HOME
DETAILS

അത്താണിക്ക് സംരക്ഷണവുമായി യുവാക്കള്‍

  
backup
June 02, 2016 | 9:27 PM

%e0%b4%85%e0%b4%a4%e0%b5%8d%e0%b4%a4%e0%b4%be%e0%b4%a3%e0%b4%bf%e0%b4%95%e0%b5%8d%e0%b4%95%e0%b5%8d-%e0%b4%b8%e0%b4%82%e0%b4%b0%e0%b4%95%e0%b5%8d%e0%b4%b7%e0%b4%a3%e0%b4%b5%e0%b5%81%e0%b4%ae%e0%b4%be

പുത്തനത്താണി: പഴയകാലത്തെ ചുമടുതാങ്ങികളായ അത്താണിക്ക് തുവ്വക്കാട് കരുവാത്ത്കുന്നിലെ യുവാക്കളുടെ സംരക്ഷണം.  വാഹന ഗതാഗതം നിലവില്‍ വരുന്നതിനു മുന്‍പു ദീര്‍ഘദൂരം ചരക്കുകള്‍ തലച്ചുമടായി കൊണ്ടു പോകുന്നവര്‍ക്ക് ഇടക്ക് ചുമടിറക്കി വച്ച് വിശ്രമിക്കുന്നതിനായി പാതയോരങ്ങളില്‍ നാട്ടി നിര്‍ത്തിയിരുന്ന വലിയ കരിങ്കല്ലുകളെയാണ് ചുമടുതാങ്ങി അഥവാ അത്താണി എന്നു വിളിച്ചിരുന്നത്.
ആദ്യകാലങ്ങളില്‍ വിദൂര ദിക്കുകളില്‍ നിന്നു തലച്ചുമടുകളുമായി കാല്‍നടയായിട്ടാണ് അധിക പേരും ചന്തകളില്‍ എത്തിയിരുന്നത്. കുറഞ്ഞപേര്‍ മാത്രമാണു കാളവണ്ടിയേയും മറ്റും ആശ്രയിച്ചിരുന്നത്. ഇങ്ങനെയുള്ള യാത്രാവേളയില്‍ കൂടുതല്‍ ദൂരം യാത്ര ചെയ്യുമ്പോള്‍ ക്ഷീണം ഉണ്ടാകുകയും തലയിലെ ചുമടുകള്‍ അത്താണിയില്‍ ഇറക്കി വെച്ചു വിശ്രമിക്കുകയാണു പതിവ്.
സംസ്ഥാനത്തിനകത്തും പുറത്തും ഇതേ രീതിയില്‍ അത്താണികള്‍ സ്ഥാപിച്ചിട്ടുണ്ട്.  അത്താണികളുള്ള സ്ഥലങ്ങളില്‍ അത്താണിയുമായി ബന്ധപ്പെട്ട പേരുകളും നിലവില്‍ വന്നു. രണ്ടത്താണി, പുത്തനത്താണി, കരിങ്കല്ലത്താണി ഇങ്ങനെ നിരവധി സ്ഥലപ്പേരുകളുണ്ട്.
കരിങ്കല്ലോ ചെങ്കല്ലോ ഉപയോഗിച്ചാണു നിര്‍മാണം.അഞ്ചടിക്കും ആറടിക്കും ഇടയില്‍  ഉയരത്തില്‍ ലംബമായി നാട്ടിയിട്ടുള്ള രണ്ടു കല്ലുകള്‍ക്കു മുകളില്‍ തിരശ്ചീനമായി മറ്റൊരു കല്ലു വച്ചാണ് ഇവ നിര്‍മിക്കുന്നത്. പരസഹായം കൂടാതെ ചുമടിറക്കി വയ്ക്കാനുള്ള ഉപാധിയായിരുന്നു ഇത്.
വാഹനഗതാഗതം സജീവമായതോടെ നല്ലൊരു ശതമാനം അത്താണികളും നാമാവശേഷമായി നശിച്ചു. 1935-ഓഗസ്റ്റ് മാസം തയ്യില്‍ കുട്ടൂസ്സ കുരുക്കള്‍ നിര്‍മിച്ച കരുവാത്ത് കുന്നിലെ അത്താണിയാണ് ഇപ്പോള്‍ സംരക്ഷിക്കാന്‍ യുവാക്കളെത്തിയത്.  ഈ പ്രദേശത്ത് അഞ്ച് അത്താണികളുണ്ടണ്ടായിരുന്നതായി നാട്ടുകാര്‍ പറഞ്ഞു. പലതും നശിച്ചു. ചിലത് അനാഥമായി നശിച്ചുകൊണ്ടിരിക്കുന്നു.
യുവാക്കള്‍ നബിദിനം, ബലി പെരുന്നാള്‍, ചെറിയ പെരുന്നാള്‍ ...എന്നീ വിശേഷ ദിവസങ്ങളില്‍ അത്താണിയെ പെയിന്റടിച്ചു മനോഹരമാക്കുന്നു.    



 




Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

റൊണാൾഡോക്കും മെസിക്കും ശേഷം മൂന്നാമനായി കോഹ്‌ലി; അമ്പരന്ന് കായിക ലോകം!

Cricket
  •  3 days ago
No Image

ഇൻസോമ്നിയ'യുടെ പേരിൽ ലക്ഷങ്ങളുടെ തട്ടിപ്പ്; മെന്റലിസ്റ്റ് ആദിയും സംവിധായകൻ ജിസ് ജോയിയും പ്രതിപ്പട്ടികയിൽ; കേസെടുത്ത് പൊലിസ്

Kerala
  •  3 days ago
No Image

മദീന ഹറമിലെ ഇഫ്താർ വിതരണം; അനുമതിക്കായി അപേക്ഷിക്കേണ്ട തീയതികൾ പ്രഖ്യാപിച്ചു, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇവയാണ്

Saudi-arabia
  •  3 days ago
No Image

മേയറാക്കാത്തതിൽ പരിഭവം മാറാതെ ശ്രീലേഖ; പ്രധാനമന്ത്രി പങ്കെടുത്ത വേദിയിൽ മാറിനിന്നു

Kerala
  •  3 days ago
No Image

ചെന്നൈയുടെ ചരിത്ര താരത്തിന് പരുക്ക്; ഐപിഎല്ലിന് മുമ്പേ ധോണിപ്പടക്ക് കനത്ത തിരിച്ചടി

Cricket
  •  3 days ago
No Image

ഖോർഫക്കാനിൽ നാളെ ഗതാഗത നിയന്ത്രണം; പ്രധാന റോഡുകൾ അടച്ചിടുമെന്ന് ഷാർജ പൊലിസ്

uae
  •  3 days ago
No Image

ലോകത്തിലെ മൂന്നാമത്തെ രാജ്യം; ഇന്ത്യയിൽ സെഞ്ച്വറിയടിച്ച് ചരിത്രമെഴുതി ഇന്ത്യ

Cricket
  •  3 days ago
No Image

കമല്‍ മൗലാ പള്ളിയില്‍ ഒരേസമയം മുസ്ലിംകള്‍ ജുമുഅ നിസ്‌കരിച്ചു; ഹിന്ദുക്കള്‍ പൂജയും നടത്തി; എല്ലാം സമാധാനപരം

National
  •  3 days ago
No Image

സഊദിയിൽ ഇനി വിദേശികൾക്കും വീടും സ്ഥലവും വാങ്ങാം; പുതിയ നിയമം പ്രാബല്യത്തിൽ

Saudi-arabia
  •  3 days ago
No Image

രക്തസാക്ഷി ഫണ്ടിൽ നിന്ന് മുക്കിയത് ലക്ഷങ്ങൾ: മുഖ്യമന്ത്രിയടക്കമുള്ളവർക്ക് പങ്കുണ്ടെന്ന് ആരോപണം; സി.പി.എമ്മിനെ പ്രതിരോധത്തിലാക്കി  ജില്ലാ കമ്മിറ്റി അം​ഗത്തിന്റെ വെളിപ്പെടുത്തൽ

Kerala
  •  3 days ago