
മലയാള ഭാഷയെ അപമാനിക്കരുത്
സര്‍ക്കാര്‍ ഔദ്യോഗിക ഭാഷയായി മലയാളം പ്രഖ്യാപിച്ചിട്ടും മധുര മലയാളം പോലുള്ള നിരവധി പദ്ധതികള്‍ ആസൂത്രണം ചെയ്ത് നടപ്പാക്കിയിട്ടും ഭാഷയെ വികലമായും ശുദ്ധി നഷ്ടപ്പെടുത്തിയും പ്രയോഗിച്ചുകൊണ്ടിരിക്കുന്നതിന് ഇതുവരെ അറുതി ഉണ്ടായിട്ടില്ല. സര്‍വകലാശാല അധ്യാപകര്‍ക്ക് വരെ മലയാളം നേരെ ചൊവ്വെ എഴുതാന്‍ കഴിയുന്നില്ല. ഈയൊരു പശ്ചാതലത്തില്‍ തന്റെ കവിതകള്‍ സര്‍വകലാശാലകളിലോ കോളജുകളിലോ സ്കൂളുകളിലോ പഠിപ്പിക്കരുതെന്നും കവിതകളില്‍ ഗവേഷണം പാടില്ലെന്നുമുള്ള കവി ബാലചന്ദ്രന് ചുള്ളിക്കാടിന്റെ നിലപാട് തികച്ചും പ്രസക്തമാണ്. അരക്കവികളും മുക്കാല്‍ കവികളും അവരുടെ കവിതകള്‍ പാഠപുസ്തകങ്ങളില്‍ ഉള്‍പ്പെടുത്താന്‍ ഭരണ സിരാകേന്ദ്രങ്ങളില്‍ ഓടിനടക്കുന്ന കാലത്ത് ബാലചന്ദ്രന് ചുള്ളിക്കാടിന്റേത് ധീരമായ തീരുമാനമാണ്. മലയാളിയുടെ കാവ്യബോധത്തെ പുതുക്കിപ്പണിത കവികളില്‍ അഗ്രസ്ഥാനത്താണ് ബാലചന്ദ്രന് ചുള്ളിക്കാടുള്ളത്.
അമ്പത് വര്‍ഷത്തെ കവിതയെഴുത്തിനിടയില്‍ സാഹിത്യത്തിന്റെ പേരില്‍ സര്‍ക്കാരില്‍ നിന്നോ മറ്റു സംഘടനകളില്‍ നിന്നോ ഒരു ബഹുമതിയും സ്വീകരിക്കാത്ത, കേരള സാഹിത്യ അക്കാദമിയോട് തന്റെ കവിതകള്‍ അവാര്‍ഡിനായി പരിഗണിക്കരുതെന്ന് വളരെ മുമ്പുതന്നെ അഭ്യര്‍ഥിച്ച മലയാളത്തിലെ ഏക കവിയാണ് ബാലചന്ദ്രന് ചുള്ളിക്കാട്.
അതിനാല്‍ തന്നെ അദ്ദേഹത്തിന്റെ വാക്കുകള്‍ക്ക് അതിന്റേതായ ആര്‍ജവമുണ്ട്. അക്ഷരത്തെറ്റും വ്യാകരണത്തെറ്റും പരിശോധിക്കാതെ വിദ്യാര്‍ഥികള്‍ക്ക് മാര്‍ക്കുകള്‍ വാരിക്കോരി കൊടുക്കുന്ന വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ഭാഷയെ മലിനപ്പെടുത്തുന്നതില്‍ വലിയൊരു പങ്കുണ്ട്. ഉന്നത വിജയം നേടുന്ന സ്ഥാപനമെന്ന പരസ്യവാചകത്തിന് വേണ്ടി ഭാഷയെ തന്നെ നശിപ്പിക്കുകയാണിവര്‍. ഉന്നത ബിരുദം നേടുന്ന പലര്‍ക്കും അക്ഷരത്തെറ്റു കൂടാതെ മലയാളം എഴുതാനറിയില്ല.
മലയാള ഭാഷയില്‍ എം.എയും എം.ഫിലും ഉണ്ടായത് കൊണ്ട് മാത്രം ഭാഷയും സാഹിത്യവും പഠിപ്പിക്കുവാന്‍ കഴിയണമെന്നില്ല. വികലമായ അക്ഷരങ്ങളിലൂടെ തയ്യാറാക്കുന്ന പ്രബന്ധങ്ങള്‍ കണ്ടാണ് തന്റെ കവിതകള്‍ പഠിപ്പിക്കേണ്ടതില്ലെന്ന് ബാലചന്ദ്രന് ചുള്ളിക്കാട് പറയുന്നത്. ഒരു അധ്യാപിക സംശയനിവാരണത്തിനായി എഴുതി ചോദിച്ച ചോദ്യങ്ങളപ്പടിയും അക്ഷരത്തെറ്റുകള്‍ നിറഞ്ഞതായിരുന്നു എന്ന തിക്താനുഭവം ബാലചന്ദ്രന് വിവരിക്കുന്നുണ്ട്. ഇത്തരമൊരവസ്ഥയില്‍ ഭാഷയെ മാതാവിനെപ്പോലെ സ്നേഹിക്കുന്ന ഏതൊരാളും ബാലചന്ദ്രന്റെ നിലപാട് തന്നെയായിരിക്കും സ്വീകരിക്കുക.
തുഞ്ചെത്തെഴുത്തച്ഛനും കുഞ്ചന്‍നമ്പ്യാരും ഉള്ളൂരും വള്ളത്തോളും കുമാരനാശാനും എഴുതിയ കവിതകള്‍ വായിച്ച് ഭാഷയുടെ ലാവണ്യം അനുഭവിച്ചു എന്നതാണ് മലയാളത്തിന്റെ മഹത്വം. ശുപാര്‍ശകളുടെയും സ്വാധീനത്തിന്റെയും ബലത്തില്‍ അക്ഷരങ്ങള്‍ നേരെ ചൊവ്വെ എഴുതാനറിയാത്തവരെപ്പോലും കോളജുകളില്‍ അധ്യാപകരായി നിയമിക്കുന്നതിന്റെ ദുര്യോഗമാണ് ഇന്നത്തെ മലയാളി അനുഭവിച്ചുകൊണ്ടിരിക്കുന്നത്. ഒരു സര്‍വകലാശാലയില്‍ കവിത വായിക്കാനുള്ള ക്ഷണം സ്വീകരിച്ച് പങ്കെടുത്തപ്പോള്‍ ഒരു കുട്ടി നല്കിയ കുറിപ്പ് സാറിന്റെ ആന'ന്ത'ധാര എന്ന കവിത വായിക്കണമെന്നായിരുന്നു. ബാലചന്ദ്രന് ചുള്ളിക്കാടിന്റെ 'ആനന്ദധാര'യാണ് കുട്ടി ഉദ്ദേശിച്ചത്. ബിരുദാനന്തര ബിരുദത്തിന് പഠിക്കുന്ന ഒരു കുട്ടിയാണ് ഇത്തരമൊരു കുറിപ്പ് കവിക്ക് നല്‍കിയത്. തന്റെ കവിതകള്‍ മേലില്‍ സര്‍വകലാശാലകളില്‍ പഠിപ്പിക്കരുതെന്ന അദ്ദേഹത്തിന്റെ അപേക്ഷക്ക് എന്താണ് തെറ്റ്.
അക്ഷരത്തെറ്റുകളും ആശയവൈകല്യങ്ങളും നിറഞ്ഞ മലയാള പ്രബന്ധങ്ങള്‍ക്ക് ഗവേഷണ ബിരുദം നല്കിക്കൊണ്ടിരിക്കുന്ന ഇന്നത്തെ മലയാള ഭാഷക്ക് വിശുദ്ധി തിരികെകൊണ്ടുവരുവാന്‍ ബാലചന്ദ്രന് ചുള്ളിക്കാടിന്റെ നിലപാടുകള്‍ക്ക് കഴിയുമെങ്കില്‍ അത് ഭാഷക്ക് വേണ്ടി ചെയ്യുന്ന നന്മ തന്നെയായിരിക്കും. അധ്യാപകര്‍ക്ക് പോലും ഭാഷാപരിജ്ഞാനം ഇല്ലാതെ വരുമ്പോള്‍ വളര്‍ന്ന് വരുന്ന തലമുറ വായനയില്‍ നിന്ന് അകലും. വായനയില്ലാത്ത ഒരാള്‍ വാതായനങ്ങളും ജാലകങ്ങളും ഇല്ലാത്ത വീട് പോലെയാണ്.
സംസ്കാരത്തിന്റെ പലായനമായിരിക്കും ഇതിന്റെ അനന്തരഫലം. ഇത്തരമൊരു തലമുറ, തന്നെ മറന്ന് പോയ്ക്കോട്ടെ എന്ന് ബാലചന്ദ്രന് ചുള്ളിക്കാട് പറയുമ്പോള്‍ ഭാഷയെ അതിരറ്റ് സ്നേഹിക്കുന്ന, അതിന്റെ അപമൃത്യു കണ്ട്നില്‍ക്കേണ്ടി വരുന്ന ഒരു നിസ്സഹായന്റെ നിലവിളിയായിട്ട് വേണം അതിനെ കാണാന്‍.
സോഷ്യല്‍മീഡിയ സാഹിത്യകാരന്മാരാണ് ഭാഷക്ക് മാരകമായ പരിക്കേല്‍പ്പിച്ചുകൊണ്ടിരിക്കുന്ന മറ്റൊരു വിഭാഗം. അക്ഷര മാലിന്യങ്ങളുടെ കൂമ്പാരമാണ് ഇവരില്‍ പലരുടെയും സാഹിത്യ സംഭാവനകള്‍. ഇവരെ നിയന്ത്രിക്കുവാനോ തടഞ്ഞ് നിര്‍ത്തുവാനോ യാതൊരു മാര്‍ഗവുമില്ലാത്തതിനാല്‍ ഇവരിലൂടെ ഭാഷയുടെ അന്ത്യം കണ്ട് നില്‍ക്കുകയല്ലാതെ വേറെയെന്ത് വഴി. ശരിയായ അക്ഷരങ്ങളിലൂടെയും വാക്കുകളിലൂടെയുമല്ലാതെ ഒരു തലമുറയുടെ ചിന്താശക്തിയെ പോഷിപ്പിക്കാനാവില്ല. ചിന്താശക്തിയില്ലാത്ത തലമുറയെ സൃഷ്ടിക്കുക എന്നത് കോര്‍പ്പറേറ്റുകളുടെ ആവശ്യമാണ്. ഇതിന് കൂട്ടുനില്‍ക്കുകയാണ് ഭാഷയെ മലിനീകരിച്ചുകൊണ്ടിരിക്കുന്ന ചില മലയാളം അധ്യാപകരും ഗവേഷണ വിദഗ്ധരും. ആശയ വൈകല്യങ്ങള്‍ക്കും അക്ഷരത്തെറ്റുകള്‍ക്കും വലിയ പ്രാധാന്യം നല്‍കേണ്ടതില്ലെന്ന് ഇവര്‍ വാദിക്കുന്നത് അതിനാലാണ്. ചിരസ്മരണീയരായ സാഹിത്യനായകര്‍ മലയാളത്തിന് നല്‍കിയത് വാക്കുകളില്‍ തീര്‍ത്ത സ്ഫടിക സൗധങ്ങളാണ്. മലയാള കവിതക്ക് പുതിയൊരു ഭാവുകത്വം നല്കിയ കവി സാര്‍വ ഭൗമന്‍ തന്നെയാണ് ബാലചന്ദ്രന് ചുള്ളിക്കാട്. മലയാള ഭാഷയുടെ മലര്‍മന്ദഹാസമായി മലയാളിയെ അനുഭവിപ്പിച്ച കവി ശ്രേഷ്ഠനാണദ്ദേഹം. മലയാള ഭാഷയുടെ ചാരിത്ര്യത്തിന് കാവല്നില്ക്കുന്ന ധീരനായ പോരാളിയുടെ ദൗത്യമാണ് ബാലചന്ദ്രന് ചുള്ളിക്കാട് നിര്‍വഹിച്ചിരിക്കുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."RELATED NEWS

പൂനെയില്‍ കരള്‍ മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയക്ക് ശേഷം രോഗിയായ ഭര്‍ത്താവും ദാതാവായ ഭാര്യയും മരിച്ചു; ആശുപത്രിക്കെതിരെ പരാതിയുമായി കുടുംബം
National
• 25 days ago
ഹൈബ്രിഡ് കഞ്ചാവ് കടത്തിന്റെ ഹബ്ബായി കേരളം; എട്ടു മാസം കൊണ്ട് വിമാനത്താവളങ്ങളില്‍ നിന്ന് പിടികൂടിയത് 129.68 കിലോഗ്രാം
Kerala
• 25 days ago
റബീഉൽ അവ്വൽ മാസപ്പിറവി അറിയിക്കുക
Kerala
• 25 days ago
ഹരിതകർമ സേന ശേഖരിച്ച പ്ലാസ്റ്റിക് മാലിന്യം വിനോദസഞ്ചാര കേന്ദ്രത്തിൽ തള്ളി; കോഴിക്കോട്ടെയും ഈരാറ്റുപേട്ടയിലെയും മാലിന്യം തള്ളിയത് മലപ്പുറം മിനി ഊട്ടിയിൽ
Kerala
• 25 days ago
എം.എൽ.എ സ്ഥാനം രാജിവയ്ക്കണോ? കോൺഗ്രസിൽ ഭിന്നത; മുതിർന്ന നേതാക്കൾ അമർഷത്തിൽ
Kerala
• 25 days ago
ഇനി ഓഫിസുകൾ കയറിയിറങ്ങേണ്ട ഭൂമി രജിസ്ട്രേഷനൊപ്പം പോക്കുവരവും നടത്താം; പദ്ധതി അടുത്തമാസം മുതൽ
Kerala
• 25 days ago
കുടുംബകോടതി ജഡ്ജിക്കെതിരായ ലൈംഗികാതിക്രമണ പരാതി; കേസ് 26ന് പരിഗണിക്കും
Kerala
• 25 days ago
ഡൽഹിയിലെ മുസ്ലിം ലീഗ് ആസ്ഥാന മന്ദിരം ഉദ്ഘാടനം ഇന്ന്; സോണിയാ ഗാന്ധിയും അഖിലേഷ് യാദവും അടക്കമുള്ള നേതാക്കൾ ചടങ്ങിനെത്തും
National
• 25 days ago
രാഹുൽ മാങ്കൂട്ടത്തിൽ പാലക്കാട്ടേക്ക് ഉടൻ എത്തില്ല; നേതാക്കളുമായി അടൂരിൽ കൂടിക്കാഴ്ച
Kerala
• 25 days ago
രാമനാട്ടുകര പോക്സോ കേസ്: സിസിടിവി ഹാർഡ് ഡിസ്ക് കിണറ്റിൽ നിന്ന് കണ്ടെടുത്തു, മുഖ്യപ്രതിക്കായി തിരച്ചിൽ
Kerala
• 25 days ago
വാഹനങ്ങൾ പരിശോധിച്ച് പിഴ ഈടാക്കാൻ ഗ്രേഡ് സബ് ഇൻസ്പെക്ടർമാർക്ക് അധികാരമില്ല: ഹൈക്കോടതി
Kerala
• 25 days ago
യുഎഇയിൽ നബിദിനം സെപ്തംബർ അഞ്ചിന്
uae
• 25 days ago
36 ലക്ഷം സ്ത്രീധനമായി നൽകിയില്ല; രോഷത്തിൽ മകന്റെ മുന്നിൽ വെച്ച് യുവതിയെ തീകൊളുത്തി കൊലപ്പെടുത്തി: ഭർത്താവ് അറസ്റ്റിൽ, ഭർതൃവീട്ടുകാർക്കായി തിരച്ചിൽ
National
• 25 days ago
ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധം ശക്തിപ്പെടുത്തും; ബഹ്റൈൻ രാജാവിന് ഒമാനിൽ ഊഷ്മള വരവേൽപ്
oman
• 25 days ago
സംസ്ഥാനത്ത് വീണ്ടും അമീബിക് മസ്തിഷ്ക ജ്വരം; രോഗം സ്ഥിരീകരിച്ചത് വയനാട് സ്വദേശിക്ക്
Kerala
• 25 days ago
നിക്ഷേപകർക്കായി പുതിയ ഗോൾഡൻ വിസ അവതരിപ്പിച്ച് ഒമാൻ; ഓഗസ്റ്റ് 31-ന് ആരംഭിക്കും
oman
• 25 days ago
പെട്രോള്‍ അടിക്കാന്‍ പമ്പിലെത്തിയ യുവാവ് ബൈക്കിന് തീയിട്ടു; ഒഴിവായത് വന്‍ ദുരന്തം
Kerala
• 25 days ago
"ഇത്ര വൃത്തികെട്ടവനെ നമ്മൾ എന്തിന് ചുമക്കണം?": എറണാകുളം ജില്ലാ യൂത്ത് കോൺഗ്രസ് കമ്മിറ്റിയുടെ വാട്സാപ് ഗ്രൂപ്പിൽ രാഹുൽ മാങ്കൂട്ടത്തിലിനെതിരെ വിമർശനം
Kerala
• 25 days ago
ഒന്നല്ല, വീണത് എട്ട് തവണ; മാഞ്ചസ്റ്റർ സിറ്റിക്കെതിരെ ടോട്ടൻഹാമിന്റെ സർവാധിപത്യം
Football
• 25 days ago
ജലീബ് അൽ-ശുയൂഖിലും ഖൈത്താനിലും പരിശോധന; 19 കടകൾ അടപ്പിച്ചു, 26 പേരെ അറസ്റ്റ് ചെയ്തു
latest
• 25 days ago
മോദിക്കെതിരായ പോസ്റ്റ്; ആര്‍ജെഡി നേതാവ് തേജസ്വി യാദവിനെതിരെ യുപിയിലും, മഹാരാഷ്ട്രയിലും കേസ്
National
• 25 days ago