HOME
DETAILS

ജിദ്ദ-കരിപ്പൂർ എയർ ഇന്ത്യ ജംബോ വിമാന സർവ്വീസ് ഫെബ്രുവരി പതിനാറ് മുതൽ; ടിക്കറ്റ് ബുക്കിങ് ആരംഭിച്ചു

  
backup
January 01, 2020 | 2:53 PM

jidha-karipoor-service

റിയാദ്: ജിദ്ദ,മലബാർ മേഖല പ്രവാസികളുടെ ഏറെ കാലത്തെ ആവശ്യത്തിനൊടുവിൽ കരിപ്പൂരിൽ നിന്നും ജിദ്ദയിലേക്ക് എയർ ഇന്ത്യ ജംബോ സർവ്വീസ് അടുത്ത മാസം മുതൽ ആരംഭിക്കും. അടുത്ത മാസം പതിനാറ് മുതൽ ആരംഭിക്കുന്ന ജിദ്ദ- കരിപ്പൂർ ടിക്കറ്റിനു ബുക്കിങ് ആരംഭിച്ചതായി എയർ ഇന്ത്യ അറിയിച്ചു. ജിദ്ദ കരിപ്പൂർ സെക്റ്ററിൽ ആരംഭിക്കുന്ന ജംബോ സർവ്വീസ് ജിദ്ദ മേഖലയിലെ മലബാർ പ്രവാസികൾക്കും വിശുദ്ധ ഭൂമിയിലേക്ക് ഉംറ തീർത്ഥാടനത്തിന് എത്തുന്നവർക്കും ഏറെ ആശ്വാസകരമായിരിക്കും. ഏറെ കാലമായി ഇക്കാര്യം ആവശ്യപ്പെട്ടു മലബാർ നിവാസികൾ കാത്തിരിക്കുകയായിരുന്നു.


        നിലവിൽ തയ്യാറാക്കിയിരിക്കുന്ന സമയക്രമം പ്രകാരം രാത്രി 11.15 നു ജിദ്ദയിൽ നിന്നും പുറപ്പെടുന്ന വിമാനം രാവിലെ 07.05 നു കരിപ്പൂരിൽ എത്തും. തിരിച്ചു വൈകിട്ട് 5.30 നു പുറപ്പെട്ടു 9.15ന് ജിദ്ദയിൽ എത്തും. 45 കിലോ ലഗേജാണ് എയർ ഇന്ത്യ ഓരോ ഓരോ യാത്രക്കാരനും അനുവദിക്കുക. 2019 ഫെബ്രുവരിയിലാണ് കരിപ്പൂര്‍- ജിദ്ദ സര്‍വീസ് തുടങ്ങുമെന്ന് എയര്‍ ഇന്ത്യ വിമാനത്താവള അധികൃതരെ അറിയിച്ചത്. തുടർന്ന്, ബി 747-400 ജെംബോ വിമാനത്തിന് ഡി.ജി.സി.എ കഴിഞ്ഞ ജൂലൈയിൽ അനുമതി നൽകിയിരുന്നു. എന്നാല്‍ സ്ഥിരം ജംബോ സര്‍വ്വീസുകള്‍ക്കുള്ള അനുമതി റണ്‍വേ നവീകരണത്തിന്റെ പേരില്‍ വൈകുകയായിരുന്നു. ണ്‍വേയുടെ നീളം 6,000 അടിയില്‍ നിന്നും 9,000 അടിയാക്കി നവീകരിച്ച ശേഷവും സ്ഥിര പറക്കലിനുള്ള അനുമതി വൈകുകയായിരുന്നു.


        നിലവില്‍ പ്രവാസികള്‍ക്ക് കണ്ണൂരോ, നെടുമ്പാശ്ശേരിയിലോ വിമാനം ഇറങ്ങേണ്ട സ്ഥിതിയാണുള്ളത്. ഇത് പ്രവാസികള്‍ക്ക് ഏറെ ബുദ്ധിമുട്ടുണ്ടാക്കുന്നതായി വ്യാപകമായ പരാതിയും ഉയര്‍ന്നിരുന്നു. ജംബോ വിമാനങ്ങള്‍ക്ക് അനുമതി ലഭിച്ചതിലൂടെ പ്രവാസികളുടെ യാത്രാ ദുരിതത്തിന് വിരാമമായിരിക്കുന്നത്. 2015 ഏപ്രിൽ മുപ്പതിനാണ് റൺവേ നവീകനത്തിന്റെ പേരിൽ കരിപ്പൂരിൽ നിന്നും വലിയ വിമാനങ്ങൾ പിൻവലിച്ചിരുന്നത്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

'പട നയിച്ചവന്‍ നാട് നയിക്കട്ടെ'; വി.ഡി സതീശന് പിന്തുണയുമായി തെരുവിലിറങ്ങി കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ 

Kerala
  •  3 days ago
No Image

രാജസ്ഥാനില്‍ സിസേറിയന് പിന്നാലെ രണ്ട് യുവതികള്‍ മരിച്ചു; ഗുരുതരാവസ്ഥയില്‍ അഞ്ചുപേര്‍; അന്വേഷണം 

National
  •  3 days ago
No Image

ഭാര്യയുടെ അമിതവണ്ണം 'നാണക്കേട്'; യുവതിയെ ഭർത്താവ് മിഠായിയിൽ വിഷം നൽകി കൊലപ്പെടുത്തി

National
  •  3 days ago
No Image

'ജനവിധി അന്ത്യമല്ല, പുതിയ തുടക്കം'; വീഴ്ചകൾ പരിശോധിച്ച് തിരുത്തലുകൾ വരുത്തും: പിണറായി വിജയൻ

Kerala
  •  3 days ago
No Image

തെരഞ്ഞെടുപ്പ് ഫലം അപ്രതീക്ഷിതം; പ്രതിസന്ധിയിൽ കൂടെനിന്ന ജനങ്ങൾക്ക് നന്ദി; തെരഞ്ഞെടുപ്പ് പരാജയത്തിൽ പ്രതികരിച്ച് പിണറായി വിജയൻ

Kerala
  •  3 days ago
No Image

ഒറ്റപ്പാലത്തെ തോൽവിക്ക് കാരണം വോട്ട്ഡീലെന്ന് പി.കെ ശശി; അന്വേഷണം വേണമെന്ന് യുഡിഎഫ് - മുസ്ലിം ലീ​ഗ് നേതൃത്വത്തോട് ആവശ്യം

Kerala
  •  3 days ago
No Image

വിജയ്‌യെ സര്‍ക്കാരുണ്ടാക്കാന്‍ ക്ഷണിക്കണം; ഗവര്‍ണര്‍ക്കെതിരെ വ്യാപക പ്രതിഷേധം; വിജയ്ക്ക് പിന്തുണയുമായി ഡിഎംകെയും സിപിഐയും  

National
  •  3 days ago
No Image

യുപിയില്‍ യാത്രാ ബോട്ട് മുങ്ങി മൂന്നു പേര്‍ മരിച്ചു; കാണാതായവര്‍ക്കുള്ള തിരച്ചില്‍ തുടരുന്നു 

National
  •  3 days ago
No Image

എം.എല്‍.എമാരെ കണ്ടു, നേതൃത്വത്തിന് റിപ്പോര്‍ട്ട് നല്‍കും; മുഖ്യമന്ത്രി തീരുമാനം ഉടന്‍ എന്ന് അജയ് മാക്കന്‍

Kerala
  •  3 days ago
No Image

ഇടുക്കിയില്‍ കയ്യേറ്റം ആരോപിച്ച് ക്ഷേത്രവും ചര്‍ച്ചും പൊളിച്ചുമാറ്റി; നടപടി ഹൈക്കോടതി ഉത്തരവിന്റെ അടിസ്ഥാനത്തില്‍ 

Kerala
  •  3 days ago