൂര്‍വമാണ്. മിക്കവരും ഇവരെ അമിതമായി ചൂഷണം ചെയ്യുന്നതല്ലാതെ ഇവര്‍ക്കു ലഭ്യമാകേണ്ട ആനുകൂല്യങ്ങള്‍ പോലും നിഷേധിക്കുകയാണ് ചെയ്യുന്നത്. ഇതിനാല്‍ തൊഴിലിടങ്ങളില്‍ വച്ച് അപകടം സംഭവിക്കുകയോ മറ്റോ ചെയ്താല്‍ മതിയായ ചികിത്സ പോലും ഇവര്‍ക്കു ലഭിക്കാതെ വരികയാണ്. ഇത്തരത്തില്‍ അപകടമരണം സംഭവിച്ച മൃതദേഹങ്ങള്‍ നാട്ടിലെത്തിക്കാനാവാത്ത സംഭവങ്ങളും മുളക്കുളത്തുണ്ടായിട്ടുണ്ട്. കോണ്‍ക്രീറ്റ്, കരാര്‍ ജോലികള്‍, ക്വാറികള്‍, കെട്ടിട നിര്‍മാണം, ഇഷ്ടിക കളങ്ങള്‍, ഹോട്ടലുകള്‍ തുടങ്ങി വിവിധ മേഖലകളിലെല്ലാം ഇത്തരക്കാര്‍ സജീവമായുണ്ട്. ക്വാറികളിലുള്‍പെടെ പലയിടത്തും യാതൊരു സുരക്ഷാ സംവിധാനവുമില്ലാതെയാണ് ഇവരെ കൊണ്ട് തൊഴിലെടുപ്പിക്കുന്നത്.
ജോലിക്കിടെ അപകടമുണ്ടായി മരിച്ച സംഭവങ്ങളും റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ടെങ്കിലും ഇതിനെതിരെ നടപടിയെടുക്കാന്‍ അധികൃതര്‍ തയാറാകുന്നില്ലെന്ന പരാതിയുമുണ്ട്. അതതു പോലീസ് സ്റ്റേഷന്‍ പരിധിയില്‍ താമസിക്കുന്ന അന്യസംസ്ഥാന തൊഴിലാളികളുടെ വിവരങ്ങള്‍ കരാറുകാര്‍ പോലീസ് സ്റ്റേഷനുകളില്‍ അറിയിക്കണമെന്നു നിയമമുണ്ട്.
ഇവരുടെ തിരിച്ചറിയല്‍ രേഖകള്‍ സ്റ്റേഷനില്‍ നല്‍കണമെന്നും വ്യവസ്ഥയുണ്ട്. എന്നാല്‍ ഇതൊന്നും പാലിക്കപ്പെടാറില്ലെന്നു മാത്രം. ഓരോ പോലീസ് സ്റ്റേഷനിലും ഇവര്‍ക്കായി പ്രത്യേക രജിസ്റ്ററും ഉണ്ടെങ്കിലും കാര്യമുണ്ടാകാറില്ല. തൊഴിലിടങ്ങളില്‍ ചൂഷണം ചെയ്യപ്പെടുന്ന അന്യസംസ്ഥാന തൊഴിലാളികളെ സംരക്ഷിക്കാനാവശ്യമായ നടപടി അധികൃതരുടെ ഭാഗത്ത് നിന്നും ഉണ്ടാകണമെന്നാണ് സാമൂഹിക പ്രവര്‍ത്തകരുള്‍പെടെയുള്ളവരുടെ ആവശ്യം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."RELATED NEWS

'നാല് തവണ എന്നെ വഞ്ചിച്ചു'; ട്രംപിന്റെ രൂക്ഷ വിമർശനം, റഷ്യക്കെതിരെ ഉപരോധ ഭീഷണി
Kerala
• 3 days ago
പാകിസ്ഥാന് തിരിച്ചടി: പഞ്ചസാര സബ്‌സിഡിക്കെതിരെ ഐഎംഎഫ്, 7 ബില്യൺ ഡോളർ വായ്പാ കരാർ അപകടത്തിലെന്ന് മുന്നറിയിപ്പ്
National
• 3 days ago
പ്രളയ ദുരിതാശ്വാസ ഫണ്ടിൽ തട്ടിപ്പിൽ നടപടി; എറണാകുളം കളക്ടറേറ്റ് ക്ലർക്ക് സർവീസിൽ നിന്ന് പുറത്ത്
Kerala
• 3 days ago
ദുബൈ മെട്രോ നിർമ്മാണ പ്രവർത്തനങ്ങൾ; മിർദിഫിൽ താൽക്കാലിക ഗതാഗത വഴിതിരിച്ചുവിടലുകൾ പ്രഖ്യാപിച്ച് ആർടിഎ
uae
• 3 days ago
2025-ലെ ആദ്യ അഞ്ച് മാസങ്ങളിൽ ഇന്ത്യക്കാർക്ക് ഓൺലൈൻ തട്ടിപ്പുകളിൽ 7,000 കോടി രൂപ നഷ്ടപ്പെട്ടതായി റിപ്പോർട്ട്
National
• 3 days ago
18 ബീച്ചുകളുടെ വികസന പദ്ധതിയുമായി ഖത്തർ; ആദ്യ ഘട്ടത്തിൽ എട്ട് ബീച്ചുകളുടെ പുനരുദ്ധാരണം
qatar
• 3 days ago
കാലിഫോർണിയയിലെ നടപ്പാതയിൽ മനുഷ്യ ചർമ്മത്തോട് സാദൃശ്യമുള്ള ടെഡി ബിയർ; അന്വേഷണം പാതിവഴിയിൽ
International
• 3 days ago
ബിടെക്, എംബിഎ ബിരുദധാരികൾ; മികച്ച വരുമാനമുള്ള ജോലിക്കാർ; കൊച്ചിയിൽ യുവതിയുൾപ്പെടെ നാല് പേരിൽ നിന്ന് പിടികൂടിയത് മാരക ലഹരിമരുന്നുകൾ
Kerala
• 3 days ago
മുംബൈ അന്താരാഷ്ട്ര വിമാനത്താവളത്തിൽ വൻ ലഹരി വേട്ട; ദോഹയിൽ നിന്നെത്തിയ ഇന്ത്യൻ വനിതയിൽ നിന്ന് പിടിച്ചെടുത്തത് 62 കോടിയോളം വിലവരുന്ന കൊക്കെയ്ൻ
qatar
• 3 days ago
ഹജ്ജ് 2026: തീർത്ഥാടകർക്കുള്ള സേവനം മെച്ചപ്പെടുത്താൻ പുതിയ സംവിധാനം ആരംഭിച്ച് യുഎഇ
uae
• 3 days ago
'പാകിസ്താൻ റിപ്പബ്ലിക് പാർട്ടി': പുതിയ രാഷ്ട്രീയ പാർട്ടി പ്രഖ്യാപിച്ച് ഇമ്രാൻ ഖാന്റെ മുൻ ഭാര്യ
International
• 3 days ago
ബലാത്സംഗ കേസുകളിൽ മുൻകൂർ ജാമ്യത്തിന് മുമ്പ് ഇരയുടെ വാദം കേൾക്കണം: സുപ്രീം കോടതി
National
• 3 days ago
കുവൈത്ത് അംഘാരയിലെ വെയർഹൗസിൽ തീപിടുത്തം; കാരണം വ്യക്തമല്ല, അന്വേഷണം ആരംഭിച്ചു
Kuwait
• 3 days ago
വിപഞ്ചികയുടെ ആത്മഹത്യ: അമ്മ ഷൈലജയുടെ ആവശ്യം അംഗീകരിച്ച് കോൺസുലേറ്റ്; കുഞ്ഞിന്റെ സംസ്കാരം മാറ്റിവച്ചു
International
• 3 days ago
ഗസ്സയിലെ ദുരിതാശ്വാസ കേന്ദ്രങ്ങൾക്ക് നേരെ ഇസ്റാഈൽ ആക്രമണം: 875 ഫലസ്തീനികൾ കൊല്ലപ്പെട്ടതായി യുഎൻ റിപ്പോർട്ട്
International
• 3 days ago
ഇന്ത്യയുടെ സമ്പന്നമായ തെരുവ് ഭക്ഷണ സംസ്കാരത്തെ ഒറ്റപ്പെടുത്തുകയോ, ലക്ഷ്യം വയ്ക്കുകയോ ചെയ്യുന്നില്ല; സമൂസ, ജിലേബി എന്നിവയിൽ മുന്നറിയിപ്പ് ലേബലുകൾ ഇല്ലെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയം
National
• 3 days ago
സുരക്ഷിതമല്ലാത്ത ഡെലിവറി മോട്ടോർസൈക്കിളുകൾക്കെതിരെ കർശന നടപടി സ്വീകരിച്ച് ആർടിഎ; നടത്തിയത് 1,000-ത്തിലധികം പരിശോധനകൾ
uae
• 3 days ago
സൈന്യത്തെ അപമാനിച്ചെന്ന ആരോപണം; രാഹുല്‍ ഗാന്ധിക്ക് ജാമ്യം അനുവദിച്ച് കോടതി
National
• 4 days ago
കുവൈത്തിലെ പുതിയ ഗതാഗത നിയമം: 2025 ന്റെ ആദ്യ പകുതിയിൽ വാഹനാപകടങ്ങളിൽ മരിച്ചവരുടെ എണ്ണത്തിൽ കുറവ്
Kuwait
• 3 days ago
ഇലക്ട്രിക് വിപണിയിലേക്ക് ഒരു പുതിയ കമ്പനി കൂടി; വിയറ്റ്നാം കമ്പനി വിൻഫാസ്റ്റ് അടുത്ത മാസം മോഡലുകൾ പുറത്തിറക്കും
auto-mobile
• 3 days ago
ദുബൈയിൽ ഊബർ-ബൈഡു സഹകരണത്തോടെ ഓട്ടോണമസ് റോബോ ടാക്സികൾ ഉടൻ
uae
• 3 days ago