HOME
DETAILS

ഹര്‍ത്താല്‍: സി.പി.എം, ബി.ജെ.പി പ്രകടനം സംഘര്‍ഷത്തില്‍ കലാശിച്ചു

  
backup
January 04, 2019 | 8:50 AM

%e0%b4%b9%e0%b4%b0%e0%b5%8d%e2%80%8d%e0%b4%a4%e0%b5%8d%e0%b4%a4%e0%b4%be%e0%b4%b2%e0%b5%8d%e2%80%8d-%e0%b4%b8%e0%b4%bf-%e0%b4%aa%e0%b4%bf-%e0%b4%8e%e0%b4%82-%e0%b4%ac%e0%b4%bf-%e0%b4%9c%e0%b5%86

അലനല്ലൂര്‍: ശബരിമല കര്‍മസമിതിയുടെ നേതൃത്വത്തില്‍ നടത്തിയ ഹര്‍ത്താലില്‍ രാവിലെ മുതല്‍ നഗരത്തിലെ വ്യാപാര സ്ഥാപനങ്ങള്‍ അടഞ്ഞ നിലയില്‍ ആയിരുന്നു. ഏതാനും ചില വ്യാപാര സ്ഥാപനങ്ങളും വാഹനങ്ങളും മാത്രമാണ് നിരത്തിലിറങ്ങിയത്. എന്നാല്‍ ഉച്ചയോടെ ഹര്‍ത്താല്‍ അനുകൂലികള്‍ നിരത്തിലിറങ്ങി യാത്രക്കാരെ തടയുകയും തുറന്ന വ്യാപാര സ്ഥാപനങ്ങള്‍ അടപ്പിക്കുകയും ചെയ്തു.
തുടര്‍ന്ന് ഹര്‍ത്താല്‍ അവസാനിക്കാറായതോടെ ശബരിമല കര്‍മസമിതിയുടെ നേതൃത്വത്തില്‍ പ്രതിഷേധ പ്രകടനമാണ് നടന്നു. നൂറുകണക്കിന് പ്രവര്‍ത്തകര്‍ അണിനിരന്ന പ്രകടനത്തില്‍ സര്‍ക്കാരിനെതിരെയും മുഖ്യമന്ത്രിക്കെതിരേയും സി.പി.എമ്മിനെതിരായും രൂക്ഷമായ മുദ്രാവാക്യങ്ങളുമായാണ് പ്രവര്‍ത്തകര്‍ എങ്ങിയത്. പാലക്കാട് നഗരത്തിലുള്‍പ്പെടെ സംഘര്‍ഷങ്ങളുണ്ടായ പശ്ചാത്തലത്തില്‍ വന്‍ പൊലിസ് സന്നാഹമാണ് ജാഗ്രതയോടെ നിലയുറപ്പിച്ചത്. സി.പി.എം പാര്‍ട്ടി ഓഫിസിനു നേരെ അക്രമണമുണ്ടാകാം എന്ന റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ പാര്‍ട്ടി ഓഫിസിനു മുന്നില്‍ വന്‍ പോലിസ് സംഘം നിലയുറപ്പിച്ചിരുന്നു. ബി.ജെ.പി പ്രകടനക്കാര്‍ക്കുള്ള മറുപടി എന്ന രീതിയില്‍ സി.പി.എം പ്രവര്‍ത്തകരും പാര്‍ട്ടി ഓഫിസിന് മുന്നില്‍ തടിച്ചുകൂടിയിരുന്നു. പൊലിസിനെ ഇടപെടലില്‍ തല്‍ക്കാലം സംഘര്‍ഷം ഒഴിവായി.
തുടര്‍ന്ന് ബി.ജെ.പി പ്രകടനം ധര്‍മ്മര്‍ കോവില്‍ പരിസരത്ത് സമാപിച്ചു. ശേഷം ആരംഭിച്ച സി.പി.എം പ്രകടനം കോടതിപ്പടിയിലെത്തി തിരിച്ച് ധര്‍മ്മര്‍ കോവില്‍ പരിസരത്തെത്തിയപ്പോള്‍ അക്രമാസക്തമാവുകയായിരുന്നു. ബി.ജെ.പി ഓഫിസിന് മുന്നില്‍ ഇരു പ്രവര്‍ത്തകരും തമ്മില്‍ ഏറ്റുമുട്ടലും കല്ലേറുമുണ്ടായി. തുടര്‍ന്ന് പൊലിസ് ലാത്തി വീശി. സി.പി.എം പ്രകടനം ആശുപത്രിപ്പടിയില്‍ സംഗമിച്ചു.
വീണ്ടും ധര്‍മ്മര്‍ കോവില്‍ പരിസരത്ത് സംഘര്‍ഷമുണ്ടായി ഇതിനിടെ പൊലിസുകാര്‍ക്ക് നേരെ വന്‍ അക്രമമുണ്ടായി. ഹര്‍ത്താലിനെത്തുടര്‍ന്ന് നഗരത്തിലുണ്ടാ സംഘര്‍ഷാവസ്ഥയില്‍ ട്രാഫിക് എസ്.ഐ ഉള്‍പ്പെടെ ആറ് പൊലിസുകാര്‍ക്ക് പരുക്കേറ്റു. ട്രാഫിക് എസ്.ഐ യൂസഫ് സിദ്ധീഖ്, ക്രൈംബ്രാഞ്ച് എസ്.ഐ ഷിജു എബ്രഹാം, സിവില്‍ പൊലിസ് ഓഫിസര്‍മാരായ സജി, സുരേഷ്, ദേവസ്യ, അമ്പിളി എന്നിവര്‍ക്കാണ് പരുക്കേറ്റത്. ഇവര്‍ താലൂക്കാശുപത്രിയില്‍ ചികിത്സ തേടി.
ഇതില്‍ ട്രാഫിക് എസ്.ഐയുടെ പരുക്ക് ഗുരുതരമാണ്. കുപ്പി കൊണ്ടുള്ള ഏറില്‍ തലക്കാണ് പരുക്കേറ്റിരിക്കുന്നത്. തലയില്‍ സ്റ്റിച്ചിട്ടിട്ടുണ്ട്. മറ്റുള്ളവരുടെ പരുക്ക് ഗുരുതരമല്ലെങ്കിലും വിശദമായ പരിശോദനയിലേ കൃത്യമായ വിവരങ്ങള്‍ അറിയാനാകൂവെന്ന് ഡോക്ടര്‍ പറഞ്ഞതായി പൊലിസ് അറിയിച്ചു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ശബരിമല സ്വര്‍ണക്കൊള്ള: കട്ടിളപ്പാളി കേസില്‍ എ പത്മകുമാറിന് സ്വാഭാവിക ജാമ്യം, ദ്വാരപാലക കേസില്‍ ജയിലില്‍ തുടരും

Kerala
  •  an hour ago
No Image

റമദാന്റെ ആദ്യ ദിനങ്ങളില്‍ വെസ്റ്റ് ബാങ്കില്‍ ആക്രമണം അഴിച്ചു വിട്ട് ഇസ്‌റാഈല്‍; വെടിവെപ്പ്, ഒപ്പം വ്യാപക അറസ്റ്റും 

International
  •  an hour ago
No Image

വീണ്ടും ചികിത്സാപിഴവ്; ചേര്‍ത്തല താലൂക്ക് ആശുപത്രിയില്‍ ചില്ല് നീക്കാതെ മുറിവ് വച്ചുകെട്ടിയെന്ന് പരാതി

Kerala
  •  an hour ago
No Image

ആർക്കും ഒന്നും ഓർമയില്ല! ഉഷയുടെ ശസ്ത്രക്രിയ നടത്തിയതിന്റെ ഉത്തരവാദിത്വം ഏൽക്കാതെ ഡോക്ടർമാർ; ആവശ്യത്തിന് നഴ്‌സുമില്ല, ജീവനക്കാരുമില്ല - സിസ്റ്റം തകരാറിലാണ് സാർ...

Kerala
  •  2 hours ago
No Image

മങ്കട സദാചാര കൊലക്കേസ്: അഞ്ച് പ്രതികള്‍ക്കും ജീവപര്യന്തം ശിക്ഷ വിധിച്ച് കോടതി

Kerala
  •  2 hours ago
No Image

ചെറിയ പെരുന്നാളിന് നാട്ടിൽ വരുന്നുണ്ടോ? വിമാനയാത്രാ നിരക്ക് വർധനവ് കീശ കാലിയാക്കും; പ്രവാസികൾ പെരുന്നാൾ അവധി ചെലവഴിക്കുന്നത് ഇങ്ങനെ

uae
  •  2 hours ago
No Image

മുനമ്പത്ത് വഖഫ് ഭൂമി കയ്യേറിയെന്ന ഹരജിയില്‍ നോട്ടിസ് അയച്ച് ഹൈക്കോടതി

Kerala
  •  2 hours ago
No Image

അത് കത്രികയല്ല, വയറില്‍ കുടുങ്ങിയാലും പ്രശ്‌നമില്ല; ഉഷയ്ക്ക് ശസ്ത്രക്രിയ നടത്തിയത് താനല്ലെന്ന് ഡോ. ലളിതാംബിക

Kerala
  •  3 hours ago
No Image

വര്‍ണ വിളക്കുകളില്ല, തോരണങ്ങളില്ല; ജറുസലേമില്‍ റമദാനിലെ അലങ്കാരങ്ങള്‍ക്ക് വിലക്കേര്‍പെടുത്തി ഇസ്‌റാഈല്‍

International
  •  3 hours ago
No Image

ബംഗാളിൽ വോട്ടർ പട്ടികയിൽ നിന്ന് 70ലക്ഷം പേർ പുറത്തായേക്കും; രേഖകൾ ചേർക്കുന്നതിൽ ഉദ്യോഗസ്ഥർ മനഃപൂർവം കാലതാമസം വരുത്തുന്നു

National
  •  4 hours ago