HOME
DETAILS

വായ്പാ തട്ടിപ്പ് പി.എന്‍.ബി 18,000 ജീവനക്കാരെ സ്ഥലം മാറ്റി

  
backup
February 23 2018 | 03:02 AM

%e0%b4%b5%e0%b4%be%e0%b4%af%e0%b5%8d%e0%b4%aa%e0%b4%be-%e0%b4%a4%e0%b4%9f%e0%b5%8d%e0%b4%9f%e0%b4%bf%e0%b4%aa%e0%b5%8d%e0%b4%aa%e0%b5%8d-%e0%b4%aa%e0%b4%bf-%e0%b4%8e%e0%b4%a8%e0%b5%8d%e2%80%8d


മുംബൈ: വിവാദ വജ്രവ്യാപാരി നീരവ് മോദിക്ക് വായ്പാ തട്ടിപ്പിന് സാഹചര്യമൊരുക്കിയത് ജീവനക്കാരില്‍ ചിലരാണെന്ന് കണ്ടെത്തിയ സാഹചര്യത്തില്‍ പഞ്ചാബ് നാഷനല്‍ ബാങ്ക് തങ്ങളുടെ 1800ജീവനക്കാരെ സ്ഥലം മാറ്റി. ആകെയുള്ള ജീവനക്കാരില്‍ 25 ശതമാനം പേരാണ് ഇത്തരത്തില്‍ സ്ഥലം മാറ്റത്തിന് വിധേയരായത്.
കേന്ദ്ര വിജിലന്‍സ് കമ്മിഷന്റെ(സി.വി.സി) നിര്‍ദേശപ്രകാരമാണ് സ്ഥലം മാറ്റമുണ്ടായത്. ഒരേ ശാഖയില്‍ വര്‍ഷങ്ങളായി ജോലി ചെയ്യുന്നവരെയാണ് പ്രധാനമായും സ്ഥലം മാറ്റിയത്. പി.എന്‍.ബിക്ക് പുറമെ മറ്റ് പൊതുമേഖലാ ബാങ്കുകളോടും വര്‍ഷങ്ങളായി ഒരേബാങ്കില്‍ ജോലി ചെയ്യുന്നവരെ സ്ഥലം മാറ്റാന്‍ കേന്ദ്ര വിജിലന്‍സ് കമ്മിഷന്‍ നിര്‍ദേശം നല്‍കിയിരുന്നു. ഒരു ജീവനക്കാരന് മൂന്നുവര്‍ഷത്തിലധികം ഒരു ശാഖയില്‍ നിയമനം അനുവദിക്കരുതെന്നാണ് സി.വി.സി നിര്‍ദേശം. നിലവില്‍ ബാങ്കുകളുടെ സ്ഥലംമാറ്റ നിയമത്തില്‍ അഞ്ചുവര്‍ഷത്തിലധികം ഉദ്യോഗസ്ഥരോ ക്ലറിക്കല്‍ വിഭാഗം ജീവനക്കാരോ ഒരു ശാഖയില്‍ ജോലി ചെയ്യാന്‍ പാടില്ലെന്ന് നിഷ്‌കര്‍ഷിക്കുന്നുണ്ട്. അതേസമയം ഇപ്പോഴുണ്ടായിരിക്കുന്ന സ്ഥലം മാറ്റം ബാങ്ക് പ്രവര്‍ത്തനത്തിന്റെ ഭാഗമായുള്ളതാണെന്നാണ് പി.എന്‍.ബി പറയുന്നത്. രാജ്യത്താകമാനം 7000 ശാഖകളിലായി 70,000 ജീവനക്കാരാണ് പഞ്ചാബ് നാഷനല്‍ ബാങ്കിനുള്ളത്.
പി.എന്‍.ബിക്കു പിന്നാലെ മറ്റ് പൊതുമേഖലാ ബാങ്കുകളും ഇതേ രീതിയിലുള്ള നടപടികള്‍ക്ക് തുടക്കം കുറിച്ചിട്ടുണ്ടെന്നാണ് ബാങ്കിങ് മേഖലയില്‍ നിന്നുള്ള വിവരം.
നീരവ് മോദിയുമായി ബന്ധപ്പെട്ട തട്ടിപ്പിന് ഒത്താശ ചെയ്തുവെന്ന് കണ്ടെത്തിയ സാഹചര്യത്തില്‍ സി.ബി.ഐ അറസ്റ്റ് ചെയ്ത മുന്‍ഡെപ്യൂട്ടി മാനേജര്‍ ഗോകുല്‍നാഥ് ഷെട്ടി, തട്ടിപ്പ് നടന്ന മുംബൈ ബ്രാഡി ഹൗസ് ശാഖയില്‍ ഏഴുവര്‍ഷമായി ജോലി ചെയ്യുകയായിരുന്നു. ഇക്കാലത്താണ് തട്ടിപ്പ് നടന്നതെന്ന് കണ്ടെത്തിയതിന്റെ അടിസ്ഥാനത്തിലാണ് ഒരു ജീവനക്കാരനേയും മൂന്നു വര്‍ഷത്തിലധികം ഒരു ശാഖയില്‍ നിര്‍ത്തരുതെന്ന നിര്‍ദേശം സി.വി.സി നല്‍കിയത്.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

പ്രശസ്ത വൃക്കരോഗ വിദഗ്ധന്‍ Dr. ജോര്‍ജ് പി അബ്രഹാം ഫാം ഹൗസില്‍ തൂങ്ങിമരിച്ച നിലയില്‍

Kerala
  •  an hour ago
No Image

താമരശ്ശേരിയിൽ പച്ചക്കറി ലോറി മറിഞ്ഞ് അപകടം; രണ്ട് പേർക്ക് പരിക്ക്

Kerala
  •  6 hours ago
No Image

ഡാർക്ക് വെബിലൂടെ ഫ്രാൻസിൽ നിന്ന് എംഡിഎംഎ എത്തിച്ച യുവാവ് അറസ്റ്റിൽ

Kerala
  •  7 hours ago
No Image

പക്ഷിയിടിച്ച് ആകാശ മധ്യത്തിൽ എഞ്ചിന് തീപിടിച്ചു; വിമാനം അടിയന്തരമായി ലാൻഡ് ചെയ്ത് ഫെഡ്‍എക്‌സ് കാർഗോ

International
  •  7 hours ago
No Image

വിദ്യാർത്ഥികളിലെ മയക്കുമരുന്ന് ഉപയോഗത്തിനെതിരെ മുന്നറിയിപ്പ് നൽകി യുഎഇ മന്ത്രാലയം

uae
  •  8 hours ago
No Image

കായംകുളത്ത് തൊണ്ടയിൽ മീൻ കുടുങ്ങി 24കാരൻ മരിച്ചു

Kerala
  •  8 hours ago
No Image

അർജന്റൈൻ ഇതിഹാസത്തിന് ശേഷം കളംനിറഞ്ഞ് സൂപ്പർതാരം; ഗോൾ മഴയുമായി ബാഴ്സ

Football
  •  8 hours ago
No Image

ചുങ്കത്തറ ഭീഷണി പ്രസംഗം; പി.വി. അൻവറിനെതിരെ പൊലീസ് കേസ്

Kerala
  •  8 hours ago
No Image

ഫുട്ബോളിൽ ആ സമയങ്ങളിൽ ഞാൻ ഒരുപാട് ബുദ്ധിമുട്ടുകൾ നേരിട്ടിരുന്നു: മെസി

Football
  •  8 hours ago
No Image

റമദാനിൽ ഗസയിലേക്കുള്ള അത്യാവശ്യ സാധനങ്ങളുടെ പ്രവേശനം ഇസ്രാഈൽ തടഞ്ഞു; ‘വിലകുറഞ്ഞ ബ്ലാക്ക്മെയിൽ’ എന്ന് ഹമാസ്

International
  •  8 hours ago