HOME
DETAILS

ഹര്‍ത്താല്‍: സി.പി.എം, ബി.ജെ.പി പ്രകടനം സംഘര്‍ഷത്തില്‍ കലാശിച്ചു

  
backup
January 04, 2019 | 8:50 AM

%e0%b4%b9%e0%b4%b0%e0%b5%8d%e2%80%8d%e0%b4%a4%e0%b5%8d%e0%b4%a4%e0%b4%be%e0%b4%b2%e0%b5%8d%e2%80%8d-%e0%b4%b8%e0%b4%bf-%e0%b4%aa%e0%b4%bf-%e0%b4%8e%e0%b4%82-%e0%b4%ac%e0%b4%bf-%e0%b4%9c%e0%b5%86

അലനല്ലൂര്‍: ശബരിമല കര്‍മസമിതിയുടെ നേതൃത്വത്തില്‍ നടത്തിയ ഹര്‍ത്താലില്‍ രാവിലെ മുതല്‍ നഗരത്തിലെ വ്യാപാര സ്ഥാപനങ്ങള്‍ അടഞ്ഞ നിലയില്‍ ആയിരുന്നു. ഏതാനും ചില വ്യാപാര സ്ഥാപനങ്ങളും വാഹനങ്ങളും മാത്രമാണ് നിരത്തിലിറങ്ങിയത്. എന്നാല്‍ ഉച്ചയോടെ ഹര്‍ത്താല്‍ അനുകൂലികള്‍ നിരത്തിലിറങ്ങി യാത്രക്കാരെ തടയുകയും തുറന്ന വ്യാപാര സ്ഥാപനങ്ങള്‍ അടപ്പിക്കുകയും ചെയ്തു.
തുടര്‍ന്ന് ഹര്‍ത്താല്‍ അവസാനിക്കാറായതോടെ ശബരിമല കര്‍മസമിതിയുടെ നേതൃത്വത്തില്‍ പ്രതിഷേധ പ്രകടനമാണ് നടന്നു. നൂറുകണക്കിന് പ്രവര്‍ത്തകര്‍ അണിനിരന്ന പ്രകടനത്തില്‍ സര്‍ക്കാരിനെതിരെയും മുഖ്യമന്ത്രിക്കെതിരേയും സി.പി.എമ്മിനെതിരായും രൂക്ഷമായ മുദ്രാവാക്യങ്ങളുമായാണ് പ്രവര്‍ത്തകര്‍ എങ്ങിയത്. പാലക്കാട് നഗരത്തിലുള്‍പ്പെടെ സംഘര്‍ഷങ്ങളുണ്ടായ പശ്ചാത്തലത്തില്‍ വന്‍ പൊലിസ് സന്നാഹമാണ് ജാഗ്രതയോടെ നിലയുറപ്പിച്ചത്. സി.പി.എം പാര്‍ട്ടി ഓഫിസിനു നേരെ അക്രമണമുണ്ടാകാം എന്ന റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ പാര്‍ട്ടി ഓഫിസിനു മുന്നില്‍ വന്‍ പോലിസ് സംഘം നിലയുറപ്പിച്ചിരുന്നു. ബി.ജെ.പി പ്രകടനക്കാര്‍ക്കുള്ള മറുപടി എന്ന രീതിയില്‍ സി.പി.എം പ്രവര്‍ത്തകരും പാര്‍ട്ടി ഓഫിസിന് മുന്നില്‍ തടിച്ചുകൂടിയിരുന്നു. പൊലിസിനെ ഇടപെടലില്‍ തല്‍ക്കാലം സംഘര്‍ഷം ഒഴിവായി.
തുടര്‍ന്ന് ബി.ജെ.പി പ്രകടനം ധര്‍മ്മര്‍ കോവില്‍ പരിസരത്ത് സമാപിച്ചു. ശേഷം ആരംഭിച്ച സി.പി.എം പ്രകടനം കോടതിപ്പടിയിലെത്തി തിരിച്ച് ധര്‍മ്മര്‍ കോവില്‍ പരിസരത്തെത്തിയപ്പോള്‍ അക്രമാസക്തമാവുകയായിരുന്നു. ബി.ജെ.പി ഓഫിസിന് മുന്നില്‍ ഇരു പ്രവര്‍ത്തകരും തമ്മില്‍ ഏറ്റുമുട്ടലും കല്ലേറുമുണ്ടായി. തുടര്‍ന്ന് പൊലിസ് ലാത്തി വീശി. സി.പി.എം പ്രകടനം ആശുപത്രിപ്പടിയില്‍ സംഗമിച്ചു.
വീണ്ടും ധര്‍മ്മര്‍ കോവില്‍ പരിസരത്ത് സംഘര്‍ഷമുണ്ടായി ഇതിനിടെ പൊലിസുകാര്‍ക്ക് നേരെ വന്‍ അക്രമമുണ്ടായി. ഹര്‍ത്താലിനെത്തുടര്‍ന്ന് നഗരത്തിലുണ്ടാ സംഘര്‍ഷാവസ്ഥയില്‍ ട്രാഫിക് എസ്.ഐ ഉള്‍പ്പെടെ ആറ് പൊലിസുകാര്‍ക്ക് പരുക്കേറ്റു. ട്രാഫിക് എസ്.ഐ യൂസഫ് സിദ്ധീഖ്, ക്രൈംബ്രാഞ്ച് എസ്.ഐ ഷിജു എബ്രഹാം, സിവില്‍ പൊലിസ് ഓഫിസര്‍മാരായ സജി, സുരേഷ്, ദേവസ്യ, അമ്പിളി എന്നിവര്‍ക്കാണ് പരുക്കേറ്റത്. ഇവര്‍ താലൂക്കാശുപത്രിയില്‍ ചികിത്സ തേടി.
ഇതില്‍ ട്രാഫിക് എസ്.ഐയുടെ പരുക്ക് ഗുരുതരമാണ്. കുപ്പി കൊണ്ടുള്ള ഏറില്‍ തലക്കാണ് പരുക്കേറ്റിരിക്കുന്നത്. തലയില്‍ സ്റ്റിച്ചിട്ടിട്ടുണ്ട്. മറ്റുള്ളവരുടെ പരുക്ക് ഗുരുതരമല്ലെങ്കിലും വിശദമായ പരിശോദനയിലേ കൃത്യമായ വിവരങ്ങള്‍ അറിയാനാകൂവെന്ന് ഡോക്ടര്‍ പറഞ്ഞതായി പൊലിസ് അറിയിച്ചു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

കോടീശ്വരന്‍മാര്‍ക്ക് ടിക്കറ്റ് വിറ്റ് ബിജെപിക്ക് എംപിമാരെ ഉണ്ടാക്കി കൊടുത്തു; ബിജെപിയുടെ 'എ' ടീമായി ആം ആദ്മി മാറി; വിമര്‍ശിച്ച് കോണ്‍ഗ്രസ് 

National
  •  7 days ago
No Image

സഹോദരങ്ങള്‍ തമ്മില്‍ വാക്കുതര്‍ക്കം; ജേഷ്ഠ്യന്റെ അടിയേറ്റ് അനിയന്‍ മരിച്ചു

Kerala
  •  7 days ago
No Image

കുവൈത്തിൽ വീട്ടുജോലിക്കാരിയെ കൊലപ്പെടുത്തി പൂന്തോട്ടത്തിൽ കുഴിച്ചുമൂടി; യുവാവിന് 14 വർഷം തടവ്, കുടുംബാംഗങ്ങൾക്കും ശിക്ഷ

Kuwait
  •  7 days ago
No Image

ബാ​ഗിലെ രഹസ്യ അറയിൽ 112 കിലോ ലഹരി മരുന്ന്; ശ്രീ ലങ്കയിൽ 22 ബുദ്ധ സന്യാസിമാർ പിടിയിൽ

International
  •  7 days ago
No Image

യുഎഇയിൽ കടുത്ത ചൂട്; താപനില 43 ഡിഗ്രി വരെ ഉയർന്നേക്കും, പൊടിക്കാറ്റിനും സാധ്യത

uae
  •  7 days ago
No Image

വെള്ളിത്തോട്ട് വിടർന്നു, പുഞ്ചിരിമട്ടത്ത് വാടിയ പുഞ്ചിരി

Kerala
  •  7 days ago
No Image

മൂവാറ്റുപുഴയില്‍ 13 പേരെ കടിച്ച നായക്ക് പേ വിഷബാധ സ്ഥിരീകരിച്ചു 

Kerala
  •  7 days ago
No Image

മാലിയിലെ ഭീകരാക്രമണം: ശക്തമായി അപലപിച്ച് യുഎഇ; സുരക്ഷയും സ്ഥിരതയും തകർക്കാനുള്ള നീക്കമെന്ന് വിദേശകാര്യ മന്ത്രാലയം

uae
  •  7 days ago
No Image

വൃക്കയിലെ കല്ലിന് ചികിത്സക്കെത്തിയ യുവാവിന് ഗര്‍ഭപാത്രമുണ്ടെന്ന് സ്‌കാനിങ് റിപ്പോര്‍ട്ട്; തിരുവനന്തപുരം മെഡിക്കല്‍ കോളജില്‍ പരിശോധന പിഴവെന്ന് പരാതി 

Kerala
  •  7 days ago
No Image

ദിർഹത്തിനെതിരെ തകർന്നടിഞ്ഞ് രൂപ; യുഎഇ പ്രവാസികൾക്ക് നാട്ടിലേക്ക് പണമയക്കാൻ പറ്റിയ മികച്ച സമയം

uae
  •  7 days ago