HOME
DETAILS

അംഗീകാരമില്ലാത്ത അണ്‍ എയ്ഡഡ് സ്‌കൂളുകള്‍ക്കെതിരേ ഉടന്‍ നടപടിയില്ലെന്ന് വിദ്യാഭ്യാസ മന്ത്രി

  
backup
March 21, 2018 | 9:27 AM

school-closed-news-kerala-2103

തിരുവനന്തപുരം: സംസ്ഥാനത്തെ അംഗീകാരമില്ലാത്ത അണ്‍ എയ്ഡഡ് സ്‌കൂളുകള്‍ക്കെതിരേയുള്ള സര്‍ക്കാര്‍ നടപടി ഉടനില്ലെന്ന് മന്ത്രി സി. രവീന്ദ്രനാഥ് നിയമസഭയില്‍ വ്യക്തമാക്കി. വിദ്യാഭ്യാസ അവകാശ നിയമത്തിന്റെ മാനദണ്ഡത്തിനനുസരിച്ച് സംസ്ഥാനത്തെ സ്‌കൂളുകളെ മാറ്റുന്നതിന്റെ ഭാഗമായി അംഗീകൃതമല്ലാത്ത സ്‌കൂളുകള്‍ക്ക് നോട്ടിസ് നല്‍കിയിട്ടുണ്ട്. ചിലര്‍ പരാതിയും നല്‍കിയിട്ടുണ്ട്. ഇക്കാര്യങ്ങള്‍ സര്‍ക്കാര്‍ വിശദമായി പരിശോധിച്ചുവരികയാണെന്നും മന്ത്രി പ്രതിപക്ഷത്തിന്റെ അടിയന്തരപ്രമേയ നോട്ടിസിനു മറുപടി പറഞ്ഞു.

സ്‌കൂള്‍ മധ്യവേനല്‍ അവധിക്കായി അടയ്ക്കാന്‍ ദിവസങ്ങള്‍ മാത്രം ബാക്കി നില്‍ക്കെ സ്‌കൂളുകള്‍ക്ക് നോട്ടിസ് ലഭിച്ചത് കടുത്ത ആശങ്കയാണ് സൃഷ്ടിച്ചിട്ടുള്ളതെന്ന് അടിയന്തരപ്രമേയ നോട്ടിസ് നല്‍കിയ കെ.എന്‍.എ ഖാദര്‍ പറഞ്ഞു. അടുത്ത വര്‍ഷം ഈ സ്‌കൂളുകള്‍ പ്രവര്‍ത്തിക്കുമോ എന്ന ആശങ്ക പോലും വിദ്യാര്‍ഥികള്‍ക്കും രക്ഷിതാക്കള്‍ക്കുമുണ്ടെന്നും ഖാദര്‍ പറഞ്ഞു. ഇക്കാര്യത്തില്‍ സര്‍ക്കാര്‍ നിലപാട് വ്യക്തമാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

ഇതുസംബന്ധിച്ച് സര്‍ക്കാരിന് തുറന്ന മനസാണുള്ളതെന്നായിരുന്നു മന്ത്രിയുടെ മറുപടി. സംസ്ഥാനത്ത് പ്രവര്‍ത്തിക്കുന്ന അണ്‍ എയ്ഡഡ് സ്‌കൂളുകളില്‍ 1,066 എണ്ണത്തിനാണ് സര്‍ക്കാരിന്റെ അംഗീകാരമുള്ളത്. അംഗീകാരത്തിനായി 1,194 സ്‌കൂളുകള്‍ അപേക്ഷ നല്‍കിയതില്‍ 359 സ്‌കൂളുകള്‍ക്ക് അംഗീകാരം നല്‍കി. ചില അണ്‍ എയ്ഡഡ് സ്‌കൂളുകളില്‍ അധ്യാപകര്‍ക്ക് തുച്ചമായ ശമ്പളം നല്‍കുന്നതായും വിദ്യാര്‍ഥികളില്‍നിന്ന് വന്‍ തുക ഫീസ് വാങ്ങുന്നതായും ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു.

അംഗീകാരമില്ലാത്ത സ്‌കൂളുകള്‍ക്ക് അവരുടെ പശ്ചാത്തല സൗകര്യങ്ങള്‍ ഉള്‍പ്പെടെയുള്ളവ വര്‍ധിപ്പിക്കുന്നതിനു രണ്ടു വര്‍ഷത്തെ സാവകാശം നല്‍കണമെന്നു പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല ആവശ്യപ്പെട്ടു. നല്ലനിലയില്‍ പ്രവര്‍ത്തിക്കുന്ന നിരവധി അണ്‍ എയ്ഡഡ് സ്‌കൂളുകള്‍ക്ക് അംഗീകാരമില്ലാത്ത സ്ഥിതിയാണ്. മൂന്ന് ഏക്കര്‍ ഭൂമി സ്‌കൂളിനു വേണെന്നുള്ള നിബന്ധനകളില്‍ മാറ്റം വരുത്തണം. മികച്ച നിലവാരമുള്ള സ്‌കൂളുകളില്‍ രക്ഷിതാക്കള്‍ മക്കളെ ചേര്‍ക്കുന്നത് സ്വാഭാവികം മാത്രമാണെന്നും ചെന്നിത്തല പറഞ്ഞു.

കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്തു തന്നെ അംഗീകാരമില്ലാത്ത അണ്‍ എയ്ഡഡ് സ്‌കൂളുകള്‍ അടച്ചുപൂട്ടുമെന്നു അന്നത്തെ വിദ്യാഭ്യാസ മന്ത്രി പറഞ്ഞതായി മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. എന്നാല്‍ അംഗീകാരമില്ലാത്ത സ്‌കൂളുകളുടെ കാര്യത്തില്‍ തുറന്ന ചര്‍ച്ചയ്ക്ക് തയാറെന്നു വിദ്യാഭ്യാസ മന്ത്രി പറഞ്ഞ പശ്ചാത്തലത്തില്‍ പ്രതിപക്ഷം സഭാ നടപടികളുമായി സഹകരിക്കുകയാണെന്നു രമേശ് ചെന്നിത്തല വ്യക്തമാക്കി.


 

 

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

വിജയ് മുഖ്യമന്ത്രിയാകുമെന്ന് പ്രവചിച്ച ജ്യോതിഷിക്ക് സര്‍ക്കാര്‍ നിയമനം; രൂക്ഷവിമര്‍ശനവുമായി നെറ്റിസണ്‍സ് 

National
  •  6 days ago
No Image

എസ്എസ്എല്‍സി ഫല പ്രഖ്യാപനത്തില്‍ അനിശ്ചിതത്വം; നാളെ പരീക്ഷ ബോര്‍ഡിന്റെ നിര്‍ണായക യോഗം 

Kerala
  •  6 days ago
No Image

ന്യൂനമര്‍ദ്ദം കരുത്താര്‍ജിക്കുന്നു; ശനിയാഴ്ച്ച വരെ ശക്തമായ മഴയ്ക്ക് സാധ്യത; ജാഗ്രത നിര്‍ദേശം 

Kerala
  •  6 days ago
No Image

മുഖ്യമന്ത്രിയെ കോൺഗ്രസ് തീരുമാനിക്കും, ഘടകകക്ഷികൾക്ക് വലിയ പങ്കില്ല; നിലപാട് വ്യക്തമാക്കി എം.എം. ഹസൻ

National
  •  6 days ago
No Image

നീറ്റ് യുജി പരീക്ഷ റദ്ദാക്കി; നടപടി ചോദ്യപേപ്പർ ചോർന്നതിന് പിന്നാലെ

National
  •  6 days ago
No Image

ഒരു വോട്ടിന്റെ ഭൂരിപക്ഷം; ടി.വി.കെ എം.എൽ.എക്ക് തിരിച്ചടി, സഭാ നടപടികളിൽ പങ്കെടുക്കുന്നതിൽ വിലക്കേർപ്പെടുത്തി മദ്രാസ് ഹൈക്കോടതി

National
  •  6 days ago
No Image

'ഗ്രൂപ്പ് കളി തൃക്കരിപ്പൂരിൽ വേണ്ട'; കെ.സി പക്ഷത്തോടുള്ള അടുപ്പത്തിൽ സന്ദീപ് വാര്യർക്കെതിരെ യുഡിഎഫ് പ്രവർത്തകർ

Kerala
  •  6 days ago
No Image

കടുത്ത സാമ്പത്തിക പ്രതിസന്ധി; സർക്കാർ നന്നായി വിയർക്കും 

Kerala
  •  6 days ago
No Image

ദുബൈയിലെ സ്വകാര്യ സ്കൂളുകൾക്ക് ബലിപെരുന്നാൾ അവധി പ്രഖ്യാപിച്ചു

uae
  •  6 days ago
No Image

വന്യജീവി ആക്രമണം: പത്തുവർഷം കൊണ്ട് പൊലിഞ്ഞത് 954 ജീവൻ

Kerala
  •  6 days ago