HOME
DETAILS

ഷീ ടാക്‌സി ഉടമകള്‍ ജപ്തിഭീഷണിയില്‍

  
backup
April 26, 2018 | 7:26 PM

%e0%b4%b7%e0%b5%80-%e0%b4%9f%e0%b4%be%e0%b4%95%e0%b5%8d%e2%80%8c%e0%b4%b8%e0%b4%bf-%e0%b4%89%e0%b4%9f%e0%b4%ae%e0%b4%95%e0%b4%b3%e0%b5%8d%e2%80%8d-%e0%b4%9c%e0%b4%aa%e0%b5%8d%e0%b4%a4%e0%b4%bf


തിരുവനന്തപുരം: ഒരുനേരത്തെ ഭക്ഷണത്തിനുപോലും ബുദ്ധിമുട്ടാണ്... അതിനിടയില്‍ ജപ്തിഭീഷണിയും... ആത്മഹത്യയല്ലാതെ വേറെ വഴിയില്ല സാറേ... ഇത്രയും പറഞ്ഞപ്പോഴേക്കും ആനിയുടെ കണ്ണുകള്‍ നിറഞ്ഞു. കേരളത്തിലെ ആദ്യ ഷീ ടാക്‌സി സംരംഭകയായ പി.ഡി ആനിയുടെ വാക്കുകളാണിത്.
ആനിയുടെ ഭര്‍ത്താവ് വൃക്കരോഗിയാണ്. ഹൃദയത്തിന് ഒരു ഓപറേഷന്‍ കഴിഞ്ഞു. മരുന്നിനും മറ്റു ജീവിതച്ചെലവുകള്‍ക്കുമായി കഷ്ടപ്പെടുകയാണ് ഈ സ്ത്രീ. ഇതിനുപുറമെയാണ് ഷീ ടാക്‌സി സംരംഭകയായതിനെ തുടര്‍ന്നുള്ള ജപ്തിഭീഷണിയും. ആനിയുടെ മാത്രമല്ല, സംസ്ഥാനത്തെ മറ്റ് 51 ഷീ ടാക്‌സി സംരഭകരുടെയും സ്ഥിതി ഇതുതന്നെയാണ്.
വനിതാ സംരംഭകര്‍ക്കായി സര്‍ക്കാര്‍ കൊണ്ടുവന്ന ഷീ ടാക്‌സി പദ്ധതി അവതാളത്തിലായിട്ട് ഒരുവര്‍ഷമായി. പദ്ധതി വനിതാ വികസന കോര്‍പറേഷന്‍ ഏറ്റെടുത്തതോടെ ട്രിപ്പുകള്‍ ഇല്ലാതെ ലോണടക്കാന്‍പോലും കഴിയാത്ത സ്ഥിതിയാണെന്ന് ഷീ ടാക്‌സി സംരംഭകരായ ഷൈനി പ്രമോദ്, ഷീജാ പി. കുമാര്‍, ജയ്‌സി രമേശ് എന്നിവര്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.
കേരള സര്‍ക്കാരിന്റെ സാമൂഹ്യക്ഷേമ വകുപ്പിന് കീഴിലുള്ള ജെന്‍ഡര്‍ പാര്‍ക്കിന്റെ നേതൃത്വത്തില്‍ 2013ല്‍ നടപ്പാക്കിയ പദ്ധതി ആദ്യകാലങ്ങളില്‍ വന്‍ വിജയമായിരുന്നു. സുരക്ഷിതമായ ട്രിപ്പുകളും മറ്റു സൗകര്യങ്ങളും ജെന്‍ഡര്‍ പാര്‍ക്ക് സംഘടിപ്പിച്ചുകൊടുത്തിരുന്നു. എന്നാല്‍, 2017ല്‍ പദ്ധതി സംസ്ഥാന വനിതാ വികസന കോര്‍പറേഷന്‍ ഏറ്റെടുത്തു. ഇതോടെ ട്രിപ്പുകളില്ലാതെ പദ്ധതി അനിശ്ചിതത്വത്തിലായി. കഴിഞ്ഞ ഒരുവര്‍ഷമായി യാതൊരു തരത്തിലുള്ള സഹായങ്ങളും കോര്‍പറേഷന്റെ ഭാഗത്തുനിന്ന് ലഭിക്കുന്നില്ല. യൂബര്‍ ടാക്‌സിയുമായി യോജിച്ച് പ്രവര്‍ത്തിക്കാനാണ് ഇപ്പോള്‍ കോര്‍പറേഷന്‍ പറയുന്നതെന്നും ഇവര്‍ വ്യക്തമാക്കി.
കോര്‍പറേഷന്റെ നിഷേധാത്മക നിലപാടിനെതിരേ പലതവണ പരാതി നല്‍കിയിട്ടും നടപടിയുണ്ടായില്ല. പരാതി പറയാനെത്തിയ തങ്ങളെ മന്ത്രി കെ.കെ ശൈലജ അപമാനിക്കുകയാണ് ചെയ്തത്. വാഹന വായ്പയുടെ ഗഡുക്കള്‍ തെറ്റിയതിനാല്‍ തങ്ങള്‍ ജപ്തിഭീഷണിയിലാണ്. നടപടിയുണ്ടായില്ലെങ്കില്‍ സമരപരിപാടികളുമായി മുന്നോട്ടുപോകുമെന്നും അവര്‍ അറിയിച്ചു.
ഷീ ടാക്‌സി വനിതകളുടെ ഉടമസ്ഥതയിലുള്ളതാണ്. വാഹനം ഓടിക്കുന്നതും വനിതകളാണ്. സ്ത്രീകള്‍ക്ക് സുരക്ഷിതയാത്ര ഉറപ്പുവരുത്തുന്നതിനാണ് പദ്ധതി ആരംഭിച്ചത്.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

പശ്ചിമ ബംഗാളിലെ ഫൽത്ത മണ്ഡലത്തിലെ വോട്ടെടുപ്പ് റദ്ദാക്കി; മെയ് 21-ന് റീപോളിംഗ്

National
  •  2 days ago
No Image

സംസ്ഥാനത്തെ ആരാധനാലയങ്ങളിലെ ആഘോഷങ്ങൾ: തിരക്ക് നിയന്ത്രണത്തിന് കർശന മാർഗനിർദേശങ്ങളുമായി ഹൈക്കോടതി

Kerala
  •  2 days ago
No Image

അനുവാദമില്ലാതെ തണ്ണിമത്തൻ പറിച്ചതിനെച്ചൊല്ലി തർക്കം; ആഗ്രയിൽ 13-കാരനെ കുത്തിക്കൊലപ്പെടുത്തി

National
  •  2 days ago
No Image

കന്നുകാലികളെ കടത്തിയെന്ന് ആരോപിച്ച് ക്രൂരമർദനം; രക്ഷപ്പെടാൻ പുഴയിൽ ചാടിയ യുവാവിന്റെ മൃതദേഹം 20 ദിവസത്തിന് ശേഷം കണ്ടെത്തി

National
  •  2 days ago
No Image

റോഡ് മുറിച്ചുകടക്കാൻ അന്ധനെ സഹായിച്ചു; ബസ് ഡ്രൈവറെ ആദരിച്ച് ദുബൈ ആർടിഎ

uae
  •  2 days ago
No Image

ദുബൈ-ഷാർജ യാത്ര വീണ്ടും ദുരിതത്തിൽ; റോഡുകളിൽ ഗതാഗതക്കുരുക്ക് രൂക്ഷം

uae
  •  2 days ago
No Image

ദുബൈ ഇനി ഓറഞ്ച് അഴകിൽ; നഗരമാകെ വാക മരങ്ങൾ വെച്ചുപിടിപ്പിക്കാൻ നിർദ്ദേശിച്ച് ശൈഖ് ഹംദാൻ 

uae
  •  2 days ago
No Image

ബീഫ് കറിക്കൊപ്പം ചത്ത പാറ്റ; ആഡംബര ഹോട്ടലിനെതിരെ പരാതിയുമായി കൃഷി വകുപ്പ് ഉദ്യോഗസ്ഥൻ

Kerala
  •  2 days ago
No Image

ഡൽഹിയിൽ യുവ ജഡ്ജിയെ വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി; ആത്മഹത്യയെന്ന് നിഗമനം

National
  •  2 days ago
No Image

വിവാഹത്തിന് മുമ്പ് ഒരുകോടി സ്ത്രീധനം നൽകി, ശേഷം 50 ലക്ഷം; ഭർത്താവിന് താൽപര്യം പുരുഷന്മാരോട്; പരാതിയുമായി യുവതി പൊലിസ് സ്റ്റേഷനിൽ

National
  •  3 days ago