HOME
DETAILS

കല്‍പ്പറ്റ നഗരസഭ ഇനി എല്‍.ഡി.എഫ് ഭരിക്കും

  
backup
April 03 2018 | 03:04 AM

%e0%b4%95%e0%b4%b2%e0%b5%8d%e2%80%8d%e0%b4%aa%e0%b5%8d%e0%b4%aa%e0%b4%b1%e0%b5%8d%e0%b4%b1-%e0%b4%a8%e0%b4%97%e0%b4%b0%e0%b4%b8%e0%b4%ad-%e0%b4%87%e0%b4%a8%e0%b4%bf-%e0%b4%8e%e0%b4%b2%e0%b5%8d


കല്‍പ്പറ്റ: കല്‍പ്പറ്റ നഗരസഭ ഇനി എല്‍.ഡി.എഫ് ഭരിക്കും. ഇന്നലെ നടന്ന തെരഞ്ഞെടുപ്പില്‍ സി.പി.എമ്മിലെ സനിത ജഗദീഷിനെ ചെയര്‍പേഴ്‌സണായും സ്വതന്ത്ര അംഗം ആര്‍. രാധാകൃഷ്ണനെ വൈസ് ചെയര്‍മാനായും തെരഞ്ഞെടുത്തു. മാര്‍ച്ച് ആറിനാണ് അവിശ്വാസ പ്രമേയത്തിലൂടെ യു.ഡി.എഫ് നേതൃത്വത്തിലുള്ള ഭരണസമിതി പുറത്തായത്. ഇതേതുടര്‍ന്നായിരുന്നു ഇന്നലെ തെരഞ്ഞെടുപ്പ് നടന്നത്. കോപറേറ്റീവ് സൊസൈറ്റീസ് ഓഫ് വയനാട് ജോയിന്റ് രജിസ്ട്രാര്‍ വി. മുഹമ്മദ് നൗഷാദായിരുന്നു വരണാധികാരി. രാവിലെ 11നായിരുന്നു ചെയര്‍മാന്‍ സ്ഥാനത്തേക്കുള്ള തെരഞ്ഞെടുപ്പ്. എല്‍.ഡി.എഫിലെ സനിത ജഗദീഷും നിലവിലെ ചെയര്‍പേഴ്‌സണായിരുന്ന യു.ഡി.എഫിലെ ഉമൈബ മൊയ്തീന്‍കുട്ടിയും തമ്മിലായിരുന്നു മത്സരം. ഇതില്‍ 13നെതിരെ 15 വോട്ടുകള്‍ക്ക് സനിത ജഗദീഷ് വിജയിച്ചു. നിലവില്‍ വിദ്യാഭ്യാസ സ്റ്റാന്റിങ് കമ്മിറ്റി ചെയര്‍പേഴ്‌സണനാണ് സനിത. ഉച്ചക്ക് രണ്ടിന് വൈസ് ചെയര്‍മാന്‍ സ്ഥാനത്തേക്കുള്ള തെരഞ്ഞെടുപ്പില്‍ എല്‍.ഡി.എഫ് പിന്തുണയോടെ സ്വതന്ത്ര അംഗം ആര്‍ രാധാകൃഷ്ണനും നിലവിലെ വൈസ് ചെയര്‍മാന്‍ യു.ഡി.എഫിലെ പി.പി ആലിയും മത്സരിച്ചു. 12നെതിരെ 15 വോട്ടുകള്‍ക്ക് രാധാകൃഷ്ണന്‍ വിജയിച്ചു. നഗരസഭ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് വിമതനായി മത്സരിച്ചാണ് രാധാകൃഷ്ണന്‍ കൗണ്‍സിലറാകുന്നത്.
വൈസ് ചെയര്‍മാന്‍ തെരഞ്ഞെടുപ്പില്‍ യു.ഡി.എഫിന്റ ഒരു വോട്ട് അസാധുവായി. ചെയര്‍പേഴ്‌സണ്‍ ഉമൈബ മൊയ്തീന്‍കുട്ടി, വൈസ് ചെയര്‍മാന്‍ പി.പി. ആലി എന്നിവര്‍ക്കെതിരേ എല്‍.ഡി.എഫ് കൊണ്ടുവന്ന അവിശ്വാസ പ്രമേയം പതിമൂന്നിനെതിരെ പതിനഞ്ച് വോട്ടുകള്‍ക്ക് പാസായതോടെയാണ് വയനാട്ടില്‍ യു.ഡി.എഫ് ഭരിച്ചിരുന്ന ഏക നഗരസഭ നഷ്ടമായത്. ചെയര്‍മാന്‍, വൈസ് ചെയര്‍മാന്‍ തെരഞ്ഞെടുപ്പിലും എല്‍.ഡി.എഫ് വിജയിച്ചതോടെ ജില്ലയിലെ മൂന്നു നഗരസഭകളും ഇടതിനൊപ്പമായി.
എല്‍.ഡി.എഫിലെ പന്ത്രണ്ട് അംഗങ്ങള്‍ക്കൊപ്പം ജനതാദള്‍(യു)വിലെ രണ്ടംഗങ്ങളും ഒരു സ്വതന്ത്ര അംഗവും അടക്കം 15 പേര്‍ എല്‍.ഡി.എഫ് സ്ഥാനാര്‍ഥികള്‍ക്കൊപ്പം നിന്നതോടെയാണ് യു.ഡി.എഫിന് ഭരണം നഷ്ടമായത്. 28 അംഗ കൗണ്‍സിലില്‍ സി.പി.എമ്മിന് പത്തും സി.പി.ഐക്ക് രണ്ടും അംഗങ്ങളാണുള്ളത്.
യു.ഡി.എഫില്‍ കോണ്‍ഗ്രസിന് എട്ടും മുസ്‌ലിംലീഗിന് അഞ്ചും അംഗങ്ങളുണ്ട്. ജെ.ഡി.യുവിന്റെ മുന്നണി മാറ്റത്തോടെ യു.ഡി.എഫിന്റ അംഗസംഖ്യ 15ല്‍ നിന്ന് 13ആയി കുറയുകയായിരുന്നു.
നഗരസഭയായതുമുതല്‍ എല്‍.ഡി.എഫിനൊപ്പം നിന്ന കല്‍പ്പറ്റ 2010ലെ തെരഞ്ഞെടുപ്പിലാണ് യു.ഡി.എഫ് പിടിച്ചെടുത്തത്. കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ ഇത് നിലനിര്‍ത്തുകയും ചെയ്തു. എന്നാല്‍ ജനതാദള്‍ യു മുന്നണി മാറിയതോടെ ഭരണം യു.ഡി.എഫിന് നഷ്ടമായി.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

പ്രശസ്ത വൃക്കരോഗ വിദഗ്ധന്‍ Dr. ജോര്‍ജ് പി അബ്രഹാം ഫാം ഹൗസില്‍ തൂങ്ങിമരിച്ച നിലയില്‍

Kerala
  •  10 days ago
No Image

താമരശ്ശേരിയിൽ പച്ചക്കറി ലോറി മറിഞ്ഞ് അപകടം; രണ്ട് പേർക്ക് പരിക്ക്

Kerala
  •  11 days ago
No Image

ഡാർക്ക് വെബിലൂടെ ഫ്രാൻസിൽ നിന്ന് എംഡിഎംഎ എത്തിച്ച യുവാവ് അറസ്റ്റിൽ

Kerala
  •  11 days ago
No Image

പക്ഷിയിടിച്ച് ആകാശ മധ്യത്തിൽ എഞ്ചിന് തീപിടിച്ചു; വിമാനം അടിയന്തരമായി ലാൻഡ് ചെയ്ത് ഫെഡ്‍എക്‌സ് കാർഗോ

International
  •  11 days ago
No Image

വിദ്യാർത്ഥികളിലെ മയക്കുമരുന്ന് ഉപയോഗത്തിനെതിരെ മുന്നറിയിപ്പ് നൽകി യുഎഇ മന്ത്രാലയം

uae
  •  11 days ago
No Image

കായംകുളത്ത് തൊണ്ടയിൽ മീൻ കുടുങ്ങി 24കാരൻ മരിച്ചു

Kerala
  •  11 days ago
No Image

അർജന്റൈൻ ഇതിഹാസത്തിന് ശേഷം കളംനിറഞ്ഞ് സൂപ്പർതാരം; ഗോൾ മഴയുമായി ബാഴ്സ

Football
  •  11 days ago
No Image

ചുങ്കത്തറ ഭീഷണി പ്രസംഗം; പി.വി. അൻവറിനെതിരെ പൊലീസ് കേസ്

Kerala
  •  11 days ago
No Image

ഫുട്ബോളിൽ ആ സമയങ്ങളിൽ ഞാൻ ഒരുപാട് ബുദ്ധിമുട്ടുകൾ നേരിട്ടിരുന്നു: മെസി

Football
  •  11 days ago
No Image

റമദാനിൽ ഗസയിലേക്കുള്ള അത്യാവശ്യ സാധനങ്ങളുടെ പ്രവേശനം ഇസ്രാഈൽ തടഞ്ഞു; ‘വിലകുറഞ്ഞ ബ്ലാക്ക്മെയിൽ’ എന്ന് ഹമാസ്

International
  •  11 days ago