HOME
DETAILS

അത്താണിക്ക് സംരക്ഷണവുമായി യുവാക്കള്‍

  
backup
June 02, 2016 | 9:27 PM

%e0%b4%85%e0%b4%a4%e0%b5%8d%e0%b4%a4%e0%b4%be%e0%b4%a3%e0%b4%bf%e0%b4%95%e0%b5%8d%e0%b4%95%e0%b5%8d-%e0%b4%b8%e0%b4%82%e0%b4%b0%e0%b4%95%e0%b5%8d%e0%b4%b7%e0%b4%a3%e0%b4%b5%e0%b5%81%e0%b4%ae%e0%b4%be

പുത്തനത്താണി: പഴയകാലത്തെ ചുമടുതാങ്ങികളായ അത്താണിക്ക് തുവ്വക്കാട് കരുവാത്ത്കുന്നിലെ യുവാക്കളുടെ സംരക്ഷണം.  വാഹന ഗതാഗതം നിലവില്‍ വരുന്നതിനു മുന്‍പു ദീര്‍ഘദൂരം ചരക്കുകള്‍ തലച്ചുമടായി കൊണ്ടു പോകുന്നവര്‍ക്ക് ഇടക്ക് ചുമടിറക്കി വച്ച് വിശ്രമിക്കുന്നതിനായി പാതയോരങ്ങളില്‍ നാട്ടി നിര്‍ത്തിയിരുന്ന വലിയ കരിങ്കല്ലുകളെയാണ് ചുമടുതാങ്ങി അഥവാ അത്താണി എന്നു വിളിച്ചിരുന്നത്.
ആദ്യകാലങ്ങളില്‍ വിദൂര ദിക്കുകളില്‍ നിന്നു തലച്ചുമടുകളുമായി കാല്‍നടയായിട്ടാണ് അധിക പേരും ചന്തകളില്‍ എത്തിയിരുന്നത്. കുറഞ്ഞപേര്‍ മാത്രമാണു കാളവണ്ടിയേയും മറ്റും ആശ്രയിച്ചിരുന്നത്. ഇങ്ങനെയുള്ള യാത്രാവേളയില്‍ കൂടുതല്‍ ദൂരം യാത്ര ചെയ്യുമ്പോള്‍ ക്ഷീണം ഉണ്ടാകുകയും തലയിലെ ചുമടുകള്‍ അത്താണിയില്‍ ഇറക്കി വെച്ചു വിശ്രമിക്കുകയാണു പതിവ്.
സംസ്ഥാനത്തിനകത്തും പുറത്തും ഇതേ രീതിയില്‍ അത്താണികള്‍ സ്ഥാപിച്ചിട്ടുണ്ട്.  അത്താണികളുള്ള സ്ഥലങ്ങളില്‍ അത്താണിയുമായി ബന്ധപ്പെട്ട പേരുകളും നിലവില്‍ വന്നു. രണ്ടത്താണി, പുത്തനത്താണി, കരിങ്കല്ലത്താണി ഇങ്ങനെ നിരവധി സ്ഥലപ്പേരുകളുണ്ട്.
കരിങ്കല്ലോ ചെങ്കല്ലോ ഉപയോഗിച്ചാണു നിര്‍മാണം.അഞ്ചടിക്കും ആറടിക്കും ഇടയില്‍  ഉയരത്തില്‍ ലംബമായി നാട്ടിയിട്ടുള്ള രണ്ടു കല്ലുകള്‍ക്കു മുകളില്‍ തിരശ്ചീനമായി മറ്റൊരു കല്ലു വച്ചാണ് ഇവ നിര്‍മിക്കുന്നത്. പരസഹായം കൂടാതെ ചുമടിറക്കി വയ്ക്കാനുള്ള ഉപാധിയായിരുന്നു ഇത്.
വാഹനഗതാഗതം സജീവമായതോടെ നല്ലൊരു ശതമാനം അത്താണികളും നാമാവശേഷമായി നശിച്ചു. 1935-ഓഗസ്റ്റ് മാസം തയ്യില്‍ കുട്ടൂസ്സ കുരുക്കള്‍ നിര്‍മിച്ച കരുവാത്ത് കുന്നിലെ അത്താണിയാണ് ഇപ്പോള്‍ സംരക്ഷിക്കാന്‍ യുവാക്കളെത്തിയത്.  ഈ പ്രദേശത്ത് അഞ്ച് അത്താണികളുണ്ടണ്ടായിരുന്നതായി നാട്ടുകാര്‍ പറഞ്ഞു. പലതും നശിച്ചു. ചിലത് അനാഥമായി നശിച്ചുകൊണ്ടിരിക്കുന്നു.
യുവാക്കള്‍ നബിദിനം, ബലി പെരുന്നാള്‍, ചെറിയ പെരുന്നാള്‍ ...എന്നീ വിശേഷ ദിവസങ്ങളില്‍ അത്താണിയെ പെയിന്റടിച്ചു മനോഹരമാക്കുന്നു.    



 




Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

പ്ലസ് ടു വിദ്യാര്‍ഥികളെ അധ്യാപകനും സുഹൃത്തുക്കളും ക്രൂരമായി മര്‍ദിച്ചു; വിനോദയാത്രയിലെ തര്‍ക്കം തീര്‍ക്കാനെന്ന പേരില്‍ കുട്ടികളെ വിളിച്ചുവരുത്തി

Kerala
  •  a month ago
No Image

സൈബര്‍ അധിക്ഷേപ കേസ്; രാഹുല്‍ ഈശ്വറിനു ജാമ്യം

Kerala
  •  a month ago
No Image

'ക്ഷേത്രനടയില്‍ ബാങ്കുവിളി പാടില്ല, പച്ചപ്പള്ളിയും നിസ്‌ക്കാരവും വേണ്ട, കാര്യങ്ങള്‍ കൈവിട്ട് പോവും മുമ്പ് പ്രതികരിക്കുക'  അയ്യപ്പന്‍ വിളക്കുകളിലെ വാവര്‍ പള്ളി മോഡലുകള്‍ക്കെതിരെ കെ.പി ശശികല

Kerala
  •  a month ago
No Image

നാക്കൊന്നു പിഴച്ചു, രാഹുല്‍ ഗാന്ധിയെ പ്രധാനമന്ത്രിയാക്കി മെസ്സിയുടെ മാനേജര്‍; നാക്കുപിഴ പൊന്നാവട്ടെ എന്ന് സോഷ്യല്‍ മീഡിയയും

Kerala
  •  a month ago
No Image

ഡല്‍ഹിയിലെ റോഡില്‍ പുകമഞ്ഞ് രൂക്ഷം;  60 ട്രെയിനുകള്‍ വൈകി ഓടുകയും 66 വിമാനങ്ങള്‍ റദ്ദാക്കുകയും ചെയ്തു 

National
  •  a month ago
No Image

രാഹുല്‍ മാങ്കൂട്ടത്തിലിന്റെ അറസ്റ്റ് തടഞ്ഞുള്ള ഇടക്കാല ഉത്തരവ് തുടരും; ആദ്യ പരാതിയിലെ മുന്‍കൂര്‍ ജാമ്യാപേക്ഷ വ്യാഴാഴ്ച വീണ്ടും പരിഗണിക്കും

Kerala
  •  a month ago
No Image

റൊണാൾഡോയല്ല, ഫുട്ബോളിലെ മികച്ച താരം മറ്റൊരാൾ: തെരഞ്ഞെടുപ്പുമായി മുള്ളർ

Football
  •  a month ago
No Image

ശബരിമല സ്വര്‍ണക്കൊള്ള: പോറ്റിയേയും മുരാരി ബാബുവിനേയും കസ്റ്റഡിയില്‍ വിട്ടു

Kerala
  •  a month ago
No Image

ജാമ്യത്തിനെതിരായ സര്‍ക്കാര്‍ അപ്പീലില്‍ രാഹുല്‍ മാങ്കൂട്ടത്തിലിന് നോട്ടിസ്; അപ്പീല്‍ ക്രിസ്മസ് അവധിക്ക് ശേഷം പരിഗണിക്കും

Kerala
  •  a month ago
No Image

ഐപിഎൽ ലേലത്തിലെ ഏറ്റവും വിലയേറിയ താരം അവനായിരിക്കും: പ്രവചനവുമായി മുൻ താരം

Cricket
  •  a month ago