HOME
DETAILS

അത്താണിക്ക് സംരക്ഷണവുമായി യുവാക്കള്‍

  
backup
June 02, 2016 | 9:27 PM

%e0%b4%85%e0%b4%a4%e0%b5%8d%e0%b4%a4%e0%b4%be%e0%b4%a3%e0%b4%bf%e0%b4%95%e0%b5%8d%e0%b4%95%e0%b5%8d-%e0%b4%b8%e0%b4%82%e0%b4%b0%e0%b4%95%e0%b5%8d%e0%b4%b7%e0%b4%a3%e0%b4%b5%e0%b5%81%e0%b4%ae%e0%b4%be

പുത്തനത്താണി: പഴയകാലത്തെ ചുമടുതാങ്ങികളായ അത്താണിക്ക് തുവ്വക്കാട് കരുവാത്ത്കുന്നിലെ യുവാക്കളുടെ സംരക്ഷണം.  വാഹന ഗതാഗതം നിലവില്‍ വരുന്നതിനു മുന്‍പു ദീര്‍ഘദൂരം ചരക്കുകള്‍ തലച്ചുമടായി കൊണ്ടു പോകുന്നവര്‍ക്ക് ഇടക്ക് ചുമടിറക്കി വച്ച് വിശ്രമിക്കുന്നതിനായി പാതയോരങ്ങളില്‍ നാട്ടി നിര്‍ത്തിയിരുന്ന വലിയ കരിങ്കല്ലുകളെയാണ് ചുമടുതാങ്ങി അഥവാ അത്താണി എന്നു വിളിച്ചിരുന്നത്.
ആദ്യകാലങ്ങളില്‍ വിദൂര ദിക്കുകളില്‍ നിന്നു തലച്ചുമടുകളുമായി കാല്‍നടയായിട്ടാണ് അധിക പേരും ചന്തകളില്‍ എത്തിയിരുന്നത്. കുറഞ്ഞപേര്‍ മാത്രമാണു കാളവണ്ടിയേയും മറ്റും ആശ്രയിച്ചിരുന്നത്. ഇങ്ങനെയുള്ള യാത്രാവേളയില്‍ കൂടുതല്‍ ദൂരം യാത്ര ചെയ്യുമ്പോള്‍ ക്ഷീണം ഉണ്ടാകുകയും തലയിലെ ചുമടുകള്‍ അത്താണിയില്‍ ഇറക്കി വെച്ചു വിശ്രമിക്കുകയാണു പതിവ്.
സംസ്ഥാനത്തിനകത്തും പുറത്തും ഇതേ രീതിയില്‍ അത്താണികള്‍ സ്ഥാപിച്ചിട്ടുണ്ട്.  അത്താണികളുള്ള സ്ഥലങ്ങളില്‍ അത്താണിയുമായി ബന്ധപ്പെട്ട പേരുകളും നിലവില്‍ വന്നു. രണ്ടത്താണി, പുത്തനത്താണി, കരിങ്കല്ലത്താണി ഇങ്ങനെ നിരവധി സ്ഥലപ്പേരുകളുണ്ട്.
കരിങ്കല്ലോ ചെങ്കല്ലോ ഉപയോഗിച്ചാണു നിര്‍മാണം.അഞ്ചടിക്കും ആറടിക്കും ഇടയില്‍  ഉയരത്തില്‍ ലംബമായി നാട്ടിയിട്ടുള്ള രണ്ടു കല്ലുകള്‍ക്കു മുകളില്‍ തിരശ്ചീനമായി മറ്റൊരു കല്ലു വച്ചാണ് ഇവ നിര്‍മിക്കുന്നത്. പരസഹായം കൂടാതെ ചുമടിറക്കി വയ്ക്കാനുള്ള ഉപാധിയായിരുന്നു ഇത്.
വാഹനഗതാഗതം സജീവമായതോടെ നല്ലൊരു ശതമാനം അത്താണികളും നാമാവശേഷമായി നശിച്ചു. 1935-ഓഗസ്റ്റ് മാസം തയ്യില്‍ കുട്ടൂസ്സ കുരുക്കള്‍ നിര്‍മിച്ച കരുവാത്ത് കുന്നിലെ അത്താണിയാണ് ഇപ്പോള്‍ സംരക്ഷിക്കാന്‍ യുവാക്കളെത്തിയത്.  ഈ പ്രദേശത്ത് അഞ്ച് അത്താണികളുണ്ടണ്ടായിരുന്നതായി നാട്ടുകാര്‍ പറഞ്ഞു. പലതും നശിച്ചു. ചിലത് അനാഥമായി നശിച്ചുകൊണ്ടിരിക്കുന്നു.
യുവാക്കള്‍ നബിദിനം, ബലി പെരുന്നാള്‍, ചെറിയ പെരുന്നാള്‍ ...എന്നീ വിശേഷ ദിവസങ്ങളില്‍ അത്താണിയെ പെയിന്റടിച്ചു മനോഹരമാക്കുന്നു.    



 




Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

യുദ്ധം പടരാതിരിക്കാൻ ഉടനടി ഇടപെടണം; പുടിനുമായി ഫോണിൽ സംസാരിച്ച് യുഎഇ പ്രസിഡന്റ്

uae
  •  10 days ago
No Image

വീണാ ജോർജിനെ വധിക്കാൻ ശ്രമിച്ചെന്ന കേസ്: കെഎസ്‌യു പ്രവർത്തകരുടെ ജാമ്യാപേക്ഷയിൽ വിധി നാളെ

Kerala
  •  10 days ago
No Image

ഇസ്റാഈൽ-യുഎസ് ആക്രമണത്തിൽ പരുക്കേറ്റ ഖാംനഇയുടെ ഭാര്യ മൻസൂറ ഖജസത ബാഖർസാദ മരിച്ചു

International
  •  10 days ago
No Image

മാനവീയം വീഥിയിലെ കമിതാക്കളുടെ തമ്മിൽതല്ല്; സ്വമേധയാ കേസെടുത്ത് പൊലിസ്

Kerala
  •  10 days ago
No Image

കൊച്ചിയിലേക്കും മുംബൈയിലേക്കുമുള്ള പ്രത്യേക സർവീസുകൾ പുനരാരംഭിച്ച് ഇത്തിഹാദ് എയർവേയ്സ്

uae
  •  10 days ago
No Image

ഹിസ്ബുള്ളയുടെ ഇൻ്റലിജൻസ് തലവൻ ഹുസൈൻ മക്ലെദിനെ വധിച്ചതായി ഇസ്റാഈൽ

International
  •  10 days ago
No Image

സുരക്ഷാ ജാഗ്രത ശക്തം; മുസന്ദത്തില്‍ സ്‌കൂളുകള്‍ ഓണ്‍ലൈന്‍ പഠനത്തിലേക്ക്

oman
  •  10 days ago
No Image

യുദ്ധഭീതിയിൽ നാട്; കൈകോർത്ത് യുഎഇ, പ്രവാസികൾക്കും യാത്രക്കാർക്കും സൗജന്യ താമസവും ഭക്ഷണവും; കാണാതെ പോകരുത് ഈ നന്മ!

uae
  •  10 days ago
No Image

സുരക്ഷാ ജാഗ്രത ശക്തം; മുസന്ദം തീരത്ത് സമുദ്ര പ്രവര്‍ത്തനങ്ങള്‍ക്ക് താല്‍ക്കാലിക നിയന്ത്രണം

oman
  •  10 days ago
No Image

ഇറാൻ ആക്രമണം: മരിച്ച അമേരിക്കൻ സൈനികരുടെ എണ്ണം നാലായി; തിരിച്ചടി തുടരുമെന്ന് യുഎസ്

International
  •  10 days ago