HOME
DETAILS

ഹര്‍ത്താല്‍: സി.പി.എം, ബി.ജെ.പി പ്രകടനം സംഘര്‍ഷത്തില്‍ കലാശിച്ചു

  
backup
January 04, 2019 | 8:50 AM

%e0%b4%b9%e0%b4%b0%e0%b5%8d%e2%80%8d%e0%b4%a4%e0%b5%8d%e0%b4%a4%e0%b4%be%e0%b4%b2%e0%b5%8d%e2%80%8d-%e0%b4%b8%e0%b4%bf-%e0%b4%aa%e0%b4%bf-%e0%b4%8e%e0%b4%82-%e0%b4%ac%e0%b4%bf-%e0%b4%9c%e0%b5%86

അലനല്ലൂര്‍: ശബരിമല കര്‍മസമിതിയുടെ നേതൃത്വത്തില്‍ നടത്തിയ ഹര്‍ത്താലില്‍ രാവിലെ മുതല്‍ നഗരത്തിലെ വ്യാപാര സ്ഥാപനങ്ങള്‍ അടഞ്ഞ നിലയില്‍ ആയിരുന്നു. ഏതാനും ചില വ്യാപാര സ്ഥാപനങ്ങളും വാഹനങ്ങളും മാത്രമാണ് നിരത്തിലിറങ്ങിയത്. എന്നാല്‍ ഉച്ചയോടെ ഹര്‍ത്താല്‍ അനുകൂലികള്‍ നിരത്തിലിറങ്ങി യാത്രക്കാരെ തടയുകയും തുറന്ന വ്യാപാര സ്ഥാപനങ്ങള്‍ അടപ്പിക്കുകയും ചെയ്തു.
തുടര്‍ന്ന് ഹര്‍ത്താല്‍ അവസാനിക്കാറായതോടെ ശബരിമല കര്‍മസമിതിയുടെ നേതൃത്വത്തില്‍ പ്രതിഷേധ പ്രകടനമാണ് നടന്നു. നൂറുകണക്കിന് പ്രവര്‍ത്തകര്‍ അണിനിരന്ന പ്രകടനത്തില്‍ സര്‍ക്കാരിനെതിരെയും മുഖ്യമന്ത്രിക്കെതിരേയും സി.പി.എമ്മിനെതിരായും രൂക്ഷമായ മുദ്രാവാക്യങ്ങളുമായാണ് പ്രവര്‍ത്തകര്‍ എങ്ങിയത്. പാലക്കാട് നഗരത്തിലുള്‍പ്പെടെ സംഘര്‍ഷങ്ങളുണ്ടായ പശ്ചാത്തലത്തില്‍ വന്‍ പൊലിസ് സന്നാഹമാണ് ജാഗ്രതയോടെ നിലയുറപ്പിച്ചത്. സി.പി.എം പാര്‍ട്ടി ഓഫിസിനു നേരെ അക്രമണമുണ്ടാകാം എന്ന റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ പാര്‍ട്ടി ഓഫിസിനു മുന്നില്‍ വന്‍ പോലിസ് സംഘം നിലയുറപ്പിച്ചിരുന്നു. ബി.ജെ.പി പ്രകടനക്കാര്‍ക്കുള്ള മറുപടി എന്ന രീതിയില്‍ സി.പി.എം പ്രവര്‍ത്തകരും പാര്‍ട്ടി ഓഫിസിന് മുന്നില്‍ തടിച്ചുകൂടിയിരുന്നു. പൊലിസിനെ ഇടപെടലില്‍ തല്‍ക്കാലം സംഘര്‍ഷം ഒഴിവായി.
തുടര്‍ന്ന് ബി.ജെ.പി പ്രകടനം ധര്‍മ്മര്‍ കോവില്‍ പരിസരത്ത് സമാപിച്ചു. ശേഷം ആരംഭിച്ച സി.പി.എം പ്രകടനം കോടതിപ്പടിയിലെത്തി തിരിച്ച് ധര്‍മ്മര്‍ കോവില്‍ പരിസരത്തെത്തിയപ്പോള്‍ അക്രമാസക്തമാവുകയായിരുന്നു. ബി.ജെ.പി ഓഫിസിന് മുന്നില്‍ ഇരു പ്രവര്‍ത്തകരും തമ്മില്‍ ഏറ്റുമുട്ടലും കല്ലേറുമുണ്ടായി. തുടര്‍ന്ന് പൊലിസ് ലാത്തി വീശി. സി.പി.എം പ്രകടനം ആശുപത്രിപ്പടിയില്‍ സംഗമിച്ചു.
വീണ്ടും ധര്‍മ്മര്‍ കോവില്‍ പരിസരത്ത് സംഘര്‍ഷമുണ്ടായി ഇതിനിടെ പൊലിസുകാര്‍ക്ക് നേരെ വന്‍ അക്രമമുണ്ടായി. ഹര്‍ത്താലിനെത്തുടര്‍ന്ന് നഗരത്തിലുണ്ടാ സംഘര്‍ഷാവസ്ഥയില്‍ ട്രാഫിക് എസ്.ഐ ഉള്‍പ്പെടെ ആറ് പൊലിസുകാര്‍ക്ക് പരുക്കേറ്റു. ട്രാഫിക് എസ്.ഐ യൂസഫ് സിദ്ധീഖ്, ക്രൈംബ്രാഞ്ച് എസ്.ഐ ഷിജു എബ്രഹാം, സിവില്‍ പൊലിസ് ഓഫിസര്‍മാരായ സജി, സുരേഷ്, ദേവസ്യ, അമ്പിളി എന്നിവര്‍ക്കാണ് പരുക്കേറ്റത്. ഇവര്‍ താലൂക്കാശുപത്രിയില്‍ ചികിത്സ തേടി.
ഇതില്‍ ട്രാഫിക് എസ്.ഐയുടെ പരുക്ക് ഗുരുതരമാണ്. കുപ്പി കൊണ്ടുള്ള ഏറില്‍ തലക്കാണ് പരുക്കേറ്റിരിക്കുന്നത്. തലയില്‍ സ്റ്റിച്ചിട്ടിട്ടുണ്ട്. മറ്റുള്ളവരുടെ പരുക്ക് ഗുരുതരമല്ലെങ്കിലും വിശദമായ പരിശോദനയിലേ കൃത്യമായ വിവരങ്ങള്‍ അറിയാനാകൂവെന്ന് ഡോക്ടര്‍ പറഞ്ഞതായി പൊലിസ് അറിയിച്ചു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

അഞ്ച് വർഷങ്ങൾക്ക് ശേഷം പുതിയ തൊഴിൽ കോഡുകൾ നടപ്പിലാക്കി കേന്ദ്രം

National
  •  an hour ago
No Image

തുണിക്കടയില്‍ കയറി ഭര്‍ത്താവിനെ കുത്തിപ്പരിക്കേല്‍പ്പിച്ചു; യുവതി പിടിയില്‍ 

National
  •  an hour ago
No Image

റോഡിൽ ഷോ കാണിച്ചാൽ വാഹനം പിടിച്ചെടുത്ത് നശിപ്പിക്കും; മുന്നറിയിപ്പുമായി കുവൈത്ത് പൊലിസ്

Kuwait
  •  2 hours ago
No Image

തേജസ് യുദ്ധവിമാനം തകർന്നുണ്ടായ അപകടം; മരണപ്പെട്ടത് വ്യോമസേന വിംഗ് കമാൻഡർ നമൻഷ് സ്യാൽ

National
  •  2 hours ago
No Image

കോടതിയില്‍ ഹാജരാക്കാന്‍ എത്തിച്ച പ്രതി ഓടി രക്ഷപ്പെട്ടു; ഗുരുതര വീഴ്ച്ച

Kerala
  •  3 hours ago
No Image

ദുബൈ റൺ 2025; നഗരത്തിലെ പ്രധാന റോഡുകൾ ഞായറാഴ്ച അടച്ചിടും

uae
  •  3 hours ago
No Image

അശ്രദ്ധമായ ഡ്രൈവിംഗ്; നിയമലംഘകരെ പിടികൂടി അബുദാബി പൊലിസ്

uae
  •  3 hours ago
No Image

പാലത്തായി പോക്‌സോ കേസ്; ഇരയെ മാനസികമായി പീഡിപ്പിച്ച കൗണ്‍സിലര്‍ക്കെതിരെ നടപടി

Kerala
  •  3 hours ago
No Image

From Desert Alliances to Global Ambitions: The Past, Present and Future of the GCC

uae
  •  2 hours ago
No Image

എസ്.ഐ.ആര്‍ ജോലിഭാരം; ഗുജറാത്തില്‍ സ്‌കൂള്‍ അധ്യാപകനായ ബിഎല്‍ഒ ആത്മഹത്യ ചെയ്തു

National
  •  4 hours ago