HOME
DETAILS

വ്യാജ സഊദിവല്‍കരണം തടയുന്നതിന് കടുത്ത ശിക്ഷ: നിയമഭേദഗതിക്കു മന്ത്രിസഭാ അംഗീകാരം

  
backup
February 07, 2017 | 3:34 PM

1255563

റിയാദ്: വ്യാജ സ്വദേശിവല്‍കരണം നടപ്പാക്കുന്നവര്‍ക്ക് കൂടുതല്‍ കടുത്ത ശിക്ഷ വ്യവസ്ഥ ചെയ്യുന്ന നിലയ്ക്ക് ജനറല്‍ ഓര്‍ഗനൈസേഷന്‍ ഫോര്‍ സോഷ്യല്‍ ഇന്‍ഷുറന്‍സിലെ (ഗോസി) 62 ആം വകുപ്പ് സഊദി മന്ത്രിസഭ ഭേദഗതി ചെയ്തു. സഊദി ഭരണാധികാരി സല്‍മാന്‍ രാജാവിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന മന്ത്രിസഭാ യോഗമാണ് തൊഴില്‍, സാമൂഹിക, വികസന മന്ത്രാലയവും ശൂറാ കൗണ്‍സിലും സമര്‍പ്പിച്ച റിപ്പോര്‍ട്ട് അംഗീകരിച്ചത്.  2016 ഒക്ടോബര്‍ 31ന് സഊദി ശൂറ കൗണ്‍സില്‍ അംഗീകരിച്ച നിയമത്തിന്റെ അടിസ്ഥാനത്തില്‍ തൊഴില്‍, സാമൂഹികക്ഷേമ മന്ത്രാലയം സമര്‍പ്പിച്ച കരടിന് മന്ത്രിസഭ അംഗീകാരം നല്‍കുകയായിരുന്നുവെന്ന് യോഗ തീരുമാനങ്ങള്‍ വിശദീകരിച്ച സാംസ്‌കാരിക, വാര്‍ത്താവിതരണ മന്ത്രി ഡോ. ആദില്‍ അത്തുറൈഫി പറഞ്ഞു.

സ്വദേശവല്‍കരണ നടപടികളെ കുറിച്ച് വ്യാജ വിവരങ്ങള്‍ നല്‍കല്‍, ഗോസി ആവശ്യപ്പെടുന്ന വിവരങ്ങള്‍ നല്‍കാതിരിക്കലടക്കമുള്ള കുറ്റകൃത്യങ്ങള്‍ക്ക് ചുരുങ്ങിയത് 10,000 റിയാലോ അതല്ലെങ്കില്‍ ഇന്‍ഷൂര്‍ ചെയ്ത സംഖ്യയുടെ ഇരട്ടിയോ പിഴ ചുമത്താനാണ് നിയമ ഭേദഗതി ശുപാര്‍ശ ചെയ്യുന്നത്. വ്യാജനിയമനത്തിലെ തൊഴിലാളികളുടെ എണ്ണത്തിനനുസരിച്ച് പിഴയും ഇരട്ടിക്കും. തൊഴില്‍ വിപണിയില്‍നിന്ന് വ്യാജസ്വദേശിവത്കരണം ഇല്ലാതാക്കാനും സ്വദേശികള്‍ക്ക് കൂടുതല്‍ തൊഴിലവസരം സൃഷ്ടിക്കാനും ഉദ്ദേശിച്ചാണ് 2000 നവംബര്‍ 29ന് പുറത്തിറക്കിയ റോയല്‍ കോര്‍ട്ട് വിജ്ഞാപനത്തില്‍ ഭേദഗതി വരുത്തിയതെന്നും വാര്‍ത്താവിതരണ മന്ത്രി ഡോ. ആദില്‍ അത്തുറൈഫി പറഞ്ഞു. ഘട്ടംഘട്ടമായി രാജ്യത്തെ വിവിധ തൊഴില്‍ വിപണികള്‍ പൂര്‍ണമായും സ്വദേശവല്‍കരണം നടത്തി വരികയാണ്. എന്നാല്‍ ചില സ്വദേശികള്‍ ഇതിനെ മറികടക്കുന്നതിന് വ്യാജ നിയമനങ്ങള്‍ നടത്തുന്നതായി ശ്രദ്ധയില്‍പെട്ടതിനെ തുടര്‍ന്നാണ് നിയമത്തില്‍ ഭേദഗതി ആവശ്യപ്പെട്ടു ശൂറാ കൗണ്‍സിലും തൊഴില്‍ മന്ത്രാലയവും രംഗത്തെത്തിയത്.

 


 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

'ഞങ്ങൾക്കില്ലേ 1000 രൂപ?'; വോട്ടിന് പണം തേടി സ്ഥാനാർത്ഥിയുടെ വീട് വളഞ്ഞ് സ്ത്രീകൾ; പണമൊഴുക്കി തമിഴ്നാട്

National
  •  13 hours ago
No Image

ടാക്സിയിൽ മറന്നുവെച്ച പാസ്‌പോർട്ടും ഐഫോണും നാല് മണിക്കൂറിനുള്ളിൽ കണ്ടുപിടിച്ച് ദുബൈ പൊലിസ്; അനുഭവം പങ്കുവെച്ച് വിനോദസഞ്ചാരി

uae
  •  13 hours ago
No Image

ചരിത്രം പിറക്കുമോ? ഇതിഹാസത്തിന്റെ മകൻ ജൂനിയറിനെ സീനിയർ ടീമിലെത്തിക്കാൻ അൽ നാസർ

Football
  •  13 hours ago
No Image

യുഎഇയിലെ സർക്കാർ ആശുപത്രികളിലും ഇനി ഇൻഷുറൻസ് സ്വീകരിക്കും; എമിറേറ്റ്സ് ഹെൽത്ത് സർവീസസിന്റെ നിർണ്ണായക പ്രഖ്യാപനം

uae
  •  13 hours ago
No Image

തൃശൂർ മുണ്ടത്തിക്കോട് വെടിക്കെട്ട് ദുരന്തം: മരിച്ചവരുടെ കുടുംബങ്ങൾക്ക് അഞ്ച് ലക്ഷം രൂപ ധനസഹായം പ്രഖ്യാപിച്ച് കല്യാൺ ജ്വല്ലേഴ്സ്

Kerala
  •  13 hours ago
No Image

യുഎഇയിലെ ഇന്ത്യൻ കോൺസുലാർ സേവനങ്ങൾ ഇനി 'അൽഹിന്ദ്' വഴി; ജൂലൈ 1 മുതൽ പുതിയ മാറ്റം

uae
  •  13 hours ago
No Image

വാല്‍പ്പാറ അപകടം: ട്രാവലര്‍ ഡ്രൈവറുടെ ആരോഗ്യ നിലയില്‍ പുരോഗതി

Kerala
  •  14 hours ago
No Image

വെസ്റ്റ് ഇൻഡീസ് പേസറുടെ ബൗൺസർ ബാറ്ററുടെ ഹെൽമെറ്റ് തകർത്തു! വിഖ്യാത സ്റ്റേഡിയത്തിൽ ചോരപ്പുഴ ഒഴുകും മുൻപേ കളി നിർത്തി; നടുങ്ങി ക്രിക്കറ്റ് ലോകം

Cricket
  •  14 hours ago
No Image

തൃശൂരിലെ വെടിക്കെട്ട് പുരകളില്‍ പരിശോധന; നിര്‍ദേശം നല്‍കി കലക്ടര്‍

Kerala
  •  14 hours ago
No Image

ഏത് പിടികിട്ടാപ്പുള്ളിയും ഹംഗറിയിൽ എത്തിയാൽ അറസ്റ്റ് ചെയ്യും, അത് നെതന്യാഹുവായാലും; നിയുക്ത പ്രധാനമന്ത്രി പീറ്റർ മഗ്യാർ

International
  •  14 hours ago