HOME
DETAILS

50 വീടുകള്‍ അധികമെടുത്ത് പുതിയ അലൈന്‍മെന്റ്!

  
backup
April 13, 2018 | 6:49 AM

50-%e0%b4%b5%e0%b5%80%e0%b4%9f%e0%b5%81%e0%b4%95%e0%b4%b3%e0%b5%8d%e2%80%8d-%e0%b4%85%e0%b4%a7%e0%b4%bf%e0%b4%95%e0%b4%ae%e0%b5%86%e0%b4%9f%e0%b5%81%e0%b4%a4%e0%b5%8d%e0%b4%a4%e0%b5%8d-%e0%b4%aa

 

പൊന്നാനി: കനത്ത സുരക്ഷയില്‍ പൊന്നാനിയില്‍ ദേശീയപാത വികസനത്തിനായുള്ള സര്‍വേ തുടങ്ങി. രണ്ടാം ഘട്ട സര്‍വേയാണ് ഇന്നലെ തുടങ്ങിയത്. കുറ്റിപ്പുറം മുതല്‍ പൊന്നാനി വരെയുള്ള 24 കിലോമീറ്ററിലാണ് സര്‍വേ.
ജില്ലാ അതിര്‍ത്തിയായ കാപ്പിരിക്കാട്ടുനിന്നാണ് ഇന്നലെ സര്‍വേ ആരംഭിച്ചത്. അയ്യോട്ടിച്ചിറ, പാലപ്പെട്ടി, കാപ്പിരിക്കാട്, പുതിയിരുത്തി എന്നിവിടങ്ങളിലും സര്‍വേ നടന്നു. പുതിയ അലൈന്‍മെന്റ് പ്രകാരം ഈ ഭാഗങ്ങളില്‍ മാത്രം 50 വീടുകള്‍ കൂടുതല്‍ നഷ്ടപ്പെടും. 60 വീടുകള്‍ ഭാഗികമായും പൊളിക്കേണ്ടിവരും. 2013ലെ അലൈമെന്റില്‍ കുറഞ്ഞ വീടുകള്‍ മാത്രമാണ് ഈ മേഖലയില്‍ നഷ്ടപ്പെട്ടിരുന്നത്. വീടുകള്‍ക്കു പുറമേ, മൂന്നു സ്‌കൂളുകളും പാതയ്ക്കായി പൊളിക്കേണ്ടിവരും.
പാലപ്പെട്ടി എം.എല്‍.പി സ്‌കൂള്‍ നോര്‍ത്ത്, പാലപ്പെട്ടി ഗവ. ഹയര്‍സെക്കന്‍ഡറി സ്‌കൂളിന്റെ പുതിയ കെട്ടിടം, കാപ്പിരിക്കാട് ഗവ. എല്‍.പി സ്‌കൂള്‍ എന്നിവയാണ് പൊളിക്കേണ്ടിവരിക. ഇതിനു പുറമേ പാലപ്പെട്ടി ജുമാമസ്ജിദിന്റെ അരയേക്കര്‍ ഖബറിടവും പാതയ്ക്കുവേണ്ടി നഷ്ടപ്പെടും.
പുതിയ അലൈന്‍മെന്റില്‍ നിരവധി അപാകതകളുണ്ടെന്നു ഭൂമി നഷ്ടപ്പെടുന്നവര്‍ ചൂണ്ടിക്കാട്ടുന്നു. 2013ല്‍ നടത്തിയ സര്‍വേയില്‍ വീട് നഷ്ടപ്പെടാത്ത പലര്‍ക്കും പുതിയ അലൈന്‍മെന്റ് പ്രകാരം വീടുകള്‍ നഷ്ടപ്പെടും.
2013ലെ അലൈന്‍മെന്റ് പ്രകാരം കാപ്പിരിക്കാട് മോഹനന്റെ വീട്ടില്‍നിന്ന് ഏറെ അകലെയാണ് സര്‍വേക്കല്ലുകള്‍ സ്ഥാപിച്ചിരുന്നത്. എന്നാല്‍, ഇന്നലെ നടന്ന സര്‍വേയില്‍ വീട്ടിനുള്ളിലാണ് സര്‍വേക്കല്ല് സ്ഥാപിച്ചത്.
പുതിയ അലൈന്‍മെന്റിനെതിരേ വ്യാപക പരാതികളും പ്രതിഷേധങ്ങളുമാണ് ഉയര്‍ന്നിട്ടുള്ളത്. 2013ലെ അലൈന്‍മെന്റ് പ്രകാരം കാപ്പിരിക്കാട് മുതല്‍ കുറ്റിപ്പുറം വരെയുള്ള ഭാഗങ്ങളില്‍ 220 വീടുകളും 165 ഏക്കര്‍ ഭൂമിയുമാണ് നഷ്ടപ്പെടുക. എന്നാല്‍, പുതിയ അലൈന്‍മെന്റില്‍ ഭൂമിയുടെ അളവ് ഇതുതന്നെയാണെങ്കിലും വീടുകള്‍ കൂടുതല്‍ നഷ്ടപ്പെടും. ഇന്നലെ സര്‍വേ നടന്ന പ്രദേശങ്ങളില്‍ മാത്രം 20 ഏക്കര്‍ ഭൂമിയാണ് നഷ്ടപ്പെടുക.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

കുട്ടികളെ ലൈംഗികമായി ദുരുപയോഗം ചെയ്യുന്ന ഉള്ളടക്കം: എലോൺ മസ്‌കിനും എക്‌സിനും എതിരെ ഫ്രഞ്ച് പ്രോസിക്യൂട്ടർമാരുടെ നടപടി

International
  •  5 days ago
No Image

സ്ട്രോളറിലെ കുട്ടിക്ക് നേരെ പാഞ്ഞടുത്ത് സി​ഗ്നൽ തെറ്റിച്ചെത്തിയ കാർ; ഞെട്ടിക്കുന്ന വീഡിയോ പുറത്തുവിട്ട് ദുബൈ പൊലിസ്

uae
  •  5 days ago
No Image

ചര്‍ച്ചയില്‍ തീരുമാനമായില്ല; മുഖ്യമന്ത്രിക്കായി ഇനിയും കാത്തിരിക്കണം; ഹൈക്കമാന്‍ഡ് യോഗം അവസാനിച്ചു  

Kerala
  •  5 days ago
No Image

കള്ളപ്പണക്കേസില്‍ പഞ്ചാബ് ഊര്‍ജമന്ത്രിയെ ഇഡി അറസ്റ്റ് ചെയ്തു; രാഷ്ട്രീയ പകപോക്കലെന്ന് എഎപി

Kerala
  •  5 days ago
No Image

സഞ്ജു എഫക്ട്! വ്യൂവർഷിപ്പിൽ ബെംഗളൂരുവിനെ മറികടന്ന് ചെന്നൈയുടെ സൂപ്പർ കുതിപ്പ്

Cricket
  •  5 days ago
No Image

വി.ഡി സതീശനെ പിന്തുണച്ച് നടുറോഡില്‍ ശയനപ്രദക്ഷിണം നടത്തി കോണ്‍ഗ്രസ് പ്രവര്‍ത്തകന്‍ 

Kerala
  •  5 days ago
No Image

ഉത്തേജക പരിശോധനയ്ക്ക് ഹാജരായില്ല; യശസ്വി ജയ്‌സ്വാളിനും ഷഫാലി വർമ്മയ്ക്കും നാഡയുടെ നോട്ടീസ്

Cricket
  •  5 days ago
No Image

ഇറാൻ റെവല്യൂഷണറി ഗാർഡുമായി ബന്ധം: ബഹ്‌റൈനിൽ 41 പേർ പിടിയിൽ; ഭീകരവിരുദ്ധ അന്വേഷണം ഊർജിതം

bahrain
  •  5 days ago
No Image

മുഖ്യമന്ത്രി ചർച്ച: 'കോൺ​ഗ്രസിൽ നിന്നും ഒന്നിലധികം പേരുകൾ വരുന്നത് ജനാധിപത്യത്തിന്റെ മനോഹാരിത'; സി.പി.എമ്മിനെ പരിഹസിച്ച് എം. ലിജു

Kerala
  •  5 days ago
No Image

ഹജ്ജ് ആരോഗ്യ ഗൈഡ് എട്ട് ഭാഷകളിൽ; സുരക്ഷിത യാത്രയ്ക്കായി വിപുലമായ നിർദേശങ്ങളുമായി ആരോഗ്യ മന്ത്രാലയം

Saudi-arabia
  •  5 days ago