HOME
DETAILS

ഷീ ടാക്‌സി ഉടമകള്‍ ജപ്തിഭീഷണിയില്‍

  
backup
April 26, 2018 | 7:26 PM

%e0%b4%b7%e0%b5%80-%e0%b4%9f%e0%b4%be%e0%b4%95%e0%b5%8d%e2%80%8c%e0%b4%b8%e0%b4%bf-%e0%b4%89%e0%b4%9f%e0%b4%ae%e0%b4%95%e0%b4%b3%e0%b5%8d%e2%80%8d-%e0%b4%9c%e0%b4%aa%e0%b5%8d%e0%b4%a4%e0%b4%bf


തിരുവനന്തപുരം: ഒരുനേരത്തെ ഭക്ഷണത്തിനുപോലും ബുദ്ധിമുട്ടാണ്... അതിനിടയില്‍ ജപ്തിഭീഷണിയും... ആത്മഹത്യയല്ലാതെ വേറെ വഴിയില്ല സാറേ... ഇത്രയും പറഞ്ഞപ്പോഴേക്കും ആനിയുടെ കണ്ണുകള്‍ നിറഞ്ഞു. കേരളത്തിലെ ആദ്യ ഷീ ടാക്‌സി സംരംഭകയായ പി.ഡി ആനിയുടെ വാക്കുകളാണിത്.
ആനിയുടെ ഭര്‍ത്താവ് വൃക്കരോഗിയാണ്. ഹൃദയത്തിന് ഒരു ഓപറേഷന്‍ കഴിഞ്ഞു. മരുന്നിനും മറ്റു ജീവിതച്ചെലവുകള്‍ക്കുമായി കഷ്ടപ്പെടുകയാണ് ഈ സ്ത്രീ. ഇതിനുപുറമെയാണ് ഷീ ടാക്‌സി സംരംഭകയായതിനെ തുടര്‍ന്നുള്ള ജപ്തിഭീഷണിയും. ആനിയുടെ മാത്രമല്ല, സംസ്ഥാനത്തെ മറ്റ് 51 ഷീ ടാക്‌സി സംരഭകരുടെയും സ്ഥിതി ഇതുതന്നെയാണ്.
വനിതാ സംരംഭകര്‍ക്കായി സര്‍ക്കാര്‍ കൊണ്ടുവന്ന ഷീ ടാക്‌സി പദ്ധതി അവതാളത്തിലായിട്ട് ഒരുവര്‍ഷമായി. പദ്ധതി വനിതാ വികസന കോര്‍പറേഷന്‍ ഏറ്റെടുത്തതോടെ ട്രിപ്പുകള്‍ ഇല്ലാതെ ലോണടക്കാന്‍പോലും കഴിയാത്ത സ്ഥിതിയാണെന്ന് ഷീ ടാക്‌സി സംരംഭകരായ ഷൈനി പ്രമോദ്, ഷീജാ പി. കുമാര്‍, ജയ്‌സി രമേശ് എന്നിവര്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.
കേരള സര്‍ക്കാരിന്റെ സാമൂഹ്യക്ഷേമ വകുപ്പിന് കീഴിലുള്ള ജെന്‍ഡര്‍ പാര്‍ക്കിന്റെ നേതൃത്വത്തില്‍ 2013ല്‍ നടപ്പാക്കിയ പദ്ധതി ആദ്യകാലങ്ങളില്‍ വന്‍ വിജയമായിരുന്നു. സുരക്ഷിതമായ ട്രിപ്പുകളും മറ്റു സൗകര്യങ്ങളും ജെന്‍ഡര്‍ പാര്‍ക്ക് സംഘടിപ്പിച്ചുകൊടുത്തിരുന്നു. എന്നാല്‍, 2017ല്‍ പദ്ധതി സംസ്ഥാന വനിതാ വികസന കോര്‍പറേഷന്‍ ഏറ്റെടുത്തു. ഇതോടെ ട്രിപ്പുകളില്ലാതെ പദ്ധതി അനിശ്ചിതത്വത്തിലായി. കഴിഞ്ഞ ഒരുവര്‍ഷമായി യാതൊരു തരത്തിലുള്ള സഹായങ്ങളും കോര്‍പറേഷന്റെ ഭാഗത്തുനിന്ന് ലഭിക്കുന്നില്ല. യൂബര്‍ ടാക്‌സിയുമായി യോജിച്ച് പ്രവര്‍ത്തിക്കാനാണ് ഇപ്പോള്‍ കോര്‍പറേഷന്‍ പറയുന്നതെന്നും ഇവര്‍ വ്യക്തമാക്കി.
കോര്‍പറേഷന്റെ നിഷേധാത്മക നിലപാടിനെതിരേ പലതവണ പരാതി നല്‍കിയിട്ടും നടപടിയുണ്ടായില്ല. പരാതി പറയാനെത്തിയ തങ്ങളെ മന്ത്രി കെ.കെ ശൈലജ അപമാനിക്കുകയാണ് ചെയ്തത്. വാഹന വായ്പയുടെ ഗഡുക്കള്‍ തെറ്റിയതിനാല്‍ തങ്ങള്‍ ജപ്തിഭീഷണിയിലാണ്. നടപടിയുണ്ടായില്ലെങ്കില്‍ സമരപരിപാടികളുമായി മുന്നോട്ടുപോകുമെന്നും അവര്‍ അറിയിച്ചു.
ഷീ ടാക്‌സി വനിതകളുടെ ഉടമസ്ഥതയിലുള്ളതാണ്. വാഹനം ഓടിക്കുന്നതും വനിതകളാണ്. സ്ത്രീകള്‍ക്ക് സുരക്ഷിതയാത്ര ഉറപ്പുവരുത്തുന്നതിനാണ് പദ്ധതി ആരംഭിച്ചത്.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

യെദിയൂരപ്പക്കെതിരായ പോക്‌സോ കേസ് റദ്ദാക്കാനാവില്ലെന്ന് കര്‍ണാടക ഹൈക്കോടതി

National
  •  3 days ago
No Image

കോഴിക്കോട് ജില്ലാ പ‍ഞ്ചായത്ത് തിരഞ്ഞെടുപ്പിനുള്ള സ്ഥാനാർഥി പട്ടിക പുറത്തിറക്കി എൽഡിഎഫ്

Kerala
  •  3 days ago
No Image

ഓര്‍ഡര്‍ ചെയ്ത ഭക്ഷണം കിട്ടാന്‍ വൈകി; ചോദ്യം ചെയ്ത യുവാവിനെ തട്ടുകടക്കാരന്‍ കുത്തി 

Kerala
  •  3 days ago
No Image

അമ്മ നഷ്ടപ്പെട്ട എൽ.പി സ്കൂൾ വിദ്യാർഥിനിയെ പീഡിപ്പിച്ച കേസ്: 61-കാരന് 74 വർഷം കഠിനതടവും പിഴയും

Kerala
  •  3 days ago
No Image

'വൺ-സ്റ്റോപ്പ്' ജിസിസി യാത്രാ സംവിധാനം വരുന്നു; ആദ്യ ഘട്ടം യുഎഇ-ബഹ്‌റൈൻ റൂട്ടിൽ

uae
  •  3 days ago
No Image

പൂനെയിൽ ട്രക്കുകൾക്കിടയിൽ കാർ ഇടിച്ചുകയറി: പിന്നാലെ തീപിടുത്തം; ഏഴ് മരണം, 20 പേർക്ക് പരുക്ക്

National
  •  3 days ago
No Image

കാമുകിയുടെ മാതാപിതാക്കളെ ഇംപ്രസ്സ് ചെയ്യാനായി ഭാരം കുറയ്ക്കൽ ശസ്ത്രക്രിയക്ക് വിധേയനായി; പിന്നാലെ ശ്വാസതടസ്സം, യുവാവിന് ദാരുണാന്ത്യം

International
  •  3 days ago
No Image

ഐഫോൺ പോക്കറ്റ് നവംബർ 14-ന് പുറത്തിറങ്ങും; എന്താണ് 3D-നിറ്റഡ് പൗച്ച്? യുഎഇയിൽ ലഭിക്കുമോ?

uae
  •  3 days ago
No Image

അഖ്‌ലാഖിന്റെ കൊലയാളികളെ രക്ഷിക്കാന്‍ യോഗി സര്‍ക്കാര്‍; കേസുകള്‍ പിന്‍വലിക്കാന്‍ അപേക്ഷ നല്‍കി; ബീഫ് ഉണ്ടെന്ന് ക്ഷേത്രത്തില്‍നിന്ന് വിളിച്ച് പറഞ്ഞ് ഹിന്ദുത്വരെ ക്ഷണിച്ചു

National
  •  3 days ago
No Image

വോട്ടെണ്ണാൻ മണിക്കൂറുകൾ മാത്രം: സസാറാം 'ഇവിഎം മോഷണ' വിവാദം; ട്രക്കിൽ വന്നത് ഒഴിഞ്ഞ പെട്ടികളോ അതോ കള്ളവോട്ടിനുള്ള ഉപകരണങ്ങളോ?

National
  •  3 days ago