HOME
DETAILS

തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പ്: 2015ലെ വോട്ടര്‍പട്ടികയില്‍ ഉറച്ച് തെര. കമ്മിഷന്‍

  
backup
January 14 2020 | 02:01 AM

%e0%b4%a4%e0%b4%a6%e0%b5%8d%e0%b4%a6%e0%b5%87%e0%b4%b6-%e0%b4%b8%e0%b5%8d%e0%b4%b5%e0%b4%af%e0%b4%82%e0%b4%ad%e0%b4%b0%e0%b4%a3-%e0%b4%a4%e0%b5%86%e0%b4%b0%e0%b4%9e%e0%b5%8d%e0%b4%9e%e0%b5%86-3


തിരുവനന്തപുരം: തദ്ദേശസ്വയംഭരണ തെരഞ്ഞെടുപ്പ് 2015ലെ വോട്ടര്‍പട്ടിക പരിഷ്‌കരിച്ചു നടപ്പാക്കാനുള്ള സംസ്ഥാന തെരഞ്ഞടുപ്പ് കമ്മിഷന്റെ തീരുമാനത്തില്‍ മാറ്റമില്ല. ലോക്‌സഭാ തെരഞ്ഞെടുപ്പിന് വേണ്ടി ശുദ്ധീകരിച്ച 2019 ലെ വോട്ടര്‍പട്ടിക അടിസ്ഥാനമാക്കി തദ്ദേശസ്വയംഭരണ തെരഞ്ഞെടുപ്പിനുള്ള നടപടികള്‍ സ്വീകരിക്കണമെന്ന രാഷ്ട്രീയ കക്ഷികളുടെ ആവശ്യം സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മിഷന്‍ തള്ളി.
2015ലെ വോട്ടര്‍പട്ടിക അടിസ്ഥാനമാക്കി തെരഞ്ഞെടുപ്പ് നടപടികള്‍ ആരംഭിക്കുന്നതോടെ കഴിഞ്ഞ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ വോട്ടര്‍പട്ടികയില്‍ പുതുതായി പേര് ചേര്‍ത്തവര്‍ വീണ്ടും ഓണ്‍ലൈന്‍വഴി അപേക്ഷ നല്‍കി വോട്ടര്‍പട്ടികയില്‍ ഇടം പിടിക്കണം. 2015 ലെ പട്ടിക സ്വീകരിക്കുക വഴി ഇരുപത് ലക്ഷത്തോളം പേര്‍ വീണ്ടും അപേക്ഷ നല്‍കി വോട്ടര്‍പട്ടികയില്‍ പുതുതായി ചേരേണ്ടിവരുമെന്നാണ് രാഷ്ട്രീയ കക്ഷികള്‍ ചൂണ്ടിക്കാട്ടുന്നത്. കഴിഞ്ഞ അഞ്ചുവര്‍ഷമായി പ്രായപൂര്‍ത്തിയായവരും സ്ഥലത്തില്ലാത്തവരും പ്രാഥമിക പട്ടികയില്‍നിന്ന് പുറത്താകും. ഇക്കാര്യത്തില്‍ സര്‍ക്കാര്‍ നിലപാട് നിര്‍ണായകമാണ്.
തെരഞ്ഞെടുപ്പ് കമ്മിഷനെ ഇക്കാര്യത്തില്‍ ജനങ്ങള്‍ക്കുണ്ടാകുന്ന ബുദ്ധിമുട്ട് ചൂണ്ടിക്കാട്ടിയെന്നും വീണ്ടും ഇക്കാര്യം കമ്മിഷനുമായി ചര്‍ച്ചചെയ്യുമെന്നും തദ്ദേശസ്വയംഭരണ മന്ത്രി എ.സി മൊയ്തീന്‍ പറഞ്ഞു.
2015ലെ വോട്ടര്‍പട്ടിക ഉപയോഗിക്കുന്നതിനെതിരെ യു.ഡി.എഫും എല്‍.ഡി.എഫും രംഗത്തു വന്നിരുന്നു. പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല തെരഞ്ഞെടുപ്പ് കമ്മിഷന് 2019ലെ പട്ടിക ഉപയോഗിക്കണമെന്ന് ആവശ്യപ്പെട്ട് കത്ത് നല്‍കുകയും ചെയ്തു. തെരഞ്ഞെടുപ്പ് കമ്മിഷന്റെ നടപടിയില്‍ ഇടപെടണമെന്ന് ആവശ്യപ്പെട്ട് മുസ്‌ലിംലീഗ് ഹൈക്കോടതിയെ സമീപിക്കുകയും ചെയ്തിട്ടുണ്ട്.
ജനങ്ങളെ ഏറെ ബുദ്ധിമുട്ടിക്കുന്ന നടപടിയാണ് തെരഞ്ഞെടുപ്പ് കമ്മിഷന്‍ സ്വീകരിക്കുന്നതെന്നും നിലവില്‍ വോട്ടര്‍പട്ടികയില്‍ പേരു ചേര്‍ത്തവര്‍ പുറത്താകുമെന്നും ചൂണ്ടിക്കാട്ടിയാണ് രാഷ്ട്രീയകക്ഷികള്‍ തെരഞ്ഞെടുപ്പ് കമ്മിഷന്റെ നടപടിയെ എതിര്‍ക്കുന്നത്. എന്നാല്‍ ദേശീയ തെരഞ്ഞെടുപ്പ് കമ്മിഷന്റെയും സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മിഷന്റെയും വോട്ടര്‍പട്ടിക വ്യത്യസ്തമാണെന്ന നിലപാടാണ് സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മിഷന്‍ വി. ഭാസ്‌കരന്‍ വ്യക്തമാക്കുന്നത്.
ദേശീയ തെരഞ്ഞെടുപ്പ് കമ്മിഷന്‍ അസംബ്ലി അടിസ്ഥാനത്തിലാണ് വോട്ടര്‍പട്ടിക തയാറാക്കുന്നത്.
പഞ്ചായത്തുകളുടെ ചില ഭാഗങ്ങള്‍ മാത്രമേ അതില്‍ ഉള്‍പ്പെടുകയുള്ളൂ. സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മിഷന്‍ വോട്ടര്‍ പട്ടിക തയാറാക്കുന്നത് വാര്‍ഡ് അടിസ്ഥാനത്തിലാണ്. 2019ലെ വോട്ടര്‍ പട്ടിക വാര്‍ഡ് അടിസ്ഥാനത്തിലാക്കുന്നത് സങ്കീര്‍ണമായ ജോലിയും പത്തു കോടിയോളം രൂപ അധിക ചെലവ് വരുന്നതുമാണെന്നാണ് സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മിഷന്‍ ചൂണ്ടിക്കാട്ടുന്നത്.
2015ലെ വോട്ടര്‍പട്ടിക വളരെ ശ്രമഫലമായിട്ടാണ് അന്ന് തയാറാക്കിയത്. ഇതിനായി 25,000 ജീവനക്കാരെ ഭവനസന്ദര്‍ശനത്തിനായി നിയോഗിച്ചിരുന്നു. ലോക്‌സഭാ തെരഞ്ഞെടുപ്പിലെ പട്ടിക വാര്‍ഡ് അടിസ്ഥാനത്തിലാക്കുന്നതിനേക്കാള്‍ എളുപ്പം 2015ലെ പട്ടിക പുതുക്കി ഉപയോഗിക്കുന്നതാണ് സൗകര്യപ്രദമെന്നാണ് കമ്മിഷന്റെ വാദം. ഇതിനുള്ള സാവകാശവും ലഭ്യമാണെന്നാണ് കമ്മിഷന്‍ ചൂണ്ടിക്കാട്ടുന്നത്.
2015 ജനുവരി ഒന്നിന് 18 വയസ് പൂര്‍ത്തിയായവര്‍ക്കു വരെ വോട്ടര്‍പട്ടികയില്‍ പേരു ചേര്‍ക്കാന്‍ അവസരമുണ്ട്. ജനുവരി 20 മുതല്‍ വോട്ടര്‍പട്ടികയില്‍ പേരു ചേര്‍ക്കാനുള്ള നടപടികള്‍ ആരംഭിക്കും.
ഫെബ്രുവരി 28ന് കരട് വോട്ടര്‍പട്ടിക പുറത്തിറക്കും. തെരഞ്ഞെടുപ്പിന് മുമ്പായി രണ്ട് തവണ വോട്ടര്‍പട്ടിക പുതുക്കും. അതുവഴി കൂടുതല്‍ അവസരം വോട്ടര്‍മാര്‍ക്ക് ലഭിക്കും.
ഇക്കാര്യത്തിലുള്ള സംശയങ്ങളും ആശങ്കകളും ദൂരികരിക്കാന്‍ 16, 17 തിയതികളിലായി രാഷ്ട്രീയകക്ഷികളുടെ യോഗം ജില്ലാതലത്തില്‍ വിളിക്കാന്‍ കലക്ടര്‍മാര്‍ക്ക് കമ്മിഷന്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്.
രാഷ്ട്രീയകക്ഷികള്‍ക്ക് ഇക്കാര്യത്തില്‍ വിശദമായ ചര്‍ച്ച വേണമെങ്കില്‍ യോഗം വിളിക്കാമെന്നുമാണ് കമ്മിഷന്റെ നിലപാട്. എന്നാല്‍ കമ്മിഷന്റെ നിലപാടിനോട് രാഷ്ട്രീയകക്ഷികള്‍ക്ക് യോജിപ്പില്ല.
തദ്ദേശസ്വയംഭരണ വാര്‍ഡുകളുടെ എണ്ണം വര്‍ധിപ്പിക്കുന്നതോടെ വാര്‍ഡ്തല പുനര്‍നിര്‍ണയം ആവശ്യമാകുമെന്നും 2019ല്‍ ശുദ്ധീകരിച്ച പട്ടിക വാര്‍ഡ് തലത്തിലാക്കുന്നതോടെ നവാഗതവോട്ടര്‍മാര്‍ മാത്രം പേരു ചേര്‍ത്താല്‍ മതിയെന്നുമാണ് കോണ്‍ഗ്രസ് നേതാവ് വി.ഡി സതീശന്‍ ചൂണ്ടിക്കാണിക്കുന്നത്.
ഇക്കാര്യത്തില്‍ സര്‍ക്കാര്‍ കാണിച്ച അലംഭാവത്തെയും കോണ്‍ഗ്രസ് കുറ്റപ്പെടുത്തുന്നു. തെരഞ്ഞെടുപ്പ് നടത്തേണ്ടിവരുമെന്ന് അറിയാമായിട്ടും ഇക്കാര്യത്തില്‍ നടപടികള്‍ വൈകിപ്പിക്കുന്നത് സര്‍ക്കാരിന്റെ അനാസ്ഥയാണെന്നും ഇക്കാര്യത്തില്‍ നിയമപരമായ നടപടികള്‍ സ്വീകരിക്കുമെന്നും വി.ഡി സതീശന്‍ വ്യക്തമാക്കി.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

വിദര്‍ഭാജയം; മൂന്നാം രഞ്ജി ട്രോഫി കിരീടം; കേരളത്തിന് നിരാശ

Cricket
  •  16 minutes ago
No Image

ഒന്നാം ഘട്ട വെടിനിര്‍ത്തല്‍ അവസാനിച്ചതിന് പിന്നാലെ ഗസ്സയിലേക്കുള്ള സഹായങ്ങള്‍ തടഞ്ഞ് ഇസ്‌റാഈല്‍

International
  •  29 minutes ago
No Image

മോഷ്ടിച്ചത് 22 വാഹനങ്ങള്‍, ഒടുവില്‍ വാഹനങ്ങള്‍ മോഷ്ടിക്കുന്ന ദമ്പതികളെ അറസ്റ്റു ചെയ്ത് കുവൈത്ത് പൊലിസ്

Kuwait
  •  43 minutes ago
No Image

ഗസ്സയില്‍ ഇത് മരണം പെയ്യാത്ത പുണ്യമാസം;  റമദാനില്‍ ആക്രമണം വേണ്ടെന്ന യു.എസ് നിര്‍ദേശം അംഗീകരിച്ച് ഇസ്‌റാഈല്‍

International
  •  an hour ago
No Image

പത്താംക്ലാസ് വിദ്യാര്‍ഥിക്കുനേരെ നായ്കുരണയെറിഞ്ഞ സംഭവം; അഞ്ച് വിദ്യാര്‍ഥികള്‍ക്കും രണ്ട് അധ്യാപകര്‍ക്കുമെതിരെ കേസ്

Kerala
  •  2 hours ago
No Image

റൗളാ ശരീഫ് സന്ദര്‍ശനം ഇനി വേഗത്തില്‍; ഫാസ്റ്റ് ട്രാക്ക് സേവനം ആരംഭിച്ച് നുസുക് ആപ്പ്

Saudi-arabia
  •  2 hours ago
No Image

കുട്ടിക്കാലത്ത് തിളച്ച വെള്ളം പതിച്ച് മുഖത്തേറ്റ പാട് മാറ്റാമെന്ന് വാഗ്ദാനംചെയ്ത് യുഎഇയിലെത്തിച്ചു, ഇപ്പോള്‍ വധശിക്ഷ കാത്ത് ജയിലില്‍; ഷെഹ്‌സാദിയുടെ മോചനം ആവശ്യപ്പെട്ട് പിതാവ് ഡല്‍ഹി ഹൈക്കോടതിയില്‍ | Shahzadi Khan Case

National
  •  2 hours ago
No Image

ദുബൈ മറീനയില്‍ പുതിയ പള്ളി തുറന്നു; ആയിരത്തി അഞ്ഞൂറിലധികം പേരെ ഉള്‍കൊള്ളും

uae
  •  3 hours ago
No Image

ഒരാഴ്ചക്കുള്ളില്‍ പതിനേഴായിരത്തിലധികം അനധികൃത താമസക്കാരെ അറസ്റ്റു ചെയ്ത് സഊദി സുരക്ഷാസേന

latest
  •  3 hours ago
No Image

ലോകത്തെ പ്രധാന കറന്‍സികളും ഇന്ത്യന്‍ രൂപയും തമ്മിലെ വ്യത്യാസം | India Rupees Value

Economy
  •  3 hours ago