ADVERTISEMENT
HOME
DETAILS

ബസ് കയറി മരിച്ച ചത്തീസ്ഘട്ട് തൊഴിലാളികളുടെ മൃതദേഹം ബന്ധുക്കളെത്തി ഏറ്റുവാങ്ങി

ADVERTISEMENT
  
backup
March 21 2018 | 09:03 AM

%e0%b4%ac%e0%b4%b8%e0%b5%8d-%e0%b4%95%e0%b4%af%e0%b4%b1%e0%b4%bf-%e0%b4%ae%e0%b4%b0%e0%b4%bf%e0%b4%9a%e0%b5%8d%e0%b4%9a-%e0%b4%9a%e0%b4%a4%e0%b5%8d%e0%b4%a4%e0%b5%80%e0%b4%b8%e0%b5%8d%e0%b4%98

 

മണ്ണാര്‍ക്കാട്: കുന്തിപ്പുഴയില്‍ പാര്‍ക്കിങ് ഗ്രൗണ്ടണ്ടില്‍ സ്വകാര്യ ബസ് കയറി മരിച്ച ചത്തീസ്ഘട്ട് സ്വദേശികളുടെ ബന്ധുക്കള്‍ മണ്ണാര്‍ക്കാടെത്തി മൃതദേഹങ്ങള്‍ ഏറ്റുവാങ്ങി. കൊല്ലപ്പെട്ട ഒരാളുടെ പിതാവും, മറ്റൊരാളുടെ സഹോദരനുമാണ് മണ്ണാര്‍ക്കാടെത്തിയത്.
രാജ്‌നന്ദ്‌ഗോണിലെ മന്‍പുര്‍ ജില്ലയിലെ ഹുര്‍ലെ വില്ലേജിലെ ഹര്‍വെയിലെ മാന്‍കുവിന്റെ മകന്‍ സുരേഷ് ഗാവ്‌ഡെ (15), പരാലി വില്ലേജിലെ ധനിറാമിന്റെ മകന്‍ ബെല്ലി ഷോറി (17) എന്നിവരാണ് അതിദാരുണമായി കൊല്ലപ്പെട്ടത്. സംഭവുമായി ബന്ധപ്പെട്ട് ബസ് ജീവനക്കാരായ ഡ്രൈവര്‍ തൃശൂര്‍ മുളയം ചവറപ്പാടം ചിറയത്ത് കോന്നിക്കര വീട്ടില്‍ ജോയ് (24), കണ്ടക്ടര്‍ മണ്ണാര്‍ക്കാട് തെങ്കര വടക്കേപ്പുറം അനീഷ് (24) എന്നിവരെ മണ്ണാര്‍ക്കാട് പൊലിസ് അറസ്റ്റ് ചെയ്തു.
സുരേഷ് ഗാവ്‌ഡെയുടെ ജ്യേഷ്ട സഹോദരന്‍ സുര്‍ജ്‌ലാല്‍ ഗാവ്‌ഡെയും, ബെല്ലി ഷോറിയുടെ പിതാവ് ധനി റാം ഷോറിയുമാണ് മൃതദേഹം ഏറ്റുവാങ്ങാന്‍ എത്തിയത്.
ചൊവ്വാഴ്ച രാവിലെ 8 മണിയോടെയാണ് ബന്ധുക്കള്‍ മണ്ണാര്‍ക്കാട് സ്റ്റേഷനിലെത്തിയത്. തുടര്‍ന്ന് വട്ടമ്പലം സ്വകാര്യ ആശുപത്രിയിലെത്തിയെങ്കിലും നടപടി ക്രമങ്ങള്‍ പൂര്‍ത്തിയാക്കാത്തതിനെ തുടര്‍ന്ന് മൃതദേഹങ്ങള്‍ കാണാനായില്ല. ബന്ധുക്കളെ മണ്ണാര്‍ക്കാട് ലേബര്‍ ഓഫിസിലെത്തിച്ച് വിവര ശേഖരണം നടത്തി. റവന്യു ഉദ്യോഗസ്ഥരും സ്ഥലത്തെത്തിയിരുന്നു.
ഉച്ചക്ക് മൂന്ന് മണിയോടെ പൊലിസ് ബന്ധുക്കളെ മൃതദേഹങ്ങള്‍ കാണിച്ചുകൊടുത്ത് തിരിച്ചറിയല്‍ നടപടികള്‍ പൂര്‍ത്തിയാക്കി. മൃതദേഹങ്ങള്‍ നാട്ടിലേക്ക് കൊണ്ടണ്ടുപോയില്ല.
ബന്ധുക്കളുടെ സമ്മതത്തോടെ നിയമനടപടികള്‍ പൂര്‍ത്തിയാക്കി ഉച്ചക്ക് ശേഷം 3.30ഓടെ കഞ്ചിക്കോട് വൈദ്യുതി ശ്മശാനത്തിലേക്ക് സംസ്‌കാരത്തിനായി കൊണ്ടണ്ടുപോയി.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




ADVERTISEMENT
No Image

പേടിപ്പിക്കാന്‍ നോക്കിയതാ, പക്ഷേ പണി പാളി! കടുവയിറങ്ങിയെന്ന് വ്യാജ വാര്‍ത്ത; 3 പേര്‍ പിടിയില്‍

Kerala
  •  a month ago
No Image

മുകേഷിനെതിരേ പരാതി നല്‍കിയ നടിക്കെതിരേ പോക്‌സോ കേസ്

Kerala
  •  a month ago
No Image

കള്ളനെ പിടിക്കാന്‍ മറ്റൊരു കള്ളനെ ഏല്‍പ്പിക്കരുത്: അന്വേഷണം അടുത്ത പൂരം വരെ നീളരുതെന്നും സുരേഷ്‌ഗോപി

Kerala
  •  a month ago
No Image

എന്‍സിപിയില്‍ മന്ത്രിമാറ്റം: ശശീന്ദ്രന്‍ സ്ഥാനമൊഴിയും, തോമസ് കെ തോമസ് മന്ത്രിയാകും, അന്തിമ തീരുമാനം ഒരാഴ്ചയ്ക്കകം

Kerala
  •  a month ago
No Image

തൃശൂര്‍പൂരം കലക്കിയ സംഭവത്തില്‍ ജുഡീഷ്യല്‍ അന്വേഷണം വേണം: കെ സുധാകരന്‍

Kerala
  •  a month ago
No Image

തിരുപ്പതി ലഡുവില്‍ മൃഗക്കൊഴുപ്പെന്ന ആരോപണം; റിപ്പോര്‍ട്ട് തേടി ജെ.പി നഡ്ഡ

National
  •  a month ago
No Image

ലബനാന്‍ സ്‌ഫോടനത്തില്‍ മലയാളി ബന്ധം?; പേജര്‍ കൈമാറ്റത്തില്‍ വയനാട് സ്വദേശിയുടെ കമ്പനിക്ക് ബന്ധമെന്ന് സംശയം, അന്വേഷണം പ്രഖ്യാപിച്ച് ബള്‍ഗേറിയ

International
  •  a month ago
No Image

ബൈക്ക് വള്ളിയില്‍ കുടുങ്ങി നിയന്ത്രണം നഷ്ടപ്പെട്ട് ലോറിയുമായി കൂട്ടിയിടിച്ചു; സെക്യൂരിറ്റി ജീവനക്കാരന് ദാരുണാന്ത്യം

Kerala
  •  a month ago
No Image

ഫലസ്തീനികളുടെ മൃതദേഹങ്ങള്‍ കെട്ടിടത്തിന് മുകളില്‍ നിന്ന് കാലുകൊണ്ട് തട്ടി താഴേക്ക് വലിച്ചെറിയുന്ന ഇസ്‌റാഈല്‍ സൈനികര്‍-വീഡിയോ

International
  •  a month ago
No Image

അജ്മലും ശ്രീക്കുട്ടിയും എം.ഡി.എം.എ ഉപയോഗിച്ചിരുന്നതായി പൊലിസ്; ഇരുവരേയും പൊലിസ് കസ്റ്റഡിയില്‍ വിട്ടു

Kerala
  •  a month ago