HOME
DETAILS

ഹര്‍ത്താല്‍: സി.പി.എം, ബി.ജെ.പി പ്രകടനം സംഘര്‍ഷത്തില്‍ കലാശിച്ചു

  
backup
January 04, 2019 | 8:50 AM

%e0%b4%b9%e0%b4%b0%e0%b5%8d%e2%80%8d%e0%b4%a4%e0%b5%8d%e0%b4%a4%e0%b4%be%e0%b4%b2%e0%b5%8d%e2%80%8d-%e0%b4%b8%e0%b4%bf-%e0%b4%aa%e0%b4%bf-%e0%b4%8e%e0%b4%82-%e0%b4%ac%e0%b4%bf-%e0%b4%9c%e0%b5%86

അലനല്ലൂര്‍: ശബരിമല കര്‍മസമിതിയുടെ നേതൃത്വത്തില്‍ നടത്തിയ ഹര്‍ത്താലില്‍ രാവിലെ മുതല്‍ നഗരത്തിലെ വ്യാപാര സ്ഥാപനങ്ങള്‍ അടഞ്ഞ നിലയില്‍ ആയിരുന്നു. ഏതാനും ചില വ്യാപാര സ്ഥാപനങ്ങളും വാഹനങ്ങളും മാത്രമാണ് നിരത്തിലിറങ്ങിയത്. എന്നാല്‍ ഉച്ചയോടെ ഹര്‍ത്താല്‍ അനുകൂലികള്‍ നിരത്തിലിറങ്ങി യാത്രക്കാരെ തടയുകയും തുറന്ന വ്യാപാര സ്ഥാപനങ്ങള്‍ അടപ്പിക്കുകയും ചെയ്തു.
തുടര്‍ന്ന് ഹര്‍ത്താല്‍ അവസാനിക്കാറായതോടെ ശബരിമല കര്‍മസമിതിയുടെ നേതൃത്വത്തില്‍ പ്രതിഷേധ പ്രകടനമാണ് നടന്നു. നൂറുകണക്കിന് പ്രവര്‍ത്തകര്‍ അണിനിരന്ന പ്രകടനത്തില്‍ സര്‍ക്കാരിനെതിരെയും മുഖ്യമന്ത്രിക്കെതിരേയും സി.പി.എമ്മിനെതിരായും രൂക്ഷമായ മുദ്രാവാക്യങ്ങളുമായാണ് പ്രവര്‍ത്തകര്‍ എങ്ങിയത്. പാലക്കാട് നഗരത്തിലുള്‍പ്പെടെ സംഘര്‍ഷങ്ങളുണ്ടായ പശ്ചാത്തലത്തില്‍ വന്‍ പൊലിസ് സന്നാഹമാണ് ജാഗ്രതയോടെ നിലയുറപ്പിച്ചത്. സി.പി.എം പാര്‍ട്ടി ഓഫിസിനു നേരെ അക്രമണമുണ്ടാകാം എന്ന റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ പാര്‍ട്ടി ഓഫിസിനു മുന്നില്‍ വന്‍ പോലിസ് സംഘം നിലയുറപ്പിച്ചിരുന്നു. ബി.ജെ.പി പ്രകടനക്കാര്‍ക്കുള്ള മറുപടി എന്ന രീതിയില്‍ സി.പി.എം പ്രവര്‍ത്തകരും പാര്‍ട്ടി ഓഫിസിന് മുന്നില്‍ തടിച്ചുകൂടിയിരുന്നു. പൊലിസിനെ ഇടപെടലില്‍ തല്‍ക്കാലം സംഘര്‍ഷം ഒഴിവായി.
തുടര്‍ന്ന് ബി.ജെ.പി പ്രകടനം ധര്‍മ്മര്‍ കോവില്‍ പരിസരത്ത് സമാപിച്ചു. ശേഷം ആരംഭിച്ച സി.പി.എം പ്രകടനം കോടതിപ്പടിയിലെത്തി തിരിച്ച് ധര്‍മ്മര്‍ കോവില്‍ പരിസരത്തെത്തിയപ്പോള്‍ അക്രമാസക്തമാവുകയായിരുന്നു. ബി.ജെ.പി ഓഫിസിന് മുന്നില്‍ ഇരു പ്രവര്‍ത്തകരും തമ്മില്‍ ഏറ്റുമുട്ടലും കല്ലേറുമുണ്ടായി. തുടര്‍ന്ന് പൊലിസ് ലാത്തി വീശി. സി.പി.എം പ്രകടനം ആശുപത്രിപ്പടിയില്‍ സംഗമിച്ചു.
വീണ്ടും ധര്‍മ്മര്‍ കോവില്‍ പരിസരത്ത് സംഘര്‍ഷമുണ്ടായി ഇതിനിടെ പൊലിസുകാര്‍ക്ക് നേരെ വന്‍ അക്രമമുണ്ടായി. ഹര്‍ത്താലിനെത്തുടര്‍ന്ന് നഗരത്തിലുണ്ടാ സംഘര്‍ഷാവസ്ഥയില്‍ ട്രാഫിക് എസ്.ഐ ഉള്‍പ്പെടെ ആറ് പൊലിസുകാര്‍ക്ക് പരുക്കേറ്റു. ട്രാഫിക് എസ്.ഐ യൂസഫ് സിദ്ധീഖ്, ക്രൈംബ്രാഞ്ച് എസ്.ഐ ഷിജു എബ്രഹാം, സിവില്‍ പൊലിസ് ഓഫിസര്‍മാരായ സജി, സുരേഷ്, ദേവസ്യ, അമ്പിളി എന്നിവര്‍ക്കാണ് പരുക്കേറ്റത്. ഇവര്‍ താലൂക്കാശുപത്രിയില്‍ ചികിത്സ തേടി.
ഇതില്‍ ട്രാഫിക് എസ്.ഐയുടെ പരുക്ക് ഗുരുതരമാണ്. കുപ്പി കൊണ്ടുള്ള ഏറില്‍ തലക്കാണ് പരുക്കേറ്റിരിക്കുന്നത്. തലയില്‍ സ്റ്റിച്ചിട്ടിട്ടുണ്ട്. മറ്റുള്ളവരുടെ പരുക്ക് ഗുരുതരമല്ലെങ്കിലും വിശദമായ പരിശോദനയിലേ കൃത്യമായ വിവരങ്ങള്‍ അറിയാനാകൂവെന്ന് ഡോക്ടര്‍ പറഞ്ഞതായി പൊലിസ് അറിയിച്ചു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ടിക്കറ്റിനെച്ചൊല്ലി തർക്കം: ഓടുന്ന ട്രെയിനിൽ നിന്ന് ടിടിഇ തള്ളിയിട്ട യുവതി മരിച്ചു

National
  •  a month ago
No Image

ബിഹാർ തെരഞ്ഞെടുപ്പിൽ വ്യാപകമായ ക്രമക്കേടുകളാണ് നടന്നത്; തെളിവുകൾ നിരത്തി മോദി സർക്കാരിനെ വെല്ലുവിളിച്ച് ധ്രുവ് റാഠി

National
  •  a month ago
No Image

മിന്നും നേട്ടത്തിൽ ഹർമൻപ്രീത് കൗർ; ലോകം കീഴടക്കിയ ഇന്ത്യൻ ക്യാപ്റ്റൻ വീണ്ടും തിളങ്ങുന്നു

Cricket
  •  a month ago
No Image

കർണാടകയിൽ മുഖ്യമന്ത്രി പദവിക്കുവേണ്ടി തർക്കം; സിദ്ധരാമയ്യ-ഡി കെ ശിവകുമാർ നിർണായക കൂടിക്കാഴ്ച നാളെ

National
  •  a month ago
No Image

മക്കയിൽ നിയമലംഘനം നടത്തിയ ആയിരത്തിലധികം സ്ഥാപനങ്ങൾ അടച്ചുപൂട്ടി

Saudi-arabia
  •  a month ago
No Image

ഡിവൈഎസ്പി ഉമേഷിനെതിരെ ഗുരുതര പീഡനാരോപണം; എസ്എച്ച്ഒയുടെ ആത്മഹത്യാക്കുറിപ്പ് ശരിവെച്ച് യുവതിയുടെ മൊഴി

Kerala
  •  a month ago
No Image

ഇ.പി മുഹമ്മദിന് കലാനിധി മാധ്യമ പുരസ്കാരം

Kerala
  •  a month ago
No Image

5,000 രൂപ കൈക്കൂലി വാങ്ങാൻ ശ്രമം; പെരുമ്പാവൂരിൽ വില്ലേജ് അസിസ്റ്റന്റ് പിടിയിൽ

Kerala
  •  a month ago
No Image

ദുബൈയിലെ സ്വര്‍ണവിലയിലും കുതിച്ചുചാട്ടം; ഒരൊറ്റ ദിവസം കൊണ്ട് കൂടിയത് നാല് ദിര്‍ഹത്തോളം

uae
  •  a month ago
No Image

രോഹിത്തിന്റെ 19 വർഷത്തെ റെക്കോർഡ് തകർത്ത് 18കാരൻ; ചരിത്രം മാറ്റിമറിച്ചു!

Cricket
  •  a month ago