
അടിസ്ഥാന സൗകര്യങ്ങളില്ല; ഇതര സംസ്ഥാന തൊഴിലാളികള്‍ ദുരിതത്തില്‍
കടുത്തുരുത്തി: വാഹനങ്ങളില്‍ മൃഗങ്ങളെ കുത്തി നിറച്ചു കൊണ്ടു പോകുന്നതു പോലെ ആളുകളെ കയറ്റിയും വൃത്തിഹീനമായ ചുറ്റുപാടുകളില്‍ താമസിപ്പിച്ചും അന്യസംസ്ഥാന തൊഴിലാളികളെ ചൂഷണം ചെയ്യുന്നതു പതിവു കാഴ്ച്ചയാകുന്നു. ഇവരെ കുറിച്ചു കൃത്യമായ വിവരങ്ങളോ കണക്കുകളോ കൈയില്‍ ഇല്ലാത്തത് ആവശ്യമായ നടപടികള്‍ സ്വീകരിക്കുന്നതില്‍ അധികൃതര്‍ക്കും വിനയാകുന്നു.
പണത്തിനു വേണ്ടി എന്തു ജോലിയും ചെയ്യാന്‍ തയാറാവുന്ന ഇവര്‍ക്കു വേണ്ടി ശബ്ദമുയര്‍ത്താന്‍ ആരുമില്ലാത്തതാണ് ഇവരെ അമിതമായി ചൂഷണം ചെയ്യുന്നതിനു പ്രധാന കാരണം. വാഹനങ്ങളില്‍ തൊഴിലാളികളെ കുത്തി നിറച്ചു കൊണ്ടു പോകുന്നത് വ്യാപകമാണെങ്കിലും അധികൃതരുടെ ഭാഗത്തു നിന്നും വേണ്ട നടപടികള്‍ ഉണ്ടാകാറില്ല.
പലപ്പോഴും പണി സാധനങ്ങളുമായി പോകുന്ന വാഹനങ്ങളില്‍ പോലും തൊഴിലാളികളെ കുത്തി നിറച്ചു പോകാറുണ്ടെന്നു പോലീസും സമ്മതിക്കുന്നു. കടുത്തുരുത്തി സ്റ്റേഷന് പരിധിയില്‍ ഇത്തരം സംവങ്ങള്‍ ഉണ്ടായാല്‍ കര്‍ശന നടപടി സ്വീകരിക്കുമെന്നു പോലീസ് പറയുന്നു. ഇവര്‍ താമസിക്കുന്ന ക്വാര്‍ട്ടേഴ്സുകളും തൊഴിലിടങ്ങളും വൃത്തിഹീനമായ അന്തരീക്ഷത്തിലാണ് സ്ഥിതി ചെയ്യുന്നതെന്നും ആക്ഷേപമുണ്ട്. ജില്ലയില്‍ അന്യ സംസ്ഥാന തൊഴിലാളികളായി എത്ര പേരുണ്ടെന്നതിനു അധികൃതരുടെ കൈയില്‍ യാതൊരുവിധ കണക്കുകളുമില്ല. ജില്ലാ ലേബര്‍ ഓഫിസില്‍ ക്ഷേമനിധി ആനുകൂല്യങ്ങള്‍ക്കായി രജിസ്റ്റര്‍ ചെയ്ത അന്യസംസ്ഥാന തൊഴിലാളികള്‍ മാത്രമാണ് സര്‍ക്കാര്‍ രേഖകളില്‍ ഉള്ളത്. ഇതിന്റെ പതിന്മടങ്ങ് തൊഴിലാളികള്‍ ഏജന്‍സികള്‍ വഴി ജില്ലയിലെത്താറുണ്ടെന്നാണ് പറയുന്നത്. റിക്രൂട്ട്മെന്റ് ലൈസന്‍സുള്ളവര്‍ക്കു മാത്രമേ ഏജന്‍സികള്‍ വഴി അന്യസംസ്ഥാന തൊഴിലാളികളെ ജോലിക്കെത്തിക്കാനുള്ള അനുമതിയുള്ളൂ.
എന്നാല്‍ ഇന്നു വ്യാപകമായി ഏജന്‍സികള്‍ വഴി തൊഴിലാളികളെ ജില്ലയിലേക്കു എത്തിക്കുന്നു. ഇവരെ ലേബര്‍ ഓഫിസുകളിലെത്തിച്ചു രജിസ്റ്റര്‍ ചെയ്ത് ക്ഷേമനിധിയടക്കമുള്ള ആനുകൂല്യങ്ങള്‍ വാങ്ങി നല്കുന്ന കോണ്‍ട്രാക്ടര്‍മാര്‍ അപൂര്‍വമാണ്. മിക്കവരും ഇവരെ അമിതമായി ചൂഷണം ചെയ്യുന്നതല്ലാതെ ഇവര്‍ക്കു ലഭ്യമാകേണ്ട ആനുകൂല്യങ്ങള്‍ പോലും നിഷേധിക്കുകയാണ് ചെയ്യുന്നത്. ഇതിനാല്‍ തൊഴിലിടങ്ങളില്‍ വച്ച് അപകടം സംഭവിക്കുകയോ മറ്റോ ചെയ്താല്‍ മതിയായ ചികിത്സ പോലും ഇവര്‍ക്കു ലഭിക്കാതെ വരികയാണ്. ഇത്തരത്തില്‍ അപകടമരണം സംഭവിച്ച മൃതദേഹങ്ങള്‍ നാട്ടിലെത്തിക്കാനാവാത്ത സംഭവങ്ങളും മുളക്കുളത്തുണ്ടായിട്ടുണ്ട്. കോണ്‍ക്രീറ്റ്, കരാര്‍ ജോലികള്‍, ക്വാറികള്‍, കെട്ടിട നിര്‍മാണം, ഇഷ്ടിക കളങ്ങള്‍, ഹോട്ടലുകള്‍ തുടങ്ങി വിവിധ മേഖലകളിലെല്ലാം ഇത്തരക്കാര്‍ സജീവമായുണ്ട്. ക്വാറികളിലുള്‍പെടെ പലയിടത്തും യാതൊരു സുരക്ഷാ സംവിധാനവുമില്ലാതെയാണ് ഇവരെ കൊണ്ട് തൊഴിലെടുപ്പിക്കുന്നത്.
ജോലിക്കിടെ അപകടമുണ്ടായി മരിച്ച സംഭവങ്ങളും റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ടെങ്കിലും ഇതിനെതിരെ നടപടിയെടുക്കാന്‍ അധികൃതര്‍ തയാറാകുന്നില്ലെന്ന പരാതിയുമുണ്ട്. അതതു പോലീസ് സ്റ്റേഷന് പരിധിയില്‍ താമസിക്കുന്ന അന്യസംസ്ഥാന തൊഴിലാളികളുടെ വിവരങ്ങള്‍ കരാറുകാര്‍ പോലീസ് സ്റ്റേഷനുകളില്‍ അറിയിക്കണമെന്നു നിയമമുണ്ട്.
ഇവരുടെ തിരിച്ചറിയല്‍ രേഖകള്‍ സ്റ്റേഷനില്‍ നല്‍കണമെന്നും വ്യവസ്ഥയുണ്ട്. എന്നാല്‍ ഇതൊന്നും പാലിക്കപ്പെടാറില്ലെന്നു മാത്രം. ഓരോ പോലീസ് സ്റ്റേഷനിലും ഇവര്‍ക്കായി പ്രത്യേക രജിസ്റ്ററും ഉണ്ടെങ്കിലും കാര്യമുണ്ടാകാറില്ല. തൊഴിലിടങ്ങളില്‍ ചൂഷണം ചെയ്യപ്പെടുന്ന അന്യസംസ്ഥാന തൊഴിലാളികളെ സംരക്ഷിക്കാനാവശ്യമായ നടപടി അധികൃതരുടെ ഭാഗത്ത് നിന്നും ഉണ്ടാകണമെന്നാണ് സാമൂഹിക പ്രവര്‍ത്തകരുള്‍പെടെയുള്ളവരുടെ ആവശ്യം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."RELATED NEWS

കീം പ്രവേശനം: ഓപ്ഷൻ വിജ്ഞാപനം ഇന്നോ നാളയോ
Kerala
• 2 hours ago
വിഎസ് അച്യുതാനന്ദന്റെ ആരോഗ്യനില ഗുരുതരമായി തുടരുന്നു
Kerala
• 2 hours ago
ശുഭാംശു ശുക്ലയുടെ മടക്കയാത്ര; ആക്സിയം 4 സംഘം ജൂലൈ 14-ന് ഭൂമിയിലേക്ക്
International
• 9 hours ago
‘അവൻ റയലിനൊപ്പം തുടങ്ങിയിട്ടേയുള്ളൂ, സമയം നൽകൂ’; സാബിയ്ക്ക് പിന്തുണയുമായി പിസ്ജി കോച്ച് ലൂയിസ് എൻറിക്വ
International
• 9 hours ago
'രാജീവ് ചന്ദ്രശേഖറിനോട് വല്ലതും പറയാനുണ്ടെങ്കില്‍ നേരിട്ട് പറയാനുള്ള ആര്‍ജവം കാണിക്കണം'; വി മുരളീധരന് മറുപടിയുമായി സന്ദീപ് വാര്യര്‍
Kerala
• 9 hours ago
കേരള സർവകലാശാലയിൽ ഭരണപ്രതിസന്ധി കൂടുതൽ സങ്കീർണം: രജിസ്ട്രാർ കെ.എസ്. അനിൽകുമാറിനെതിരെ വൈസ് ചാൻസലറുടെ കർശന നടപടി
Kerala
• 10 hours ago
ചായക്കൊപ്പം ഈ പലഹാരങ്ങൾ കഴിക്കരുത്; ഡോക്ടർമാർ നൽകുന്ന മുന്നറിയിപ്പുകൾ
Food
• 10 hours ago
തലശ്ശേരി ഖദീജ വധക്കേസ്; പ്രതികളായ സഹോദരങ്ങള്‍ക്ക് ജീവപര്യന്തം തടവ്
Kerala
• 10 hours ago
മലപ്പുറത്ത് പുതിയ നിപ കേസുകളില്ല: നിയന്ത്രണങ്ങൾ പിൻവലിച്ചു; മങ്കട, കുറുവ പഞ്ചായത്തുകളിലെ കണ്ടൈൻമെന്റ് സോണുകളും നീക്കി
Kerala
• 10 hours ago
പുതുക്കിയ കീം റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരിച്ചു; ഒന്നാം റാങ്കിൽ മാറ്റം, കേരള സിലബസ് വിദ്യാർത്ഥികൾ പിന്നിൽ
Kerala
• 10 hours ago
പ്രളയബാധിതർക്ക് സാമ്പത്തിക സഹായം അനുവദിച്ചു കേന്ദ്രം: വയനാട്ടിലെ മുണ്ടക്കൈ, ചൂരൽമല ദുരന്തബാധിത പ്രദേശങ്ങൾക്ക് 153.20 കോടി രൂപ
National
• 11 hours ago
ഗസ്സയിലേക്കുള്ള മാനുഷിക സഹായം വർധിപ്പിക്കാൻ ഇസ്രാഈലും യൂറോപ്യൻ യൂണിയനും കരാറിൽ
International
• 11 hours ago
നിമിഷ പ്രിയയുടെ മോചനത്തിന് അടിയന്തര ഇടപെടൽ വേണം; രാഷ്ട്രപതിക്ക് കത്തയച്ച് വി.ഡി. സതീശൻ
Kerala
• 11 hours ago
ചെങ്കടലിൽ കപ്പൽ ആക്രമണത്തിന് പിന്നാലെ ഹൂതികൾ; ഇസ്റാഈൽ വിമാനത്താവളം ലക്ഷ്യമിട്ട് മിസൈൽ ആക്രമണം
International
• 12 hours ago
സംസ്ഥാന ടെന്നീസ് താരമായ രാധിക യാദവിനെ പിതാവ് വെടിവെച്ച് കൊലപ്പെടുത്തി
National
• 13 hours ago
ഇംഗ്ലീഷ് ഓപ്പണർമാരെ തകർത്ത് റെഡ്ഢിയുടെ വിക്കറ്റ് വേട്ട; ഇംഗ്ലണ്ടിനെ വിറപ്പിച്ച തുടക്കം
Cricket
• 13 hours ago
വായു മലിനീകരണം ബ്രെയിൻ ട്യൂമറിന് കാരണമാകുമെന്ന് പഠനം
National
• 14 hours ago
'ചിലർക്ക് കൗതുകം ലേശം കൂടുതലാ; ലിങ്കുകളിൽ ക്ലിക്ക് ചെയ്ത് തട്ടിപ്പിനിരയാകരുത്' - മുന്നറിയിപ്പുമായി കേരള പോലീസ്
Kerala
• 14 hours ago
കേരള സിലബസുകാർക്ക് തിരിച്ചടി, കീമിൽ പഴയ ഫോർമുലയിലേക്ക് മടങ്ങി സർക്കാർ; റാങ്ക് ലിസ്റ്റ് ഇന്ന് പുതുക്കും
Kerala
• 12 hours ago
അച്ചടക്ക നടപടിക്ക് നോട്ടീസ് നല്കി; ഹരിയാനയില്‍ രണ്ട് വിദ്യാര്‍ഥികള്‍ പ്രിന്‍സിപ്പലിനെ കുത്തിക്കൊന്നു
National
• 12 hours ago
ആറ് മാസത്തിനുള്ളിൽ പണം ഇരട്ടി,ഒപ്പം ഫാമിലി ഗോവ ട്രിപ്പും; 100 കോടിയുടെ സൈബർ തട്ടിപ്പ് പിടിയിൽ
National
• 13 hours ago