
ജനകീയ പ്രക്ഷോഭം അര്‍മേനിയന്‍ പ്രധാനമന്ത്രി രാജിവച്ചു
യെരവാന്‍: ദിവസങ്ങള്‍ നീണ്ട പ്രതിപക്ഷ പ്രക്ഷോഭത്തിനൊടുവില്‍ അര്‍മീനിയന്‍ പ്രധാനമന്ത്രി സെര്‍സി സര്‍ഗിസിയാന്‍ രാജിവച്ചു. തനിക്കെതിരേയുള്ള പ്രക്ഷോഭം അവസാനിപ്പിക്കാന്‍ അര്‍മേനിയന്‍ റിപ്പബ്ലിക്കിലെ മുഴുവന്‍ പൗരന്മാരോടും ആവശ്യപ്പെടുകയാണെന്നും രാജ്യത്തിന്റെ പ്രധാനമന്ത്രി പദവയില്‍ നിന്ന് ഒഴിയുകയാണെന്നും സെര്‍സി പ്രസ്താനവനയില്‍ അറിയിച്ചു. നിക്കോള്‍ പഷ്നിയന്‍(പ്രതിപക്ഷ നേതാവ്) ശരിയായ പക്ഷത്തായിരുന്നു. താന്‍ തെറ്റായ ഭാഗത്തായിരുന്നു. തനിക്കെതിരേയുള്ള പ്രക്ഷോഭകരുടെ ആവശ്യം നടപ്പാക്കുകയാണെന്ന് സെര്‍സി സര്‍ഗിസിയാന്‍ പറഞ്ഞു.
അഴിമതിക്കാരനായ പ്രധാനമന്ത്രി രാജ്യത്ത് ഏകാധിപത്യ ഭരണം നടത്താനാണ് ശ്രമിക്കുന്നതെന്ന് ആരോപിച്ചാണ് പ്രക്ഷോഭം. അതിനിടെ ഇന്നലെ പ്രധാനമന്ത്രിക്കെതിരേ നടന്ന പ്രക്ഷോഭത്തിന് പിന്തുണയുമായി നൂറ് കണക്കിന് സൈനികര്‍ രംഗത്തെത്തി.
ക്രമസമാധാനത്തിനായി ചുമതലപ്പെടുത്തിയ സൈനികരാണ് തലസ്ഥാനമായ യെരവാന്‍ ഉള്‍പ്പെടെയുള്ള പ്രദേശങ്ങളില്‍ പ്രക്ഷോഭകര്‍ക്കൊപ്പം അണിനിരന്നതെന്ന് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. എന്നാല്‍ സര്‍ക്കാരിനെതിരേ നടക്കുന്ന പ്രക്ഷോഭത്തില്‍ പങ്കെടുക്കുന്നവര്‍ക്കെതിരേ ശക്തമായ നടപടികളെടുക്കുമെന്ന് പ്രതിരോധ മന്ത്രാലയം പറഞ്ഞു.
പ്രധാനമന്ത്രി രാജിവയ്ക്കണമെന്ന് ആവശ്യപ്പെട്ട് ഏപ്രില്‍13 മുതലാണ് പ്രതിപക്ഷം പ്രക്ഷോഭവുമായി തെരുവിലിറങ്ങിയത്. ഞായറാഴ്ച നടന്ന പ്രതിഷേധത്തില്‍ പ്രതിപക്ഷ നേതാവായ നിക്കോള്‍ പഷിനിയന്‍ ഉള്‍പ്പെടെ മൂന്നുപേരെ പൊലിസ് അറസ്റ്റ് ചെയ്തിരുന്നു.
ക്രമസമാധാന നില തകരാറിലാവുന്ന പ്രവര്‍ത്തനങ്ങള്‍ നടത്തിയതിനാണ് ഇവരെ അറസ്റ്റ് ചെയ്തതെന്ന് സര്‍ക്കാര്‍ പറഞ്ഞു. എന്നാല്‍ അറസ്റ്റ് ചെയ്തവരെ ഇന്നലെ വിട്ടയച്ചു.
പ്രധാനമന്ത്രിക്കെതിരേ ആയിരക്കണക്കിന് പേരാണ് പത്താം ദിവസമായ ഇന്നലെയും തെരുവിലിറങ്ങിയത്. പത്ത് വര്‍ഷം പൂര്‍ത്തിയാക്കിയ പ്രധാനമന്ത്രി ഈ മാസമാണ് വീണ്ടും ഭരണത്തിലേറിയത്. അധികാരം ശക്തിപ്പെടുത്തിക്കൊണ്ടുള്ള നിയമഭേദഗതിക്ക് കഴിഞ്ഞയാഴ്ച അര്‍മേനിയന്‍ പാര്‍ലമെന്റ് അംഗീകാരം നല്‍കിയിരുന്നു.
അധികാരം ഉറപ്പിക്കാനുള്ള സര്ഗിസിയാന്റെ ശ്രമത്തിന്റെ ഭാഗമായാണ് ഭേദഗതിയെന്നാണ് പ്രതിപക്ഷ ആരോപണം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."RELATED NEWS

കയര്‍ ബോര്‍ഡ് ജീവനക്കാരി ജോളിയുടെ മരണം: അന്വേഷണത്തിന് സമിതിയെ നിയോഗിച്ച് കേന്ദ്രം
Kerala
• 7 minutes ago
ലിസ്റ്റില്‍ യു.എ.ഇ ഇല്ല, സ്വര്‍ണത്തിന് ഏറ്റവും വില കുറവുള്ള അഞ്ച് രാജ്യങ്ങള്‍ ഇവയാണ്
Business
• 2 hours ago
കണ്ണൂരിൽ മെഡിക്കൽ ഷോപ്പുകാർ മരുന്ന് മാറി നൽകിയെന്ന്; എട്ടുമാസം പ്രായമുള്ള കുഞ്ഞ് ഗുരുതരാവസ്ഥയിൽ
Kerala
• 3 hours ago
മാനദണ്ഡം മാറിയെങ്കിലും വെട്ടിനിരത്തലൊഴിയാതെ സി.പി.എം
Kerala
• 3 hours ago
ദുബൈയിലേക്ക് ഇന്ത്യക്കാര്‍ക്ക് രണ്ട് വര്‍ഷത്തെ വര്‍ക്ക് വിസ: എങ്ങനെ അപേക്ഷിക്കാം, യോഗ്യത, നടപടിക്രമങ്ങള്‍ അറിഞ്ഞിരിക്കാം | Dubai 2-year work visa Procedure
uae
• 3 hours ago
ദുബായ് 2 വർഷത്തെ തൊഴിൽ വിസ: എങ്ങനെ അപേക്ഷിക്കാം, ആർക്കാണ് യോഗ്യത? 2025 പുതിയ മാറ്റങ്ങൾ
uae
• 3 hours ago
ജ്യോത്സ്യനെ ഹണിട്രാപ്പില്‍ കുരുക്കി, യുവതിയോടൊപ്പം നഗ്നനാക്കി നിര്‍ത്തി ഫോട്ടോയെടുത്ത് ബ്ലാക്ക്മെയില്‍; രണ്ടു പേര് അറസ്റ്റില്‍
Kerala
• 4 hours ago
ഒറ്റക്കുതിപ്പില്‍ പുതു റെക്കോര്‍ഡിട്ട് സ്വര്‍ണം; പവന് വില 65,000ത്തിന് തൊട്ടരികെ
Business
• 4 hours ago
ലോകത്തിലെ ഏറ്റവും വലിയ ഡ്രോൺ ലൈറ്റ് ഷോ അബുദാബിയിൽ! കിംബൽ മസ്കിന്റെ നോവ സ്കൈയും അനലോഗുമായും ചേർന്ന് പരിപാടി സംഘടിപ്പിക്കും
uae
• 4 hours ago
രൂപയും യുഎഇ ദിര്‍ഹമും തമ്മിലെ വ്യത്യാസം; യു.എ.ഇയിലെ സ്വര്‍ണ, ഇന്ധന നിരക്കുകളും അറിയാം | UAE Market Today
Economy
• 5 hours ago
ഇന്നും ഒറ്റപ്പെട്ട മഴ, കാറ്റ് കൂടെ ഇടി മിന്നൽ മുന്നറിയിപ്പും
Weather
• 6 hours ago
മീന്‍ കൊത്തിയതിനെ തുടര്‍ന്ന് അണുബാധ; യുവാവിന്റെ കൈപ്പത്തി മുറിച്ചുമാറ്റി
Kerala
• 6 hours ago
ആശമാര്‍ നിരാശയില്‍; ഇന്ന് പൊങ്കാലയിടും
Kerala
• 7 hours ago
ക്രൂ 10 ദൗത്യം മുടങ്ങി; സുനിത വില്യംസിന്റെ മടക്കം ഇനിയും വൈകും
Science
• 7 hours ago
ആഘോഷം പൊടിപൂരമാകും; യുഎഇയിലും, സഊദിയിലും ചെറിയ പെരുന്നാള്‍ അവധി പ്രഖ്യാപിച്ചു.
uae
• 17 hours ago
റമദാനിൽ വീടുകൾക്കുള്ള അഗ്നി സുരക്ഷാ മാർഗ്ഗനിർദ്ദേശങ്ങൾ പുറത്തിറക്കി കുവൈത്ത് ആഭ്യന്തര മന്ത്രാലയം
Kuwait
• 17 hours ago
ഹല്‍ദ്വാനി സംഘര്‍ഷം: 22 പേര്‍ക്ക് ഹൈക്കോടതി ജാമ്യം, പുറത്തിറങ്ങുന്നത് ഒരുവര്‍ഷത്തിന് ശേഷം വിശുദ്ധ റമദാനില്‍; തുണയായത് ജംഇയ്യത്തിന്റെ നിയമസഹായം
National
• 17 hours ago
പേര്യ ചുരത്തിൽ ബൈക്കുകൾ തെന്നിമാറി അപകടം; കാരണം റോഡിൽ ഓയിൽ
Kerala
• 17 hours ago
ട്രംപിന് കനേഡിയൻ തിരിച്ചടി; 20 ബില്യൺ ഡോളറിന്റെ യുഎസ് ഉൽപ്പന്നങ്ങൾക്ക് കാനഡ അധിക തീരുവ ചുമത്തി
International
• 15 hours ago
കറന്റ് അഫയേഴ്സ്-12-03-2025
PSC/UPSC
• 15 hours ago
'ആർഎസ്എസ് മൂർദാബാദ്, ഗാന്ധിജി സിന്ദാബാദ്'; മുദ്രാവാക്യവുമായി തുഷാർ ഗാന്ധി
Kerala
• 15 hours ago