HOME
DETAILS

എസ്.എ.ടി ആശുപത്രിയില്‍ അതിക്രമം; ഷംനയുടെ ബന്ധുക്കള്‍ക്കെതിരേ പരാതി

  
backup
April 21 2018 | 03:04 AM

%e0%b4%8e%e0%b4%b8%e0%b5%8d-%e0%b4%8e-%e0%b4%9f%e0%b4%bf-%e0%b4%86%e0%b4%b6%e0%b5%81%e0%b4%aa%e0%b4%a4%e0%b5%8d%e0%b4%b0%e0%b4%bf%e0%b4%af%e0%b4%bf%e0%b4%b2%e0%b5%8d%e2%80%8d-%e0%b4%85%e0%b4%a4


തിരുവനന്തപുരം: എസ്.എ.ടി ആശുപത്രിയില്‍ ചികിത്സക്കെത്തി പിന്നീട് കടന്നുകളഞ്ഞ ഷംനയുടെ ബന്ധുക്കള്‍ക്കെതിരേ ആശുപത്രി അധികൃതര്‍ പൊലിസില്‍ പരാതി നല്‍കി.
ഷംനയെ കാണാതായതിനു പിന്നാലെ ആശുപത്രിയില്‍ അതിക്രമം നടത്തിയെന്നാണ് പരാതി. കണ്ടാലറിയാവുന്ന മുപ്പത്തിയഞ്ചോളം പേര്‍ക്കെതിരെയാണ് പരാതി.
കഴിഞ്ഞ ചൊവ്വാഴ്ചയാണ് എസ്.എ.ടിയില്‍ ഗര്‍ഭിണിയെന്ന വ്യാജേന ചികിത്സക്കെത്തിയ ഷംന കടന്നു കളഞ്ഞത്. തുടര്‍ന്ന് രണ്ട് രാത്രിയും മൂന്ന് പകലും ഷംനയുടെ ബന്ധുക്കള്‍ ഒ.പി കെട്ടിടത്തിന് ഉള്ളില്‍ തങ്ങി സ്റ്റാഫിനോടും ആശുപത്രിയില്‍ എത്തിയവരോടും അപമര്യാദയായി പെരുമാറിയെന്നാണ് പരാതി.
മൊബൈല്‍ ചാര്‍ജ് ചെയ്യാനായി കംപ്യൂട്ടര്‍ കണക്ട് ചെയ്യുന്ന പ്ലഗ് പോയിന്റ് നശിപ്പിച്ചുവെന്നും രണ്ട് വാതിലുകള്‍ ചവിട്ടി പൊളിച്ചുവെന്നും കൂടാതെ കിഡ്‌നിയെടുക്കാന്‍ ഒളിപ്പിച്ചെന്ന പ്രചാരണങ്ങളും നടത്തിയതായി പരാതിയില്‍ പറയുന്നു. കാന്റീനില്‍ കയറി 2000 രൂപയുടെ സാധനങ്ങള്‍ മോഷ്ടിച്ചു.
ഇവര്‍ പുറത്തിറങ്ങാന്‍ കൂട്ടാക്കാത്തത് കാരണം ഒ.പിയുടെ വാതിലുകളും ഗേറ്റും പൂട്ടാന്‍ കഴിഞ്ഞില്ലെന്നും ഏകദേശം 20ഓളം പുരുഷന്‍മാരും 15 ഓളം സ്ത്രീകളുമാണ് ഉണ്ടായിരുന്നതെന്നും ആര്‍.എം.ഒ ഡോ. പി.ജി ഹരിപ്രസാദ് അറിയിച്ചു. കഴിഞ്ഞ ദിവസം കരുനാഗപ്പള്ളിയില്‍ നിന്ന് കണ്ടെത്തിയ ഷംന ഗര്‍ഭിണിയല്ലെന്ന് സ്ഥിരീകരിച്ചിരുന്നു.

 

എസ്.എ.ടിയിലെ കാമറകള്‍ പ്രവര്‍ത്തനസജ്ജമെന്ന് അധികൃതര്‍


തിരുവനന്തപുരം: എസ്.എ.ടി ആശുപത്രിയില്‍ അത്യാധുനിക സൗകര്യങ്ങളോടെ സ്ഥാപിച്ച 88 ക്യാമറകളും പൂര്‍ണതോതില്‍ പ്രവര്‍ത്തനസജ്ജമാണെന്ന് ആശുപത്രി അധികൃതര്‍.
കഴിഞ്ഞ മാസം 26ന് ബഹു.മന്ത്രി കടകംപള്ളി സുരേന്ദ്രന്റെ പ്രാദേശിക വികസന ഫണ്ട് ഉപയോഗിച്ച് 13 .50 ലക്ഷം രൂപ ചെലവഴിച്ചാണ് അത്യാധുനിക സുരക്ഷാ കാമറകള്‍ സ്ഥാപിച്ചത്.
ഇതിന്റെ സത്യാവസ്ഥ തിരക്കാതെ അടിസ്ഥാന രഹിതമായ വാര്‍ത്തക്ക് പിന്നില്‍ ആശുപത്രിയെ തകര്‍ക്കാന്‍ ശ്രമിക്കുന്നവരായിരിക്കണം. എസ്.എ.ടി ആശുപത്രിയില്‍ ചികിത്സക്കെത്തുന്ന സ്ത്രീകളുടേയും കുട്ടികളുടേയും കൂട്ടിരിപ്പ് കാരുടേയും ജീവനക്കാരുടേയും സുരക്ഷാ മുന്‍നിര്‍ത്തിയാണ് അത്യാധുനിക സൗകര്യമുള്ള കാമറകള്‍ സ്ഥാപിച്ചത്. ഇത് കൃത്യമായി നിരീക്ഷിക്കുന്നതിന് രണ്ട് ജീവനക്കാരേയും ചുമതലപ്പെടുത്തിയിട്ടുണ്ട്.
88 ക്യാമറകളും ദിവസവും നിരീക്ഷിക്കുകയും പരിശോധിക്കുകയും ചെയ്യുന്നുണ്ട്. എ ബ്ലോക്കിലും ബി ബ്ലോക്കിലുമായി ഒറ്റഘട്ടത്തിലാണ് ഇത് സ്ഥാപിച്ചത്. രാത്രിയും പകലും ദൃശ്യങ്ങള്‍ ഒരു പോലെ പകര്‍ത്തി സൂക്ഷിക്കാന്‍ കഴിയും. ദൃശ്യങ്ങള്‍ അന്നന്ന് തന്നെ പരിശോധിക്കുന്നതിനാല്‍ ഇവിടെ ലഭിക്കുന്ന പരാതികള്‍ അന്നന്ന് തന്നെ പരിശോധിച്ച് പരിഹരിക്കുന്നുണ്ടെന്ന് ആശുപത്രി സൂപ്രണ്ട് ഡോ. എ. സന്തോഷ് കുമാര്‍ അറിയിച്ചു.
എസ്.എ.ടി ആശുപത്രിയില്‍ കഴിഞ്ഞ ദിവസം കാണാതായ ഷംനയുടെ ദൃശ്യങ്ങളും അന്വേഷണത്തിനായി പൊലിസിന് ലഭിച്ചത് സി.സി ടിവി ക്യാമറകളില്‍ നിന്നാണ്. ഇവിടത്തെ രണ്ട് കാമറാ പരിധിയില്‍ ഷംനയുടെ ദൃശ്യങ്ങള്‍ ഉണ്ടായിരുന്നു.
ആശുപത്രിയിലെ ബയോ കെമിസ്ട്രി ലാബില്‍ പരിശോധനക്ക് ഷംന വരുന്നതും തിരിച്ച് പോകുന്നതും ദൃശ്യങ്ങളില്‍ വ്യക്തമായിരുന്നു. ദൃശ്യങ്ങളില്‍ ഷംന പൂര്‍ണ ഗര്‍ഭിണിയായിരുന്നില്ല.
രണ്ട് കാമറകളുടെ പരിധിയില്‍ മാത്രമാണ് ഷംന വന്നത്. ബന്ധപ്പെട്ട അധികാരികള്‍ ആവശ്യപ്പെട്ടാല്‍ മുഴുവന്‍ സി.സി ടി.വി ദൃശ്യങ്ങളും പരിശോധനക്കായി നല്‍കുമെന്നും ആശുപത്രി അധികൃതര്‍ അറിയിച്ചു.

 

വനിതാ കമ്മിഷന്‍ അന്വേഷണം നടത്തി

 

തിരുവനന്തപുരം: എസ്.എ.ടി ആശുപത്രിയില്‍ പരിശോധനക്കെത്തിയ യുവതിയെ കാണാതാവുകയും പിന്നീട് കണ്ടെത്തുകയും ചെയ്ത സംഭവത്തില്‍ വനിതാ കമ്മിഷന്‍ നേരിട്ട് അന്വേഷണം നടത്തി. ചെയര്‍പേഴ്‌സണ്‍ എം.സി ജോസഫയ്‌നിന്റെ നിര്‍ദേശാനുസരണം കമ്മിഷന്‍ അംഗം ഷാഹിദാ കമാല്‍ അന്വേഷണത്തിന് നേതൃത്വം നല്‍കി. വെളളിയാഴ്ച്ച യുവതിയെ കോടതിയില്‍ ഹാജരാക്കിയിരുന്നു.
മാതാപിതാക്കളും ബന്ധുക്കളും യുവതിയെ സ്വീകരിച്ചതായി ഷാഹിദാ കമാല്‍ അറിയിച്ചു. പൂര്‍ണ മനസ്സോടെ യുവതിയെ ഏറ്റെടുക്കുന്നത് സംബന്ധിച്ച് കഴക്കൂട്ടം എ.സി.പി അനില്‍കുമാര്‍ ബന്ധുക്കള്‍ക്ക് കൗണ്‍സലിങ് നല്‍കിയതായും ഷാഹിദാ കമാല്‍ പറഞ്ഞു. വിഷയത്തില്‍ കമ്മിഷന്‍ സ്വമേധയാ കേസെടുത്തിരുന്നു. സംഭവവുമായി ബന്ധപ്പെട്ട് ഏഴ് ദിവസത്തിനകം അന്വേഷണ റിപ്പോര്‍ട്ട് സമര്‍പ്പിക്കാനും തിരുവനന്തപുരം സിറ്റി പൊലിസ് കമ്മിഷണറോട് ആവശ്യപ്പെട്ടിരുന്നു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

കയര്‍ ബോര്‍ഡ് ജീവനക്കാരി ജോളിയുടെ മരണം: അന്വേഷണത്തിന് സമിതിയെ നിയോഗിച്ച് കേന്ദ്രം

Kerala
  •  2 minutes ago
No Image

ലിസ്റ്റില്‍ യു.എ.ഇ ഇല്ല, സ്വര്‍ണത്തിന് ഏറ്റവും വില കുറവുള്ള അഞ്ച് രാജ്യങ്ങള്‍ ഇവയാണ് 

Business
  •  2 hours ago
No Image

കണ്ണൂരിൽ മെഡിക്കൽ ഷോപ്പുകാർ മരുന്ന് മാറി നൽകിയെന്ന്; എട്ടുമാസം പ്രായമുള്ള കു‍ഞ്ഞ് ​ഗുരുതരാവസ്ഥയിൽ

Kerala
  •  3 hours ago
No Image

മാനദണ്ഡം മാറിയെങ്കിലും വെട്ടിനിരത്തലൊഴിയാതെ സി.പി.എം

Kerala
  •  3 hours ago
No Image

ദുബൈയിലേക്ക് ഇന്ത്യക്കാര്‍ക്ക് രണ്ട് വര്‍ഷത്തെ വര്‍ക്ക് വിസ: എങ്ങനെ അപേക്ഷിക്കാം, യോഗ്യത, നടപടിക്രമങ്ങള്‍ അറിഞ്ഞിരിക്കാം | Dubai 2-year work visa Procedure

uae
  •  3 hours ago
No Image

ദുബായ് 2 വർഷത്തെ തൊഴിൽ വിസ: എങ്ങനെ അപേക്ഷിക്കാം, ആർക്കാണ് യോഗ്യത? 2025 പുതിയ മാറ്റങ്ങൾ

uae
  •  3 hours ago
No Image

ജ്യോത്സ്യനെ ഹണിട്രാപ്പില്‍ കുരുക്കി, യുവതിയോടൊപ്പം നഗ്നനാക്കി നിര്‍ത്തി ഫോട്ടോയെടുത്ത് ബ്ലാക്ക്‌മെയില്‍; രണ്ടു പേര്‍ അറസ്റ്റില്‍ 

Kerala
  •  4 hours ago
No Image

ഒറ്റക്കുതിപ്പില്‍ പുതു റെക്കോര്‍ഡിട്ട് സ്വര്‍ണം; പവന്‍ വില 65,000ത്തിന് തൊട്ടരികെ

Business
  •  4 hours ago
No Image

ലോകത്തിലെ ഏറ്റവും വലിയ ഡ്രോൺ ലൈറ്റ് ഷോ അബുദാബിയിൽ! കിംബൽ മസ്‌കിന്റെ നോവ സ്കൈയും അനലോഗുമായും ചേർന്ന് പരിപാടി സംഘടിപ്പിക്കും

uae
  •  4 hours ago
No Image

രൂപയും യുഎഇ ദിര്‍ഹമും തമ്മിലെ വ്യത്യാസം; യു.എ.ഇയിലെ സ്വര്‍ണ, ഇന്ധന നിരക്കുകളും അറിയാം | UAE Market Today

Economy
  •  5 hours ago