HOME
DETAILS

50 വീടുകള്‍ അധികമെടുത്ത് പുതിയ അലൈന്‍മെന്റ്!

  
backup
April 13, 2018 | 6:49 AM

50-%e0%b4%b5%e0%b5%80%e0%b4%9f%e0%b5%81%e0%b4%95%e0%b4%b3%e0%b5%8d%e2%80%8d-%e0%b4%85%e0%b4%a7%e0%b4%bf%e0%b4%95%e0%b4%ae%e0%b5%86%e0%b4%9f%e0%b5%81%e0%b4%a4%e0%b5%8d%e0%b4%a4%e0%b5%8d-%e0%b4%aa

 

പൊന്നാനി: കനത്ത സുരക്ഷയില്‍ പൊന്നാനിയില്‍ ദേശീയപാത വികസനത്തിനായുള്ള സര്‍വേ തുടങ്ങി. രണ്ടാം ഘട്ട സര്‍വേയാണ് ഇന്നലെ തുടങ്ങിയത്. കുറ്റിപ്പുറം മുതല്‍ പൊന്നാനി വരെയുള്ള 24 കിലോമീറ്ററിലാണ് സര്‍വേ.
ജില്ലാ അതിര്‍ത്തിയായ കാപ്പിരിക്കാട്ടുനിന്നാണ് ഇന്നലെ സര്‍വേ ആരംഭിച്ചത്. അയ്യോട്ടിച്ചിറ, പാലപ്പെട്ടി, കാപ്പിരിക്കാട്, പുതിയിരുത്തി എന്നിവിടങ്ങളിലും സര്‍വേ നടന്നു. പുതിയ അലൈന്‍മെന്റ് പ്രകാരം ഈ ഭാഗങ്ങളില്‍ മാത്രം 50 വീടുകള്‍ കൂടുതല്‍ നഷ്ടപ്പെടും. 60 വീടുകള്‍ ഭാഗികമായും പൊളിക്കേണ്ടിവരും. 2013ലെ അലൈമെന്റില്‍ കുറഞ്ഞ വീടുകള്‍ മാത്രമാണ് ഈ മേഖലയില്‍ നഷ്ടപ്പെട്ടിരുന്നത്. വീടുകള്‍ക്കു പുറമേ, മൂന്നു സ്‌കൂളുകളും പാതയ്ക്കായി പൊളിക്കേണ്ടിവരും.
പാലപ്പെട്ടി എം.എല്‍.പി സ്‌കൂള്‍ നോര്‍ത്ത്, പാലപ്പെട്ടി ഗവ. ഹയര്‍സെക്കന്‍ഡറി സ്‌കൂളിന്റെ പുതിയ കെട്ടിടം, കാപ്പിരിക്കാട് ഗവ. എല്‍.പി സ്‌കൂള്‍ എന്നിവയാണ് പൊളിക്കേണ്ടിവരിക. ഇതിനു പുറമേ പാലപ്പെട്ടി ജുമാമസ്ജിദിന്റെ അരയേക്കര്‍ ഖബറിടവും പാതയ്ക്കുവേണ്ടി നഷ്ടപ്പെടും.
പുതിയ അലൈന്‍മെന്റില്‍ നിരവധി അപാകതകളുണ്ടെന്നു ഭൂമി നഷ്ടപ്പെടുന്നവര്‍ ചൂണ്ടിക്കാട്ടുന്നു. 2013ല്‍ നടത്തിയ സര്‍വേയില്‍ വീട് നഷ്ടപ്പെടാത്ത പലര്‍ക്കും പുതിയ അലൈന്‍മെന്റ് പ്രകാരം വീടുകള്‍ നഷ്ടപ്പെടും.
2013ലെ അലൈന്‍മെന്റ് പ്രകാരം കാപ്പിരിക്കാട് മോഹനന്റെ വീട്ടില്‍നിന്ന് ഏറെ അകലെയാണ് സര്‍വേക്കല്ലുകള്‍ സ്ഥാപിച്ചിരുന്നത്. എന്നാല്‍, ഇന്നലെ നടന്ന സര്‍വേയില്‍ വീട്ടിനുള്ളിലാണ് സര്‍വേക്കല്ല് സ്ഥാപിച്ചത്.
പുതിയ അലൈന്‍മെന്റിനെതിരേ വ്യാപക പരാതികളും പ്രതിഷേധങ്ങളുമാണ് ഉയര്‍ന്നിട്ടുള്ളത്. 2013ലെ അലൈന്‍മെന്റ് പ്രകാരം കാപ്പിരിക്കാട് മുതല്‍ കുറ്റിപ്പുറം വരെയുള്ള ഭാഗങ്ങളില്‍ 220 വീടുകളും 165 ഏക്കര്‍ ഭൂമിയുമാണ് നഷ്ടപ്പെടുക. എന്നാല്‍, പുതിയ അലൈന്‍മെന്റില്‍ ഭൂമിയുടെ അളവ് ഇതുതന്നെയാണെങ്കിലും വീടുകള്‍ കൂടുതല്‍ നഷ്ടപ്പെടും. ഇന്നലെ സര്‍വേ നടന്ന പ്രദേശങ്ങളില്‍ മാത്രം 20 ഏക്കര്‍ ഭൂമിയാണ് നഷ്ടപ്പെടുക.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

നെടുമങ്ങാട് ജില്ലാ ആശുപത്രി ഡോക്ടര്‍ക്കെതിരേ വീണ്ടും ചികിത്സാ പിഴവ് പരാതി; ഒരു വര്‍ഷത്തിനിടെ യുവതി ആറുതവണ ശസ്ത്രക്രിയയ്ക്ക് വിധേയമായി

Kerala
  •  14 days ago
No Image

ഗവിയില്‍ അങ്കണവാടി ജീവനക്കാരിയെ മരിച്ച നിലയില്‍ കണ്ടെത്തി; പ്രതിയെന്ന് സംശയിക്കുന്ന ഒരാള്‍ അറസ്റ്റില്‍ 

Kerala
  •  14 days ago
No Image

നിയമസഭയുടെ ആദ്യസമ്മേളനം തമിഴ് തായ് വാഴ്ത്ത് ആലപിച്ച് തുടങ്ങി വിജയ് സര്‍ക്കാര്‍; വന്ദേമാതരം ഒഴിവാക്കി 

National
  •  14 days ago
No Image

കൊലക്കേസ് പ്രതിയെ തിരക്കഥാകൃത്താക്കി പി.എസ്.സി ! ; രാജേഷ് തില്ലങ്കേരിക്ക് പകരം നല്‍കിയത് ആകാശ് തില്ലങ്കേരിയുടെ ചിത്രം

Kerala
  •  14 days ago
No Image

വിവാഹിതയായിട്ട് വെറും 48 ദിവസം,  ചുറ്റും സി.സി ടിവി, അയല്‍ക്കാരിയോട് സംസാരിച്ചതിന് ക്രൂരമര്‍ദ്ദനം; ഡോക്ടറായ ഭര്‍ത്താവിന്റെ ക്രൂരതയില്‍ നവവധു ജീവനൊടുക്കി

National
  •  14 days ago
No Image

ശിവസേനയിലെ പിളർപ്പ്; എൻ.സി.പിയിലും ആശങ്ക, എം.പിമാരുടെ യോഗം വിളിച്ച് ശരദ്പവാർ

National
  •  14 days ago
No Image

ചായ അമിതമായി തിളപ്പിക്കുന്നവരുടെ ശ്രദ്ധയ്ക്ക്: കടുപ്പം കൂടുമ്പോള്‍ നഷ്ടപ്പെടുന്നത് ആരോഗ്യം

Kerala
  •  14 days ago
No Image

കാര്‍ഷിക സര്‍വകലാശാല വി.സി ബി. അശോകിനെ മാറ്റി ബി.ജെ.പി അധ്യാപക സംഘടന നേതാവിനെ നിയമിക്കാന്‍ ലോക്ഭവന്‍ നീക്കം

Kerala
  •  14 days ago
No Image

ഹോസ്റ്റല്‍ വിദ്യാര്‍ഥികള്‍ക്ക് ഛര്‍ദിയും വയറിളക്കവും; തൃപ്പൂണിത്തുറ ആയുര്‍വേദ കോളജ് അടച്ചു 

Kerala
  •  14 days ago
No Image

എബോളയെന്ന് സംശയം; സുഡാനില്‍ നിന്നെത്തിയ 52 വയസ്സുകാരി നിരീക്ഷണത്തില്‍, ചികിത്സയിലുള്ളത് കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍

Kerala
  •  14 days ago