HOME
DETAILS

അത്താണിക്ക് സംരക്ഷണവുമായി യുവാക്കള്‍

  
backup
June 02, 2016 | 9:27 PM

%e0%b4%85%e0%b4%a4%e0%b5%8d%e0%b4%a4%e0%b4%be%e0%b4%a3%e0%b4%bf%e0%b4%95%e0%b5%8d%e0%b4%95%e0%b5%8d-%e0%b4%b8%e0%b4%82%e0%b4%b0%e0%b4%95%e0%b5%8d%e0%b4%b7%e0%b4%a3%e0%b4%b5%e0%b5%81%e0%b4%ae%e0%b4%be

പുത്തനത്താണി: പഴയകാലത്തെ ചുമടുതാങ്ങികളായ അത്താണിക്ക് തുവ്വക്കാട് കരുവാത്ത്കുന്നിലെ യുവാക്കളുടെ സംരക്ഷണം.  വാഹന ഗതാഗതം നിലവില്‍ വരുന്നതിനു മുന്‍പു ദീര്‍ഘദൂരം ചരക്കുകള്‍ തലച്ചുമടായി കൊണ്ടു പോകുന്നവര്‍ക്ക് ഇടക്ക് ചുമടിറക്കി വച്ച് വിശ്രമിക്കുന്നതിനായി പാതയോരങ്ങളില്‍ നാട്ടി നിര്‍ത്തിയിരുന്ന വലിയ കരിങ്കല്ലുകളെയാണ് ചുമടുതാങ്ങി അഥവാ അത്താണി എന്നു വിളിച്ചിരുന്നത്.
ആദ്യകാലങ്ങളില്‍ വിദൂര ദിക്കുകളില്‍ നിന്നു തലച്ചുമടുകളുമായി കാല്‍നടയായിട്ടാണ് അധിക പേരും ചന്തകളില്‍ എത്തിയിരുന്നത്. കുറഞ്ഞപേര്‍ മാത്രമാണു കാളവണ്ടിയേയും മറ്റും ആശ്രയിച്ചിരുന്നത്. ഇങ്ങനെയുള്ള യാത്രാവേളയില്‍ കൂടുതല്‍ ദൂരം യാത്ര ചെയ്യുമ്പോള്‍ ക്ഷീണം ഉണ്ടാകുകയും തലയിലെ ചുമടുകള്‍ അത്താണിയില്‍ ഇറക്കി വെച്ചു വിശ്രമിക്കുകയാണു പതിവ്.
സംസ്ഥാനത്തിനകത്തും പുറത്തും ഇതേ രീതിയില്‍ അത്താണികള്‍ സ്ഥാപിച്ചിട്ടുണ്ട്.  അത്താണികളുള്ള സ്ഥലങ്ങളില്‍ അത്താണിയുമായി ബന്ധപ്പെട്ട പേരുകളും നിലവില്‍ വന്നു. രണ്ടത്താണി, പുത്തനത്താണി, കരിങ്കല്ലത്താണി ഇങ്ങനെ നിരവധി സ്ഥലപ്പേരുകളുണ്ട്.
കരിങ്കല്ലോ ചെങ്കല്ലോ ഉപയോഗിച്ചാണു നിര്‍മാണം.അഞ്ചടിക്കും ആറടിക്കും ഇടയില്‍  ഉയരത്തില്‍ ലംബമായി നാട്ടിയിട്ടുള്ള രണ്ടു കല്ലുകള്‍ക്കു മുകളില്‍ തിരശ്ചീനമായി മറ്റൊരു കല്ലു വച്ചാണ് ഇവ നിര്‍മിക്കുന്നത്. പരസഹായം കൂടാതെ ചുമടിറക്കി വയ്ക്കാനുള്ള ഉപാധിയായിരുന്നു ഇത്.
വാഹനഗതാഗതം സജീവമായതോടെ നല്ലൊരു ശതമാനം അത്താണികളും നാമാവശേഷമായി നശിച്ചു. 1935-ഓഗസ്റ്റ് മാസം തയ്യില്‍ കുട്ടൂസ്സ കുരുക്കള്‍ നിര്‍മിച്ച കരുവാത്ത് കുന്നിലെ അത്താണിയാണ് ഇപ്പോള്‍ സംരക്ഷിക്കാന്‍ യുവാക്കളെത്തിയത്.  ഈ പ്രദേശത്ത് അഞ്ച് അത്താണികളുണ്ടണ്ടായിരുന്നതായി നാട്ടുകാര്‍ പറഞ്ഞു. പലതും നശിച്ചു. ചിലത് അനാഥമായി നശിച്ചുകൊണ്ടിരിക്കുന്നു.
യുവാക്കള്‍ നബിദിനം, ബലി പെരുന്നാള്‍, ചെറിയ പെരുന്നാള്‍ ...എന്നീ വിശേഷ ദിവസങ്ങളില്‍ അത്താണിയെ പെയിന്റടിച്ചു മനോഹരമാക്കുന്നു.    



 




Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ബെവ്‌കോയിൽ 'കൈക്കൂലി ലഹരി'; മാസം 8 ലക്ഷം രൂപ വരെ ഉദ്യോഗസ്ഥർ വാങ്ങിയിരുന്നതായി വിജിലൻസ്

crime
  •  2 minutes ago
No Image

കശ്മീരിലും ആൻഡമാനിലും ഭൂചലനം; റിക്ടർ സ്കെയിലിൽ 4.6 തീവ്രത രേഖപ്പെടുത്തി

National
  •  15 minutes ago
No Image

അതിവേഗ റെയില്‍പാത: പൊന്നാനിയില്‍ സ്വന്തം നിലയ്ക്ക് ഓഫിസ് തുറന്ന് ഇ.ശ്രീധരന്‍

Kerala
  •  26 minutes ago
No Image

പാലക്കാട്ട് സെപ്റ്റിക് ടാങ്കില്‍ വീണ് യുവാവ് മരിച്ചു 

Kerala
  •  28 minutes ago
No Image

ലോകകപ്പ് ഫൈനലിൽ എത്തിയാലും പാകിസ്ഥാൻ പിന്മാറുമോ? ചോദ്യവുമായി ഇംഗ്ലണ്ട് ഇതിഹാസം

Cricket
  •  44 minutes ago
No Image

റഫ അതിര്‍ത്തി തുറക്കുക നിയന്ത്രിതമായി; കാത്തിരിക്കുന്നത് ആയിരക്കണക്കിന് രോഗികളും പരുക്കേറ്റവരും

International
  •  an hour ago
No Image

അന്‍വര്‍ ബേപ്പൂരില്‍ മത്സരിക്കും; സ്ഥിരീകരിച്ച് കെ.പി.സി.സി പ്രസിഡന്റ് സണ്ണി ജോസഫ്

Kerala
  •  an hour ago
No Image

ടി-20 ലോകകപ്പിലെ ഏറ്റവും മികച്ച താരം അവനായിരിക്കും: റിക്കി പോണ്ടിങ്

Cricket
  •  2 hours ago
No Image

അനധികൃത പരോള്‍: അടിയന്തര പ്രമേയത്തിന് അനുമതിയില്ല, സഭ ബഹിഷ്‌കരിച്ച് പ്രതിപക്ഷം

Kerala
  •  2 hours ago
No Image

ക്രിസ്തുമതത്തിലേക്ക് മാറിയതിന് നാല് ആദിവാസി കുടുംബങ്ങള്‍ക്ക് വിലക്കേര്‍പെടുത്തി ജാര്‍ഖണ്ഡിലെ കുടുംബം; കുളത്തിലെ വെള്ളം ഉപയോഗിക്കരുത്, വിറകെടുക്കരുത്, ഒടുവില്‍ പൊലിസ് ഇടപെടല്‍ 

National
  •  2 hours ago