HOME
DETAILS

ഷീ ടാക്‌സി ഉടമകള്‍ ജപ്തിഭീഷണിയില്‍

  
backup
April 26, 2018 | 7:26 PM

%e0%b4%b7%e0%b5%80-%e0%b4%9f%e0%b4%be%e0%b4%95%e0%b5%8d%e2%80%8c%e0%b4%b8%e0%b4%bf-%e0%b4%89%e0%b4%9f%e0%b4%ae%e0%b4%95%e0%b4%b3%e0%b5%8d%e2%80%8d-%e0%b4%9c%e0%b4%aa%e0%b5%8d%e0%b4%a4%e0%b4%bf


തിരുവനന്തപുരം: ഒരുനേരത്തെ ഭക്ഷണത്തിനുപോലും ബുദ്ധിമുട്ടാണ്... അതിനിടയില്‍ ജപ്തിഭീഷണിയും... ആത്മഹത്യയല്ലാതെ വേറെ വഴിയില്ല സാറേ... ഇത്രയും പറഞ്ഞപ്പോഴേക്കും ആനിയുടെ കണ്ണുകള്‍ നിറഞ്ഞു. കേരളത്തിലെ ആദ്യ ഷീ ടാക്‌സി സംരംഭകയായ പി.ഡി ആനിയുടെ വാക്കുകളാണിത്.
ആനിയുടെ ഭര്‍ത്താവ് വൃക്കരോഗിയാണ്. ഹൃദയത്തിന് ഒരു ഓപറേഷന്‍ കഴിഞ്ഞു. മരുന്നിനും മറ്റു ജീവിതച്ചെലവുകള്‍ക്കുമായി കഷ്ടപ്പെടുകയാണ് ഈ സ്ത്രീ. ഇതിനുപുറമെയാണ് ഷീ ടാക്‌സി സംരംഭകയായതിനെ തുടര്‍ന്നുള്ള ജപ്തിഭീഷണിയും. ആനിയുടെ മാത്രമല്ല, സംസ്ഥാനത്തെ മറ്റ് 51 ഷീ ടാക്‌സി സംരഭകരുടെയും സ്ഥിതി ഇതുതന്നെയാണ്.
വനിതാ സംരംഭകര്‍ക്കായി സര്‍ക്കാര്‍ കൊണ്ടുവന്ന ഷീ ടാക്‌സി പദ്ധതി അവതാളത്തിലായിട്ട് ഒരുവര്‍ഷമായി. പദ്ധതി വനിതാ വികസന കോര്‍പറേഷന്‍ ഏറ്റെടുത്തതോടെ ട്രിപ്പുകള്‍ ഇല്ലാതെ ലോണടക്കാന്‍പോലും കഴിയാത്ത സ്ഥിതിയാണെന്ന് ഷീ ടാക്‌സി സംരംഭകരായ ഷൈനി പ്രമോദ്, ഷീജാ പി. കുമാര്‍, ജയ്‌സി രമേശ് എന്നിവര്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.
കേരള സര്‍ക്കാരിന്റെ സാമൂഹ്യക്ഷേമ വകുപ്പിന് കീഴിലുള്ള ജെന്‍ഡര്‍ പാര്‍ക്കിന്റെ നേതൃത്വത്തില്‍ 2013ല്‍ നടപ്പാക്കിയ പദ്ധതി ആദ്യകാലങ്ങളില്‍ വന്‍ വിജയമായിരുന്നു. സുരക്ഷിതമായ ട്രിപ്പുകളും മറ്റു സൗകര്യങ്ങളും ജെന്‍ഡര്‍ പാര്‍ക്ക് സംഘടിപ്പിച്ചുകൊടുത്തിരുന്നു. എന്നാല്‍, 2017ല്‍ പദ്ധതി സംസ്ഥാന വനിതാ വികസന കോര്‍പറേഷന്‍ ഏറ്റെടുത്തു. ഇതോടെ ട്രിപ്പുകളില്ലാതെ പദ്ധതി അനിശ്ചിതത്വത്തിലായി. കഴിഞ്ഞ ഒരുവര്‍ഷമായി യാതൊരു തരത്തിലുള്ള സഹായങ്ങളും കോര്‍പറേഷന്റെ ഭാഗത്തുനിന്ന് ലഭിക്കുന്നില്ല. യൂബര്‍ ടാക്‌സിയുമായി യോജിച്ച് പ്രവര്‍ത്തിക്കാനാണ് ഇപ്പോള്‍ കോര്‍പറേഷന്‍ പറയുന്നതെന്നും ഇവര്‍ വ്യക്തമാക്കി.
കോര്‍പറേഷന്റെ നിഷേധാത്മക നിലപാടിനെതിരേ പലതവണ പരാതി നല്‍കിയിട്ടും നടപടിയുണ്ടായില്ല. പരാതി പറയാനെത്തിയ തങ്ങളെ മന്ത്രി കെ.കെ ശൈലജ അപമാനിക്കുകയാണ് ചെയ്തത്. വാഹന വായ്പയുടെ ഗഡുക്കള്‍ തെറ്റിയതിനാല്‍ തങ്ങള്‍ ജപ്തിഭീഷണിയിലാണ്. നടപടിയുണ്ടായില്ലെങ്കില്‍ സമരപരിപാടികളുമായി മുന്നോട്ടുപോകുമെന്നും അവര്‍ അറിയിച്ചു.
ഷീ ടാക്‌സി വനിതകളുടെ ഉടമസ്ഥതയിലുള്ളതാണ്. വാഹനം ഓടിക്കുന്നതും വനിതകളാണ്. സ്ത്രീകള്‍ക്ക് സുരക്ഷിതയാത്ര ഉറപ്പുവരുത്തുന്നതിനാണ് പദ്ധതി ആരംഭിച്ചത്.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

മോചിതനായി രണ്ട് മാസം തികയുമ്പോൾ അസം ഖാൻ വീണ്ടും ജയിലിലേക്ക്; മകനെയും തടവിന് ശിക്ഷിച്ചു 

National
  •  3 days ago
No Image

ഡല്‍ഹി സ്ഫോടനം: ആരോപണങ്ങള്‍ നിഷേധിച്ച് പ്രതികളുടെ കുടുംബം, നിഷ്പക്ഷ അന്വേഷണം വേണം

National
  •  3 days ago
No Image

കുടുംബത്തിന്റെ കൂട്ടക്കൊല മുതല്‍ വധശിക്ഷ വരെ; ഷെയ്ഖ് ഹസീനയുടെ 50 വര്‍ഷത്തെ രാഷ്ട്രീയ ജീവിതം

International
  •  3 days ago
No Image

വോട്ടര്‍പട്ടികയില്‍ നിന്ന് പേര് വെട്ടിയ വൈഷ്ണ സുരേഷിന്റെ ഹിയറിങ് ഇന്ന്; നടപടി ഹൈക്കോടതി ഉത്തരവിന് പിന്നാലെ

Kerala
  •  3 days ago
No Image

ബുക്കര്‍ സമ്മാനം പാര്‍ശ്വവല്‍കരിക്കപ്പെട്ടവരുടെ ശബ്ദമായി മാറിയതിനുള്ള അംഗീകാരം: ബാനു മുഷ്താഖ്

uae
  •  3 days ago
No Image

എസ്.ഐ.ആര്‍ നിര്‍ത്തിവെക്കണം; സുപ്രീം കോടതിയില്‍ ഹരജി നല്‍കി കേരളം

Kerala
  •  3 days ago
No Image

ഖത്തര്‍ തൊഴില്‍ മന്ത്രാലയത്തിന്റെ ഉപദേശകരായി മലയാളിയടക്കം രണ്ടു ഇന്ത്യക്കാര്‍

qatar
  •  3 days ago
No Image

ഇനി 'പണി' വോട്ടർമാർക്ക്; ഫോമുമായി ബൂത്തിലെത്താൻ നിർദേശം 

Kerala
  •  3 days ago
No Image

മദീനയിലെ ബസ് ദുരന്തം: ഖബറടക്ക ചടങ്ങുകള്‍ക്കായി മന്ത്രി അസ്ഹറുദ്ദീന്റെ നേതൃത്വത്തില്‍ തെലങ്കാന സംഘം മദീനയില്‍; ബന്ധുക്കള്‍ ഇന്ന് തിരിക്കും

National
  •  3 days ago
No Image

വോട്ടര്‍ പട്ടിക തീവ്ര പരിഷ്‌കരണം; കോണ്‍ഗ്രസ് നേതാക്കളുടെ യോഗം ഇന്ന്

National
  •  3 days ago