HOME
DETAILS

ജനകീയ പ്രക്ഷോഭം അര്‍മേനിയന്‍ പ്രധാനമന്ത്രി രാജിവച്ചു

  
backup
April 23 2018 | 21:04 PM

%e0%b4%9c%e0%b4%a8%e0%b4%95%e0%b5%80%e0%b4%af-%e0%b4%aa%e0%b5%8d%e0%b4%b0%e0%b4%95%e0%b5%8d%e0%b4%b7%e0%b5%8b%e0%b4%ad%e0%b4%82-%e0%b4%85%e0%b4%b0%e0%b5%8d%e2%80%8d%e0%b4%ae%e0%b5%87%e0%b4%a8%e0%b4%bf


യെരവാന്‍: ദിവസങ്ങള്‍ നീണ്ട പ്രതിപക്ഷ പ്രക്ഷോഭത്തിനൊടുവില്‍ അര്‍മീനിയന്‍ പ്രധാനമന്ത്രി സെര്‍സി സര്‍ഗിസിയാന്‍ രാജിവച്ചു. തനിക്കെതിരേയുള്ള പ്രക്ഷോഭം അവസാനിപ്പിക്കാന്‍ അര്‍മേനിയന്‍ റിപ്പബ്ലിക്കിലെ മുഴുവന്‍ പൗരന്മാരോടും ആവശ്യപ്പെടുകയാണെന്നും രാജ്യത്തിന്റെ പ്രധാനമന്ത്രി പദവയില്‍ നിന്ന് ഒഴിയുകയാണെന്നും സെര്‍സി പ്രസ്താനവനയില്‍ അറിയിച്ചു. നിക്കോള്‍ പഷ്‌നിയന്‍(പ്രതിപക്ഷ നേതാവ്) ശരിയായ പക്ഷത്തായിരുന്നു. താന്‍ തെറ്റായ ഭാഗത്തായിരുന്നു. തനിക്കെതിരേയുള്ള പ്രക്ഷോഭകരുടെ ആവശ്യം നടപ്പാക്കുകയാണെന്ന് സെര്‍സി സര്‍ഗിസിയാന്‍ പറഞ്ഞു.
അഴിമതിക്കാരനായ പ്രധാനമന്ത്രി രാജ്യത്ത് ഏകാധിപത്യ ഭരണം നടത്താനാണ് ശ്രമിക്കുന്നതെന്ന് ആരോപിച്ചാണ് പ്രക്ഷോഭം. അതിനിടെ ഇന്നലെ പ്രധാനമന്ത്രിക്കെതിരേ നടന്ന പ്രക്ഷോഭത്തിന് പിന്തുണയുമായി നൂറ് കണക്കിന് സൈനികര്‍ രംഗത്തെത്തി.
ക്രമസമാധാനത്തിനായി ചുമതലപ്പെടുത്തിയ സൈനികരാണ് തലസ്ഥാനമായ യെരവാന്‍ ഉള്‍പ്പെടെയുള്ള പ്രദേശങ്ങളില്‍ പ്രക്ഷോഭകര്‍ക്കൊപ്പം അണിനിരന്നതെന്ന് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. എന്നാല്‍ സര്‍ക്കാരിനെതിരേ നടക്കുന്ന പ്രക്ഷോഭത്തില്‍ പങ്കെടുക്കുന്നവര്‍ക്കെതിരേ ശക്തമായ നടപടികളെടുക്കുമെന്ന് പ്രതിരോധ മന്ത്രാലയം പറഞ്ഞു.
പ്രധാനമന്ത്രി രാജിവയ്ക്കണമെന്ന് ആവശ്യപ്പെട്ട് ഏപ്രില്‍13 മുതലാണ് പ്രതിപക്ഷം പ്രക്ഷോഭവുമായി തെരുവിലിറങ്ങിയത്. ഞായറാഴ്ച നടന്ന പ്രതിഷേധത്തില്‍ പ്രതിപക്ഷ നേതാവായ നിക്കോള്‍ പഷിനിയന്‍ ഉള്‍പ്പെടെ മൂന്നുപേരെ പൊലിസ് അറസ്റ്റ് ചെയ്തിരുന്നു.
ക്രമസമാധാന നില തകരാറിലാവുന്ന പ്രവര്‍ത്തനങ്ങള്‍ നടത്തിയതിനാണ് ഇവരെ അറസ്റ്റ് ചെയ്തതെന്ന് സര്‍ക്കാര്‍ പറഞ്ഞു. എന്നാല്‍ അറസ്റ്റ് ചെയ്തവരെ ഇന്നലെ വിട്ടയച്ചു.
പ്രധാനമന്ത്രിക്കെതിരേ ആയിരക്കണക്കിന് പേരാണ് പത്താം ദിവസമായ ഇന്നലെയും തെരുവിലിറങ്ങിയത്. പത്ത് വര്‍ഷം പൂര്‍ത്തിയാക്കിയ പ്രധാനമന്ത്രി ഈ മാസമാണ് വീണ്ടും ഭരണത്തിലേറിയത്. അധികാരം ശക്തിപ്പെടുത്തിക്കൊണ്ടുള്ള നിയമഭേദഗതിക്ക് കഴിഞ്ഞയാഴ്ച അര്‍മേനിയന്‍ പാര്‍ലമെന്റ് അംഗീകാരം നല്‍കിയിരുന്നു.
അധികാരം ഉറപ്പിക്കാനുള്ള സര്‍ഗിസിയാന്റെ ശ്രമത്തിന്റെ ഭാഗമായാണ് ഭേദഗതിയെന്നാണ് പ്രതിപക്ഷ ആരോപണം.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

പ്രശസ്ത വൃക്കരോഗ വിദഗ്ധന്‍ Dr. ജോര്‍ജ് പി അബ്രഹാം ഫാം ഹൗസില്‍ തൂങ്ങിമരിച്ച നിലയില്‍

Kerala
  •  an hour ago
No Image

താമരശ്ശേരിയിൽ പച്ചക്കറി ലോറി മറിഞ്ഞ് അപകടം; രണ്ട് പേർക്ക് പരിക്ക്

Kerala
  •  6 hours ago
No Image

ഡാർക്ക് വെബിലൂടെ ഫ്രാൻസിൽ നിന്ന് എംഡിഎംഎ എത്തിച്ച യുവാവ് അറസ്റ്റിൽ

Kerala
  •  7 hours ago
No Image

പക്ഷിയിടിച്ച് ആകാശ മധ്യത്തിൽ എഞ്ചിന് തീപിടിച്ചു; വിമാനം അടിയന്തരമായി ലാൻഡ് ചെയ്ത് ഫെഡ്‍എക്‌സ് കാർഗോ

International
  •  7 hours ago
No Image

വിദ്യാർത്ഥികളിലെ മയക്കുമരുന്ന് ഉപയോഗത്തിനെതിരെ മുന്നറിയിപ്പ് നൽകി യുഎഇ മന്ത്രാലയം

uae
  •  8 hours ago
No Image

കായംകുളത്ത് തൊണ്ടയിൽ മീൻ കുടുങ്ങി 24കാരൻ മരിച്ചു

Kerala
  •  8 hours ago
No Image

അർജന്റൈൻ ഇതിഹാസത്തിന് ശേഷം കളംനിറഞ്ഞ് സൂപ്പർതാരം; ഗോൾ മഴയുമായി ബാഴ്സ

Football
  •  8 hours ago
No Image

ചുങ്കത്തറ ഭീഷണി പ്രസംഗം; പി.വി. അൻവറിനെതിരെ പൊലീസ് കേസ്

Kerala
  •  8 hours ago
No Image

ഫുട്ബോളിൽ ആ സമയങ്ങളിൽ ഞാൻ ഒരുപാട് ബുദ്ധിമുട്ടുകൾ നേരിട്ടിരുന്നു: മെസി

Football
  •  8 hours ago
No Image

റമദാനിൽ ഗസയിലേക്കുള്ള അത്യാവശ്യ സാധനങ്ങളുടെ പ്രവേശനം ഇസ്രാഈൽ തടഞ്ഞു; ‘വിലകുറഞ്ഞ ബ്ലാക്ക്മെയിൽ’ എന്ന് ഹമാസ്

International
  •  8 hours ago