HOME
DETAILS

സുപ്രിംകോടതി വിധി സര്‍ക്കാരിനൊപ്പം പ്രതിപക്ഷത്തിനും തിരിച്ചടി

  
backup
April 05 2018 | 19:04 PM

%e0%b4%b8%e0%b5%81%e0%b4%aa%e0%b5%8d%e0%b4%b0%e0%b4%bf%e0%b4%82%e0%b4%95%e0%b5%8b%e0%b4%9f%e0%b4%a4%e0%b4%bf-%e0%b4%b5%e0%b4%bf%e0%b4%a7%e0%b4%bf-%e0%b4%b8%e0%b4%b0%e0%b5%8d%e2%80%8d%e0%b4%95%e0%b5%8d

 


തിരുവനന്തപുരം: കണ്ണൂര്‍, കരുണ മെഡിക്കല്‍ കോളജുകളില്‍ ക്രമം ലംഘിച്ചു പ്രവേശനം നല്‍കിയ 180 വിദ്യാര്‍ഥികളെ പുറത്താക്കണമെന്ന ഉത്തരവ് പ്രവേശനം ക്രമവല്‍കരിക്കാനുള്ള ബില്ലിനെ പിന്തുണച്ച സംസ്ഥാന ഭരണപക്ഷത്തിനും പ്രതിപക്ഷത്തിനും ഒരുപോലെ തിരിച്ചടി. ബില്‍ സംബന്ധിച്ച് നേരത്തെ തന്നെ ഉയര്‍ന്ന ചോദ്യങ്ങള്‍ കോടതി വിധിയോടെ ബലപ്പെടുകയാണ്. അതിനു മറുപടി പറയേണ്ട അവസ്ഥയിലാണിപ്പോള്‍ ഇരുപക്ഷവും. ബില്ലിന് നിയമസഭയില്‍ പ്രാതിനിധ്യമുള്ള എല്ലാ പാര്‍ട്ടികളുടെയും പിന്തുണയുള്ളതിനാല്‍ അത് സംസ്ഥാനത്തിന്റെ മൊത്തം നിലപാടായി തന്നെ ഭരണപക്ഷത്തിനു വിലയിരുത്താം.
വിദ്യാര്‍ഥികളുടെ ഭാവി നഷ്ടമാകുന്നത് ഒഴിവാക്കാനുള്ള മനുഷ്യത്വപരമായ സമീപനമായി നിലപാടിനെ എല്ലാ പാര്‍ട്ടികളും അവതരിപ്പിക്കുന്നുമുണ്ട്.
വിദ്യാര്‍ഥികള്‍ ഭരണപക്ഷത്തെയും പ്രതിപക്ഷത്തെയും നേതാക്കളെ കണ്ട് സഹായമഭ്യര്‍ഥിച്ചിട്ടുള്ളതിനാല്‍ നിലപാടില്‍ ന്യായവുമുണ്ട്. എന്നാല്‍ അതു സ്വന്തം പാര്‍ട്ടി ഘടകങ്ങളെയോ പൊതുസമൂഹത്തെയോ തൃപ്തികരമായി ബോധ്യപ്പെടുത്താന്‍ നേതാക്കള്‍ക്കായിട്ടില്ല. അതുകൊണ്ടു തന്നെ കടുത്ത വിമര്‍ശനങ്ങളെ നേരിടുകയാണ് എല്ലാ പാര്‍ട്ടികളും.
സര്‍ക്കാര്‍ നിലപാടിനെ സ്വാശ്രയ കോളജുകളോടുള്ള സി.പി.എമ്മിന്റെ പഴയ നിലപാടുകളുമായി ബന്ധപ്പെടുത്തിയും മറ്റുമുള്ള വിമര്‍ശനങ്ങള്‍ ഉയരുന്നുണ്ട്.
കൂത്തുപറമ്പ് രക്തസാക്ഷികളുമായി ബന്ധപ്പെടുത്തിപ്പോലും സി.പി.എം രാഷ്ട്രീയമായി ചോദ്യം ചെയ്യപ്പെടുന്നുണ്ട്. ചില സമീപകാല നിലപാടുകളുമായി ബന്ധപ്പെടുത്തി സി.പി.ഐക്കു നേരെയും വിമര്‍ശനമുയരുന്നു.
പ്രതിപക്ഷമാകട്ടെ, പുറത്തു നിന്നും സ്വന്തം ചേരിയില്‍ നിന്നും വിമര്‍ശനമേല്‍ക്കുന്നു. ബില്ലിനെ പിന്തുണച്ചതിനെതിരേ കോണ്‍ഗ്രസിലെ പ്രമുഖരടക്കമുള്ള ചില നേതാക്കള്‍ പരസ്യമായി രംഗത്തുവന്നിട്ടുണ്ട്.
പാര്‍ട്ടിയില്‍ നിലവിലുള്ള നേതൃത്വത്തോട് അതൃപ്തിയുള്ളവരുടെ കൈയില്‍ ബില്‍ ആയുധമായി മാറുമെന്ന സൂചനയുമുണ്ട്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

പ്രശസ്ത വൃക്കരോഗ വിദഗ്ധന്‍ Dr. ജോര്‍ജ് പി അബ്രഹാം ഫാം ഹൗസില്‍ തൂങ്ങിമരിച്ച നിലയില്‍

Kerala
  •  an hour ago
No Image

താമരശ്ശേരിയിൽ പച്ചക്കറി ലോറി മറിഞ്ഞ് അപകടം; രണ്ട് പേർക്ക് പരിക്ക്

Kerala
  •  7 hours ago
No Image

ഡാർക്ക് വെബിലൂടെ ഫ്രാൻസിൽ നിന്ന് എംഡിഎംഎ എത്തിച്ച യുവാവ് അറസ്റ്റിൽ

Kerala
  •  7 hours ago
No Image

പക്ഷിയിടിച്ച് ആകാശ മധ്യത്തിൽ എഞ്ചിന് തീപിടിച്ചു; വിമാനം അടിയന്തരമായി ലാൻഡ് ചെയ്ത് ഫെഡ്‍എക്‌സ് കാർഗോ

International
  •  7 hours ago
No Image

വിദ്യാർത്ഥികളിലെ മയക്കുമരുന്ന് ഉപയോഗത്തിനെതിരെ മുന്നറിയിപ്പ് നൽകി യുഎഇ മന്ത്രാലയം

uae
  •  8 hours ago
No Image

കായംകുളത്ത് തൊണ്ടയിൽ മീൻ കുടുങ്ങി 24കാരൻ മരിച്ചു

Kerala
  •  8 hours ago
No Image

അർജന്റൈൻ ഇതിഹാസത്തിന് ശേഷം കളംനിറഞ്ഞ് സൂപ്പർതാരം; ഗോൾ മഴയുമായി ബാഴ്സ

Football
  •  8 hours ago
No Image

ചുങ്കത്തറ ഭീഷണി പ്രസംഗം; പി.വി. അൻവറിനെതിരെ പൊലീസ് കേസ്

Kerala
  •  8 hours ago
No Image

ഫുട്ബോളിൽ ആ സമയങ്ങളിൽ ഞാൻ ഒരുപാട് ബുദ്ധിമുട്ടുകൾ നേരിട്ടിരുന്നു: മെസി

Football
  •  8 hours ago
No Image

റമദാനിൽ ഗസയിലേക്കുള്ള അത്യാവശ്യ സാധനങ്ങളുടെ പ്രവേശനം ഇസ്രാഈൽ തടഞ്ഞു; ‘വിലകുറഞ്ഞ ബ്ലാക്ക്മെയിൽ’ എന്ന് ഹമാസ്

International
  •  8 hours ago