HOME
DETAILS

ടി.പി കേസ് പ്രതി കുഞ്ഞനന്തന് ശിക്ഷായിളവ് നല്‍കാന്‍ നീക്കം

  
backup
March 17 2018 | 00:03 AM

%e0%b4%9f%e0%b4%bf-%e0%b4%aa%e0%b4%bf-%e0%b4%95%e0%b5%87%e0%b4%b8%e0%b5%8d-%e0%b4%aa%e0%b5%8d%e0%b4%b0%e0%b4%a4%e0%b4%bf-%e0%b4%95%e0%b5%81%e0%b4%9e%e0%b5%8d%e0%b4%9e%e0%b4%a8%e0%b4%a8%e0%b5%8d

കണ്ണൂര്‍: ടി.പി ചന്ദ്രശേഖരനെ കൊലപ്പെടുത്തിയ കേസില്‍ ജീവപര്യന്തം തടവുശിക്ഷ അനുഭവിക്കുന്ന സി.പി.എം നേതാവ് പി.കെ കുഞ്ഞനന്തന് ശിക്ഷായിളവ് നല്‍കാന്‍ നീക്കം. 70 വയസ് കഴിഞ്ഞെന്ന കാരണവും അസുഖങ്ങളും ചൂണ്ടിക്കാട്ടി ശിക്ഷായിളവ് നല്‍കാനാണ് നീക്കം. ശിക്ഷാകാലയളവില്‍ ഇതുവരെ 500ലേറെ ദിവസം കുഞ്ഞനന്തന് പരോള്‍ അനുവദിച്ചിട്ടുണ്ട്. ഇതു ചട്ടലംഘനമാണെന്ന ആരോപണം നിലനില്‍ക്കെയാണ് ശിക്ഷയില്‍ ഇളവുനല്‍കാന്‍ സര്‍ക്കാര്‍തലത്തില്‍ ശ്രമം നടക്കുന്നത്.
കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍ കഴിയുന്ന കുഞ്ഞനന്തന് പ്രായവും അസുഖവും കണക്കിലെടുത്ത് ശിക്ഷയില്‍ ഇളവുനല്‍കണമെന്ന് ജയില്‍ ഉപദേശക സമിതി ശുപാര്‍ശ ചെയ്തിരുന്നു. ശുപാര്‍ശയുടെ അടിസ്ഥാനത്തില്‍ ഇതുസംബന്ധിച്ച് റിപ്പോര്‍ട്ട് നല്‍കാന്‍ ആഭ്യന്തര വകുപ്പ് കണ്ണൂര്‍ എസ്.പിയോട് ആവശ്യപ്പെട്ടു. ശിക്ഷായിളവ് നല്‍കണമെങ്കില്‍ വാദികളുടെയും മുഖ്യ സാക്ഷികളുടെയും മൊഴികളും പ്രദേശത്തെ പൊലിസ് സ്റ്റേഷനില്‍ നിന്നുള്ള റിപ്പോര്‍ട്ടും വേണം. ഇതിന്റെ അടിസ്ഥാനത്തില്‍ കൊല്ലപ്പെട്ട ടി.പി ചന്ദ്രശേഖരന്റെ ഭാര്യയുള്‍പ്പെടെയുള്ളവരില്‍നിന്ന് പൊലിസ് മൊഴിയെടുത്തു. കൊളവല്ലൂര്‍ പൊലിസ് റിപ്പോര്‍ട്ടും നല്‍കിയിട്ടുണ്ട്. ഈ മൊഴികളുടെയും റിപ്പോര്‍ട്ടിന്റെയും അടിസ്ഥാനത്തില്‍ എസ്.പി അന്തിമ റിപ്പോര്‍ട്ട് തയാറാക്കുകയാണ്. ഈ റിപ്പോര്‍ട്ട് ലഭിച്ചാലുടന്‍ ആഭ്യന്തരവകുപ്പ് തുടര്‍നടപടി സ്വീകരിക്കും.
അതേസമയം, കുഞ്ഞനന്തന്‍ ഇപ്പോഴും സി.പി.എം പാനൂര്‍ ഏരിയാ കമ്മിറ്റിയംഗമായി തുടരുകയാണ്. ശിക്ഷാകാലാവധി കഴിയാതെ കുഞ്ഞനന്തന്‍ പുറത്തിറങ്ങുന്നത് കൊല്ലപ്പെട്ട ടി.പിയുടെ ഭാര്യ രമ ഉള്‍പ്പെടെയുള്ളവര്‍ക്ക് ഭീഷണിയാകുമെന്ന് ആക്ഷേപമുയര്‍ന്നിട്ടുണ്ട്. പരോളിലിറങ്ങിയപ്പോള്‍ കുഞ്ഞനന്തന്‍ സി.പി.എം കുന്നോത്തുപറമ്പ് ലോക്കല്‍ സമ്മേളനത്തില്‍ പങ്കെടുത്തതിന്റെയും പാര്‍ട്ടി ഓഫിസ് ഉദ്ഘാടനം ചെയ്തതിന്റെയും ദൃശ്യങ്ങള്‍ പുറത്തുവന്നിരുന്നു. കുഞ്ഞനന്തന്റെ അടുത്ത ബന്ധുവിന്റെ ഗൃഹപ്രവേശനത്തിന് കണ്ണൂര്‍ സെന്‍ട്രല്‍ ജയിലിലെ ജീവനക്കാര്‍ പങ്കെടുക്കുകയും ചെയ്തിരുന്നു. ജയില്‍ ജീവനക്കാര്‍ തടവുകാരുടെ ക്ഷണം സ്വീകരിച്ച് സല്‍ക്കാരങ്ങളില്‍ പങ്കെടുക്കരുതെന്നാണ് ചട്ടം.
കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്ത് ഇടമലയാര്‍ കേസില്‍ ശിക്ഷിക്കപ്പെട്ട ബാലകൃഷ്ണ പിള്ളയെ ആരോഗ്യപ്രശ്‌നങ്ങള്‍ പറഞ്ഞ് ജയില്‍മോചിതനാക്കിയിരുന്നു. ഇതേ രീതി കുഞ്ഞനന്തന്റെ കാര്യത്തിലും സ്വീകരിക്കാനാണ് സര്‍ക്കാര്‍ നീക്കം.
ടി.പി കേസ് പ്രതികളായ കുഞ്ഞനന്തനും കെ.സി രാമചന്ദ്രനും അടക്കം 1800 പേര്‍ക്ക് ശിക്ഷായിളവ് നല്‍കാനായി ജയില്‍ വകുപ്പ് തയാറാക്കിയ പട്ടിക ഗവര്‍ണര്‍ നേരത്തേ തള്ളിയിരുന്നു. പിന്നീട് ടി.പി കേസ് പ്രതികളെ ഒഴിവാക്കി പുതിയ പട്ടിക നല്‍കി. ഇതിനുപിന്നാലെയാണ് പ്രായപരിധിയുടെ പേരില്‍ ടി.പി കേസ് പ്രതികളെ പുറത്തിറക്കാന്‍ ശ്രമം നടക്കുന്നത്. കുഞ്ഞനന്തന് എല്‍.ഡി.എഫ് സര്‍ക്കാര്‍ അധികാരത്തില്‍ വന്നശേഷം 211 ദിവസവും യു.ഡി.എഫ് സര്‍ക്കാരിന്റെകാലത്ത് 301 ദിവസവും പരോള്‍ അനുവദിച്ചുവെന്നാണ് വിവരാവകാശ രേഖ വ്യക്തമാക്കുന്നത്. 2014 ജനുവരി 24നാണ് കുഞ്ഞനന്തന്‍ ഉള്‍പ്പെടെ 11 പ്രതികളെ കോടതി ജീവപര്യന്തം തടവുശിക്ഷ വിധിച്ച് ജയിലിലടച്ചത്.
അതിനിടെ, കുഞ്ഞനന്തന്‍ 70 വയസ് തികഞ്ഞവര്‍ക്ക് നല്‍കുന്ന ശിക്ഷായിളവിന് അര്‍ഹനല്ലെന്ന് കോടതിരേഖകള്‍ വ്യക്തമാക്കുന്നു. 2012ല്‍ ടി.പി കേസില്‍ കുഞ്ഞനന്തന്‍ പിടിയിലാകുമ്പോള്‍ 62 വയസാണ് രേഖപ്പെടുത്തിയത്. ഇതുവച്ചു നോക്കുമ്പോള്‍ ഇപ്പോള്‍ 68 വയസേ ആകുന്നുള്ളൂ. രേഖകളില്‍ കൃത്രിമം കാണിച്ചാണ് കുഞ്ഞനന്തന്‍ ശിക്ഷായിളവിനായി സര്‍ക്കാരിനെ സമീപിച്ചതെന്നാണ് ഇതിലൂടെ വ്യക്തമാകുന്നത്.


നിയമപരമായി ഏതറ്റംവരെയും പോകും: കെ.കെ രമ

വടകര: കുഞ്ഞനന്തന് ശിക്ഷായിളവ് നല്‍കുന്നത് തടയുന്നതിനായി നിയമപരമായി ഏതറ്റംവരെയും പോകുമെന്ന് കെ.കെ രമ പറഞ്ഞു. ടി.പി കേസ് പ്രതികള്‍ക്കുമാത്രം മാനുഷിക പരിഗണന വാരിക്കോരി നല്‍കുന്നതെന്തിനാണെന്ന് സര്‍ക്കാര്‍ വ്യക്തമാക്കണം. ഇടതുസര്‍ക്കാര്‍ അധികാരമേറ്റതിനുശേഷം ഓരോ മാസവും പകുതിയിലധികം ദിവസം കുഞ്ഞനന്തന് പരോള്‍ അനുവദിച്ചിട്ടുണ്ട്. നാലുകൊല്ലംപോലും ശിക്ഷയനുഭവിക്കാതെ കൊലക്കേസ് പ്രതിയെ പുറത്തുവിടാനുള്ള നീക്കമാണ് നടക്കുന്നതെന്നും രമ പറഞ്ഞു.

 

 

 

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

വിദര്‍ഭാജയം; മൂന്നാം രഞ്ജി ട്രോഫി കിരീടം; കേരളത്തിന് നിരാശ

Cricket
  •  16 minutes ago
No Image

ഒന്നാം ഘട്ട വെടിനിര്‍ത്തല്‍ അവസാനിച്ചതിന് പിന്നാലെ ഗസ്സയിലേക്കുള്ള സഹായങ്ങള്‍ തടഞ്ഞ് ഇസ്‌റാഈല്‍

International
  •  29 minutes ago
No Image

മോഷ്ടിച്ചത് 22 വാഹനങ്ങള്‍, ഒടുവില്‍ വാഹനങ്ങള്‍ മോഷ്ടിക്കുന്ന ദമ്പതികളെ അറസ്റ്റു ചെയ്ത് കുവൈത്ത് പൊലിസ്

Kuwait
  •  44 minutes ago
No Image

ഗസ്സയില്‍ ഇത് മരണം പെയ്യാത്ത പുണ്യമാസം;  റമദാനില്‍ ആക്രമണം വേണ്ടെന്ന യു.എസ് നിര്‍ദേശം അംഗീകരിച്ച് ഇസ്‌റാഈല്‍

International
  •  an hour ago
No Image

പത്താംക്ലാസ് വിദ്യാര്‍ഥിക്കുനേരെ നായ്കുരണയെറിഞ്ഞ സംഭവം; അഞ്ച് വിദ്യാര്‍ഥികള്‍ക്കും രണ്ട് അധ്യാപകര്‍ക്കുമെതിരെ കേസ്

Kerala
  •  2 hours ago
No Image

റൗളാ ശരീഫ് സന്ദര്‍ശനം ഇനി വേഗത്തില്‍; ഫാസ്റ്റ് ട്രാക്ക് സേവനം ആരംഭിച്ച് നുസുക് ആപ്പ്

Saudi-arabia
  •  2 hours ago
No Image

കുട്ടിക്കാലത്ത് തിളച്ച വെള്ളം പതിച്ച് മുഖത്തേറ്റ പാട് മാറ്റാമെന്ന് വാഗ്ദാനംചെയ്ത് യുഎഇയിലെത്തിച്ചു, ഇപ്പോള്‍ വധശിക്ഷ കാത്ത് ജയിലില്‍; ഷെഹ്‌സാദിയുടെ മോചനം ആവശ്യപ്പെട്ട് പിതാവ് ഡല്‍ഹി ഹൈക്കോടതിയില്‍ | Shahzadi Khan Case

National
  •  2 hours ago
No Image

ദുബൈ മറീനയില്‍ പുതിയ പള്ളി തുറന്നു; ആയിരത്തി അഞ്ഞൂറിലധികം പേരെ ഉള്‍കൊള്ളും

uae
  •  3 hours ago
No Image

ഒരാഴ്ചക്കുള്ളില്‍ പതിനേഴായിരത്തിലധികം അനധികൃത താമസക്കാരെ അറസ്റ്റു ചെയ്ത് സഊദി സുരക്ഷാസേന

latest
  •  3 hours ago
No Image

ലോകത്തെ പ്രധാന കറന്‍സികളും ഇന്ത്യന്‍ രൂപയും തമ്മിലെ വ്യത്യാസം | India Rupees Value

Economy
  •  3 hours ago