HOME
DETAILS

കീഴാറ്റൂര്‍ വയലിലെ രാഷ്ട്രീയ നീരൊഴുക്ക്

  
backup
March 26, 2018 | 7:44 PM

kizattoor-vyalile-rashtriya-neerozhukk

വയല്‍ക്കിളി സമരത്തിനു പിന്തുണയുമായി നടന്ന ബഹുജന മാര്‍ച്ചിന്റെ പിറ്റേദിവസം ആയതുകൊണ്ടു തന്നെ ഇന്നലെ സഭയില്‍ ഒഴുകിപ്പരന്നത് കീഴാറ്റൂര്‍ രാഷ്ട്രീയമാണ്. ധനവിനിയോഗ ബില്ലിന്‍മേലുള്ള ചര്‍ച്ചയ്ക്കു തുടക്കമിട്ട ടി.വി രാജേഷ് വിഷയം എടുത്തിട്ടതോടെ പലരും അത് ഏറ്റുപിടിച്ചു. എന്നാല്‍, കീഴാറ്റൂരില്‍ തൊട്ടാല്‍ പൊള്ളാനിടയുള്ള രാഷ്ട്രീയ പശ്ചാത്തലമുള്ളവര്‍ വിഷയത്തില്‍ സ്പര്‍ശിച്ചതുമില്ല.

പലതരം മൗലികവാദങ്ങള്‍ നാട്ടില്‍ ഉയരുന്നുണ്ടെന്നും അവ ജനവിരുദ്ധവും ജനാധിപത്യവിരുദ്ധവുമാണെന്നും രാജേഷ്. കീഴാറ്റൂരില്‍ ബൈപാസ് വരുന്നതിനെ എതിര്‍ക്കുന്ന കപട പരിസ്ഥിതി വാദികളെ ഒറ്റപ്പെടുത്തിയില്ലെങ്കില്‍ കേരളം വലിയ വില നല്‍കേണ്ടി വരും. കീഴാറ്റൂരില്‍ ബൈപാസ് വേണ്ടെങ്കില്‍ ഈരാറ്റുപേട്ടയിലും മുണ്ടക്കയത്തും ബൈപാസ് വേണ്ടെന്ന് കീഴാറ്റൂരില്‍ സമരത്തിനെത്തിയ എം.എല്‍.എ പറയുമോ എന്ന് പി.സി ജോര്‍ജിനെ ലക്ഷ്യംവച്ച് രാജേഷിന്റെ ചോദ്യം. ബൈപാസ് വേണ്ടെന്നതല്ല കീഴാറ്റൂരിലെ പ്രശ്‌നമെന്നു പി.സി ജോര്‍ജിന്റെ മറുപടി. ഒരു ജനവിഭാഗം ഒരു കാര്യം പറഞ്ഞാല്‍ അതു കേള്‍ക്കണം. അവിടെ ബൈപാസ് പണിയാന്‍ എട്ടു ലക്ഷം ലോഡ് മണ്ണു വേണം.
അതിനു പരിസരങ്ങളിലെ കുന്നുകള്‍ ഇടിച്ചുനിരത്തുമെന്ന ആശങ്ക നാട്ടുകാര്‍ക്കുണ്ട്. കൂടാതെ വയലിലെ നീരൊഴുക്ക് ഇല്ലാതാകുമെന്നും ഗ്രാമം രണ്ടായി മുറിയുമെന്നുമുള്ള ആശങ്കയുമുണ്ട്. ഒരു വിദഗ്ധനെ ചുമതലപ്പെടുത്തി കാര്യങ്ങള്‍ പഠിച്ചു പരിഹാരം കണ്ടെത്തി ബൈപാസ് പണിയുകയാണ് വേണ്ടെതെന്ന് ജോര്‍ജ്.
ദേശീയപാത വികസനത്തിന് തന്റെ മണ്ഡലത്തില്‍ ഏറ്റെടുക്കുന്ന സ്ഥലത്ത് ക്ഷേത്രവും വയലുമൊക്കെ ഉണ്ടായിട്ടും നാട്ടുകാര്‍ സഹകരിക്കുന്നുണ്ടെന്ന് സി. കൃഷ്ണന്‍. കേരളത്തിലെ വികസനപ്രവര്‍ത്തനങ്ങള്‍ക്കു മാവോയിസ്റ്റുകള്‍ തുരങ്കംവയ്ക്കുന്നതായി കേന്ദ്ര ആഭ്യന്തര മന്ത്രാലയം തന്നെ ചൂണ്ടിക്കാട്ടിയിട്ടുണ്ടെന്ന് എ.എം ആരിഫ്. അത്തരക്കാരുടെ സമരങ്ങള്‍ക്കു പ്രതിപക്ഷം കൂട്ടുനില്‍ക്കുകയാണ്. വയല്‍ക്കിളികള്‍ക്കു പിന്തുണ നല്‍കുന്നവരുടെ കൂട്ടത്തില്‍ കോണ്‍ഗ്രസും ബി.ജെ.പിയുമൊക്കെയുണ്ടെന്നും ആരിഫ്. കീഴാറ്റൂരില്‍ സമരത്തിനു വന്നവരാരും ഒരു ബദല്‍ മാര്‍ഗം പറഞ്ഞില്ലെന്നും വയല്‍ നികത്താതെ എങ്ങനെ ബൈപാസ് പണിയുമെന്നു പറഞ്ഞുതരണമെന്നും ജെയിംസ് മാത്യു.
കീഴാറ്റൂരില്‍ സമരം ചെയ്യുന്ന പഴയ സഖാക്കളെ കഴുകന്‍മാരെന്നു വിളിച്ചു സി.പി.എം നേതാക്കള്‍ തന്നെയാണ് പ്രശ്‌നം വഷളാക്കിയതെന്ന് പി. ഉബൈദുല്ല. സമരം നടക്കുന്നത് സി.പി.എമ്മിന്റെ പാര്‍ട്ടി ഗ്രാമത്തിലാണെന്ന് പി.കെ ബഷീര്‍. അതുകൊണ്ട് ഭരണപക്ഷം കാര്യങ്ങള്‍ പറഞ്ഞ് ബോധ്യപ്പെടുത്തേണ്ടത് സ്വന്തം സഖാക്കളെയാണ്. കീഴാറ്റൂരിനടത്തുള്ള മണ്ഡലത്തിന്റെ പ്രതിനിധി കെ.സി ജോസഫ് വയല്‍ക്കിളി സമരത്തെക്കുറിച്ച് ഒരക്ഷരം ഉരിയാടാതെയാണ് പ്രസംഗിച്ചത്.
വയല്‍ക്കിളി സമരത്തെ പിന്തുണയ്ക്കുന്ന സി.പി.ഐയുടെ അംഗങ്ങളായ ആര്‍. രാമചന്ദ്രനും ഇ.കെ വിജയനും ചര്‍ച്ചയില്‍ പങ്കെടുത്തെങ്കിലും സമരത്തെക്കുറിച്ച് ഒന്നും മിണ്ടിയില്ല.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ബി.എല്‍.ഒയെ കൈയേറ്റം ചെയ്ത സംഭവം: കാസര്‍കോട് സി.പി.എം ലോക്കല്‍ സെക്രട്ടറി റിമാന്‍ഡില്‍

Kerala
  •  a month ago
No Image

ഡിറ്റ് വാ ചുഴലിക്കാറ്റ്: ഇന്നും നാളെയും സംസ്ഥാനത്ത് ശക്തമായ മഴയ്ക്ക് സാധ്യത; ഇന്ന് നാല് ജില്ലകളിൽ യെല്ലോ അലർട്

Kerala
  •  a month ago
No Image

പുടിൻ ഇന്ത്യയിലേക്ക്: സന്ദർശനം ഡിസംബർ 4, 5 തീയതികളിൽ; ട്രംപിന്റെ താരീഫ് ഭീഷണിയടക്കം ചർച്ചയാകും

latest
  •  a month ago
No Image

വധൂവരന്‍മാരെ അനുഗ്രഹിക്കാനെത്തി ബി.ജെ.പി നേതാക്കള്‍; ഫോട്ടോക്ക് പോസ് ചെയ്യുന്നതിനിടെ വേദി തകര്‍ന്ന് താഴേക്ക്

National
  •  a month ago
No Image

പമ്പയില്‍ വസ്ത്രങ്ങള്‍ ഉപേക്ഷിക്കുന്നത് ആചാരമല്ലെന്ന് ഭക്തരെ ബോധ്യപ്പെടുത്തണം; കര്‍ശന നിര്‍ദ്ദേശവുമായി ഹൈക്കോടതി

Kerala
  •  a month ago
No Image

'അവളുടെ പിതാവ് കഷ്ടപ്പെട്ടുണ്ടാക്കിയ പണമാണ്' പെണ്‍വീട്ടുകാര്‍ നല്‍കിയ 30 ലക്ഷം സ്ത്രീധനത്തുക തിരിച്ചു നല്‍കി വരന്‍ 

Kerala
  •  a month ago
No Image

സഊദിയിലെ 6000-ൽ അധികം കേന്ദ്രങ്ങളിൽ പരിശോധന; 1,300-ൽ അധികം സ്ഥാപനങ്ങൾ അടച്ചുപൂട്ടി

Saudi-arabia
  •  a month ago
No Image

യുഎഇ ദേശീയ ദിനം: പൊതുഗതാഗത സംവിധാനങ്ങളുടെ പ്രവര്‍ത്തനസമയം പ്രഖ്യാപിച്ച് ആര്‍ടിഎ

uae
  •  a month ago
No Image

നിശബ്ദമായ കൊടുങ്കാറ്റാണ് അവൻ; ടെംബാ ബാവുമയെ മുൻ ഇന്ത്യൻ ഇതിഹാസ നായകനുമായി താരതമ്യം ചെയ്ത് എബി ഡിവില്ലിയേഴ്സ്

Cricket
  •  a month ago
No Image

'സ്വര്‍ണക്കൊള്ളയില്‍ നിന്ന് രക്ഷപ്പെടാന്‍  സര്‍ക്കാര്‍ ഉണ്ടാക്കിയ മസാല നാടകം' രാഹുല്‍ മാങ്കൂട്ടത്തിലിന്റെ അഭിഭാഷകന്‍

Kerala
  •  a month ago