HOME
DETAILS

ഷീ ടാക്‌സി ഉടമകള്‍ ജപ്തിഭീഷണിയില്‍

  
backup
April 26, 2018 | 7:26 PM

%e0%b4%b7%e0%b5%80-%e0%b4%9f%e0%b4%be%e0%b4%95%e0%b5%8d%e2%80%8c%e0%b4%b8%e0%b4%bf-%e0%b4%89%e0%b4%9f%e0%b4%ae%e0%b4%95%e0%b4%b3%e0%b5%8d%e2%80%8d-%e0%b4%9c%e0%b4%aa%e0%b5%8d%e0%b4%a4%e0%b4%bf


തിരുവനന്തപുരം: ഒരുനേരത്തെ ഭക്ഷണത്തിനുപോലും ബുദ്ധിമുട്ടാണ്... അതിനിടയില്‍ ജപ്തിഭീഷണിയും... ആത്മഹത്യയല്ലാതെ വേറെ വഴിയില്ല സാറേ... ഇത്രയും പറഞ്ഞപ്പോഴേക്കും ആനിയുടെ കണ്ണുകള്‍ നിറഞ്ഞു. കേരളത്തിലെ ആദ്യ ഷീ ടാക്‌സി സംരംഭകയായ പി.ഡി ആനിയുടെ വാക്കുകളാണിത്.
ആനിയുടെ ഭര്‍ത്താവ് വൃക്കരോഗിയാണ്. ഹൃദയത്തിന് ഒരു ഓപറേഷന്‍ കഴിഞ്ഞു. മരുന്നിനും മറ്റു ജീവിതച്ചെലവുകള്‍ക്കുമായി കഷ്ടപ്പെടുകയാണ് ഈ സ്ത്രീ. ഇതിനുപുറമെയാണ് ഷീ ടാക്‌സി സംരംഭകയായതിനെ തുടര്‍ന്നുള്ള ജപ്തിഭീഷണിയും. ആനിയുടെ മാത്രമല്ല, സംസ്ഥാനത്തെ മറ്റ് 51 ഷീ ടാക്‌സി സംരഭകരുടെയും സ്ഥിതി ഇതുതന്നെയാണ്.
വനിതാ സംരംഭകര്‍ക്കായി സര്‍ക്കാര്‍ കൊണ്ടുവന്ന ഷീ ടാക്‌സി പദ്ധതി അവതാളത്തിലായിട്ട് ഒരുവര്‍ഷമായി. പദ്ധതി വനിതാ വികസന കോര്‍പറേഷന്‍ ഏറ്റെടുത്തതോടെ ട്രിപ്പുകള്‍ ഇല്ലാതെ ലോണടക്കാന്‍പോലും കഴിയാത്ത സ്ഥിതിയാണെന്ന് ഷീ ടാക്‌സി സംരംഭകരായ ഷൈനി പ്രമോദ്, ഷീജാ പി. കുമാര്‍, ജയ്‌സി രമേശ് എന്നിവര്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.
കേരള സര്‍ക്കാരിന്റെ സാമൂഹ്യക്ഷേമ വകുപ്പിന് കീഴിലുള്ള ജെന്‍ഡര്‍ പാര്‍ക്കിന്റെ നേതൃത്വത്തില്‍ 2013ല്‍ നടപ്പാക്കിയ പദ്ധതി ആദ്യകാലങ്ങളില്‍ വന്‍ വിജയമായിരുന്നു. സുരക്ഷിതമായ ട്രിപ്പുകളും മറ്റു സൗകര്യങ്ങളും ജെന്‍ഡര്‍ പാര്‍ക്ക് സംഘടിപ്പിച്ചുകൊടുത്തിരുന്നു. എന്നാല്‍, 2017ല്‍ പദ്ധതി സംസ്ഥാന വനിതാ വികസന കോര്‍പറേഷന്‍ ഏറ്റെടുത്തു. ഇതോടെ ട്രിപ്പുകളില്ലാതെ പദ്ധതി അനിശ്ചിതത്വത്തിലായി. കഴിഞ്ഞ ഒരുവര്‍ഷമായി യാതൊരു തരത്തിലുള്ള സഹായങ്ങളും കോര്‍പറേഷന്റെ ഭാഗത്തുനിന്ന് ലഭിക്കുന്നില്ല. യൂബര്‍ ടാക്‌സിയുമായി യോജിച്ച് പ്രവര്‍ത്തിക്കാനാണ് ഇപ്പോള്‍ കോര്‍പറേഷന്‍ പറയുന്നതെന്നും ഇവര്‍ വ്യക്തമാക്കി.
കോര്‍പറേഷന്റെ നിഷേധാത്മക നിലപാടിനെതിരേ പലതവണ പരാതി നല്‍കിയിട്ടും നടപടിയുണ്ടായില്ല. പരാതി പറയാനെത്തിയ തങ്ങളെ മന്ത്രി കെ.കെ ശൈലജ അപമാനിക്കുകയാണ് ചെയ്തത്. വാഹന വായ്പയുടെ ഗഡുക്കള്‍ തെറ്റിയതിനാല്‍ തങ്ങള്‍ ജപ്തിഭീഷണിയിലാണ്. നടപടിയുണ്ടായില്ലെങ്കില്‍ സമരപരിപാടികളുമായി മുന്നോട്ടുപോകുമെന്നും അവര്‍ അറിയിച്ചു.
ഷീ ടാക്‌സി വനിതകളുടെ ഉടമസ്ഥതയിലുള്ളതാണ്. വാഹനം ഓടിക്കുന്നതും വനിതകളാണ്. സ്ത്രീകള്‍ക്ക് സുരക്ഷിതയാത്ര ഉറപ്പുവരുത്തുന്നതിനാണ് പദ്ധതി ആരംഭിച്ചത്.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

കാടുവെട്ട് യന്ത്രം ഉപയോ​ഗിച്ച് കൊലപാതകം; പ്രതിയെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്യാൻ പൊലിസ്

Kerala
  •  17 days ago
No Image

വീണ്ടും യൂ ടേണ്‍; ബിഹാറില്‍ മത്സരിക്കാനില്ലെന്ന് ജഎംഎം; ഇന്‍ഡ്യ സഖ്യത്തില്‍ പുനപരിശോധന ആവശ്യമെന്നും പാര്‍ട്ടി

National
  •  17 days ago
No Image

സര്‍ക്കാര്‍ ജീവനക്കാര്‍ ആര്‍എസ്എസ് പരിപാടിയില്‍ പങ്കെടുക്കുന്നത് ചട്ടവിരുദ്ധം;  വിലക്ക് മറികടന്നാല്‍ നടപടി സ്വീകരിക്കുമെന്ന് കര്‍ണാടക സര്‍ക്കാര്‍

National
  •  17 days ago
No Image

മൂന്ന് കുട്ടികൾ മുങ്ങി മരിച്ചു; ദാരുണമായ ആപകടം മൈസൂരു സാലിഗ്രാമത്തിൽ

National
  •  17 days ago
No Image

പ്രീമിയർ ലീഗിൽ എന്താണ് സംഭവിക്കുന്നത്; നിലവിലെ ചാമ്പ്യൻമാർക്ക് തുടർച്ചയായ മൂന്നാം തോൽവി; ആൻഫീൽഡിൽ യുണൈറ്റഡ് ജയിച്ചത് 10 വർഷത്തിന് ശേഷം

Football
  •  17 days ago
No Image

കമിതാക്കളുടെ സ്വകാര്യ ദൃശ്യങ്ങൾ പകർത്തി ഭീഷണിപ്പെടുത്തി പണം തട്ടി; യുവതി അറസ്റ്റിൽ

crime
  •  17 days ago
No Image

ആ പ്രതിജ്ഞ പാലിക്കും, നെതന്യാഹു കാനഡയിൽ കാലുകുത്തിയാൽ അറസ്റ്റ് ചെയ്യും; ട്രൂഡോയുടെ നിലപാട് ആവർത്തിച്ച് പ്രധാനമന്ത്രി കാർണി

International
  •  17 days ago
No Image

മത്സരയോട്ടത്തിനിടെ ബസ് സ്കൂട്ടറിൽ തട്ടി; റോഡിൽ വീണ യാത്രക്കാരിക്ക് ദാരുണാന്ത്യം

Kerala
  •  17 days ago
No Image

റൺവേയിൽ നിന്ന് തെന്നിമാറിയ കാർഗോ വിമാനം കടലിൽ പതിച്ചു; രണ്ട് പേർ മരിച്ചു, നാല് ജീവനക്കാർ രക്ഷപ്പെട്ടു

International
  •  17 days ago
No Image

ബീഹാർ നിയമസഭാ തിരഞ്ഞെടുപ്പ്; 143 അംഗ സ്ഥാനാർത്ഥി പട്ടിക പുറത്തിറക്കി ആർജെഡി

National
  •  18 days ago